തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തിലേക്ക് ഇല്ല; രാജ്യസഭാംഗത്വം സ്പോർട്സിന്‍റെ ഭാഗമായി കിട്ടിയാൽ സ്വീകരിക്കുമെന്ന് ഐ. എം. വിജയൻ

തൃശൂർ: അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ഫുട്ബോൾതാരം ഐ.എം. വിജയൻ പറയുന്നു: “ഒരു പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ പറ്റില്ല. മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും വിളിച്ചു. തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല. രാജ്യസഭാംഗത്വം നൽകിയാൽ സ്വീകരിക്കും. ഇടതുപക്ഷവും കോൺഗ്രസും മത്സരിക്കുന്നോ എന്നു ചോദിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലേക്ക് ഇല്ല. രാജ്യസഭാംഗത്വം സ്പോർട്സിന്‍റെ ഭാഗമായി കിട്ടിയാൽ സ്വീകരിക്കുമെന്നും ഐ.എം. വിജയൻ പറഞ്ഞു. തനിക്ക് എല്ലാരേയും വേണം. ഒരിക്കലും വിളിക്കാത്തവർപോലും വിളിച്ച് തെരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. താൻ ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരാലും ഒരുപോലെ സ്നേഹിക്കപ്പെടുന്നുണ്ട്. നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്നും ലഭിക്കാനാണു താത്പര്യമെന്നും ഐ.എം. വിജയൻ വ്യക്തമാക്കി.

Read More

ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരും സാമൂഹിക പരിഷ്കർത്താക്കളും; സർക്കാർ വിശ്വാസികൾക്കൊപ്പമെന്ന് വാസവൻ

കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നും മന്ത്രി പറഞ്ഞു. ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. യുവതീ പ്രവേശനത്തെ എതിർത്തുള്ള സത്യവാംഗ്‌മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാംഗ്‌മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ നീക്കം. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും

Read More

ചതിച്ചാശാനേ … ഗൂഗിൾ മാപ്പ് നോക്കി യാത്ര, ചെന്നത്തിയത് സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് പേർ കസ്റ്റഡിയിൽ; വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്ന് പോലീസ്

തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തവർ വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ചു കയറ്റി. മൂന്ന് പേർ കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളാണ് സെക്രട്ടേറിയറ്റിന്‍റെ നാലാം ഗേറ്റ് ആയ കന്‍റോൺമെന്‍റ് ഗേറ്റിലൂടെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗേറ്റിലുണ്ടായിരുന്ന പോലീസുകാർ വാഹനം തടഞ്ഞു. വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. ഹോട്ടലിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയെത്തിപ്പോൾ സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിച്ചതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നാണു പോലീസ് നിഗമനം. കഴക്കൂട്ടത്തേക്ക് സഞ്ചരിക്കുകയായിരുന്നു എന്നാണ് ഇവർ പോലീസിനോടു പറഞ്ഞത്.

Read More

ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു: സംഭവം കോന്നിയിൽ

പത്തനംതിട്ട: കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. വഹാബിന്‍റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്‍റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് ഇദ്ദേഹത്തിന് തലയ്ക്കടിയേറ്റത്. ഉടൻതന്നെ വഹാബിനെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്ത് വസ്തുകൊണ്ടാണ് വഹാബിന്‍റെ തലയ്ക്കടിച്ചതെന്നും ആരാണ് ഉപദ്രവിച്ചതെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചുറ്റിക വച്ചാകും അടിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വഹാബിന്‍റെ ബന്ധുവിന്‍റെ ഭര്‍ത്താവിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

Read More

ഹോര്‍മുസ് കടന്ന് ആദ്യ എണ്ണക്കപ്പൽ മുംബൈയിൽ

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണടാങ്കര്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ലൈബീരിയന്‍ കപ്പലായ ഷെന്‍ലോംഗ് ആണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടത്. ബുധനാഴ്ച രാത്രിയിലോ വ്യാഴാഴ്ച പുലര്‍ച്ചെയോ കപ്പല്‍ ഹോര്‍മുസ് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പലില്‍ 135,335 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയാണുള്ളത്.

