കൊച്ചി: കഞ്ചാവിനെക്കാൾ യുവാക്കൾക്ക് പ്രിയം സിന്തറ്റിക്ക് മയക്കുമരുന്നുകളാണെന്ന് ഉറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഞെട്ടിക്കുന്ന കണക്കുകൾ. ഈ വർഷം ഇതുവരെ ജില്ലയിൽ മാത്രം എക്സൈസിന്റെ വിവിധ പരിശോധനകളിൽ പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്. വിപണിയിൽ ലക്ഷങ്ങളാണ് ഇതിന്റെ വില. എൻഡിപിഎസ് കേസുകളിൽ ഈ വർഷം മാത്രം 1797 കേസുകളുടെ വർധനവ് ഉണ്ടായതായും എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ വർഷം 910 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇക്കുറി അത് 2707 കേസുകളായി ഉയർന്നു. ഇതിൽ 3214 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയുട്ടുണ്ട്. ഹാഷിഷ് ഓയിലിന്റെ അളവ് 158 ഗ്രാമിൽനിന്ന് മൂന്നേകാൽ കിലോയിലേക്കെത്തി. എന്നാൽ കഞ്ചാവിന്റെ അളവ് 135 കിലോയിൽ നിന്ന് 75 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം മുൻ വർഷങ്ങളിൽ പിടികൂടിയിരുന്ന കഞ്ചാവിന്റെ അളവ് കുറഞ്ഞിട്ടുള്ളതായാണ് കണക്ക്. സംസ്ഥാന വ്യാപകമായി 2021ൽ പിടിച്ചത് 5,632 കിലോ കഞ്ചാവാണെങ്കിൽ ഈ…
Read MoreCategory: Loud Speaker
ഇ.പി. ജയരാജനെതിരായ ആരോപണം പിബിയിൽ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം; കാതോർത്ത് രാഷ്ട്രീയ ലോകം
തിരുവനന്തപുരം: ന്യൂഡൽഹിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്ന് ഇ .പി ജയരാജനെതിരായ ആരോപണം ചർച്ചയായേക്കും. പിബിയിൽ ഈ വിഷയം ആരെങ്കിലും ഉന്നയിച്ചാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിശദാംശങ്ങൾ തേടും. ആരോപണത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് നേരത്തെ നേതാക്കള്‍ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് പിബിയിൽ വിശദമായ ചർച്ച വേണ്ട എന്ന അഭിപ്രായത്തിലാണ് സംസ്ഥാന നേതാക്കൾ.ഇ.പി.ജയരാജൻ വിഷയം മാധ്യമ സൃഷ്ടിയാണെന്നും പിബി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരളത്തിലെ വിഷയങ്ങളിലും ചർച്ചയുണ്ടെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ ശേഷമാണ് എംവി ഗോവിന്ദൻ്റെ ഈ വിശദീകരണം. അതേസമയം പിബി യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്റെ നിലപാട് പ്രധാനമാണ്. പാർട്ടിക്കുള്ളിൽ മാത്രം ചർച്ചയാകേണ്ട വിഷയം പൊതുജനത്തിനു മുന്‍പാകെ ചർച്ച ചെയ്യപ്പെട്ടതിൽ പിണറായി വിജയന് കടുത്ത അതൃപ്തിയുണ്ട്. പി ബി യോഗത്തിന്…
Read Moreകൈവിട്ടുപോകുന്ന പോസ്റ്റര്‍ വിവാദം; കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ മുതുകിന് കരിങ്കല്ലിനിടിച്ച് ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന്
കോട്ടയം: പോസ്റ്റര്‍ വിവാദം ഒഴിയാബാധയായ കോട്ടയം ഡിസിസിയില്‍ പുതിയ പോസ്റ്റര്‍ വിവാദത്തിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് മര്‍ദനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനാണ് മര്‍ദനമേറ്റത്. കല്ലുകൊണ്ടുള്ള ഇടിയില്‍ പരിക്കേറ്റ മനുകുമാറിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന് ഐസക്കാണ് മര്‍ദിച്ചതെന്ന് മനുകുമാര്‍ പോലീസില്‍ പരാതി നല്കി.ഇന്നലെ ഉച്ചയോടെ കോട്ടയം ലോഗോസ് സെന്ററിന് സമീപമാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ വക്കാലത്ത് ഒപ്പിടാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് ജോയിക്കൊപ്പം എത്തിയ മനുകുമാര്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെ ലിബിന് കല്ലുകൊണ്ടു പുറത്തിന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. വിവാദമായത് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ഇന്നലെ ഡിസിസി കോരുത്തോട് നടത്തിയ ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിന്റെ പേരിലുണ്ടായ വിവാദമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഡിസിസി…
Read Moreവസ്തുതകളില്ലാത്ത ആരോപണം… സോളാര്‍ പീഡന കേസിൽ ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ.പി. അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ് നല്കി സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ നല്കി. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചും അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ചും പരാതിക്കാരിയെ പീഡി പ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമെന്നാണ് സിബിഐ കണ്ടെത്തിയത്. ഇതോടെ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.
