ആലപ്പുഴ: താൻ സ്വർണക്കടത്തുകാരിയല്ലെന്ന് മാന്നാറിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ബിന്ദു. മാധ്യമങ്ങളോടാണ് അവർ ഇക്കാര്യം അറിയിച്ചത്. ദുബായിൽ നിന്നുമെത്തിയപ്പോൾ ഹനീഫ തന്റെ കൈവശം ഒരു പൊതി നൽകി. സ്വർണം മനസിലാക്കിയപ്പോൾ പൊതി മാലി എയർപോർട്ടിൽ ഉപേക്ഷിച്ചു. അക്രമി സംഘം വാഹനത്തിനുള്ളിൽ വച്ച് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും ബന്ദു പറഞ്ഞു. സംഘത്തിലെ ശിഹാബ്, ഹാരിസ് എന്നിവരെ അറിയാം. കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ സ്വർണ്ണക്കടത്ത് സംഘം തന്നെ പിന്തുടർന്നിരുന്നുവെന്നും ബിന്ദു വ്യക്തമാക്കി. അതേസമയം, സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് വ്യക്തമായതിന് പിന്നാലെ കസ്റ്റംസ് അന്വേഷണം തുടങ്ങി. യുവതിയുടെ മാന്നാറിലെ വീട്ടിലെത്തി കസ്റ്റംസ് സംഘം വിവരങ്ങൾ ശേഖരിച്ചു.
Read MoreCategory: Loud Speaker
ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയി! എന്നെ ഇപ്പോൾ ആർക്കും വേണ്ട; കൊല്ലം തുളസി പറയുന്നു…
ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയെന്ന് നടനും പാർട്ടി നേതാവുമായ കൊല്ലം തുളസി. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി പിന്തുണച്ചില്ലെന്നും തന്നെ ഇപ്പോൾ ആർക്കും വേണ്ടെന്നും താരം പറഞ്ഞു. “ഞാൻ കുടുങ്ങി കിടക്കുന്ന കേസിൽ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടത്. ശബരിമലയിൽ ഒരു പ്രശ്നം വന്നപ്പോൾ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തിൽ ഇടപെട്ടില്ല. അതിൽ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബിജെപിയിൽ നിന്നും പ്രതീക്ഷിച്ചത്.’ -കൊല്ലം തുളസി പറഞ്ഞു ശബരിമല വിഷയം കത്തിനിന്ന സമയത്ത് ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു തുളസിയുടെ വിവാദ പ്രസ്താവന. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു തുളസി പ്രസംഗത്തിനിടെ ആവശ്യപ്പെട്ടത്.
Read Moreസീറ്റുകളില്‍ വിട്ടുവീഴ്ച വേണമെന്ന് പറഞ്ഞപ്പോൾ… പാലാ പോയി, എലത്തൂരും സംശയത്തില്‍; ത്രിശങ്കുവിൽ എൻസിപി
ജോണ്സണ് വേങ്ങത്തടംകൊച്ചി: കേരളത്തില്‍ എന്‍സിപി മത്സരിക്കുന്ന പാലാ സീറ്റ് ഏറ്റെടുത്തതിനു പിന്നാലെ എലത്തൂര്‍ ഉള്‍പ്പെടെ മറ്റു സീറ്റുകളും പാര്‍ട്ടിക്കു നഷ്ടപ്പെടുമെന്നു സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ വിട്ടുവീഴ്ച വേണമെന്നു സിപിഎം നേതൃത്വം എന്‍സിപി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.പാലാ, എലത്തൂര്‍, കോട്ടയ്ക്കല്‍, കുട്ടനാട് സീറ്റുകളിലാണ് എന്‍സിപി മത്സരിക്കുന്നത്. എന്നാല്‍ പാലാ സീറ്റ് എല്‍ഡിഎഫ് ഏറ്റെടുത്തു കേരള കോണ്‍ഗ്രസിനു നല്കി കഴിഞ്ഞു. പാലാ സീറ്റ് സംബന്ധിച്ചു ഇതുവരെ പരസ്യപ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സീറ്റ് കേരള കോണ്‍ഗ്രസിനു തന്നെയെന്ന ധാരണ ഉണ്ടായിട്ടുണ്ട്. ജോസ് കെ. മാണി പാലായില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു.പാലാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിക്കാതെയിരുന്ന എ.കെ. ശശീന്ദ്രനു പ്രഹരമായിരിക്കുകയാണ് എലത്തൂര്‍ സീറ്റ്. അദ്ദേഹം മത്സരിച്ചു ജയിക്കുന്ന സീറ്റില്‍ സിപിഎം കണ്ണു വച്ചു കഴിഞ്ഞു. ശശീന്ദ്രന് കണ്ണൂരിലെ ഏതെങ്കിലും സീറ്റ് കൊടുക്കാനാണ് തീരുമാനം. കുട്ടനാട് സീറ്റിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ചങ്ങനാശേരി…
Read Moreമൂർച്ചയേറിയ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്നവര്‍! കിമ്മിന് എയർഫോഴ്സ് വണ്ണിൽ ട്രംപ് ലിഫ്റ്റ് വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ
സിയൂർ: വിയറ്റ്നാമിലെ ഹാനോയിയിൽ നടന്ന ചർച്ചയ്ക്കുശേഷം ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. മൂർച്ചയേറിയ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്ന ട്രംപും കിമ്മും നയതന്ത്രരംഗത്തെ ഞെട്ടിച്ചുകൊണ്ടാണു കൂടിക്കാഴ്ചയ്ക്കു തയാറായത്. ഹാനോയിലെ ചർച്ചയ്ക്കുശേഷം യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ പ്യോംഗ്യാംഗിലെ വസതിയിൽ വിടാമെന്നു ട്രംപ് കിമ്മിനോട് പറഞ്ഞതായി ബിബിസി ഡോക്യുമെന്ററി പറയുന്നു. ട്രംപിന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിലെ ഏഷ്യാ വിദഗ്ധൻ മാത്യു പൊട്ടിഞ്ജറാണ് ഇക്കാര്യം ബിബിസിയോടു പറഞ്ഞത്. ചൈനയിലൂടെ ട്രെയിൻ മാർഗം ദിവസങ്ങൾ സഞ്ചരിച്ചാണു കിം ചർച്ചയ്ക്കായി വിയറ്റ്നാമിലെത്തിയത്. രണ്ടു മണിക്കൂർകൊണ്ട് ഉത്തരകൊറിയയിൽ എത്തിക്കാമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം.
Read Moreനാളെ മുതൽ കാണാം, നാലു ഗ്രഹങ്ങൾ ഒത്തുകൂടുന്ന മനോഹര കാഴ്ച! കേരളത്തിൽ എല്ലായിടത്തും ഈ അപൂർവ ഗ്രഹസംഗമം കാണാൻ കഴിയും
പയ്യന്നൂർ: രാവിലെ ആകാശത്തിന്റെ കിഴക്കു ഭാഗത്ത് നാലു ഗ്രഹങ്ങൾ ഒത്തുകൂടുന്ന മനോഹര കാഴ്ച നാളെ മുതൽ കാണാം. ബുധൻ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് രാവിലെ കിഴക്കൻ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. മകരം നക്ഷത്രഗണത്തിലാണ് എല്ലാ ഗ്രഹങ്ങളും. കേരളത്തിൽ എല്ലായിടത്തും ഈ അപൂർവ ഗ്രഹസംഗമം കാണാൻ കഴിയും. ആകാശത്ത് അപൂർവമായി മാത്രം കണ്ടുപിടിക്കാൻ കഴിയുന്ന ബുധൻ എന്ന കൊച്ചുഗ്രഹത്തെ വ്യക്തമായി ഈ കൂട്ടത്തിൽ കാണാൻ കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്. വ്യാഴത്തിന്റെയും ശനിയുടെയും ഇടയിലായിരിക്കും ബുധന്റെ സ്ഥാനം. പുലർച്ചെ 4.30 മുതൽ സൂര്യപ്രഭയിൽ മറയുന്നതുവരെ ഈ ഗ്രഹങ്ങളെ നഗ്നനേത്രം കൊണ്ടു കാണാം. ഇവയിൽ ശുക്രൻ ഫെബുവരി അവസാനത്തോടെ ദൃഷ്ടിപഥത്തിൽനിന്നു മറയുകയും പിന്നീട് സന്ധ്യക്ക് പടിഞ്ഞാറുഭാഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും. എന്നാൽ മറ്റുള്ളവയെ മാർച്ച് അവസാനം വരെ രാവിലെ ഈ ഭാഗത്തുതന്നെ കാണാൻ കഴിയും.
