എം.കെ. മുനീറിന്‍റെ വീടിനു ജപ്തി നോട്ടീസ്, മുസ്‌ലിം ലീഗ് നേതൃത്വം ഇടപെടുന്നു

കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്‍റെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം ഇടപെടുന്നു. വീട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ ഫൈസൽ ബാബു പറഞ്ഞു. മുനീർ സാഹിബിന്‍റെ സങ്കടം നമ്മളുടേത് കൂടെയാണ്, ആ സങ്കടം അവശേഷിക്കാൻ അനുവദിക്കില്ല. “ക്രസന്‍റ് ഹൗസ്’ എന്നത് ഡോ എം.കെ. മുനീർ സാഹിബിന്‍റെ മാത്രം വീടല്ല, അത് നമ്മൾ ഒരോരുത്തരുടെയും വീടാണ്. പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും ലക്ഷോപലക്ഷം അണികളും നേതൃത്വം നൽകുന്ന ഈ പാർട്ടി മുനീർ സാഹിബിനെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസോടെ സംരക്ഷിക്കും. വീട് നഷ്ടപ്പെടുക എന്നല്ല, വീട് നഷ്ടപ്പെടും എന്ന ചർച്ചയ്ക്ക് പോലും ഇനി പ്രസക്തിയില്ലെന്നും ഫൈസൽ ബാബു പറഞ്ഞു. വിഷയത്തില്‍…

Read More

‘ഹൈക്കമാൻഡിന്‍റെ തീരുമാനം അനുസരിക്കാനും അംഗീകരിക്കാനും കടമയുണ്ട്, പൂര്‍ണ മനസോടെയല്ല നേതൃത്വത്തിന്‍റെ തീരുമാനം ഉള്‍ക്കൊണ്ടത്: എംപിമാര്‍ മത്സരിക്കേണ്ടെന്ന നിബന്ധന ബോധ്യപ്പെടുത്തുന്നതില്‍ നേതൃത്വത്തിനു വീഴ്ച’; കെ.സുധാകരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിബന്ധന തന്നെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. നാല് ദിവസത്തെ അനിശ്ചിതത്വത്തിനു കാരണം ഇതാണ്. ഹൈക്കമാൻഡിന്‍റെ തീരുമാനം അനുസരിക്കാനും അംഗീകരിക്കാനും തനിക്കു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൂര്‍ണ മനസോടെയല്ല നേതൃത്വത്തിന്‍റെ തീരുമാനം ഉള്‍ക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ ഒരുപാടു ത്യാഗം സഹിച്ച താന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചു. പാര്‍ട്ടി വിടുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ല. യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. താന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തിരികെയെത്തുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല. കണ്ണൂരില്‍ സിപിഎമ്മിനെ തകര്‍ത്ത് കോണ്‍ഗ്രസ് മികച്ച വിജയം നേടും. സിപിഎമ്മിന്‍റെ പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് പല സ്ഥലങ്ങളിലും ആദര്‍ശ ധീരരായ നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു…

Read More

അൾട്രാവയലറ്റ് രശ്മികൾ സൂക്ഷിക്കുക! കൂടുതൽ പതിച്ച ജില്ലകൾ ഇവ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, ഇടുക്കി ജില്ലയിലെ മൂന്നാർ, പാലക്കാട് ജില്ലയിലെ തൃത്താല എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ…

Read More

നിലവിലെ ഊര്‍ജ പ്രതിസന്ധി 1970 കളിലെ എണ്ണ പ്രതിസന്ധിയേക്കാള്‍ ഭീകരമെന്ന് ഊര്‍ജ ഏജന്‍സി

ന്യൂഡൽഹി: എണ്ണ ലഭ്യതയ്‌ക്കൊപ്പം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാചകവാതകത്തിന്‍റെ കടുത്ത ക്ഷാമം. യുദ്ധം കാരണം ഇറക്കുമതി നിലച്ചതോടെ രാജ്യത്തെ എല്ലാ മേഖലകളിലും ഇത് പ്രതിഫലനമുണ്ട്. നിലവിലെ ഊര്‍ജ പ്രതിസന്ധി 1970കളിലെ എണ്ണ പ്രതിസന്ധിയേക്കാള്‍ ഭീകരമാണെന്ന് രാജ്യാന്തര ഊര്‍ജ ഏജന്‍സി മേധാവി മുന്നറിയിപ്പ് നല്‍കി. ഇറാന്‍- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുകയാണ്.

