തൃശ്ശൂർ: ”ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. പുറത്തിറങ്ങട്ടെ. വ്യവസായം വിപുലമാക്കും. എല്ലാവരുടെയും നിക്ഷേപം തിരികെ നൽകും. എന്റെ സ്വപ്നം ഞാൻ യാഥാർഥ്യമാക്കും . അധികാരം കിട്ടിയാൽ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെക്കാൾ മുകളിലെത്തിക്കും”- 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ജയിലിലായ പ്രവീൺ റാണ ജയിലിലും ‘തള്ളൽ’ തുടരുകയാണ്. ജില്ലാ ജയിലിൽ അഡ്മിഷൻ ബ്ലോക്കിലാണ് റാണയുള്ളത്. കാണുന്നവരോടൊക്കെ റാണയ്ക്ക് പറയാനുള്ളതിതാണ്. ”മറ്റുള്ളവരെല്ലാം തട്ടിപ്പുകാരാണ്. ഞാൻ അങ്ങനെയല്ല. ഭാരതത്തിന്റെ ഭാവി ഞാൻ മാറ്റും. മഹാന്മാരെല്ലാം കുറേ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അതേ പോലൊരു ത്യാഗമായാണ് ഈ ജയിൽ ജീവിതവും. ചിലപ്പോൾ ആത്മീയതയും തത്ത്വങ്ങളും വിളമ്പാറുമുണ്ട്. അഡ്മിഷൻ ബ്ലോക്കായതിനാൽ കേൾവിക്കാർ കുറവാണ്. കോടികൾ തട്ടിയെങ്കിലും ഒരു പൈസ പോലുമില്ലാതെയാണ് റാണ ജയിലിലെത്തിയത്. ഫോൺ ചെയ്യാൻപോലും പണമില്ലായിരുന്നു. ആദ്യ ദിനം റാണയെക്കാണാൻ ആരുമെത്തിയില്ല. അതിനാൽ ജയിലിൽ ഇടാനുള്ള വസ്ത്രമോ പല്ലുതേക്കാനുള്ള ബ്രഷോ ഒന്നുമില്ലായിരുന്നു.…
Read MoreCategory: Loud Speaker
മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിന്റെ പകയില്‍ 17കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലക്കേസ് പ്രതി ! ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധു…
കോളേജ് വിട്ടു വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് ആക്രമിച്ച പ്രതി പിടിയില്‍. ഇയാള്‍ വഴിയില്‍ വെച്ച് 17കാരിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് ഫിറോസിനെ(25) പോലീസ് അറസ്റ്റുചെയ്തു. ഫിറോസിന്റെ മൊബൈല്‍ നമ്പര്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായായിരുന്നു ഇയാളുടെ പ്രവൃത്തി. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഫിറോസ് കത്തിക്കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലയിലും കഴുത്തിലും ഇടത്തെ കൈയിലും തോളിലും കാല്വിരലുഖകളിലുമാണ് വെട്ടേറ്റത്. കൈ അറ്റുത്തൂങ്ങിയതായും കഴുത്തില്‍ മുറിവേറ്റതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം പാലപ്പുറം അഴിക്കലപ്പറമ്പില്‍ സുഹൃത്തായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് ഫിറോസ്. ഫിറോസിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു.
