പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: വിദ്യാർഥികളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ അത് സ്വകാര്യ ബസുകളിലും ബാധകമാവാൻ സാധ്യത. വിദ്യാർഥികളുടെ യാത്രാക്കൂലി ഉയർത്തണമെന്നത് സ്വകാര്യ ബസ് ഉടമകളുടെ ദീർഘകാല ആവശ്യമായിരുന്നു. സ്വകാര്യ ബസ് വ്യവസായം നഷ്ടമാണെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥികൾക്കുളള യാത്രാ സൗജന്യം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടിരുന്നത്. അവരുടെ മുഖ്യ ആവശ്യം വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടണം അഥവാ 50 ശതമാനം ആക്കണം എന്നതാണ്. കെഎസ്ആർടിസി വിദ്യാർഥികളുടെ സൗജന്യ യാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന പുതിയ മാർഗ നിർദേശങ്ങൾ ഫലത്തിൽ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യവും നേടിയെടുക്കാനുള്ള വഴി തെളിക്കുകയാണ്. കെഎസ്ആർടിസി ടെ ഈ നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം നല്‍കാനാണ് സാധ്യത. കെഎസ്ആർടിസിയിൽ നടപ്പാക്കിയാൽ അത് സ്വകാര്യ ബസുകളിലും നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. ആദായ നികുതി നല്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ലെന്ന് കെഎസ്ആർടിസി കഴിഞ്ഞദിവസം പുറത്തിറക്കിയ പുതിയ മാർഗ നിർദേശത്തിലാണ് വ്യക്തമാക്കിയിട്ടുള്ളത്. ബിപിഎല്‍…
Read MoreCategory: Loud Speaker
ചർച്ചയില്ലെങ്കിൽ പിന്നെ എന്ത് നിയമസഭയെന്നു പ്രതിപക്ഷനേതാവ്; അടിയന്തരപ്രമേയം അനുവദിച്ചില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: നികുതി പിരിവിലെ കെടുകാര്യസ്ഥതയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച് സ്പീക്കർ. ഇതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.നികുതി പിരിവിൽ സർക്കാരിന്റേത് കെടുകാര്യസ്ഥതയാണെന്നും ഗൗരവമുള്ള ഈ വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ പറഞ്ഞു. എന്നാൽ വിഷയം സബ് മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ നിർദേശിച്ചു. സർക്കാരിന് ചർച്ചയെ ഭയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ചർച്ചയില്ലെങ്കിൽ പിന്നെ എന്ത് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തുടർന്ന് അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു.
Read Moreതാന്‍ ഒരു ചായക്കടക്കാരന് ആയിരുന്നെങ്കില്‍..! പാനിപൂരി വില്പന നടത്തുന്ന മോദിയുടെ അപരന്; വൈറലായി വീഡിയോ
ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ പേരുകേട്ട ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി വിളമ്പുന്നത്. പാനിപൂരിയില്‍ തന്നെ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്തായാലും പാനിപൂരി വില്പന നടത്തുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെറുമൊരു ആളെന്ന് പറയാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപ സാദൃശ്യമുള്ളയാളാണ് ഇവിടെ പാനിപൂരി വില്‍ക്കുന്നത് എന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തില്‍ ആനന്ദിനടുത്ത മൊട്ട ബസാറില്‍ പാനിപൂരി വില്‍ക്കുന്ന ആനില്‍ ഭായ് കട്ടാറാണ് ഇപ്പോള്‍ മോദിയുടെ അപരന് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. മോദിയുടെ രീതിയിലുള്ള വസ്ത്രവും സംസാരവും കൂടിയായപ്പോള്‍ ശരിക്കുമൊരു മോദി ലുക്ക് തന്നെയാണ് ഇയാള്‍ക്ക്. ഗുജറാത്തിലുള്ള ഒരു ഫുഡ് വ്ളോഗറാണ് പാനിപൂരി…
Read Moreചെന്നൈയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു! ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം
ചെന്നൈ: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ. സിബി(19)യാണ് മരിച്ചത്. ചെന്നൈ താംബരം എംസിസി കോളജ് വിദ്യാർഥിനിയാണ്. ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം. ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
Read Moreകൂടെ ജോലി ചെയ്യുന്നയാൾ അപായപ്പെടുത്തിയേക്കും, എല്ലാം കരയിലെത്തിയിട്ട് പറയാം..! ദുരൂഹത കൂട്ടി ഇനോസിന്റെ സന്ദേശം
മുംബൈ : മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്നും മലയാളിയെ കടലിൽ വീണ് കാണാതായ സംഭവത്തിൽ ദുരൂഹത ഏറുന്നു. അടൂർ സ്വദേശി ഇനോസ് സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ച് നിൽക്കുക്കുമ്പോഴും, മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിക്കുകയാണ് അച്ഛൻ വർഗീസ്. മകനെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തതാകാമെന്നാണ് വർഗീസ് സംശയം പ്രകടിപ്പിക്കുന്നത്. അതിനിടെ ദുരൂഹത കൂട്ടി, കാണാതാവുന്നതിന് തൊട്ടുമുമ്പ് ഇനോസ് വർഗീസ് സുഹൃത്തിന് അയച്ച സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഒപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ അപായപ്പെടുത്തിയേക്കുമെന്നും കരയിൽ എത്തിയശേഷം വിശദമായി പറയാമെന്നുമാണ് ഇനോസ് സന്ദേശത്തിൽ സുഹൃത്തിനോട് പറയുന്നത്. കരണിന് തന്നെ സംശയമുണ്ടെന്നും ചോദ്യം ചെയ്തതായും ഇനോസ് പറയുന്നുണ്ട്. കസ്റ്റഡിയിലുള്ള കരണിനെ മുംബൈ പൊലീസ് രണ്ടു ദിവസമായി ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഇനോസ് കടലിൽ ചാടിയെന്ന് കമ്പനിയിൽ നിന്ന് കുടുംബത്തിന് വിവരം കിട്ടുന്നത്. എന്നാൽ…
