തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദമായ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എൻഎസ്എസ് നടത്തിയ നാമജപ യാത്രക്കെതിരെ കേസെടുത്ത സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻഎസ്എസ്. ഇത് സംബന്ധിച്ച് എൻഎസ്എസ് നേതൃത്വം നിയമോപദേശം തേടി. ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. പോലീസ് നിർദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചെന്നും കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കിയെന്നും കാട്ടിയാണ് നാമജപ യാത്രയ്ക്കെതിരേ എഫ്ഐആർ എടുത്തിരിക്കുന്നത്. നാമജപ യാത്രയ്ക്കെതിരെ കഴിഞ്ഞദിവസമാണ് പോലീസ് കേസെടുത്. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. കന്റോൺമെന്റ്, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.കഴിഞ്ഞ രണ്ടിന് തിരുവനന്തപുരം നഗരത്തിൽ നടത്തിയ നാമജപ യാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ നാമജപ…
Read MoreCategory: Loud Speaker
പിഴ നല്‍കിയില്ലെങ്കിൽ, ഇൻഷ്വറൻസ് പുതുക്കില്ല; ഗതാഗതമന്ത്രിയുടെ പ്രസ്താവന നിയമക്കുരുക്കിലേക്ക്
റെനീഷ് മാത്യുകണ്ണൂർ: ഗതാഗത നിയമലംഘനം നടത്തിയവർക്ക് പിഴയായി ചുമത്തിയിട്ടുള്ള തുക അടച്ചാൽ മാത്രമേ വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കി നൽകുകയുള്ളൂവെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന നിയമക്കുരുക്കിലേക്ക്. കഴിഞ്ഞ ജൂൺ അഞ്ചുമുതൽ ഓഗസ്റ്റ് രണ്ടുവരെ സംസ്ഥാനത്ത് 32,42,277 റോഡ് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഇതിൽ 3,82,580 നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയെന്നും 25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാൻ തയാറാക്കിയെങ്കിലും 3.37 കോടി രൂപ മാത്രമാണ് പിഴയായി ലഭിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു. പിഴ അടച്ചാൽ മാത്രമാണ് ഇനി മുതൽ ഇൻഷ്വറൻസ് പുതുക്കി നല്‍കുകയുള്ളൂവെന്നും ഇക്കാര്യം ഇൻഷ്വറൻസ് കന്പനികളുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞതിൽ നിയമകുരുക്കുകൾ ഏറെയാണ്. കാമറ നിയമലംഘനം നടത്തിയെന്നു പറഞ്ഞ് ചലാൻ നൽകിയാൽ നിലവിൽ കുറ്റാരോപണം മാത്രമാണ് നടക്കുന്നത്. അത് ശിക്ഷയായി പരിഗണിക്കാൻ ഭരണഘടനാപരമായി സാധിക്കില്ല. നോട്ടീസ് കൊടുക്കുക, വിശദീകരണം നൽകാൻ അവസരം നൽകുക, തെളിവ് സഹിതം ശിക്ഷാ ഉത്തരവ് എന്നിവ…
Read Moreമദ്യം വില കുറച്ചു വേണമെന്ന് പറഞ്ഞ് ബഹളം ! സമ്മതിക്കാഞ്ഞതിനെത്തുടര്‍ന്ന് ബാര്‍ അടിച്ച് തകര്‍ത്ത് യുവാക്കള്‍
മദ്യം വില കുറച്ച് നല്‍കാത്തതില്‍ ദേഷ്യം പൂണ്ട് ബാര്‍ അടിച്ചുതകര്‍ത്ത രണ്ടുപേര്‍ അറസ്റ്റില്‍. ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് പിടികൂടിയത്. ഇവര്‍ ബാര്‍ ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. അറസ്റ്റിലായവര്‍ അടക്കം നാല് പേര് ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലവരുന്ന മദ്യം 100 രൂപയ്ക്ക് നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി ബാര്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടാവുകയും ഉന്തും തള്ളിനുമൊടുവില്‍ സംഘം മടങ്ങിപ്പോവുകയും ചെയ്തിരുന്നു. ശേഷം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരികെയെത്തി ബാറിന് മുന്നിലെ ചില്ലുകളും മറ്റും അടിച്ച് തകര്‍ക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ബാര്‍ ജീവനക്കാരെയാണ് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടി. അക്രമത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാറുടമ പോലീസില്‍ പരാതി…
Read Moreഎം വി ഡി സൂപ്പറല്ലേ..! പെർമിറ്റില്ലാത്ത സ്വകാര്യ ബസിനെ പിഴയടച്ച് ഓടാൻ അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്
