ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി ഇഡി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിനുള്ള നടപടികള്‍ ആരംഭിച്ച് ഇഡി. ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു. തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.കേസിന്‍റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ്ഐടിയിൽ നിന്ന് ഇഡിക്ക് ലഭിച്ചു ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിനെ ഹൈക്കോടതി വൈള്ളിയാഴ്ച വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ എസ്ഐടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. വിജയകുമാറിനെയും ശങ്കര്‍ദാസിനെയും എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ല എന്നും കോടതി ചോദിച്ചു. എന്‍. വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എസ്ഐടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍…

Read More

പരിവാഹന്‍ ഫ്രോഡ് തട്ടിപ്പ്; മൂന്നു ദിവസത്തിനുള്ളില്‍ തട്ടിയെടുത്തത് 17 ലക്ഷം രൂപ

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്‍റെ “പരിവാഹന്‍’ സംവിധാനത്തിന്‍റെ മറവില്‍ വീണ്ടും പുതിയ രീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. പരിവാഹന്‍ ഫ്രോഡ് തട്ടിപ്പിന്‍റെ മറവില്‍ സംസ്ഥാനത്ത് കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ തട്ടിയെടുത്തത് 17 ലക്ഷം രൂപയാണ്. ഡിസംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലാണ് ഇത്രയും തുക നഷ്ടമായത്. സംസ്ഥാനത്ത് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 28 പരിവാഹന്‍ ഫ്രോഡ് തട്ടിപ്പുകേസുകളാണ്. മുമ്പ് തട്ടിപ്പ് സംഘം വാട്‌സ്ആപ്പ് മെസേജ് ആണ് അയച്ചിരുന്നതെങ്കില്‍ പുതിയ തട്ടിപ്പ് രീതിയില്‍ എസ്എംഎസുകളാണ് വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും അയക്കുന്നത്. വാഹനത്തിന് പിഴ ലഭിച്ചിട്ടുള്ളതായ എസ്എംഎസ് അയച്ചു കിട്ടുന്നതിലൂടെയാണ് തട്ടിപ്പിന്‍റെ ആരംഭം. എസ്എംഎസില്‍ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രം പണമടക്കുന്നതിലുള്ള സൈറ്റില്‍ പ്രവേശിക്കും. തുടര്‍ന്ന് കാര്‍ഡ് നമ്പര്‍, സിവിവി തുടങ്ങിയവ എന്‍റര്‍ ചെയ്ത് കഴിഞ്ഞാല്‍ കാര്‍ഡിലെ ബാലന്‍സ് ക്രെഡിറ്റ് തുക മുഴുവന്‍ നഷ്ടപ്പെടുന്നു. ഇതാണ്…

Read More

അഴിമതിക്കേസിൽ രണ്ടു വർഷം ജയിൽശിക്ഷ; മഹാരാഷ്‌ട്ര മന്ത്രി രാജിവച്ചു; വകുപ്പുകൾ ഏറ്റെടുത്തു അജിത് പവാർ

മുംബൈ: അഴിമതിക്കേസിൽ ജയിൽശിക്ഷയ്ക്കു വിധിക്കപ്പെട്ട മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി (അജിത് പവാർ) നേതാവുമായ മണിക്‌റാവു കൊകാതെ രാജിവച്ചു. 1995ലെ സർക്കാർ ഭവന കുംഭകോണക്കേസിൽ കൊകാതെയെ രണ്ടു വർഷം തടവിനു ശിക്ഷിച്ച ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് നാസിക് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ചൊവ്വാഴ്ച ശരിവച്ചിരുന്നു. ഭവനപദ്ധതിയിൽ സാന്പത്തികമായി പിന്നാക്കമായവർക്കുള്ള (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം ദുരുപയോഗം ചെയ്ത കേസിൽ മണിക്‌റാവു കൊകാതെയും സഹോദരൻ വിജയും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. രണ്ടു വർഷം ശിക്ഷ ലഭിച്ചതോടെ മണിക്റാവു കൊകാതെ നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ടു. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് കൊകാതെ കൈകാര്യം ചെയ്തിരുന്നത്. ഇദ്ദേഹത്തിന്‍റെ വകുപ്പുകൾ അജിത് പവാർ ഏറ്റെടുത്തു.