Read Moreകോൺവെന്റിൽ അപ്രതീക്ഷിതമായി എത്തി; അതിഥിയെ മതിയായ രീതിയിൽ സത്കരിക്കാൻ പറ്റാത്തതിന്റെ വിഷമത്തില്‍ സിസ്റ്റർമാർ; ഭക്ഷണം കഴിക്കാത്തതിന്റെ കാരണമായി രാഹുല്‍ പറഞ്ഞത്…
കൽപ്പറ്റ: വയനാട് കേണിച്ചിറയിലെ സിഎംസി കോണ്‍വെന്റിൽ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സ്വീകരിച്ച് മഠത്തിലെ സിസ്റ്റർമാർ. രാഹുൽ ഗാന്ധി എംപിയാണ് അപ്രതീക്ഷിതമായി മഠത്തിൽ സന്ദർശനം നടത്തിയത്. അതിഥിയെ മതിയായ രീതിയിൽ സത്കരിക്കാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് മഠത്തിലെ സിസ്റ്റർമാർ. പൂതാടിയിൽ സംഘടിപ്പിച്ച കുടുംബശ്രീ സംഗമത്തിലും ഇൻഫന്റ് ജീസസ് സ്കൂളിനുള്ള വിദ്യാവാഹിനി ബസ് വിതരണ ചടങ്ങിലും പങ്കെടുക്കാനാണ് അദ്ദേഹം കേണിച്ചിറയിൽ എത്തിയത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യും ഒപ്പമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാതെ മടങ്ങുന്നത് എന്താണ് എന്ന് സിസ്റ്റർമാർ ചോദിച്ചപ്പോൾ എംഎൽഎ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. രാഹുലിന് ഭക്ഷണം നൽകാൻ എംഎൽഎയോട് അനുവാദം ചോദിച്ചപ്പോൾ മുട്ടിലിൽ എത്താൻ വൈകുമെന്ന് സൂചിപ്പിച്ച് അവിടെനിന്നും ഇറങ്ങുകയായിരുന്നു.
Read Moreക്ഷമിക്കണം, 2 ദിവസം റെസ്റ്റ് ആയിരുന്നു! ഇന്നു കൂട്ടിയിട്ടുണ്ട്! ഇന്ധനവിലയിൽ വീണ്ടും വർധന
കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.28 രൂപയും ഡീസലിന് 85.94 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81 രൂപയും ഡീസലിന് 87.38 രൂപയുമാണ്. ശനിയാഴ്ച പെട്രോളിനും ഡീസലിനും 39 പൈസ വീതം വര്‍ധിച്ച ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു. ജനജീവിതം ദുസഹമാക്കും വിധം വില വര്‍ധിപ്പിക്കുന്നതിനെതിരേ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. 12 ദിവസത്തോളം തുടര്‍ച്ചയായി വില വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ രണ്ടു ദിവസം ചെറിയ ഇടവേള വന്നത്. ഈ ദിവസങ്ങള്‍ക്കിടയില്‍ പെട്രോള്‍ വിലയില്‍ 3.63 രൂപയുടെയും ഡീസല്‍ വിലയില്‍ 4.04 രൂപയുടെയും വര്‍ധനവുണ്ടായി.
Read Moreമുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്! ഉദ്യോഗസ്ഥന് മുട്ടന്‍പണി
റായ്പുർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയത് വിവാദത്തിൽ. സംസ്ഥാന സർക്കാറിന്റെ ഹെലികോപ്ടറായ “എ.ഡബ്ല്യൂ 109 പവർ എലൈറ്റിൽ’ ആണ് ഫോട്ടോഷൂട്ട് നടന്നത്. കഴിഞ്ഞമാസം 20നാണ് ചിത്രീകരണം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഫോട്ടോകൾ പ്രചരിച്ചത്. അതേസമയം, ഫോട്ടോഷൂട്ടിന് അനുമതി നൽകിയയാളെ സസ്പെൻഡ് ചെയ്തു. സിവിൽ ഏവിയേഷൻ വകുപ്പിലെ ഡ്രൈവറായ യോഗേശ്വർ സായാണ് സസ്പെൻഷൻ നടപടി നേരിട്ടത്. ഇയാളുടെ സുഹൃത്തിനുവേണ്ടിയാണ് ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയത്. സംഭവത്തിൽ ഏവിയേഷൻ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാറിന്റെ ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടന്നതായി ശ്രദ്ധയിൽപ്പെട്ടതായും ഇത്തരത്തിൽ വീഴ്ച സംഭവിച്ചത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു.
