സുരക്ഷാ മുന്നറിയിപ്പുകൾക്കിടെ ഭാരത് ജോഡോ യാത്ര ജമ്മു കാഷ്മീരിൽ; 30ന് ശ്രീനഗർ ഷെർ ഇ കാഷ്മീരി സ്റ്റേഡിയത്തിൽ സമാപനം

ന്യൂഡൽഹി: സുരക്ഷ മുന്നറിയിപ്പുകൾക്കിടെ ഭാരത് ജോഡോ യാത്ര ഇന്നു ജമ്മു കാഷ്മീരിലേക്ക്. വൈകീട്ട് ആറിന് കാഷ്മീർ അതിർത്തിയായ ലഖൻപുരിൽ കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23ന് പൊതുറാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. റിപ്പബ്ളിക് ദിനത്തിൽ ബനി ഹാളിൽ രാഹുൽ പതാകയുയർത്തും. 30ന് ശ്രീനഗർ ഷെർ ഇ കാഷ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള, എം.കെ. സ്റ്റാലിൻ, ഉദ്ദവ് താക്കറെ യടക്കമുള്ള നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ഇടത് പാർട്ടികളിൽ സിപിഐ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാഷ്മീരിലേക്ക് കയറുന്നതിന് തൊട്ടു മുൻപ് പാർട്ടി വക്താവും കത്വ കേസിലെ അഭിഭാഷകയുമായ ദീപിക രജാവത്ത് രാജിവച്ചത് കോൺഗ്രസിന് ക്ഷീണമായി. കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആക്ഷേപം നേരിട്ടുന്ന മുൻ മന്ത്രി ചൗധരി ലാല്‍ സിംഗിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

Read More

അന്ന് സമ്പത്ത് ഇന്ന് കെ വി തോമസ് ! ‘ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി’ ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങാനുള്ള പദവിയെന്ന് ആക്ഷേപം…

കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഒന്നാം പിണറായി സര്‍ക്കാരില്‍ മുന്‍ എം.പി സമ്പത്തിനെ ഇതേ പദവിയില്‍ നിയമിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി രാധാകൃഷ്ണന്റെ സ്റ്റാഫില്‍ നിയമിച്ചു. പൊതു ഖജനാവ് മുടിപ്പിക്കാനുള്ള പദവി എന്നുള്ള ആക്ഷേപം സമ്പത്തിന്റെ നിയമന കാലയളവില്‍ ഉയര്‍ന്നിരുന്നു. ഈ പദവി കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലെന്നും ചര്‍ച്ചകളുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ കെവി തോമസ് ഇടക്കാലത്ത് എല്‍ഡിഎഫുമായി അടുത്തിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്നു പങ്കെടുത്ത കെവി തോമസ്, തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലുമെത്തി. എഐസിസി അംഗമായ തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍…

Read More

കോൺക്രീറ്റിൽ കമ്പിക്ക് പകരം തടി; ആ പണി പൊതുമരാമത്ത് വകുപ്പിന്‍റേതല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പത്തനംതിട്ടയിലെ റാന്നിയില്‍ റോഡ് നിര്‍മാണത്തിനായി കമ്പിക്ക് പകരം തടിക്കഷണം ഉപയോഗിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം വൈറലാ‍യിരുന്നു. ബണ്ടു പാലം റോഡില്‍ പാലത്തിന്‍റെ ഡിആര്‍ കെട്ടുന്നതിനായുള്ള കോണ്‍ക്രീറ്റ് തൂണുകളിൽ കമ്പിക്കു പകരം തടി കണ്ടെത്തിയത് നാട്ടുകാരാണ്. പിന്നീട് മാധ്യമങ്ങളും സോഷ്യൽ മീഡിയയും വിഷയം ഏറ്റെടുത്തു. ഇപ്പോൾ ഇക്കാര്യത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പണിയല്ല ഇതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാര്‍ത്തയാണ്. മനസില്‍ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണം നടത്തുന്നവരുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നു- മന്ത്രി പറയുന്നു. ചില തെറ്റായ പ്രവണതകള്‍ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ…

Read More

പാലക്കാട് ‘ലൈം ബോബ് ‘ കഴിച്ച അഞ്ചു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ !

‘ലൈം ബോബ്’മിഠായി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തളര്‍ച്ചയും മയക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മൂലംകോട് എയുപി സ്‌കൂളിലെ കുട്ടികള്‍ക്കാണ് തളര്‍ച്ച ഉണ്ടായത്. മിഠായി കഴിച്ച അഞ്ച് വിദ്യാത്ഥികള്‍ക്കാണ് അസ്വസ്ഥത. തുടര്‍ന്ന് വിദ്യാത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്; പാലായിൽ സിപിഎം മുട്ടുമടക്കി; സ്വതന്ത്ര അംഗം ജോസിൻ ബിനോ ചെയർപേഴ്സൺ; കറുപ്പണിഞ്ഞ് ബിനുപുളിക്കകണ്ടം

