തിരുവനന്തപുരം: കെഎസ്യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പുരോഗമിക്കവേ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്കാൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ കുട്ടികളെ സുരക്ഷിതമായി സ്കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കാൻ പോലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണം എന്ന് അഭ്യർഥിക്കുന്നു. കുട്ടികൾ വഴിയിൽ വാഹനത്തിനായി അലയുന്ന സന്ദർഭം ഒരിക്കലും ഉണ്ടായിക്കൂടാ. പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Loud Speaker
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥിയാക്കിയതിനു തൊട്ടുപിന്നാലെ സിറ്റിംഗ് എംപിയുടെ അശ്ലീല വീഡിയോ പുറത്ത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാക്കിയതിനു തൊട്ടുപിന്നാലെ സിറ്റിംഗ് എംപിയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചു. ഉത്തർപ്രദേശിലെ ബരാബങ്കി എംപിയായ ഉപേന്ദ്ര സിംഗ് റാവത്തിന്റെ അശ്ലീല വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ സീറ്റിൽനിന്നുതന്നെയാണ് എംപി വീണ്ടും ജനവിധി തേടുന്നത്. എംപിയുടെ സ്ത്രീയ്ക്കൊപ്പമുള്ള ദൃശ്യങ്ങൾ ഇന്നലെയാണു പ്രചരിച്ചത്. എംപിയുടെ പേഴ്സണൽ സെക്രട്ടറി ദിനേശ് ചന്ദ്ര റാവത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് കേസെടുത്തു. ഉപേന്ദ്രി സിംഗിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം എംപിയുടെ പ്രതിച്ഛായ മോശമാക്കാൻ വേണ്ടി ചിലർ ചെയ്തതാണ് സംഭവമെന്നാണ് എഫ്ഐആറിൽ പറയുന്നത്. വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചവരെ ഉടൻ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉപേന്ദ്ര സിംഗ് പറഞ്ഞു. ആദ്യഘട്ടമായി 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടം നേടി.
Read Moreസംസ്ഥാനത്ത് ഒറ്റദിവസംകൊണ്ട് പോളിയോ തുള്ളിമരുന്ന് നൽകിയത് 19.8ലക്ഷം കുഞ്ഞുങ്ങൾക്ക്; മുന്നിൽ എറണാകുളം
തിരുവനന്തപുരം: സംസ്ഥാനത്ത് 1980415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2324949 കുട്ടികൾക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരുന്ന ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം 185100, കൊല്ലം 144927, പത്തനംതിട്ട 58884, ആലപ്പുഴ 106458, കോട്ടയം 91610, ഇടുക്കി 61212, എറണാകുളം 186846, തൃശൂര്‍ 171222, പാലക്കാട് 183159, മലപ്പുറം 313268, കോഴിക്കോട് 192061, വയനാട് 49847, കണ്ണൂര്‍ 144674, കാസര്‍ഗോഡ് 91147 എന്നിങ്ങനെയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്സിനേഷനില്‍…
Read Moreമംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽ
മംഗളൂരു: കോളജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. എംബിഎ വിദ്യാർഥി അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്ക് നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. മംഗളുരു കടബയിലെ സർക്കാർ പിയു കോളജിൽ രാവിലെ 10 നാണ് ആക്രമണം നടന്നത്. മുഖം മറച്ചെത്തിയ യുവാവ് പരീക്ഷയ്ക്കായി കോളജ് വരാന്തയിൽ തയാറെടുത്തു കൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടത്. കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികളും മലയാളികളാണെന്നാണ് സൂചന. ആസിഡ് ആക്രമണം നടത്തിയതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനികളെ വിദഗ്ധ…
Read Moreഅഞ്ച് വർഷം കൊണ്ട് ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ ചെലവഴിച്ചത് 1734 കോടി രൂപ; ഇവിടുത്തെ ജനഹൃദയങ്ങളിൽ എന്നും ഞാനുണ്ട്, ഉണ്ടായിരിക്കും; രമ്യ ഹരിദാസ്