Read More

മണിപ്പുരിൽ കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി: എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇംഫാല്‍: മണിപ്പുരിലെ കാംജോങില്‍നിന്ന് വ്യാഴാഴ്ച മുതല്‍ കാണാതായ രണ്ടു കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഉക്രുൽ ജില്ലയിലെ ഷാങ്‌കായ് സ്വദേശി തംഗ്ബോയ്മാങ് (35), തവായ്കുക്കിയിൽനിന്നുള്ള തെൻ‌ജിൻ ബൈറ്റ് (40) എന്നിവരുടെ മൃതദേഹങ്ങളാണ് വനമേഖലയിൽ കണ്ടെത്തിയത്‌. കാട്ടിലെ ജലവിതരണ പൈപ്പുകൾ നന്നാക്കാൻ ബുധനാഴ്ച വീട്ടിൽനിന്ന് തിരിച്ച ഇവർ തിരിച്ചെത്തിയില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. തൊട്ടടുത്ത ഉക്രുൽ ജില്ലയിൽ ഗ്രാമവാസികൾ തടഞ്ഞുവച്ച 21 നാഗാ വിഭാഗക്കാരെ മോചിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുക്കികളുടെ മൃതദേഹങ്ങൾ ഗ്രാമവാസികളും സുരക്ഷാസേനാംഗങ്ങളും ചേർന്നു കണ്ടെത്തിയത്. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് നിയമസഭയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു സഹായധനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

‘കണ്ണൂർ എന്‍റെ ഹൃദയരക്തം’; പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമി; വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടന്ന കർശന നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെ വൈകാരിക പ്രതികരണവുമായി കെ. സുധാകരൻ. കണ്ണൂർ സീറ്റ് എന്‍റെ അവകാശമാണെന്നാണ് വരികൾക്കിടയിലൂടെ സുധാകരൻ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് കുറിപ്പ്.പോസ്റ്റ് ഇങ്ങനെ; ” കണ്ണൂർ എന്നത് എന്‍റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്‍റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും കത്തിയിൽ നിന്നും അരിവാളിൽ നിന്നും ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്‍റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാൻ ഉണരുമ്പോൾ എന്‍റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്‍റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ…

Read More

നാടൊന്നാകെ ക്യൂവിൽ… സിലിണ്ടര്‍ ഉണ്ടോ? ഇപ്പോള്‍ വന്നാല്‍ ഒരെണ്ണം കിട്ടുമോ? ഗ്യാസ് ഏജന്‍സികളിലേക്ക് നിലയ്ക്കാത്ത ഫോൺവിളി

കോട്ടയം: പാചകവാതക പ്രതിസന്ധി ഓരോ ദിവസം പിന്നിടുമ്പോഴും സമൂഹത്തിന്‍റെ വിവിധ മേഖലകളെ സാരമായി ബാധിക്കുകയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ എടുക്കുന്നതിനായി ഏജന്‍സികള്‍ക്കു മുന്നില്‍ വലിയ ക്യൂവാണ്. ഫോണില്‍ ബുക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്കു ഡെലിവറി ഓതന്‍റിഫിക്കേഷന്‍ കോഡ് (ഡിഎസി) നമ്പര്‍ ലഭിച്ചവര്‍ക്കു മാത്രമേ പുതിയ സിലിണ്ടറുകള്‍ ഏജന്‍സികളില്‍നിന്നു നല്കുന്നുള്ളൂ. പലരും രണ്ടു ദിവസം തുടര്‍ച്ചയായി ഫോണിലൂടെ പരിശ്രമിച്ചാണു സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത്. മറ്റു ചിലര്‍ ഇന്ത്യന്‍ ഓയില്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഓണ്‍ലൈനിലൂടെയും ബുക്ക് ചെയ്യുന്നുണ്ട്. പല ഏജന്‍സികളിലും 150 മുതല്‍ 200 വരെ സിലിണ്ടറുകള്‍ മാത്രമേ സ്റ്റോക്കുള്ളൂ.സിലിണ്ടറുകള്‍ തീരുന്നതിനനുസരിച്ചു തൊട്ടടുത്തുള്ള ദിവസങ്ങളില്‍ തന്നെ പുതിയ സിലിണ്ടറുകളുടെ ലോഡ് എത്തുമെന്നും ഏജന്‍സി അധികൃതര്‍ പറയുന്നു. വിശ്രമമില്ലാതെ ഫോണുകള്‍രണ്ടു ദിവസമായി ജില്ലയിലെ വിവിധ ഗ്യാസ് ഏജന്‍സികളിലെ ലാന്‍ഡ് ഫോണുകള്‍ക്കും ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ക്കും വിശ്രമമില്ല. രാവിലെ ഏജന്‍സിയുടെ…