Read Moreപോലീസ് സ്റ്റേഷനില്‍ ടോയ്ലെറ്റില് പോയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ! പോലീസിന്റെ തക്കസമയത്തെ ഇടപെടല്‍ രക്ഷയായി…
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് യുവാവിന്റെ ആത്മഹത്യാശ്രമം നടന്നത്. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു (29) ആണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ വെന്റ്റിലേഷനില്‍ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമില്‍ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടി തുറന്ന് നോക്കുമ്പോള്‍ മനു തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മനുവിനെ താങ്ങി നിര്‍ത്തുകയും കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക്…
Read Moreരാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരുമെന്ന് സിപിഐ; യാത്ര നാളെ ജമ്മുകാഷ്മീരിൽ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരുമെന്ന് സിപിഐ ഔദ്യോഗികമായി അറിയിച്ചു. ജനുവരി 30ന് ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ നടക്കുന്ന സമാപനച്ചടങ്ങിലാണ് ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എംപി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുക. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ക്ഷണം സ്വീകരിച്ചാണു പങ്കെടുക്കുമെന്ന് സിപിഐ അറിയിച്ചത്. മതേതരത്വ, ജനാധിപത്യ കാഴ്ചപ്പാടുകൾ തിരിച്ചുപിടിക്കുന്നതിന് ഒരുമിച്ചുനിൽക്കണമെന്ന് ഡി. രാജ പറഞ്ഞു. യാത്രയുടെ സമാപനത്തിൽ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. സിപിഐ മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതേസമയം ഭാരത് ജോഡോ യാത്ര നാളെ പഞ്ചാബിൽനിന്നു ജമ്മുകാഷ്മീരിൽ പ്രവേശിക്കും. യാത്രയ്ക്ക് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ കാൽനട യാത്ര ഉപേക്ഷിച്ച് കാർ ഉപയോഗിക്കണമെന്നു പോലീസ് രാഹുലിനോട് നിർദേശിച്ചു.
Read Moreവണ്‍വേ തെറ്റിച്ചുവന്ന വാഹനം ഇടിച്ചതിനെച്ചൊല്ലി തർക്കം; കാർ ഡ്രൈവറെ ഒരു കിലോമീറ്റർ സ്കൂട്ടറിൽ വലിച്ചിഴച്ചു
ബംഗളൂരു: വാഹനം കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു പിന്നാലെ കാര്‍ ഡ്രൈവറെ ഓടുന്ന സ്കൂട്ടറില്‍ വലിച്ചിഴച്ചു. ഇന്നലെ ഉച്ചയോടെ ബംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം. വണ്‍വേ തെറ്റിച്ചുവന്ന സ്കൂട്ടറും കാറുമാണ് കൂട്ടിയിടിച്ചത്. പിന്നാലെ സ്കൂട്ടര്‍ യാത്രികനും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ സ്കൂട്ടര്‍ യാത്രികന് സാഹിൽ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവർ മുത്തപ്പയെയാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. സാഹിൽ സ്കൂട്ടര്‍ മുന്നോട്ടെടുത്തതോടെ മുത്തപ്പ സ്കൂട്ടര്‍ പിറകില്‍നിന്ന് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, സ്കൂട്ടര്‍ നിർത്താതെ മുന്നോട്ടുപോയി. സ്കൂട്ടറിന് പിറകില്‍ പിടിച്ചുതൂങ്ങിയ മുത്തപ്പയ്ക്ക് പിടിവിടാനായില്ല. പരിക്കേറ്റ കാര്‍ ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ യാത്രികനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് വിവരം നല്കിയ വിദ്യാര്‍ഥിനിയ്ക്ക് ലഹരിമാഫിയയുടെ മര്‍ദ്ദനം ! കേസെടുക്കാനാവില്ലെന്ന് പോലീസ്…