പാലക്കാട്: കഴിഞ്ഞ അഞ്ച് വർഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി താനുണ്ടായിരുന്നു എന്ന് രമ്യ ഹരിദാസ് എംപി. അഞ്ച് വർഷം കൊണ്ട് ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ ചെലവഴിച്ചത് 1734 കോടി രൂപയാണ്. തിരിഞ്ഞു നോക്കുമ്പോൾ ഇക്കാലയളവിൽ ആലത്തൂരിന്റെ വികസന കുതിപ്പിൽ മുഖ്യപങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കേരളത്തിന്റെ, വിശിഷ്യാ ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ സംസാരിച്ചിട്ടുണ്ട്. മണ്ഡലവുമായും കേരളവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നൂറോളം ചോദ്യങ്ങളായി ഉയർത്തിയിട്ടുണ്ടെന്നും എംപി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… കഴിഞ്ഞ അഞ്ച് വർഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി ഞാനുണ്ടായിരുന്നു.കേരളത്തിന്റെ വിശിഷ്യാ ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ സംസാരിച്ചിട്ടുണ്ട്. മണ്ഡലവുമായും കേരളവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നൂറോളം ചോദ്യങ്ങളായി ഉയർത്തിയിട്ടുണ്ട്. വനിതാ ബില്ലിലും…
Read Moreകൊയിലാണ്ടിയില്‍ എസ്എഫ്ഐക്ക് ‘ഇടിവീട്’; മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ കേസെടുത്തു
കോഴിക്കോട്: കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിന് ഇരയായ വിദ്യാർഥി അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു. സംഭവത്തിൽ കോളജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്. നാല് എസ്എഫ്ഐ പ്രവർത്തകർ, കണ്ടാലറിയാവുന്ന ഇരുപതോളം പേർ എന്നിവർക്കെതിരെയാണ് കേസ്. യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമലിനെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കോളജിന് സമീപത്തെ ഒഴിഞ്ഞ വീട്ടില്‍ വച്ച് മര്‍ദിച്ചത്. എസ്എഫ്ഐയുടെ ഇടിമുറിയായാണ് ഇത് അറിയപ്പെടുന്നത്. ഈ വീടിന്റെ മുറ്റത്ത് കൊണ്ടുപോയി അമലിനെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുരാഗ് മർദിക്കുകയായിരുന്നുവെന്ന് അമലും പിതാവും കൊയിലാണ്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കോളജിലെ മറ്റൊരു വിദ്യാർഥിയെ…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ വലഞ്ഞ് സംസ്ഥാനം; ഇടുക്കിയിൽ കൂവ പറിക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു
ഇടുക്കി: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണൻ (70) ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. സമീപത്ത് റബര്‍ വെട്ടിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ബഹളം കേട്ട് ഓടിയെത്തി കാട്ടാനയെ തുരത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാര്‍ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്ദിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് ഇന്ന് ഒരാളുടെ ജീവനെടുത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സര്‍ക്കാര്‍ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോപിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വനമേഖലയുള്ള സ്ഥലമാണ് ഇടുക്കി. ജനത്തിന് സുരക്ഷ കൊടുക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു മന്ത്രിയും സര്‍ക്കാരും, താൻ നിരാഹാരം കിടന്നപ്പോൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി തന്നെ നിരന്തരം…
Read Moreഅജ്ഞാത സ്ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം നടുറോഡിൽ: മൃതദേഹത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ; ഒടുവിൽ വാഹനങ്ങൾ കയറിയിറങ്ങി കൈ കാലുകൾ അറ്റു