Read More

മൈസൂരുവിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്

മൈസൂർ: മൈസൂരു നഞ്ചൻഗുഡിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു. ബംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കു സഞ്ചരിക്കുകയായിരുന്ന ബസിനാണ് തീപിടിച്ചത്.പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കെഎൽ 15 എ 2444 – സ്വിഫ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി 11:30 ന് ബംഗളുരുവിൽനിന്ന് യാത്രയാരംഭിച്ച ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന്‍റെ മുൻഭാഗത്തുനിന്നു പുക ഉയരുന്നത് മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ജീവനക്കാർ യാത്രക്കാരെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി പുറത്തിറക്കി.ആർക്കും പരിക്കില്ല.‍യാത്രക്കാരെ രാവിലെ ഏഴു കഴിഞ്ഞപ്പോൾ സുൽത്താൻ ബത്തേരിയിൽ എത്തിച്ചു.തീപിടിത്തത്തിന്‍റെ കാരണങ്ങൾ വ്യക്തമല്ല.സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Read More

കൂട്ടുത്തരവദിത്വം ഇല്ലാത്തതിനാൽ 5-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു; എച്ച്. സലാം എംഎൽഎ സൈലന്‍റ് കില്ലറെന്ന് ഇടതുമുന്നണി സ്ഥാനാർഥി

അമ്പലപ്പുഴ: എച്ച്. സലാം എംഎൽഎ സൈലന്‍റ് കില്ലറെന്ന് പരാജയപ്പെട്ട ഇടതുമുന്നണി സ്ഥാനാർഥി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പരാജയപ്പെട്ട ഇടതു മുന്നണി സ്ഥാനാർഥി സി പിഐയിലെ എസ്. കുഞ്ഞുമോനാണ് ശബ്ദസന്ദേശത്തിലുടെ ഈ ആരോപണം ഉന്നയിച്ചത്. യുഡിഎഫിലെ നജീഫ് അരീശേരി വിജയിച്ച വാർഡിൽ ഇടതു സ്ഥാനാർഥിക്ക് വെറും 21 വോട്ടു മാത്രമാണ് ലഭിച്ചത്. രണ്ടാം സ്ഥാനം വെൽഫെയറിനായിരുന്നു. അഞ്ചാം സ്ഥാനത്തേക്ക് ഇടതു സ്ഥാനാർഥി പിന്തള്ളപ്പെട്ടു. 60 സിപിഎം വോട്ട് ഈ വാർഡിലുണ്ടെന്ന് എച്ച്. സലാം എംഎൽഎയും ഏരിയാ സെക്രട്ടറി സി. ഷാംജിയും പറഞ്ഞിരുന്നതായി എസ്. കുഞ്ഞുമോൻ പറയുന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്വം സിപിഎമ്മിനാണ്. കൂട്ടുത്തരവദിത്വം ഇല്ലാത്തതിനാലാണ് പരാജയം സംഭവിച്ചത്. സിഐടിയു കൺവീനർ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ വോട്ടു ചെയ്തില്ല. എച്ച്. സലാം എംഎൽഎയുടെ തട്ടകത്തിൽ പരാജയപ്പെട്ടത് താനല്ല സിപിഎമ്മാണെന്നും കുഞ്ഞുമോൻ പറയുന്നു.

Read More

നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണം; വോട്ടു ചെയ്തവർക്കും മെമ്പർക്കും സിപിഎം ഭീഷണി; പരാതിയുമായി കോൺഗ്രസ്

നെടുങ്കണ്ടം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയെയും വോട്ടര്‍മാരെയും സിപിഎം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയതായി ആരോപണം. ഉടുമ്പന്‍ചോല പഞ്ചായത്ത് രണ്ടാം വാര്‍ഡ് പാമ്പുപാറയില്‍ വിജയിച്ച സാന്‍റോച്ചന്‍ കൊച്ചുപുരയ്ക്കല്‍ ഇതു സംബന്ധിച്ച് ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കി. തോട്ടം തൊഴിലാളികള്‍ അധിവസിക്കുന്ന കടുംകാപ്പി, ആട്ടുപാറ മേഖലയില്‍ ബുധനാഴ്ച വൈകുന്നേരം സിപിഎം നേതാക്കൾ എത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും വീടുകയറി കൈയേറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പോലീസിന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. സിപിഎം നേതാക്കളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് അംഗമെന്ന നിലയ്ക്ക് വാര്‍ഡില്‍ നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണമെന്നും സാന്‍റോച്ചന്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്‍റ് ടിബിന്‍ പി. ജോര്‍ജ്, മണ്ഡലം സെക്രട്ടറി ആര്‍. പ്രകാശ്, ബ്ലോക്ക് സെക്രട്ടറി ബാബു മാത്യു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഡെന്നിസ് സജി…

Read More

‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’, ‘പാനൂർ സഖാക്കൾ പാനൂർ വിട്ട് കാശിക്കൊന്നും പോയിട്ടില്ല’: ഇടത് സൈബർ വിംഗിന്‍റെ കൊലവിളി തുടരുന്നെന്ന് പരാതി