Read More

വേദനയില്ലാത്ത ലോകത്തേക്ക് അവൻ മടങ്ങി; ഇന്ത്യയിലെ ആദ്യ ‘നിഷ്ക്രിയ ദയാവധം’; 13 വർഷത്തിനൊടുവിൽ ഹരീഷ് റാണ വിടവാങ്ങി

ന്യൂഡൽഹി: ഇന്ത്യയിൽ നിയമപരമായി ദയാവധത്തിന് അനുമതി ലഭിച്ച ആദ്യ വ്യക്തിയായ ഹരീഷ് റാണ (32) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹരീഷ്, സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്നാണ് ദയാവധത്തിന് വിധേയനായത്. മരുന്നുകളും ഭക്ഷണവും പിൻവലിച്ചതിനെത്തുടർന്നാണ് ഇന്ന് ഹരീഷ് വിടവാങ്ങിയത്. 2013-ൽ ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ ബി.ടെക് വിദ്യാർഥിയായിരിക്കെയാണ് ഹരീഷിന്‍റെ ജീവിതം മാറിമറിഞ്ഞത്. താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷ് അന്നുമുതൽ ‘പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ്’ എന്ന അവസ്ഥയിലായിരുന്നു. 13 വർഷത്തോളം അബോധാവസ്ഥയിൽ ട്യൂബുകളിലൂടെ നൽകുന്ന ഭക്ഷണത്തെയും മരുന്നുകളെയും ആശ്രയിച്ചാണ് അദ്ദേഹം ജീവൻ നിലനിർത്തിയത്. ഹരീഷിന്‍റെ ദുരിതാവസ്ഥ കണ്ട മാതാപിതാക്കൾ, മകന്‍റെ ജീവൻ നിലനിർത്തുന്ന കൃത്രിമ സംവിധാനങ്ങൾ നീക്കം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മാർച്ച് 11-ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരീഷിന്…

Read More

പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ: പുതിയ ട്രെയിൻ ടിക്കറ്റ് റീഫണ്ട് മാറ്റങ്ങൾ അറിയാം, ടിക്കറ്റ് കാൻസൽ ചെയ്താൽ എത്ര രൂപ മടക്കി ലഭിക്കും?

ന്യൂഡൽഹി: റെയിൽവേയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽവേ ശൃംഖല ആധുനികവൽക്കരിക്കുന്നതിനും യാത്രാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്. ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലും പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും .24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. എട്ടു മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. എട്ടു മണിക്കൂറിൽ കുറവ് ഒരു തുകയും കിട്ടില്ല.റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം. നേരത്തെ ചാർട്ട് വരുന്നതിന് മുൻപ് ചെയ്യണമായിരുന്നു. ബോർഡിംഗ് പോയിന്‍റും 30 മിനിറ്റ് മുമ്പു വരെ മാറ്റാം. ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാമെന്നും റെയിൽവേ വ്യക്തമാക്കി. ചരക്ക്…

Read More

വെള്ളിയാഴ്ച മുതൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. കൂടാതെ, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ആറ് മാസം മുൻപ് നായ കടിച്ചു: കുത്തിവയ്ക്കുന്നത് പേടി ആയതിനാൽ എടുത്തില്ല; ഒൻപത് വയസുകാരി പേവിഷബാധ‍‍യേറ്റ് മരിച്ചു

മുംബൈ: കുത്തിവയ്പ്പിനോടുള്ള പേടി കാരണം കുത്തിവയ്പ്പ് എടുക്കാതിരുന്ന ഒമ്പത് വയസുകാരി പേവിഷബാധ‍‍യേറ്റ് മരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി കാശിഷ് സഹാനിയാണ് മരിച്ചത്. ആറ് മാസം മുമ്പ് കാശിഷ് മുത്തച്ഛനോടൊപ്പം നടക്കാൻ പോകുന്പോഴായിരുന്നു തെരുവ് നായ കുട്ടിയുടെ കൈയിൽ മാന്തുകയും മുറിവുണ്ടാക്കുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ കാശിഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി ഇഞ്ചക്ഷനെയും സൂചികളെ ഭയപ്പെടുകയും ചെയ്തതിനാൽ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മുറിവ് വേഗത്തിൽ ഭേദമായതിനാൽ ചികിത്സ പൂർത്തിയാക്കാൻ വീട്ടുകാരും നിർബന്ധിച്ചില്ല. കുറച്ചുദിവസം മുന്പ് കാശിഷിന്‍റെ ആരോഗ്യം മോശമായി. ഭക്ഷണവും വെള്ളവും കഴിക്കുന്നത് നിർത്തി, കണ്ണുകൾ ചുവപ്പ് നിറത്തിലായി. കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ട കുടുംബം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. നായ്ക്കളിൽ നിന്നോ പൂച്ചകളിൽ നിന്നോ ഏൽക്കുന്ന ചെറിയ പോറലുകൾ പോലും അവഗണിക്കരുതെന്നും ഉടൻ തന്നെ കൃത്യമായ ചികിത്സ സ്വീകരിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു.

