പ്രവർത്തന മികവിൽ ദക്ഷിണ റെയിൽവേയ്ക്ക് റിക്കാർഡ്: ഒരു വർഷത്തിനിടെ 28 ജോഡി പുതിയ ട്രെയിനുകൾ

പരവൂർ: കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രവർത്തന മികവുമായി ദക്ഷിണ റെയിൽവേ. 2025-26 സാമ്പത്തിക വർഷത്തിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിലും സമയനിഷ്ഠ പാലിക്കുന്നതിലും റെക്കോർഡ് നേട്ടമാണ് സോൺ കൈവരിച്ചത്. പുതിയ ട്രെയിനുകൾ അനുവദിച്ചതിനൊപ്പം നിലവിലുള്ള സർവീസുകളുടെ വേഗം വർധിപ്പിച്ചതും യാത്രക്കാർക്ക് വലിയ ആശ്വാസമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 28 ജോഡി പുതിയ ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ ആരംഭിച്ചത്. ഇതിൽ ബംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസും പത്ത് ജോഡി അമൃത് ഭാരത് എക്സ്പ്രസുകളും ഉൾപ്പെടുന്നു. ഉത്തരേന്ത്യൻ നഗരങ്ങളിലേയ്ക്കും കിഴക്കൻ സംസ്ഥാനങ്ങളിലേക്കും കുറഞ്ഞ ചെലവിൽ അതിവേഗ യാത്ര സാധ്യമാക്കാൻ അമൃത് ഭാരത് സർവീസുകൾ സഹായിച്ചു. തിരുവനന്തപുരം നോർത്ത്-കൊച്ചുവേളി-മംഗളൂരു ജംഗ്ഷൻ റൂട്ടിൽ അനുവദിച്ച അന്ത്യോദയ പ്രതിവാര എക്സ്പ്രസും ഏഴ് ജോഡി മെമു സർവീസുകളും സാധാരണക്കാരായ യാത്രക്കാർക്ക് വലിയ പ്രയോജനമായി. വേഗവും സമയനിഷ്ഠയുംപ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി 98 ട്രെയിനുകളുടെ വേഗത…

Read More

ഡോ. റാമും ഡോ. സംഗീത നമ്പ്യാരും മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തു: നിതിന്‍റെ മരണത്തിൽ പങ്കില്ലെന്ന് ഹർജിയിൽ

തലശേരി: കണ്ണൂർ ഡെന്‍റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടിമരിച്ച കേസിലെ ആരോപണവിധേയരായ പ്രതികൾ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തു. കോളജിലെ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ റാം, ഡോ. കെ.ടി സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. ഹർജി ഇന്നു കോടതി പരിഗണിക്കും. ജീവനൊടുക്കുന്നതിന് മുമ്പ് നിതിൻ രണ്ട് മണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്‍റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിന്‍റെ മരണത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഡോ. റാമും ഡോ. സംഗീതയും ഹർജിയിൽ പറയുന്നു. നിതിൻ പ്രിൻസിപ്പലിന്‍റെ റൂമിലുള്ള സമയത്ത് വൈസ് പ്രിൻസിപ്പലും ഡോ. ലതയും ഉൾപ്പെടെ മറ്റ്…

Read More

കുംഭമേള വൈറല്‍ താരത്തെ കണ്ടെത്തിയില്ല: മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നു

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നതായി വിവരം. ഇന്നലെ പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. താരത്തിന്‍റെ വിവാഹം നടത്താന്‍ സഹായിച്ചതായി കരുതുന്നയാളുടെ മൊഴി മധ്യപ്രദേശ് പോലീസ് ഫോണിലൂടെ രേഖപ്പെടുത്തിയതായാണ് സൂചന. മധ്യപ്രദേശ് പോലീസ് പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്‍റേയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്. കുട്ടിയെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുമോ എന്നും സംശയമുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭര്‍ത്താവിനെതിരെ മധ്യപ്രദേശില്‍ ചുമത്തിയിട്ടുള്ളത്. അതിനാല്‍ കുട്ടിയെ കസ്റ്റഡിയിലെടുക്കാന്‍ മധ്യപ്രദേശ് പോലീസിന് കഴിയും. ഒരു സിഐ, എസ്‌ഐ, രണ്ട് സിപിഒമാര്‍ എന്നിവരടങ്ങുന്നതാണ് അന്വേഷക സംഘം.താരത്തിനെ വിവാഹം ചെയ്ത ഫര്‍മാന്‍ ഖാന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മധ്യപ്രദേശ് പോലീസ് അന്വേഷക സംഘത്ത അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ മേയ് 20 വരെ ഫര്‍മാന്‍…