Read Moreഅക്കൗണ്ടിൽ പണമുണ്ടായിട്ടും റീഡ് ചെയ്യുന്നില്ല! ടോൾ പ്ലാസകളിൽ തർക്കം മുറുകുന്നു, കുരുക്കും; കടുംപിടിത്തവുമായി ടോൾ പിരിവുകാർ
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ ടോൾപ്ലാസകളിൽ സ്ഥാപിച്ചിട്ടുള്ള ഫാസ്ടാഗ് റീഡറുകളുടെ ഗുണനിലവാരം കുറവെന്ന സംശയം ശക്തമാകുന്നു. ഫാസ്ടാഗ് എടുത്തവരുടെ അക്കൗണ്ടിൽ പണമുണ്ടായിട്ടും ടോൾപ്ലാസകളിലെത്തുന്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ള റീഡർ ശരിയായി പ്രവർത്തിക്കാത്തതു മൂലം ഫാസ്ടാഗ് റീഡിംഗ് നടക്കാത്ത സംഭവങ്ങൾ പലയിടത്തും ആവർത്തിക്കപ്പെടുകയാണ്. ഇതോടെയാണ് റീഡറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുയർന്നിരിക്കുന്നത്. അക്കൗണ്ടിൽ പണമുണ്ടായിട്ടും ഫാസ്ടാഗ് റീഡർ അത് റീഡ് ചെയ്യാത്തതുമൂലം പലർക്കും കൈയിൽ നിന്നു പണം നേരിട്ട് അടച്ച് ടോൾപ്ലാസകൾ കടന്നുപോകേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. അൽപസമയത്തിനു ശേഷം ഫാസ്ടാഗിൽനിന്നു പണം പോകുകയും ചെയ്യുന്നു. രണ്ടു തവണ പൈസ അടക്കേണ്ട സ്ഥിതിയാണ് പലർക്കുമുണ്ടായത്. നേരിട്ടടച്ച പണം തിരികെക്കിട്ടാൻ പിന്നെയും തർക്കിക്കേണ്ട ഗതികേടാണെന്ന് യാത്രക്കാർ പറയുന്നു. സംസ്ഥാനത്തെ ടോൾപ്ലാസകളിൽ ഇത്തരം പ്രശ്നങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പുള്ള യാത്രക്കാർ നേരിട്ടു പണം നൽകാൻ തയാറാവുന്നില്ല. എന്നാൽ പൈസ കിട്ടാതെ കടത്തിവിടില്ലെന്ന കടുംപിടിത്തമാണ് ടോൾപ്ലാസയിലുള്ളവർ കൈക്കൊള്ളുന്നത്.…
Read Moreഫണ്ട് തിരിമറി! യൂത്ത്ലീഗിന് മന്ത്രിയുടെ മുന്നറിയിപ്പ്; കള്ളന് ഇപ്പോഴും കപ്പലിലെന്ന് മന്ത്രി ജലീൽ
കോഴിക്കോട് : കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറി അന്വേഷണത്തിനിടെ നേതാക്കള്‍ക്ക് മന്ത്രി കെ.ടി.ജലീലിന്റെ മുന്നറിയിപ്പ്. യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈര്‍ രാജിവച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. “കള്ളന് കഞ്ഞിവച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ. യഥാര്‍ഥ കള്ളന് ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്’ എന്നാണ് മന്ത്രിയുടെ വാക്കുകള്‍. “കത്വയിലെ പാവം നാടോടി ബാലികയുടെ കണ്ണീരില്‍ കത്തിച്ചാമ്പലാകും എല്ലാ ഫണ്ട് മുക്കികളും. ഒരു രാജികൊണ്ട് തീരുന്നതല്ല പ്രശ്നം. പിരിച്ചതിന്റെയും കൊടുത്തതിന്റെയും വകമാറ്റിയതിന്റെയും മുക്കിയതിന്റെയും കണക്ക് നാട്ടുകാരോട് പറഞ്ഞേ മതിയാകൂ. പിന്നാലെയുണ്ട് അന്വേഷണ ഏജന്‍സികള്‍. എല്ലാ നുണകളുടെ ചീട്ടുകൊട്ടാരവും തകര്‍ന്ന് നിലംപരിശാകുന്ന ദിനം വിദൂരമല്ല. ക്ഷമയോടെ കാത്തിരിക്കുക’ . മന്ത്രി വ്യക്തമാക്കി. ഫണ്ട് തിരിമറി നടത്തി വഞ്ചിച്ചെന്ന് പരാതി നല്കിയ യൂസഫ് പടനിലത്തിന്റെ മൊഴി കഴിഞ്ഞ…
Read More