കണ്ണൂർ: റൂട്ട് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും സർവീസ് നടത്തിയ ബസ് കണ്ടെത്തിയിട്ടും കേവലം പിഴയിലൊതുക്കി സർവീസ് തുടരാൻ അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട്-കാസർഗോഡ് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് പെർമിറ്റില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്. മൂന്നു ജില്ലകളിലൂടെ സർവീസ് നടത്തുന്ന ഈ ബസിന്റെ പെർമിറ്റ് കഴിഞ്ഞ മാർച്ച് ഒൻപതിന് കഴിഞ്ഞതാണെങ്കിലും പുതുക്കാതെ സർവീസ് തുടരുകയായിരുന്നു. ഇതിനുമുന്‍പ് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്നു തവണ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധയിലും ഈ ബസ് കുടുങ്ങിയിരുന്നു. എന്നാൽ 15,000 രൂപ പിഴ ഈടാക്കി എല്ലാ നിയമങ്ങളും മറികടന്ന് ഓടാൻ അനുവദിക്കുകയായിരുന്നു. പെർമിറ്റ് കാലാവധി കഴിഞ്ഞ വാഹനം സർവീസ് നടത്തുന്നതിനിടെ അപകടങ്ങൾ സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിക്കില്ലെന്നിരിക്കെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ…
Read Moreഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച് മദനിയുടെ മകൻ; ബാപ്പച്ചിയെ അറസ്റ്റു ചെയ്തപ്പോൾ ആദ്യമായി ഓടിയെത്തിയത് വാസുവേട്ടൻ…
കോഴിക്കോട്: പോലീസിനെതിരേ പ്രതിഷേധിച്ച കേസിൽ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും മുൻ നക്സലൈറ്റ് നേതാവുമായ ഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച് പിഡിപി നേതാവ് അബ്ദുൾനാസർ മദനിയുടെ മകൻ സലാഹുദീൻ അയൂബി. എന്റെ ബാപ്പച്ചിയെ പോലീസ് അറസ്റ്റു ചെയ്തപ്പോൾ ആദ്യമായി ഓടിയെത്തിയത് ഗ്രോ വാസുവേട്ടനായിരുന്നുവെന്ന് സന്ദർശനത്തിനുശേഷം സലാഹുദീൻ അയൂബി പ്രതികരിച്ചു. കോഴിക്കോട് സബ് ജയിലിലെത്തിയാണ് അദേഹം ഗ്രോ വാസുവിനെ സന്ദർശിച്ചത്. ഒരാഴ്ചയായി ജയിലിൽ കഴിയുകയാണ് 94കാരനായ ഗ്രോ വാസു. നിലന്പൂർ കരുളായിയിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ പോലീസിന്റെ വെടിയേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഗ്രോ വാസു ജയിലിൽ കഴിയുന്നത്. കോടതി ജാമ്യം അനുവദിച്ചുവെങ്കിലും അതിനു തയാറാകാതെ ഗ്രോ വാസു ജയിലിൽ പോവുകയായിരുന്നു. ഗ്രോ വാസുവിനോട് അടുത്ത ബന്ധമുള്ള പലരും ജയിലിലെത്തി തീരുമാനത്തിൽനിന്നു പിന്തിരിയണമെന്ന് അഭ്യർഥിച്ചുവെങ്കിലും അദേഹം വഴങ്ങിയിട്ടില്ല. ഓഗസ്റ്റ് 11 വരെയാണ് ഗ്രോവാസുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അന്ന്…
Read Moreഅപകീർത്തിക്കേസ്; തെറ്റ് സമ്മതിക്കാതെ രാഹുൽ ഗാന്ധി; കേസ് നാളെ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും. തനിക്കെതിരേയുള്ളത് ഗുരുതരമായ കുറ്റമല്ലെന്നും ക്ഷമാപണം നടത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം ഭരണഘടനാ വ്യവസ്ഥകളുടെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിച്ച സാഹചര്യത്തിൽ സുപ്രീംകോടതി വിധിയെ രാജ്യമാകെ ഉറ്റുനോക്കുകയാണ്. പ്രതിപക്ഷ പാർട്ടി നേതാവും എംപിയുമെന്ന നിലയിൽ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടേണ്ടത് തന്റെ കടമയാണെന്നും പ്രസംഗം പൂർണമായും കേൾക്കാതെ വാട്സാപ് വീഡിയോകളുടെ അടിസ്ഥാനത്തിലാണു ഹർജിക്കാരൻ കേസ് ഫയൽ ചെയ്തതെന്നും പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും കോടതി പരിശോധിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഗുജറാത്ത് സർക്കാരിന് ജസ്റ്റീസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിരുന്നു. മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന പൂർണേഷ് മോദി എന്നയാളുടെ പരാതിയിലാണ് കേസ്. രാഹുൽ ഗാന്ധിക്കുവേണ്ടി അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയും ഹർജിക്കാരനു വേണ്ടി അഭിഭാഷകൻ മഹേഷ്…
Read Moreകുളിമുറിയില്‍ ഫോണ്‍ ഒളിപ്പിച്ച് പേയിംഗ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ! 16കാരനെതിരേ കേസ്
വീട്ടില്‍ പേയിംഗ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ 16കാരനെതിരേ കേസെടുത്തു. കണ്ണൂര്‍ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. ശുചിമുറിയില്‍ മൊബൈല്‍ഫോണ്‍ ഒളിച്ചുവച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മെഡിസിന് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. പെണ്‍കുട്ടി പേയിംഗ് ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ 16കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത നിലയിലായിരുന്നു. ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന് എസ്.ഐ. എം.കെ.പവനന് പറഞ്ഞു.
