റെയിൽവേയുടെ അഭിമാന ട്രെയിനുകളായ വന്ദേ ഭാരതുമായി ബന്ധപ്പെട്ട പരാതികൾക്ക് റെയിൽ മദദ് ആപ്പിൽ പ്രത്യേക പരിഗണനയുണ്ട്. ഈ വണ്ടികൾ കൃത്യസമയങ്ങളിൽ തടസം കൂടാതെ സുഗമമായി ഓടുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേകം സ്ക്രൂട്ടിണി സംവിധാനം തന്നെ ആപ്പിൽ ഉണ്ട്. ഈ വണ്ടികളിലെ സേവനം, സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് അതിവേഗ പരിഗണനയാണ് ആപ്പ് നൽകുന്നത്. മാത്രമല്ല പരാതിക്കാരന് അതേ സ്പീഡിൽ തന്നെ ഫീഡ് ബാക്കും നൽകും. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ യാത്രക്കാരനെ ആറ് മിനിട്ടുള്ളിൽ ആശുപത്രിയിൽ എത്തിക്കാൻ ആപ്പിന്റെ പ്രവർത്തനം വഴി സാധിച്ചു. ബോഗിയിൽ വെള്ളം ഇല്ല എന്ന പരാതി 17 മിനിട്ടിനുള്ളിലും സാധിച്ചു. യാത്രക്കിടയിൽ മുതിർന്ന പൗരന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള ലഗേജുകൾ വീണ്ടെടുക്കാൻ ആപ്പ് വഴി 45 മിനിട്ടിനുള്ളിൽ സാധിച്ചുവെന്നും ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read MoreCategory: Loud Speaker
നാല് വയസുകാരിയെ ക്രൂരമായ് ബലാത്സംഗം ചെയ്ത് പോലീസുകാരൻ ; സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
രാജസ്ഥാനിലെ ദൗസ ജില്ലയിൽ നാലുവയസ്സുകാരിയെ പോലീസ് ബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസ് സ്റ്റേഷന് പുറത്ത് വൻ പ്രതിഷേധം. കൂട്ടത്തോടെ പോലീസ് സ്റ്റേഷന് പുറത്ത് എത്തിയ ഗ്രാമീണർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് സബ് ഇൻസ്പെക്ടറെ മർദിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിൽ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും അന്വേഷണം നടത്തിവരികയാണെന്നും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബജ്രംഗ് സിംഗ് പറഞ്ഞു. വാർത്ത പരന്നതോടെ ഗ്രാമവാസികൾ റാഹുവാസ് പൊലീസ് സ്റ്റേഷന് ചുറ്റും തടിച്ചുകൂടി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പോലീസിന് കൈമാറുന്നതിന് മുമ്പ് ഭൂപേന്ദ്ര സിങ്ങിനെയും അവർ മർദിച്ചു.
Read Moreനിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നു;ഭിക്ഷ യാചിച്ച അമ്മമാർക്ക് കെെത്താങ്ങായി യൂത്ത് കോൺഗ്രസ്
ക്ഷേമ പെന്ഷന് മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷയാചിച്ച അമ്മമാർക്ക് കെെത്താങ്ങ് ആയി യൂത്ത് കോൺഗ്രസ്. അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്‍കിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിൽ അറിയിച്ചു. രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്… സർക്കാർ ധൂർത്ത് കാരണം ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാൻ നിവർത്തിയില്ലാതെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാരുടെ വാർത്ത നമ്മൾ രാവിലെ മുതൽ കാണുന്നു. വൈകുന്നേരം DYFI നേതാവ് ആ രണ്ട് അമ്മമാർക്കൊപ്പം ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത് അവരെ തർക്കിച്ച് തോൽപ്പിക്കുവാൻ നോക്കുന്നു… എന്നിട്ടും മതി വരാതെ ആ DYFI നേതാവ് ആ അമ്മമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുന്നു… എന്നാൽ DYFI നേതാവ് ചർച്ചയിൽ നിന്ന് പോലും ഒഴിവാക്കിച്ച ആ അമ്മമാരെ ചേർത്ത് പിടിച്ച് യൂത്ത് കോൺഗ്രസ്സ് , അവർക്ക് മുടങ്ങിയ…
Read Moreഎല്ലാ കേരളീയർക്കും ദീപാവലി ആശംസകളുമായി ഗവര്‍ണർ
നാളെ ദീപാവലി. നാടെങ്ങും ദീപാവലിക്കുള്ള ഒരുക്കൾ തുടങ്ങി കഴിഞ്ഞു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ആശംസകളുമായി ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. “ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച ഐക്യബോധവും സമഷ്ടിസ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ. എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു”എന്ന് ഗവർണർ ആശംസകളറിയിച്ചു. സംസ്ഥാനത്ത് ദീപാവലി ദിവസം പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിശബ്ദ മേഖലകളായ കോടതികൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന നിർദേശം നൽകി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്.