Read More

വിറകിനൊപ്പം വിലയും കത്തിപ്പടരും: പുകയില്ലാ അടുപ്പുകൾക്ക് ബുക്കിംഗ് ഏറുന്നു

പാചകവാതക ക്ഷാമത്തിനു ബദല്‍മാര്‍ഗമായി വിറക് അടുപ്പുകളിലേക്കും പുകയില്ലാ അടുപ്പുകളിലേക്കും തിരിയുകയാണ് ആളുകള്‍. ഹോട്ടലുകള്‍ വരെ പുകയില്ലാ അടുപ്പുകളെക്കുറിച്ച് അന്വേഷിച്ചുതുടങ്ങി. ഇതോടെ വിറകിനും അറക്കപ്പൊടിക്കും വില കുത്തനേ ഉയര്‍ന്നു. അടുക്കളകളിൽ റോക്കറ്റ് സ്റ്റൗവും സ്ഥാനംപിടിച്ചു തുടങ്ങിയിട്ടുണ്ട്. പുകയില്ലാത്ത അടുപ്പുകള്‍ക്കായി ഹോട്ടലുടമകളാണ് കൂടുതലും ബന്ധപ്പെടുന്നതെന്നാണ് ആലുവയിലെ പുകയില്ലാ അടുപ്പ് നിര്‍മാണക്കാരായ വിഷ്ണു ഇന്‍ഡസ്ട്രീസ് പ്രതിനിധി പറയുന്നത്. തിരുവനന്തപുരം, പാലക്കാട്, കാക്കനാട്, ഏലൂര്‍ എന്നിവിടങ്ങളിലെ ആറു ഹോട്ടലുകള്‍ ഇതിനകം ആവശ്യവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഒരു ദിവസംകൊണ്ട് അടുപ്പ് സ്ഥാപിച്ച് ഉപയോഗിക്കാന്‍ കഴിയുമോ എന്നാണു പലരും ചോദിക്കുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ ചെയ്തുകൊടുക്കാന്‍ സമയമില്ലാതെ ഓട്ടത്തിലുമാണ് നിര്‍മാതാക്കള്‍. ഡിമാന്‍ഡ് കൂടിയതോടെ വിറകിനും അറക്കപ്പൊടിക്കും വിപണിയില്‍ റിക്കാര്‍ഡ് വിലയാണിപ്പോള്‍. ഒരാഴ്ചയ്ക്കിടെ വിറക് ടണ്ണിന് 500 രൂപ വരെയാണു വര്‍ധിച്ചത്. ഹോട്ടലുകളും ചെറുകിട ബേക്കറികളും വീണ്ടും വിറകിലേക്കും അറക്കപ്പൊടി അടുപ്പുകളിലേക്കും മാറിയതാണ് വിപണിയില്‍ പെട്ടെന്നു ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായത്.…

Read More

കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 02.30 മുതൽ തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതേസമയം, കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ശനിയാഴ്ച 8.30 മുതൽ തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും…

Read More