Read Moreനടി മാളവികയുടെ വീട്ടില്‍ മോഷണം ! നഷ്ടപ്പെട്ടതില്‍ ഒന്നരലക്ഷം രൂപയുടെ വാച്ചും
നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം. നടിയുടെ പാലക്കാട് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉള്‍പ്പെടെ വിലപിടിപ്പുള്ള പല സാധനങ്ങള്‍ കവര്‍ന്നതായാണ് പരാതി. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീട്ടിലെ കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ് ജോലിക്കാരി കണ്ടത്. പലതും പൊട്ടിച്ചിട്ടുമുണ്ട്. കൂടാതെ മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചും മോഷണം പോയ സാധനങ്ങളുടെ കൂട്ടത്തിലുണ്ട്. വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നില്ല അതിനാല്‍ അവ നഷ്ടമായില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവ് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഉളിയും വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി.…
Read Moreഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായോ? ഉടന്‍ അറിയിച്ചാല്‍ പണം തിരിച്ചെടുക്കാമെന്ന് പോലീസ്
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ ഉടന്‍ വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാമെന്ന് പോലീസ്. തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ അത് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു അത് ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടു ചെയ്യാനായി പോലീസ് ഒരുക്കിയിരിക്കുന്ന പോര്‍ട്ടലാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ (https://cybercrime.gov.in ). എല്ലാത്തരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും ഇതില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ ഹെല്പ്ലൈന് 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. https://cybercrime.gov.in
Read Moreഎ.എൻ. ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിരോധത്തിലായി സിപിഎം; പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിവാദ പരാമർശം ബാധിക്കുമെന്ന് വിലയിരുത്തൽ
എം. സുരേഷ്ബാബുതിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിരോധത്തിലും പ്രതിസന്ധിയിലുമായി സിപിഎം. പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള കൂടിയാലോചനകളുമായി പാർട്ടി നേതൃത്വവും ശ്രമം തുടങ്ങി. സ്പീക്കർ ഖേദപ്രകടനം നടത്തിയാൽ വിഷയം കെട്ടടങ്ങുമെന്നാണ് പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായം.ശബരിമല പ്രക്ഷോഭകാലത്തെ പോലെ എൻഎസ്എസ് ഈ വിഷയത്തിൽ നാമജപഘോഷയാത്രയുമായി മുന്നോട്ട് പോയാൽ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടിയിലെ മിക്ക നേതാക്കളുടെയും അഭിപ്രായം. സ്പീക്കറുടെ പ്രസ്താവനക്കെതിരെ യുഡിഎഫ് രംഗത്ത് വരാത്തത് സിപിഎമ്മിന് ആശ്വാസമായിട്ടുണ്ട ്. എന്നാൽ ബിജെപി വിഷയം ഏറ്റെടുത്തിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ബിജെപി ശ്രമിക്കുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. സ്പീക്കർ ഖേദം പ്രകടിപ്പിച്ച് വിഷയം അവസാനിപ്പിക്കണമെന്നുള്ള ചർച്ചകളാണ് പാർട്ടിതലത്തിൽ നടക്കുന്നത്. കോണ്‍ഗ്രസും യുഡിഎഫും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി…
Read More