Read Moreയുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
അതിരമ്പുഴ: കോട്ടയം അതിരമ്പുഴ സ്വദേശിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. അതിരമ്പുഴ കാട്ടുപ്പാറയിൽ ഷൈമോൾ സേവ്യർ (24) ചൊവ്വാഴ്ച രാവിലെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചത്. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തു കുന്നേൽ അനിൽ വർക്കിയുടെ ഭാര്യയാണ് ഷൈമോൾ. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അനിൽ വർക്കിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നെഞ്ചുവേദനയെത്തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ചെന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ അമ്മയെ ഫോണിൽ അറിയിക്കുകയായിരുന്നുവെന്ന് ഷൈമോളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നു. ആശുപ്രതിയിൽ എത്തിയപ്പോഴാണ് മകൾ മരിച്ചതായി അറിയുന്നത്. മകളെ അപായപ്പെടുത്തിയെന്ന സംശയത്തിൽ മാതാവ് ഷീല ഏറ്റുമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി പരാതിയിൽ…
Read Moreഗണേഷിന് മന്ത്രിയാകാൻ തടസമില്ല, യുഡിഎഫിൽനിന്നു മുസ് ലിം ലീഗ് അകലുന്നു; ഇ.പി. ജയരാജൻ
തിരുവനന്തപുരം: ഗണേഷ് കുമാറിന് മന്ത്രിയാകുന്നതിൽ ഒരു തടസവും ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കും. ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നും വിചാരണ നേരിടുന്നതുകൊണ്ട് ഗണേഷ് കുറ്റക്കാരൻ ആകുന്നില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. നവകേരള സദസിന് മുൻപ് മന്ത്രിസഭാ പ്രവേശം വേണമെന്ന് കേരള കോൺഗ്രസ്-ബി ആവശ്യപ്പെട്ടിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. അതേസമയം മുസ് ലിം ലീഗ് യുഡിഎഫിൽനിന്ന് അകലുകയാണെന്ന് ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. പലതരത്തിലുള്ള സമ്മര്‍ദമാണ് കോണ്‍ഗ്രസ് ലീഗിന് നല്‍കുന്നത്. ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ട് ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറി. ലീഗിന് അധികകാലം ഇത് തുടരാനാകില്ല. കോൺഗ്രസ് തെറ്റായ വഴിയിലെന്ന് ലീഗിന് അഭിപ്രായമുണ്ട്. പക്ഷെ ലീഗ് അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. പലസ്തീൻ വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ…
Read Moreഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു
Read Moreകണ്ടല: ചോദ്യം ചെയ്യൽ തുടരും, 44 മണിക്കൂർ നീണ്ട ഇഡിയുടെ പരിശോധന പൂർത്തിയായി, രേഖകൾ കസ്റ്റഡിയിൽ
കാട്ടാക്കട: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഇഡിയുടെ പരിശോധന പൂർത്തിയായി. 44 മണിക്കൂർ പിന്നിട്ട പരിശോധന ഇന്ന് പുലർച്ചെ 12 നാണ് പൂർത്തിയായത്. ബാങ്കിൽനിന്നു സുപ്രധാന രേഖകളും സിപിയു ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെ ആരോഗ്യനില തൃപ്തികരമെങ്കിൽ ഇഡി ഇന്ന് ചോദ്യം ചെയ്തേക്കും. അതിനിടെ കഴിഞ്ഞ ദിവസം ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഡംബര കാറും ഇ ഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥർ അഖിൽജിത്തിനെ കിംസ് ആശുപത്രിയിൽ കഴിയുന്ന ഭാസുരാംഗന്റെ അടുത്തെത്തിച്ചിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. കണ്ടലയിലെ വീട്ടിൽവച്ച് ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തതോടെയാണ് ഭാസുരാംഗനെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. സിപിഐ നേതാവ് കൂടിയായിരുന്ന എൻ.ഭാസുരാംഗൻ…
Read Moreമഴ ഡൽഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുമോ?
