തൃശൂർ: വിവാദങ്ങൾക്കൊടുവിൽ സി.സി. മുകുന്ദനെ കൈവിട്ട് കോണ്‍ഗ്രസ്. നാട്ടികയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി സുനിൽ ലാലൂർ മത്സരിക്കും. സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാർട്ടിക്കെതിരേ ആരോപണങ്ങളുമായി എത്തിയ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. ഈ സമയം രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ പിന്തുണയുമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ കഴിഞ്ഞേക്കുമെന്ന ഉറപ്പിൽ സിപിഐ സ്ഥാനാർഥി ഗീതാ ഗോപി അടക്കമുള്ളവർക്കെതിരേ രൂക്ഷ വിമർശനവുമായി മുകുന്ദൻ രംഗത്തെത്തി.എന്നാൽ, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മുകുന്ദനെതിരേ രംഗത്തു വന്നതോടെ പിന്തുണയ്ക്കാനുള്ള നീക്കം പാളി. ഡൽഹിയിലെത്തി കോണ്‍ഗ്രസിന്റെ പിന്തുണ നേടാനുള്ള മുകുന്ദന്റെ ശ്രമങ്ങളും വേണ്ടത്ര വിജയിച്ചില്ല. പാർട്ടിയോ നേതാക്കളോ മുകുന്ദനെ ഡൽഹിയിലേക്കു വിളിപ്പിച്ചില്ലെന്നും സ്വന്തം നിലയ്ക്കു പോയതാണെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. ഡൽഹിയിലെത്തിയിട്ടും കേരളത്തിലെ നേതാക്കളെ മാത്രമാണു കാണാൻ കഴിഞ്ഞത്. നേരത്തേ പിന്തുണയറിയിച്ച നേതാക്കളും പിൻവലിഞ്ഞു.പാർട്ടിയോട് ഇടഞ്ഞതിനു പിന്നാലെ മുകുന്ദൻ നടത്തിയ പ്രസ്താവനകളുടെ പേരിൽ ഗീതാ…
Read MoreCategory: Loud Speaker
ജി. സുധാകരനു യുഡിഎഫ് പിന്തുണ; അന്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല
തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി.സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ജി.സുധാകരന് പിന്തുണ നല്കാന് കോണ്‍ഗ്രസ് ഉന്നത നേതൃത്വം തീരുമാനിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയത്. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡും അനുകുലമായ നിലപാട് സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, ബെന്നി ബെഹനാന്, കെ. സുധാകരന്, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, കെ.മുരളീധരന്, എ.പി. അനില്‍കുമാര്‍ , അടൂര്‍ പ്രകാശ്, എം.എം. ഹസന് ഉള്‍പ്പെടെയുള്ള നേതാക്കളും അമ്പലപ്പുഴയില്‍ സുധാകരന് പിന്തുണ നല്കുന്ന കാര്യത്തില്‍ അനുകുല നിലപാടുകാരാണ്. മുസ്ലിം ലീഗിലെ പാണക്കാട് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ആര്‍എസ്പി നേതാക്കളായ…
Read Moreവേനലവധി തിരക്ക് ഒഴിവാക്കാൻ 1484 സ്പെഷൽട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
പരവൂർ: വേനൽക്കാല അവധിക്ക് വർധിച്ചുവരുന്ന യാത്രാ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളം കേരളത്തിലേയ്ക്കടക്കം പ്രധാന റൂട്ടുകളിലായി 1,484 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അവധിക്കാലത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നവർക്ക് നടപടി വലിയ സഹായമാകും. മധ്യ റെയിൽവേയുടെ നേതൃത്വത്തിലാണ് ഇത്രയും വലിയൊരു സർവീസ് ശൃംഖല ഒരുക്കിയിരിക്കുന്നത്. ഇതിൽ 749 ട്രെയിനുകൾ റിസർവ് ചെയ്തവയും 735 ട്രെയിനുകൾ റിസർവ് ചെയ്യാത്ത സർവീസുകളുമാണ്. മുംബൈയിൽനിന്നും മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകൾക്ക് കൂടുതൽ മുൻഗണന നൽകും. നീണ്ട അവധിക്കാലത്ത് സാധാരണ സർവീസുകളിലെ തിരക്ക് കുറയ്ക്കാനും കാത്തിരിപ്പ് പട്ടിക (വെയിറ്റിംഗ് ലിസ്റ്റ്) നീളുന്നത് ഒഴിവാക്കാനും അധിക ട്രെയിനുകൾ സഹായിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
Read Moreട്രെയിൻ ടിക്കറ്റ് റിസർവേഷൻ സംവിധാനം ഇനിമുതൽ സൂപ്പർഫാസ്റ്റാകും: മിനിറ്റിൽ 1,25,000 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം
കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം വൻ നവീകരണത്തിലേക്ക്. പതിറ്റാണ്ടുകളായി യാത്രക്കാർ നേരിടുന്ന ബുക്കിംഗ് മന്ദതയ്ക്കും സാങ്കേതിക തടസങ്ങൾക്കും പരിഹാരമായി 1,000 കോടി രൂപ ചെലവിൽ അത്യാധുനിക പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) റെയിൽവേ സജ്ജമാക്കുന്നു. നിലവിലെ 40 വർഷം പഴക്കമുള്ള സോഫ്റ്റ്വേറിനു പകരമായി അതിവേഗവും സുരക്ഷിതവുമായ പുതിയ സാങ്കേതികവിദ്യയാകും വരിക. ഇതോടെ നിലവിലുള്ള ബുക്കിംഗ് ശേഷിയുടെ അഞ്ചിരട്ടി കൈകാര്യം ചെയ്യാൻ റെയിൽവേയ്ക്ക് സാധിക്കും. നിലവിൽ മിനിറ്റിൽ 25,000 ടിക്കറ്റുകൾ മാത്രം ബുക്ക് ചെയ്യാൻ കഴിയുന്നിടത്ത്, പുതിയ സംവിധാനത്തിലൂടെ മിനിറ്റിൽ 1,25,000 ടിക്കറ്റുകൾ വരെ വേഗത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (ക്രിസ്) ആണ് ഇതിന്റെ നിർവഹണ ഏജൻസി. ടിക്കറ്റ് ബുക്കിംഗിലെ തത്സമയ ഡൈനാമിക് ട്രാഫിക് മാനേജ്മെന്റ്, ബഹുഭാഷാ ഇന്റർഫേസ് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. ടിക്കറ്റിംഗ് രംഗത്ത്…