ലക്നോ: റോഡിൽ കിടന്ന സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ആഗ്ര-ലക്നോ എക്സ്പ്രസ് വേയിലാണ് സംഭവം. അജ്ഞാത സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ വാഹനങ്ങൾ നിർത്താതെ പോവുകയായിരുന്നു. നിരവധി കാറുകളാണ് റോഡിൽ കിടന്നിരുന്ന സ്ത്രീയുടെ മൃതദേഹത്തിലൂടെ കയറിയിറങ്ങി പോയത്. സാമൂഹ്യമാധ്യമങ്ങളിൽ സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു. മൃതദേഹത്തിൽ വാഹനങ്ങൾ കയറിയിറങ്ങിയതോടെ കൈകാലുകൾ അറ്റുപോന്നു. പിന്നീട് റോഡിൽ വികൃതമായാണ് ശരീരം കിടന്നത്. മൃതദേഹത്തിലൂടെ നൂറുകണക്കിന് കാറുകളാണ് കടന്നുപോയത്. എന്നാൽ ആരും വാഹനം നിർത്തി പോലീസിനെ വിവരം അറിയിക്കാനോ നടപടി സ്വീകരിക്കാനോ തയാറായില്ല. പിന്നാലെ സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിന് വിവരം അറിയുന്നത്. തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപട്ടാമ്പി നേർച്ചയ്ക്കെത്തിയ ആന വിരണ്ടോടി; ആടിനെയും രണ്ട് പശുക്കളെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്
പാലക്കാട്: പട്ടാമ്പി നേർച്ചയ്ക്ക് എത്തിയ ആനയെ തിരികെ കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. പാലക്കാട് വടക്കുംമുറി ഭാഗത്തുവച്ചായിരുന്നു സംഭവം. ഇന്നു പുലർച്ചെ പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അക്കരമേൽ ശേഖരൻ എന്ന ആന വിരണ്ടോടിയത്. ആനയെ പിന്നീട് തളച്ചു. സംഭവത്തിൽ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തു. സമീപത്തുള്ള വീടുകൾക്ക് അടുത്ത് കൂടെ പോയ ആന പലതും തല്ലിത്തകർത്തു. ആടിനെ മേയ്ക്കുന്നതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന ആൾക്കാണ് ചവിട്ടേറ്റതെന്നാണ് വിവരം. വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തിയ ആനയെ ഏറെ പണിപ്പെട്ടാണ് അമ്പാട് എന്ന സ്ഥലത്ത് വച്ച് തളച്ചത്. അതേസമയം ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയും ആന ഇടഞ്ഞിരുന്നു. ആനപ്പുറത്തിരുന്നയാളെ ആക്രമിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനിടെയായിരുന്നു സംഭവം. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പോലീസ് സ്ഥലത്തെത്തി ലാത്തി…
Read Moreഎംജി കലോത്സവം: 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം കലാകിരീടം തിരിച്ച് പിടിച്ച് മഹാരാജാസ്
കോട്ടയം: നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എംജി യൂണിവേഴ്സിറ്റി കലോത്സവ കപ്പ് തിരികെ പിടിച്ച് എറണാകുളം മഹാരാജാസ് കോളജ്. കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ എറണാകുളം കോളജുകളുടെ ആവേശക്കുതിപ്പ് ഇന്നലെ സമാപന ദിവസംവരെ ഒപ്പത്തിനൊപ്പമായിരുന്നു. ഏറ്റവും ഒടുവില്‍ 129 പോയിന്റ് നേടിയാണ് എറണാകുളം മഹാരാജാസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 111 പോയിന്റ് നേടി സെന്റ് തെരേസാസ് രണ്ടാം സ്ഥാനം നേടി. 102 പോയിന്റ് വീതം നേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജും തേവര എസ്എച്ച് കോളജും മൂന്നാം സ്ഥാനം പങ്കിട്ടു. 43 പോയിന്റുമായി കോട്ടയം സിഎംഎസ് കോളജ് നാലാമതെത്തി. ആദ്യമായിട്ടാണ് കോട്ടയത്തുനിന്നുള്ള ഒരു കോളജ് നാലാം സ്ഥാനത്ത് എത്തുന്നത്. എസ്എച്ച് കോളജ് തേവരയിലെ പി. നന്ദന കൃഷ്ണനും എറണാകുളം സെന്റ് തെരേസാസ് കോളജിലെ കെ.എസ്. സേതുലക്ഷ്മിയും കലാതിലകപ്പട്ടം പങ്കിട്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എസ്. വിഷ്ണുവിനാണ് കലാപ്രതിഭാ പുരസ്കാരം. പ്രതിഭാതിലകം രണ്ടാം…
Read More