ഇന്ന് പുലർച്ചെ നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ മഴ പെയ്തതിനെത്തുടർന്ന് ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR-ഇന്ത്യ) ഡാറ്റ അനുസരിച്ച്, അശോക് വിഹാറിലെ AQI 462, ആർകെ പുരം 461, പഞ്ചാബി ബാഗ് 460, ഐടിഒയിൽ 464 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുരുഗ്രാമും ‘ഗുരുതര’ കാറ്റഗറിയിലെ വായു നിലവാരത്തിന് സാക്ഷ്യം വഹിച്ചു. AQI 416-ൽ രേഖപ്പെടുത്തിയപ്പോൾ ഫരീദാബാദിലും നോയിഡയിലും യഥാക്രമം 457 (ഗുരുതരമായത്), 375 (വളരെ മോശം) എന്നിവ രേഖപ്പെടുത്തി. രാവിലെ 10 മണിയോടെ നഗരത്തിലെ മൊത്തം എ.ക്യു.ഐ 398 ആയി രേഖപ്പെടുത്തി. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടും ലോധി റോഡും യഥാക്രമം 391, 398 എന്നിങ്ങനെ എക്യുഐയിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. ദേശീയ തലസ്ഥാന മേഖലയിൽ മഴ പെയ്തപ്പോൾ ഒറ്റരാത്രികൊണ്ട് കാലാവസ്ഥയിൽ നേരിയ മാറ്റത്തിന് ഈ പ്രദേശം…
Read Moreപോലീസ് വാഹനങ്ങള്‍ ഗതാഗതനിയമം തെറ്റിച്ചാല്‍ പിഴ അടയ്ക്കേണ്ടത് ഉദ്യോഗസ്ഥന്; സേനയില്‍ അമര്‍ഷം;മന്ത്രിമാര്‍ക്കും വിഐപികള്‍ക്കും എസ്കോര്‍ട്ട് പോകുമ്പോഴാണ് പലപ്പോഴും അമിതവേഗമെന്ന് ഒരു കൂട്ടർ
പത്തനംതിട്ട: പോലീസ് സേനയിലെ വാഹനങ്ങള്‍ ഗതാഗത നിയമലംഘനം നടത്തി പിഴ ചുമത്തപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സ്വന്തം പോക്കറ്റില്‍ നിന്നു തന്നെ തുക അടയ്ക്കണമെന്ന് എഡിജിപിയുടെ ഉത്തരവ്. പോലീസ് ആസ്ഥാനത്തെ എഡിജിപി നീരജ്കുമാര്‍ ഗുപ്തയാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.പോലീസ് വകുപ്പ് നിയമം നടപ്പാക്കുന്നതിനു നിയോഗിക്കപ്പെട്ട അഥോറിറ്റിയാണ്. അതുകൊണ്ടുതന്നെ പോലീസ് സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച കര്‍ശന ഉത്തരവ് ഡിജിപി നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഇതു പരക്കെ ലംഘിക്കപ്പെടുകയാണെന്ന് ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് പ്രതിദിനം വരുന്ന ചെല്ലാനുകളില്‍ നിന്നു വ്യക്തമാക്കപ്പെടുന്നതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഏത് ഉദ്യോഗസ്ഥനാണോ നിയമലംഘനം നടത്തിയത് അയാള്‍ തന്നെ വ്യക്തിപരമായി പണമടയ്ക്കട്ടേയെന്ന തീരുമാനമാണ് ഇി മുതലുള്ളതെന്നും സര്‍ക്കാര്‍ പണം ഇതിനു വിനിയോഗിക്കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിനെതിരേ സേനയില്‍ അമര്‍ഷം പുകയുന്നുണ്ട്. മന്ത്രിമാര്‍ക്കും വിഐപികള്‍ക്കും എസ്കോര്‍ട്ട് പോകുമ്പോഴാണ് പലപ്പോഴും അമിതവേഗം അടക്കമുള്ള നിയമലംഘനം വരുന്നതെന്നും…
Read More