Read Moreനേപ്പാളിൽ തീർഥാടകർ സഞ്ചരിച്ച മിനിബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഏഴ് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. നേപ്പാളിലെ മണകാമന ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മണകാമന ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ബസ് ഷാഹിദ് ലഖാൻ ഗ്രാമപഞ്ചായത്തിലെ കാന്താർ എന്ന സ്ഥലത്ത് വെച്ച് ഏകദേശം 150 മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇലക്ട്രിക് മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച ഏഴ് പേരും തമിഴ്നാട് സ്വദേശികളാണ്. മുത്തുകുമാർ (58), ആനമാലിക് (58), മീനാക്ഷി (59), ശിവഗാമി (53), വിജയൽ (57), മീന (58), തമിഴരസി (60) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴ് പേർ ഇന്ത്യൻ തീർഥാടകരും, ബാക്കി രണ്ട് പേർ നേപ്പാളി സ്വദേശികളായ ബസിലെ ഡ്രൈവറും സഹായിയുമാണ് .…
Read More‘ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ, എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കും’: വി. ഡി. സതീശൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെ. സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറി. കെ. സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreചുട്ട് പൊള്ളി കേരളം: അൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ! കൂടുതൽ പതിച്ച ജില്ലകൾ ഇതാ…
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണുള്ളത്. കൂടാതെ, പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (എട്ട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും…
Read Moreകേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം: തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന്
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കും. വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുക. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. എപ്രിൽ രണ്ടാം വാരം കഴിഞ്ഞായിരിക്കും തെരഞ്ഞെടുപ്പ് എന്നാണ് റിപ്പോർട്ട്. തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപസമയത്തിനകം യോഗം ചേരും.
Read Moreതമിഴ് കവി ആർ.വൈരമുത്തുവിന് ജ്ഞാനപീഠം
ചെന്നൈ: തമിഴ്കവി ആർ.വൈരമുത്തുവിന് 2025ലെ ജ്ഞാനപീഠ പുരസ്കാരം. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. തമിഴ്നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. 1975 – ൽ അകിലൻ, 2002 – ൽ ജയകാന്തൻ എന്നിവരാണ് ഇതിനുമുൻപ് ജ്ഞാനപീഠപുരസ്കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാർ. 2002ന് ശേഷം ആദ്യമായി തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്കാരം കൂടിയാണിത്. ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. 50ലേറെ വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. ഏഴ് ദേശീയ അവാർഡുകളും ആറ് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സാഹിത്യ സംഭാവനകളെ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Read Moreഎൽപിജി പ്രതിസന്ധിക്കിടെ സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽനിന്ന് 55 സിലിണ്ടറുകൾ പിടികൂടി
ലക്നോ: രാജ്യത്ത് എൽപിജി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽനിന്ന് 55 സിലിണ്ടറുകൾ റെയ്ഡിൽ പിടിച്ചെടുത്തതായി റിപ്പോർട്ട്. യുപി ഹാപുർ ജില്ലയിലുള്ള എസ്പി നേതാവായ അബ്ദുൾ റഹ്മാന്റെ വീട്ടിൽനിന്നുമാണ് എൽപിജി സിലിണ്ടറുകൾ കണ്ടെടുത്തത്. നേരത്തെ രാജ്യത്തെ എൽപിജി ക്ഷാമത്തിനു കേന്ദ്രത്തെയടക്കം സമാജ്വാദി പാർട്ടി കുറ്റപ്പെടുത്തിയിരുന്നു. പാചകവാതക ലഭ്യത സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സമാജ്വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് പറഞ്ഞത്. ജനങ്ങൾ നീണ്ട ക്യൂവിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് സ്വന്തം പാർട്ടി അംഗത്തിന്റെ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 55 സിലിണ്ടറുകൾ കണ്ടെടുത്തത്.
Read More