ലഹരിമാഫിയയെക്കുറിച്ച് വിവരം നല്കിയ പെണ്‍കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി ആക്രമിച്ച് മാഫിയാ അംഗങ്ങള്‍. വെഞ്ഞാറമൂട്ടിലെ പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കും അമ്മയ്ക്കും നേരേയാണ് ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. ഇനിയും ആക്രമണമുണ്ടാകുമെന്ന ഭയം കാരണം പെണ്‍കുട്ടി സ്കൂളില്‍ പോകുന്നത് നിര്‍ത്തി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. എക്സൈസുകാര് സ്കൂളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിനു പിന്നാലെയാണ് വീടിനു സമീപത്തെ ലഹരി ഉപഭോക്താക്കളെക്കുറിച്ച് പെണ്‍കുട്ടി പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസും എക്സൈസും സ്ഥലത്ത് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ രഹസ്യവിവരം നല്‍കിയത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ലഹരിമാഫിയസംഘം കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചെന്നാണ് പരാതി. മുരുകന് എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. കമ്പ് കൊണ്ടുള്ള മര്‍ദനമേറ്റ് പെണ്‍കുട്ടിയുടെ ചെവിയ്ക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കൈക്ക് അടക്കം പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ…
Read Moreരാഷ്ട്രീയ കരുനീക്കങ്ങൾ ഇനി ഒരു തട്ടിലിരുന്ന്; ജനതാ പാർട്ടികൾ കേരളത്തിൽ ഇനി ഒന്ന്; ലയന തീയതി ഇന്നറിയാം
പ്രബൽ ഭരതൻകോഴിക്കോട്: വർഷങ്ങളായി കേരളത്തിൽ രുണ്ടു തട്ടിലായി നിൽക്കുന്ന ജനതാ പാർട്ടികൾ ഒന്നിക്കാൻ ധാരണയായി. എം.വി. ശ്രേയാംസ്കുമാർ നേതൃത്വം നൽകുന്ന ലോകതാന്ത്രിക് ജനതാദൾ (എൽജെഡി), ജനതാദൾ (എസ്) എന്നിവ ലയിച്ച് ഒന്നാകാനാണ് ധാരണയായത്. എൽജെഡി ജെഡിഎസിൽ ലയിച്ച് ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചർച്ച വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും അന്തിമ ധാരണയിലേക്ക് ഇപ്പോഴാണ് എത്തിച്ചേരാൻ സാധിച്ചത്. നിലവിൽ എൽജെഡി മുന്നോട്ട് വച്ച ആവശ്യങ്ങൾ ജെഡിഎസ് ഒരു പരിധി വരെ അംഗീകരിച്ചതോടെയാണ് ലയനത്തിന് വഴി തെളിഞ്ഞത്. എൽജെഡി ജെഡിഎസിൽ ലയിക്കുന്നതോടെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം ആർക്കെന്ന ചോദ്യമായിരുന്നു ഇരു പാർട്ടികളും ഉന്നയിച്ചിരുന്നത്. അതൊടൊപ്പം മന്ത്രി പദവും ചർച്ചയായിരുന്നു. പാർട്ടി പ്രസിഡന്റ് സ്ഥാനവും മന്ത്രിസഭയിലെ ഏക പ്രതിനിധിയായ മന്ത്രിയും ജെഡിഎസിന് തന്നെ വേണമെന്ന ആവശ്യമാണ് ജെഡിഎസ് നേതാക്കൾ ഉന്നയിച്ചിരുന്നത്. ഇത് എൽജെഡി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ലയനത്തിനുള്ള പ്രധാന തടസങ്ങൾ എല്ലാം തന്നെ നീങ്ങി.സംസ്ഥാന സെക്രട്ടറി…
Read Moreഷെഫീക്കിന്റെ പോറ്റമ്മ രാഗിണിക്ക് സര്‍ക്കാര്‍ ജോലി! ഷെഫീക്കിനെ വിട്ടുമാറി നില്ക്കാന് കഴിയാത്ത അവസ്ഥയില്‍ രാഗിണി
തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായ കുമളി സ്വദേശി ഷെഫീക്കിനെ സംരക്ഷിക്കുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശിനി രാഗിണിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കി ഉത്തരവിറങ്ങി. ജില്ലയില്‍ വനിതാശിശുക്ഷേമവകുപ്പില് ആദ്യം ഒഴിവു വരുന്ന അറ്റന്‍ഡര്‍ തസ്തികയില്‍ രാഗിണിക്കു നിയമനം ലഭിക്കും. എന്നാല്‍ ഇപ്പോഴും പരസഹായമില്ലാതെ കിടക്കയില്‍ നിന്നുപോലും എഴുന്നേൽക്കാന് കഴിയാത്ത ഷെഫീക്കിനെ വിട്ടുമാറി നില്ക്കാന് കഴിയാത്ത അവസ്ഥയിലാണെന്നാണ് രാഗിണി പറയുന്നത്. 10 വര്‍ഷമായി രാഗിണിയുടെ സംരക്ഷണയിലാണ് ഷെഫീക്ക് കഴിയുന്നത്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജാണ് രാഗിണിയുടെയും ഷെഫീക്കിന്റെയും സംരക്ഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. 2013-ജൂലൈ 15-നാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിന് ഷെഫീക്ക് ഇരയാകുന്നത്. മൃതപ്രായനായ നിലയിലാണ് നാലു വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട്, വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ച ഷെഫീക്ക് സാവധാനം ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു. തുടർന്ന്, അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി നോക്കിയിരുന്ന രാഗിണി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. 2015-ലാണ് രാഗിണിക്ക്…
Read Moreപറഞ്ഞാല്‍ തീരാത്ത പ്രശ്നങ്ങള്‍ ഉണ്ടോ? പക്ഷേ…! ഭാര്യവീട്ടിൽ സംഘർഷം; യുവാവ് അടിയേറ്റ് മരിച്ചു
എറണാകുളം: വൈപ്പിൻ എളങ്കുന്നപ്പുഴയിൽ ഭാര്യവീട്ടിലെ സംഘർഷത്തിനിടെ ബന്ധുക്കളുടെ അടിയേറ്റ് യുവാവ് മരിച്ചു. പുതുവൈപ്പ് സ്വദേശി ബിബിൻ ബാബു(35) ആണ് മരിച്ചത്. ബിബിനും ഭാര്യയുമായുള്ള കുടുംബപ്രശ്നത്തെപ്പറ്റി നടന്ന വാഗ്വാദത്തിനിടെയാണ് സംഭവം നടന്നത്. ബിബിന്റെ ഭാര്യാപിതാവ്, ഭാര്യാ സഹോദരൻ എന്നിവർ ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read Moreചൈനയെ മറികടന്നോ ഇന്ത്യ? 60 വർഷത്തിനിടയിൽ ആദ്യമായി ജനസംഖ്യ കുറഞ്ഞ് ചൈന
ബെയ്ജിംഗ്: ഒറ്റ കുട്ടി നയത്തിന് അന്ത്യം കുറിച്ചിട്ടും ചൈനയിൽ ജനസംഖ്യ താഴേക്ക് പതിക്കുന്നതായി പുതിയ കണക്കുകൾ. 1961-ന് ശേഷം ആദ്യമായി രാജ്യത്ത് ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയതായി ചൈനീസ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്(എൻബിഎസ്) അറിയിച്ചു. 141.17 കോടി ജനങ്ങളുള്ള ചൈനയിൽ 2022-ൽ മാത്രം 8,50,000 പേരുടെ കുറവ് രേഖപ്പെടുത്തിയതായി എൻബിഎസ് വ്യക്തമാക്കി. ചൈനയിലെ ജനനനിരക്ക് 7.52(2021) എന്ന നിലയിൽ നിന്ന് 6.52 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 1974-ലെ സാംസ്കാരിക വിപ്ലവ സമയുത്താണ്ടായിരുന്ന മരണനിരക്കിന് സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. 1000 പേരിൽ 7.18 എന്ന നിലയിൽ മരണനിരക്ക് രേഖപ്പെടുത്തിയതോടെ ജനന – മരണ അനുപാതത്തിൽ വൻ അന്തരമാണ് വന്നിരിക്കുന്നത്. പുതിയ കണക്കുകൾ പുറത്ത് വന്നതോടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 2021-ൽ നടക്കേണ്ട സെൻസസ് ഇനിയും ആരംഭിക്കാത്തതിനാൽ നിലവിലെ ഇന്ത്യൻ ജനസംഖ്യ…
Read More