Read More

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: നടന്‍ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ നടന്‍ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രഞ്ജിത്തിന്‍റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബോബി കുര്യന്‍ മൊഴി നല്‍കി. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും ബോബി കുര്യന്‍ മൊഴി നല്‍കിയതായാണ് വിവരം. എന്നാല്‍ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ബോബിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. രഞ്ജിത്തിനൊപ്പം കാറില്‍ ഉണ്ടായിരുന്ന സഹ സംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. നിലവില്‍ രഞ്ജിത്ത് ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

Read More

അൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ: ഈ ജില്ലയിലുള്ളവർ സൂക്ഷിക്കുക, മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് അഞ്ചു ജില്ലകളിലാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഇടുക്കി ജില്ലയിലെ മൂന്നാർ (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും…

Read More

അക്ഷയതൃതീയ 19 ന്; സ്വര്‍ണവ്യാപാര മേഖലക്ക് പുത്തനുണര്‍വേകും; പ്രതീക്ഷയോടെ വ്യാപാരികൾ

കൊച്ചി: അക്ഷയതൃതീയ അടുത്തതോടെ സ്വര്‍ണ വ്യാപാര മേഖലയ്ക്ക് പുത്തനുണര്‍വേകുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവ്യാപാരികള്‍. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന സ്വര്‍ണ വ്യാപാരം നടക്കുന്നത് അക്ഷയ് തൃതീയ നാളിലാണ്. ഈ വര്‍ഷത്തെ അക്ഷയതൃതീയ ഈ മാസം 19 നാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 55 ശതമാനത്തിലധികം വിലവര്‍ധനമാണ് ഇത്തവണ സ്വര്‍ണത്തിന് അനുഭവപ്പെടുന്നത്. എങ്കിലും അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങുന്ന ശീലം കുറച്ചുകാലങ്ങളായി മലയാളികള്‍ക്കിടയിലുണ്ട്. കേരളത്തിലെ ചെറുതും വലുതുമായ 12,000 ഓളം സ്വര്‍ണ വ്യാപാര ശാലകള്‍ അക്ഷയതൃതീയക്കായി ഒരുങ്ങി കഴിഞ്ഞു. പലയിടത്തും അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചു. തൂക്കം കുറഞ്ഞ സ്വര്‍ണാഭരണങ്ങളാണ് പലരും ബുക്ക് ചെയ്തിരിക്കുന്നത്. അക്ഷയതൃതീയക്കു മുന്നോടിയായി തൃശൂരില്‍ സംഘടിപ്പിച്ച ബയര്‍സെല്ലര്‍ മീറ്റ് പുതിയ ആഭരണ ശ്രേണികള്‍ എല്ലാ ജ്വല്ലറികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു.അക്ഷയതൃതീയ ദിവസം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്തവരടക്കം അഞ്ചു…