ജിബിൻ കുര്യൻ കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും നിർദേശത്തിനു മുന്നിൽ സിപിഎം മുട്ടുമടക്കിയതോടെ പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏക കൗണ്‍സിലർ ബിനു പുളിക്കകണ്ടത്തിനെ തഴഞ്ഞ് സിപിഎമ്മിന്‍റെ സ്വതന്ത്രാംഗം ജോസിൻ ബിനോയെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചു. സിപിഎം പാലാ ഏരിയാ കമ്മറ്റി ഓഫീസിൽ ഇന്നു രാവിലെ ചേർന്ന സിപിഎം ഏരിയാ കമ്മറ്റി യോഗവും തുടർന്നു ചേർന്ന നഗരസഭ എൽഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗവുമാണ് ജോസിൻ ബിനോയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. രാവിലെ നടന്ന സിപിഎം ഏരിയാ കമ്മറ്റി യോഗത്തിൽ ബിനുപുളിക്കകണ്ടത്തിന്‍റെ പേരിനായി ഏരിയാ കമ്മറ്റി ഒന്നടങ്കം ശബ്ദമുയർത്തിയെങ്കിലും ജോസ് കെ. മാണിയെ പിണക്കി ബിനുവിന സ്ഥാനാർഥിയാക്കിയാൽ അതു മുന്നണി ബന്ധത്തെ ബാധിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗംങ്ങൾ യോഗത്തിൽ അറിയിച്ചു. ഒടുവിൽ സംസ്ഥാന കമ്മറ്റിയുടെ നിർദേശം കൂടി പരിഗണിച്ചാണ് സ്വതന്ത്രാംഗമായ ജോസിൻ…

Read More

കാണുന്നില്ലേ, നായ്ക്കളുടെപോലും കല്യാണം കഴിഞ്ഞു..! തവളദമ്പതികളുടെ വിവാഹബന്ധം ഒടുവിൽ വേര്‍പെടുത്തി!

രണ്ടു ദിവസം മുമ്പ്, ഉത്തര്‍പ്രദേശില്‍ നടന്ന വളര്‍ത്തുനായ്ക്കളുടെ വിവാഹത്തിന്‍റെ വിശേഷങ്ങൾ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമായി. ശ്വാനവിവാഹത്തിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മനുഷ്യരുടെ വിവാഹം നടത്താറുള്ള പരമ്പരാഗത ചടങ്ങുകളുടെ അകമ്പടിയോടെയായിരുന്നു ആണ്‍പട്ടിയായ ടോമിയുടെയും പെണ്‍പട്ടിയായ ജൈലിയുടെയും വിവാഹം. അലിഗഡില്‍ ജനുവരി 15നായിരുന്നു ശ്വാനവിവാഹം. ഭക്ഷണവും പാര്‍ട്ടിയുമെല്ലാം ഉണ്ടായിരുന്നു. നായ്ക്കളുടെ ഉടമയുടെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും ചടങ്ങില്‍ പങ്കെടുത്തു. പശുവിന്‍ നെയ്യില്‍ തയാറാക്കിയ വിഭവങ്ങളാണ് പാര്‍ട്ടിയില്‍ വിളമ്പിയത്. പരമ്പരാഗത ഇന്ത്യന്‍ വിവാഹത്തിന് ധരിക്കാറുള്ള വസ്ത്രങ്ങളാണ് ആളുകള്‍ ധരിച്ചിരുന്നത്. വിവാഹാഘോഷങ്ങളിലെ നൃത്തം ആരെയും ആകര്‍ഷിക്കുന്നതായി. ടോമിയുടെയും ജൈലിയുടെയും ഉടമയായ ദിനേഷ് ഇരുനായ്ക്കളെയും ചേര്‍ത്തുപിടിച്ചുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വിലകൂടിയ വരണമാല്യങ്ങളാണ് നായ്ക്കളെ ധരിപ്പിച്ചിരുന്നത്. പൂക്കള്‍ ദേഹത്തേക്കെറിഞ്ഞ് അതിഥികള്‍ നായ്ക്കളെ അനുഗ്രഹിക്കുന്നതും കാണാം. ട്വിറ്ററില്‍ പങ്കുവച്ച ശ്വാനവിവാഹത്തിന്‍റെ വീഡിയോ നാല്‍പ്പതിനായിരത്തോളം ആളുകളാണ് ഇതുവരെ കണ്ടത്. ആയിരക്കണക്കിന് കമന്‍റുകളും ലഭിച്ചു.…

Read More

വനിതാ ഗുസ്തി താരങ്ങളെ പരിശീലകർ വർഷങ്ങളായി പീഡിപ്പിക്കുന്നു! ഗുരുതര ആരോപണവുമായി ഫോഗട്ട്

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ (ഡബ്ല്യുഎഫ്‌ഐ) ഗുരുതര ആരോപണം ഉന്നയിച്ച് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ദേശീയ പരിശീലകർ വനിതാ താരങ്ങളെ വർഷങ്ങളായി പീഡിപ്പിച്ചിരുന്നതായും വധഭീഷണി വരെ ഉയർത്തിയിരുന്നതായും ഫോഗട്ട് ആരോപിച്ചു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കാതെ ഒരു രാജ്യാന്തര മത്സരങ്ങളിലും തങ്ങൾ പങ്കെടുക്കില്ലെന്ന് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ബജ്രരംഗ് പൂനിയ പറഞ്ഞു.