Read Moreമകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്തു; പിതാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു! മരിച്ചത് ബിഎസ്എഫ് ജവാൻ
ന്യൂഡൽഹി: ഗുജറാത്തിലെ നദിയാദിൽ മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബിഎസ്എഫ് ജവാൻ കൂടിയായ മെല്ജിഭായ് വഘേല എന്നയാളാണ് കൊല്ലപ്പെട്ടത്. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർഥിയായ 15കാരണാണ് വിഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത്. ഇയാളുടെ ബന്ധുക്കളാണ് വഘേലയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും 15 കാരന്റെ വീട്ടിലെത്തിയിരുന്നെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. അവിടവച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് ജവാനെ വീട്ടിലുണ്ടായിരുന്നവർ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.
Read Moreകാമുകിയെ മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചുനിരത്തി! ഡ്രൈവറായ പങ്കജിന്റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി
ഭോപ്പാൽ: കാമുകിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചുനിരത്തി. ധേര സ്വദേശിയായ പങ്കജ് ത്രിപാഠി (24)യുടെ വീടാണ് സർക്കാർ നിർദേശപ്രകാരം പൊളിച്ചുനീക്കിയത്. ഡ്രൈവറായ പങ്കജിന്റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി. 19കാരിയായ കാമുകിയെ പങ്കജ് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കാമുകി വിവാഹാഭ്യർഥന നടത്തിയതിൽ അസ്വസ്ഥനായാണ് പങ്കജ് ത്രിപാഠി ആക്രമണം നടത്തിയത്. തന്നെ വിവാഹം കഴിക്കണമെന്നു കാമുകി ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം. പിന്നാലെ പെൺകുട്ടിയെ പങ്കജ് അടിച്ചുവീഴ്ത്തുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്താൻ ഉത്തരവിടുകയായിരുന്നു. മധ്യപ്രദേശിലെ രേവ ജില്ലയിൽ ധേര ഗ്രാമത്തിലാണ് പ്രതിയുടെ വീട്. വീട് ബുൾഡോസറുപയോഗിച്ചു പോലീസ് പൊളിച്ചുമാറ്റുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അനാസ്ഥ കാണിച്ചതിന് മൗഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Read Moreഡിവൈഎഫ്ഐ നേതാവ് പ്രതിയായ പോക്സോ കേസ് ! ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കടുത്ത അച്ചടക്ക നടപടി…
ഡിവൈഎഫ്ഐ നേതാവ് മുഖ്യപ്രതിയായ പോക്സോ കേസില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടിയുമാ നേതൃത്വം. വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മലയം ബിജു ഉള്‍പ്പടെയുള്ളവര്‍ക്കു നേരെയാണ് നടപടി. മലയം ബിജുവിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. കൂടാതെ അച്ചടക്കനടപടി പ്രകാരം താക്കീതും നല്കി. രണ്ടു ലോക്കല്‍ കമ്മറ്റി അംഗങ്ങളോടും സമാനമായ താക്കീത് നടപടി സ്വീകരിച്ചു. ലോക്കല്‍ കമ്മറ്റി അംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തി. പോക്സോ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവി് ജിനേഷിനെതിരെ മുമ്പും സമാനമായ പരാതികളുണ്ടായിട്ടും നടപടി എടുക്കാതെയിരുന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ്…