Read More

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ; ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ; പരസ്യ അഭിപ്രായ പ്രകടനം വിലക്കി സണ്ണി ജോസഫ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പുഫലം വരുന്നതുവരെ മുഖ്യമന്ത്രി പദത്തെ ചൊല്ലി ആരും പരസ്യ അഭിപ്രായ പ്രകടനം നടത്തരുതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണിജോസഫ്. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ മാതൃക പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കള്‍ അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിവേദികളില്‍ മാത്രമായിരിക്കണം. ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ. അതിനുശേഷം മുഖ്യമന്ത്രിയാരെന്നതിനെക്കുറിച്ച് ജയിച്ചുവരുന്ന എംഎല്‍എമാരുടെ അഭിപ്രായം അനുസരിച്ച് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ട സമയം ഇതല്ലന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിപദത്തെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന അഭിപ്രായങ്ങളെ കെ.മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പുഫലം വരുന്നതിനുമുന്‍പ് മുഖ്യമന്ത്രിയാരെന്ന് പരസ്യചര്‍ച്ച നടത്തുന്നത് യുഡിഎഫിന് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്കും ജനങ്ങള്‍ക്കും ഇഷ്ടപ്പെടില്ല. രാഹുല്‍ ഗാന്ധി പറഞ്ഞ അഭിപ്രായമാണ് ഇക്കാര്യത്തില്‍ തനിക്കു പറയാനുള്ളത്. സംഘനൃത്തം നടത്തുമ്പോള്‍ ആരും സിംഗിള്‍ ഡാന്‍സ് കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. റിസള്‍ട്ട് വരുന്നതിന് മുന്‍പുള്ള അഭിപ്രായപ്രകടന ങ്ങളി ലൂടെ ജനങ്ങളെക്കൊണ്ട് മോശം കാര്യങ്ങള്‍…

Read More

അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാർഥിയുടെ മരണം; ഡോ. റാം വലയിൽ ?

തലശേരി: അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ പ്രധാന പ്രതി പോലീസ് വലയിൽ. കോളജിലെ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ആന്ധ്രാ സ്വദേശിയായ ഇയാളെ കർണാടകയിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായതെന്നാണ് റിപ്പോർട്ട്. എന്നാൽ, പോലീസ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടിട്ടില്ല. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഡോ. റാമിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. കർണാടകയിലും തമിഴ്നാട്ടിലുമാണ് ഡോ. റാം പഠിച്ചത്. പഠനകാലത്തെ സഹപാഠിയായ മലയാളിയെ വിവാഹം കഴിച്ചതോടെയാണ് ഡോകടർ റാം കണ്ണൂരിലെത്തുന്നത്. ധർമടം പാലയാട് ഒന്നര പതിറ്റാണ്ടിലേറെ കാലമായി ഡോ. റാം ക്ലിനിക്ക് നടത്തിയിരുന്നു. കഴിഞ്ഞ…

Read More

കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ട്; ഫലം വരുന്നതുവരെ കാത്തിരിക്കണം; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: ഫലം എത്തുംമുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ട്. എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കും. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വനിതാ സംവരണ ബില്‍ സര്‍ക്കാരിന് ഇഷ്ടംപോലെ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ബില്ലായി മാറും. തങ്ങള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മണ്ഡലങ്ങള്‍ വെട്ടിമാറ്റുന്ന രീതി നാം കണ്ടതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Read More

അഞ്ച് വയസുകാരിയെ വെയിലത്ത് ഗേറ്റിൽ കെട്ടിയിട്ടു വനിതാ എഎസ്ഐയായ മുത്തശ്ശിയുടെ ക്രൂരത

ചണ്ഡിഗഡ്: അഞ്ച് വയസുകാരിയെ ഗേറ്റിൽ പൂട്ടിയിയിട്ട് മുത്തശ്ശിയായ വനിതാ എഎസ്ഐ യുടെ കൊടുംക്രൂരത. സംഭവത്തിൽ എഎസ്‌ഐ സരബ്ജിത് കൗറിനെ സസ്‌പെൻഡ് ചെയ്തു. നടുക്കുന്ന സംഭവം പഞ്ചാബിലെ ഫരീദ്‌കോട്ടിൽ. പെൺകുട്ടിയുടെ കൈകളും കാലുകളും തുണികൊണ്ട് ഗേറ്റിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് കെട്ടഴിച്ച് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പോർച്ചുഗലിലായതിനാലാണ് സരബ്ജിതിനോടൊപ്പം കഴിയുന്നത്. സരബ്ജിതിനെ സസ്‌പെൻഡ് ചെയ്തതായും വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചതായും പോലീസ് പറഞ്ഞു.

Read More