Read More

പരാജയഭീതി കാരണം മുഖ്യമന്ത്രിക്കു സമനില തെറ്റി; ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് കൈക്കൂലി വാങ്ങിയെന്ന് കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കലിനു പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ബാറുകളുടെ ക്ലാസിഫിക്കേഷന്‍ തീരുമാനിക്കാനുള്ള നടപടികള്‍ കേന്ദ്ര ടൂറിസം വകുപ്പിന്‍റെ പരിഗണനയിലിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ധൃതി പിടിച്ച് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്. തെരഞ്ഞെടുപ്പുകാലത്തെ വ്യക്തമായ അഴിമതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളില്‍ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഇതിന് മറുപടി പറയണം. ഇന്നലെ കോന്നിയിലെ പരിപാടിയില്‍ ചോദ്യം ചോദിച്ച പ്രവര്‍ത്തകനെതിരെ രോഷത്തോടെ സംസാരിച്ച മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണ്. പരാജയഭീതി കാരണം അദ്ദേഹത്തിന്‍റെ സമനില തെറ്റിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ട്. രണ്ട് പാര്‍ട്ടികളിലെയും അണികളെ വഞ്ചിക്കുന്ന നിലപാടാണ് ഡീലിലുടെ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More

സുരക്ഷിത ട്രെയിൻ യാത്രയ്ക്ക് രാജ്യത്ത് 16, 398 കിലോമീറ്റർ വേലി സ്ഥാപിച്ച് റെയിൽവേ

പരവൂർ: ട്രെയിൻ യാത്രക്കാരുടെയും ട്രാക്കിനു സമീപം താമസിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം 16,398 കിലോമീറ്റർ ദൂരത്തിൽ റെയിൽവേ ട്രാക്കുകളിൽ വേലി സ്ഥാപിച്ചു. ട്രെയിനുകൾ തട്ടി കന്നുകാലികൾ ചാവുന്നതും നിയമവിരുദ്ധമായി ട്രാക്ക് മുറിച്ചുകടക്കുന്നതും തടയുക ലക്ഷ്യമിട്ടാണ് നടപടി. ഇതിനൊപ്പം കാൽനടയാത്രക്കാർക്കും കന്നുകാലികൾക്കും ട്രാക്ക് മുറിച്ചുകടക്കാൻ സബ്‌വേകളും റെയിൽവേ നിർമിക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രാലയം അധികൃതർ അറിയിച്ചു. മണിക്കൂറിൽ 110 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഓടുന്ന പാതകളിലും അപകടസാധ്യതയുള്ള ഇടങ്ങളിലുമാണ് വേലി കെട്ടുന്നതിന് മുൻഗണന നൽകുന്നത്. ഉത്തര മധ്യ റെയിൽവേയിലാണ് ഏറ്റവും കൂടുതൽ ദൂരത്തിൽ വേലി സ്ഥാപിച്ചത്-2,721 കിലോമീറ്റർ. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 827 കിലോമീറ്റർ ദൂരത്തിൽ വേലി കെട്ടിയിട്ടുണ്ട്. വടക്കുകിഴക്കൻ അതിർത്തി റെയിൽവേയിലാണ് ഏറ്റവും കുറവ് (153 കി.മീ). മഹാരാഷ്ട്രയിലെ ലോണാവാല-പുനെ- ദൗണ്ട് പാതയിൽ 209.38 കോടി രൂപ ചെലവിൽ 290 കിലോമീറ്റർ ദൂരത്തിൽ വേലി നിർമാണം…

Read More