Read Moreആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും..! മരിച്ച നിലയിൽ കണ്ടെത്തിയ ടെലിവിഷൻ താരം തുനിഷ ശർമയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
മുംബൈ: മരിച്ച നിലയിൽ കണ്ടെത്തിയ ടെലിവിഷൻ താരം തുനിഷ ശർമയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയോടെ മുംബൈയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം, ചടങ്ങുകൾക്ക് ശേഷം മൂന്നോടെ മിറ റോഡിലുള്ള ശ്മശാനത്തിൽ സംസ്കരിക്കും. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം ജെജെ ആശുപത്രിയിൽ നിന്ന് ഭയന്ദർ വെസ്റ്റിലെ പണ്ഡിറ്റ് ഭീംസെൻ ജോഷി ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വച്ച് തുനിഷയുടെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞുവീണിരുന്നു. കഴിഞ്ഞ ദിവസമാണ് ആലി ബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയുടെ സെറ്റിൽ തൂങ്ങിമരിച്ച നിലയിൽ തുനിഷ ശർമയെ കണ്ടെത്തിയത്. സംഭവത്തിൽ സഹനടൻ ഷീസാൻ ഖാൻ അറസ്റ്റിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത് ഭാരത് കാ വീർ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷൻ രംഗത്തെത്തുന്നത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ-പഞ്ചാബ്…
Read Moreപെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവ് കടലില്‍ മരിച്ച നിലയില്‍ ! കൊലപാതകം എന്ന് ബന്ധുക്കള്‍;ആത്മഹത്യയെന്ന് പോലീസ്…
ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. സംഭവം കൊലപാതകമാണെന്ന് പറഞ്ഞ് മരിച്ച കിരണിന്റെ ബന്ധുക്കള്‍ നേരത്തേ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പൊലീസിന്റെ കണ്ടെത്തല്‍.പ്രണയനൈരാശ്യത്തിനൊപ്പം പെണ്‍സുഹൃത്തിന്റെ ബന്ധുക്കളുടെ മര്‍ദനവും ആത്മഹത്യയ്ക്ക് കാരണമായി. പെണ്‍കുട്ടിയുടെ സഹോദരന് ഹരി, സഹോദരീ ഭര്‍ത്താവ് രാജേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികളെ പേടിച്ച് കിരണ്‍ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്.
Read Moreമദ്യപിച്ച് നടുറോഡിൽ നഗ്നനൃത്തം; ഡിവൈഎഫ്ഐ നേതാവിനെതിരേ നടപടി
പത്തനംതിട്ട: മദ്യലഹരിയിൽ നടുറോഡിൽ ഡിവൈഎഫ്ഐ നേതാവിന്റെ നഗ്നനൃത്തം. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സംഘവുമാണ് മദ്യപിച്ച് ലക്കുകെട്ട് നഗ്നനൃത്തം കളിച്ചത്. 2016ലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ കാമ്പയ്നിലെ സജീവ സാന്നിധ്യമായിരുന്നു ഷിനിൽ. അതേസമയം, നേതാവിന്റെ നഗ്നനൃത്തം വൈറലായതിന് പിന്നാലെ ഡിവൈഎഫ്ഐ നടപടിയുമായി രംഗത്തെത്തി. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിനിലിനെ മാറ്റിയതായി നേതൃത്വം അറിയിച്ചു. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് നടപടിക്ക് പിന്നിലെന്ന് ഒരു വിഭാഗം ആരോപിച്ചു. ഷിനിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. അടിവസ്ത്രവും ഉരിഞ്ഞു കൊണ്ടായിരുന്നു നൃത്തം.
Read More