കണ്ണൂർ: പാനൂരിൽ സമൂഹ മാധ്യമങ്ങൾ വഴി ഇടത് സൈബർ വിംഗ് അക്രമം അഴിച്ച് വിട്ടിട്ടും നടപടി എടുക്കാതെ പോലീസ്. പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്ന് നിരന്തരം സോഷ്യൽ മീഡിയ വഴി ഭീഷണി മുഴക്കുകയാണ്. ഇതിനെതിരേ ഇതുവരെയും യാതൊരു നടപടിയും പോലീസ് എടുത്തിട്ടില്ല എന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. നൂഞ്ഞമ്പ്രം സഖാക്കൾ, മുളിയാത്തോട് സഖാക്കൾ, പാനൂർ സഖാക്കൾ, കുറുക്കൂട്ടി സഖാക്കൾ, മുണ്ടയോട്ട് കാവ് സഖാക്കൾ,ആയിത്തറ സഖാക്കൾ തുടങ്ങിയ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് കൊലവിളി തുടരുന്നത്. പാറാട്ടെ സിപിഎം സ്തൂപം തകർത്തതിന് അറസ്റ്റിലായ യൂത്ത് ലീഗ് പ്രവ‍ർത്തകരുടെ ഫോട്ടോ ഈ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നു. ‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’, ‘പാനൂർ സഖാക്കൾ പാനൂർ വിട്ട് കാശിക്കൊന്നും പോയിട്ടില്ല. ഞങ്ങൾ ഇവിടെ തന്നെയുണ്ട്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ.

Read More

അടുത്തവർഷം മുതൽ എഐ അധിഷ്ഠിത ടോൾ: 1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാന്‍ സാധിക്കുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് (എഐ) അധിഷ്ഠിത ടോൾ സംവിധാനം രാജ്യത്ത് 2026 അവസാനത്തോടെ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ ടോള്‍ പ്ലാസകളിലെ യാത്രക്കാരുടെ കാത്തിരിപ്പു സമയം കുറയുമെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കവേയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാന്‍ ഇതു സഹായിക്കുകയും സര്‍ക്കാര്‍ വരുമാനത്തില്‍ 6,000 കോടി രൂപയുടെ വര്‍ധന ഉണ്ടാവുകയും ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.

Read More

വേഗവും, സുരക്ഷിതവും, സുഖകരവും; ആറു വർഷത്തിനിടെ വന്ദേഭാരത് യാത്രക്കാരുടെ എണ്ണം 7.5 കോടി

പരവൂർ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിച്ചതിന് ശേഷം ഇതുവരെ അതിൽ യാത്ര ചെയ്തത് 7.5 കോടി യാത്രക്കാർ.2025 നവംബർ 30 വരെയുള്ള കണക്കുകളിലാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.വേഗമേറിയതും സുരക്ഷിതവും സുഖകരവുമായ യാത്ര പ്രദാനം ചെയ്യുന്നതിനാലാണ് യാത്രക്കാർ വന്ദേഭാരത് യാത്രയ്ക്ക് മുന്തിയ പരിഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 2019 ഫെബ്രുവരിയിലാണ് രാജ്യത്ത് ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്. ഇപ്പോൾ വിവിധ റൂട്ടുകളിലായി 164 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. എല്ലാം പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവയുമാ ണ്.ഈ ട്രെയിനുകൾക്ക് എല്ലാം കൂടി 274 ജില്ലകളിൽ കണക്റ്റിവിറ്റിയുണ്ട്. ആഭ്യന്തര ടൂറിസത്തിന്‍റെ വളർച്ചയ്ക്കും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇതിനകം നിർണായക പങ്ക് വഹിച്ചുതായും റെയിൽ മന്ത്രാലയം വിലയിരുത്തുന്നു. ചെനാബ് പാലത്തിലൂടെ കടന്നുപോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഇപ്പോൾ…

Read More

മൂടൽമഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ: ഡൽഹിയിൽ വിമാന സർവീസുകളും ട്രെയിനുകളും വൈകി

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്നുരാവിലെ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെത്തുടർന്ന് 40ലേറെ വിമാനസർവീസ് വൈകുന്നു. 22ലേറെ ട്രെയിനുകളും വൈകിയോടുന്നതായാണ് റിപ്പോർട്ട്. സർവീസുകൾ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിടുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഡൽഹിയുടെ വലിയ ഭാഗങ്ങൾ മൂടൽമഞ്ഞിൽ വലഞ്ഞു. ഇതു ദൃശ്യപരത ഗണ്യമായി കുറയ്ക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു. രാവിലെ 8.10 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മൂടൽമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ, നിലവിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ CAT III സാഹചര്യത്തിലാണെന്ന് അധികൃതർ അറിയിച്ചു. സർവീസുകൾ സാധാരണഗതിയിൽ തുടർന്നിട്ടും ലോ വിസിബിലിറ്റി നടപടിക്രമങ്ങൾ (എൽവിപി) പ്രാബല്യത്തിൽ ഉണ്ടെന്ന് വിമാനത്താവള അധികൃതർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. നിരവധി ട്രെയിനുകൾ മണിക്കൂറോളം വൈകിയാണ് സഞ്ചരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് പല പ്രദേശങ്ങളിലും ഗതാഗതക്കുരുക്കിനു കാരണമായി. പ്രധാന റോഡുകളിലും ഡൽഹിയെ അയൽ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേകളിലും…

Read More