Read More

സ്വിഗിയേന്തിയ വനിത! ദിവസേന ഏഴു കിലോ മീറ്ററോളം നടന്നാല്‍ ഇവര്‍ക്ക് ലഭിക്കുക 60 രൂപ ഒരു ജീവിതചിത്രം കാണാം

സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ളവരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച നമുക്ക് മനസിലാക്കാന്‍ കഴിയുന്നു. അവയില്‍ ചിലത് നമ്മെ അസ്വസ്ഥപ്പെടുത്തും. ചിലപ്പോള്‍ ഒരു ചിത്രത്തിന്‍റെ രൂപത്തിലാകാം ഒരാളുടെ ജീവിതം നമ്മെ ചിന്തിപ്പിക്കുന്നത്. അത്തരമൊരു കാര്യമാണിത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്; സ്വിഗിയുടെ ബാഗുമായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്ന ഒരു സ്ത്രീ. അവര്‍ ഒരു പര്‍ദയാണ് ധരിച്ചിട്ടുള്ളത്. എന്നാല്‍ അവരൊരു സ്വിഗി ജീവനക്കാരി അല്ല. ഉത്തര്‍പ്രദേശിലെ ലക്‌നോ സ്വദേശിനിയായ റിസ്‌വാന എന്ന സ്ത്രീയാണത്. റിക്ഷ ഓടിച്ചിരുന്ന ഭര്‍ത്താവ് മൂന്നുവര്‍ഷം മുമ്പ് അവരെ ഉപേക്ഷിച്ചു പോയി. നാല് മക്കളുടെ അമ്മയായ റിസ്‌വാന വീടുകള്‍ തോറും ഡിസ്‌പോസിബിള്‍ സ്പൂണും മറ്റ് ഉപകരണങ്ങളും വിറ്റാണ് ജീവിക്കുന്നത്. ഒരു മകളെ വിവാഹം കഴിപ്പിച്ചിരുന്നു. തനിക്കും മറ്റ് മൂന്ന് കുട്ടികള്‍ക്കും ഉപജീവനം കണ്ടെത്താനായി ഇവര്‍ വീടുകള്‍തോറും ഡിസ്‌പോസിബിള്‍ കട്ട്‌ലറികളുമായി കയറിയിറങ്ങും. ദിവസേന ഏഴു കിലോ…

Read More

യുക്രെയ്നിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 18 മരണം! മരിച്ചവരില്‍ ആഭ്യന്തരമന്ത്രിയും; സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നഴ്സറിക്ക് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കിയും സഹമന്ത്രി യെവ്ഗെനി എനിനുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യുക്രെയ്നിയന്‍ എമര്‍ജന്‍സി സര്‍വീസിന്‍റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. ബ്രോവറിയിലെ ഒരു നഴ്‌സറിക്ക് സമീപമാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. നഴ്‌സറിയിലുണ്ടായിരുന്ന കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അപകടത്തില്‍ ജീവഹാനി സംഭവിച്ചിട്ടുണ്ട്. 15 കുട്ടികള്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആഭ്യന്തരമന്ത്രിയുള്‍പ്പെടെ എട്ട് പേരാണ് കോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പൈലറ്റിന്‍റെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നും ഇതിന് പിന്നില്‍ ദുരൂഹതയൊന്നുമില്ലെന്നുമാണ് പ്രാഥമിക നിഗമനം.

Read More

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം! ശസ്ത്രക്രിയയ്ക്ക് പ്രധാന ഡോക്ടര്‍ ഉണ്ടായിരുന്നില്ല; അധികൃതര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. ചൊവ്വാഴ്ച ഉച്ചവരെ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ 16ന് സിസേറിയന്‍ നിശ്ചയിച്ചതാണ്. എന്നാല്‍ വേദനയില്ലെന്ന് പറഞ്ഞ് മാറ്റിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഒരു കുഞ്ഞിന് അനക്കം ഇല്ലാതെയായി. എന്നാല്‍ തൊട്ടുമുമ്പ് സജിത ഭക്ഷണം കഴിച്ചെന്ന് പറഞ്ഞ് സിസേറിയന് തയാറായില്ല. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ചെയ്യാം എന്നാണ് അറിയിച്ചത്. പ്രധാന ഡോക്ടര്‍ക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇവര്‍ ആരോപിച്ചു. അതേസമയം കുട്ടികളുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അബ്ദുള്‍ സലാം അറിയിച്ചു. ഒരു മറുപിള്ളയില്‍നിന്ന് ഇരട്ടക്കുട്ടികള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണതയാണ് മരണകാരണമെന്നും സൂപ്രണ്ട് പറഞ്ഞു. ഹരിപ്പാട് മഹാദേവിക്കാട് സ്വദേശികളായ ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് തേടി.

Read More