Read Moreപ്രളയകാലത്തെ പീഡനം ! പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍…
പ്രളയകാലത്ത് സ്കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ തനിച്ചായ സമയത്ത് 16കാരിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്കന് പിടിയില്‍. പാലക്കാട് അലനല്ലൂര്‍ സ്വദേശി ഹരീഷ് ചന്ദ്രന് (49) ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണ സമയത്ത് ഹാജരാകാതെ ഹരീഷ് നാടുവിടുകയായിരുന്നു. സുരക്ഷാ ജീവനക്കാരനായിരുന്നു ഹരീഷ്. പെണ്‍കുട്ടിയുടെ കൈകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒളിവില്‍ പോയ ഇയാള്‍ മാനിപുരത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാവൂര്‍ പൊലീസ് സ്ഥലത്തെത്തുകയും പിടികൂടുകയുമായിരുന്നു. സിഐ കെ.വിനോദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഒന്നരവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി ഉപയോഗിച്ചു ! പ്രതിയ്ക്കായി പോലീസിന്റെ തിരച്ചില്‍…
സംസ്കരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി ഉപയോഗിച്ചതായി വിവരം. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കുഞ്ഞ് ഫെബ്രുവരി 25നാണ് മരിച്ചത്. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു. പിറ്റേദിവസം മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കണ്ടത് കുഴിയില്‍ നിന്നു പുറത്തെടുത്ത മൃതദേഹമാണ്. കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനായി രാജ്കോട്ടിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്കാദ് പോലീസ്.
Read Moreആകാശ് തില്ലങ്കേരിയെയും കൂട്ടാളിയെയും ജയിലിലടച്ചു; നാടുകടത്തിയാൽ സിപിഎമ്മിന് ഭീഷണി
കണ്ണൂർ: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളിലൂടെ സിപിഎമ്മിനെ വെട്ടിലാക്കിയ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്തത് കാപ്പയിലെ പ്രത്യേക വകുപ്പ് പ്രകാരം. നിലവിൽ കാപ്പ ആക്ട് 15 പ്രകാരം അറസ്റ്റ് ചെയ്ത് നാടുകടത്തലാണ് പതിവു രീതി. എന്നാൽ, നാടുകടത്തിയാലും സോഷ്യൽമീഡിയയിലൂടെ ആകാശും കൂട്ടാളിയും സിപിഎമ്മിന് ഭീഷണിയാകാൻ സാധ്യതയുണ്ട്. അതിനാൽ, കാപ്പാ-3 സെക്ഷൻ പ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്ന രീതിയാണ് ഇവർക്കെതിരേ പ്രയോഗിച്ചത്. അറസ്റ്റിലായ ഇവരെ ഇന്നു പുലർച്ചെ നാലോടെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. അതീവ സുരക്ഷയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഗുണ്ടാ ആക്ട് പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റിലായ കൊടും ക്രമിനലുകളാണ് ഈ ബ്ലോക്കിലുള്ളത്. മിക്ക സമയങ്ങളിലും ഇവിടെ സംഘർഷവും ഉണ്ടാകാറുണ്ട്.ഇന്നലെ വൈകുന്നേരം…
Read More8 മണിയായിട്ടും വീട്ടിൽ ആരെയും കാണാനില്ല! അയൽവാസികൾ നടത്തിയ അന്വേഷണത്തില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സംഭവം പറവൂരില്‍
പറവൂർ: ഒരു വീട്ടിൽ അമ്മയെയും മരുമകളെയും മരിച്ച നിലയിൽ കണ്ടെത്തി.തുരുത്തിപ്പുറം കുണ്ടേട്ടിൽ പരേതനായ ലക്ഷ്മണൻ ഭാര്യ സരോജിനി (92) ഇവരുടെ മകൻ പരേതനായ സതീശന്റെ ഭാര്യ അംബിക (55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സരോജിനിയെ കിടപ്പുമുറിയിലും,അംബികയെ അടുക്കളയിലെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവർ മാത്രമാണ് ഈ വീട്ടിൽ താമസം ഇന്ന് രാവിലെ 8 മണിയായിട്ടും വീട്ടിൽ ആരെയും കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് വിവരം അറിയുന്നത്.
Read Moreമാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മൂന്നുപേർ ചേർന്ന് മാനഭംഗപ്പെടുത്തിയ കേസ്; കേരളം ഞെട്ടിയ സംഭവത്തിൽ ഒന്നരവർഷത്തിനുശേഷം അറസ്റ്റ്
കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ബസിൽ മാനഭംഗപ്പെടുത്തിയ സംഭവം കേരളത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു. ഡൽഹി പീഡനത്തിന് സമാനമായി വാഹനത്തിൽ വച്ചുള്ള പീഡനം കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതി പിടിയിലായത്. 2021 ജൂലൈ നാലിനായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചേവായൂരിലെ വീട്ടിൽനിന്ന് രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മൂന്നുപേർ ചേർന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതി ഇന്ത്യേഷ് കുമാർ ഒളിവിലായിരുന്നു ഇത്രയും നാൾ. ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധവും ശക്തമായിരുന്നു. ഒടുവിൽ മെഡിക്കൽ കോളജ് അസി. കമ്മീഷണർ കെ. സുദർശനും സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് സേലത്ത് വച്ചാണ് പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാർ (38)നെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ കുന്നമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ…
Read More