പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെ എസ് ആർ ടി സി ജീവനക്കാർക്ക് അർഹതയുള്ള അവധികളും ഡിസംബർ മാസത്തിൽ അനുവദിക്കേണ്ടതില്ല എന്ന് എംഡി ബിജു പ്രഭാകറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. വർഷാവസാനമായതിനാൽ ജീവനക്കാർ കോമ്പൻ സേറ്ററി ഓഫ്, ഡ്യൂട്ടി ഓഫ് , കാഷ്വൽ ലീവ് എന്നിവ എടുത്തു തീർക്കുക പതിവാണ്. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർ ഇത്തരം അവധികൾ എടുത്താൽ സർവീസ് ഓപറേഷനുകളെയും ശബരിമല സ്പെഷൽ സർവീസുകളേയും അത് കാര്യമായി ബാധിക്കും. ശബരിമല മണ്ഡലകാല – മകരവിളക്ക് തീർഥാടന കാലം സ്പെഷൽ സർവീസുകളിലൂടെ കെഎസ്ആർടിസി യ്ക്ക് വൻ വരുമാനം നേടി കൊടുക്കുന്ന കാലമാണ്. സ്പെഷൽ സർവീസുകൾ ആവശ്യാനുസരണം നടത്താനും സാധാരണ നിലയിലുള്ള സർവീസുകൾ സുഗമമായി നടത്താനുമാണ് അവധികൾ നിഷേധിക്കുന്നത്. ഡിസംബറിൽ അവധികൾ നിഷേധിക്കുമെങ്കിലും അവധികൾ എടുക്കാനുള്ള കാലാവധി നീട്ടി കൊടുത്തിട്ടുണ്ട്. വർഷാവസാനം ഡിസംബറാണെങ്കിലും അർഹതയുള്ള…
Read MoreCategory: Loud Speaker
കർണാടക ബസിൽനിന്ന് വെടിയുണ്ടകൾ പിടിച്ചെടുത്ത കേസ്; അന്വേഷണം വഴിമുട്ടി; ഒന്നും അറിയില്ലെന്ന നിലപാടിൽ ബസ് ജീവനക്കാർ
കണ്ണൂർ: ഇരിട്ടി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍നിന്ന് 100 വെടിയുണ്ടകള്‍ എക്സൈസ് പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം വഴിമുട്ടി. വിരാജ്പേട്ട, മടിക്കേരി, മൈസൂരു തുടങ്ങി വെടിയുണ്ട വില്‍ക്കുന്ന കടകളില്‍ ഉള്‍പ്പെടെ ഇരിട്ടി പോലീസ് പോയി അന്വേഷണം നടത്തിയെങ്കിലും സൂചന പോലും ലഭിച്ചില്ല. ഇക്കഴിഞ്ഞ 16ന് രാവിലെ 11ന് കിളിയന്തറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആർടിസി ബസില്‍ നിന്ന് ഉടമസ്ഥനില്ലാത്ത നിലയില്‍ 10 പായ്ക്കറ്റുകളിലായി 100 നാടന്‍ തോക്ക് തിരകള്‍ എക്സൈസ് പിടികൂടിയത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍നടപടികള്‍ക്കായി ഇരിട്ടി പോലീസിന് കൈമാറി.തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ബസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തെങ്കിലും തങ്ങള്‍ക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സംഭവം നടന്ന് ഏഴു മണിക്കൂര്‍ വൈകി വിവരം അറിയിച്ചതിനാല്‍ പോലീസിന് ബസില്‍ ഉള്ള യാത്രക്കാരെ ചോദ്യം ചെയ്യാനോ, ബസില്‍…
Read More‘പിണറായി സർക്കാരിനു രണ്ടാമൂഴം നൽകിയത് കിറ്റ്’..! റേഷൻ ഉടമകൾക്ക് കിറ്റിന്റെ കമ്മീഷൻ കിട്ടാൻ വേണ്ടിവന്നാൽ സുപ്രീം കോടതിവരെ പോകുമെന്ന് ജോണി നെല്ലൂർ
തൃശൂർ: കോവിഡ് കാലത്ത് ജനങ്ങൾക്കു കിറ്റ് നൽകിയതിന്റെ കമ്മീഷൻ റേഷൻ ഉടമകൾക്കു ലഭ്യമാക്കാൻ വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ 23നകം കമ്മീഷൻ വിതരണം ചെയ്യണമെന്നു ഹൈക്കോടതി വിധിച്ചിരിക്കയാണ്. ഇതിനെ ചോദ്യം ചെയ്ത് സർക്കാർ അപ്പീലിനു പോകുന്നുവെന്നാണു പറയുന്നത്. അന്‍പതു കോടി മതി കമ്മീഷൻ കൊടുത്തു തീർക്കാൻ. അപ്പീലിനുപോയി വക്കീലിനു കൊടുക്കാൻ പണമുള്ളവർക്ക് കോവിഡ് കാലത്ത് റേഷൻ കടകൾ തുറന്നിരുന്ന് കിറ്റുകൾ വിതരണം ചെയ്തവരെ സഹായിക്കാൻ താല്പര്യമില്ലെന്നാണ് ഇതിലൂടെ തെളിയിക്കുന്നത്. പിണറായി സർക്കാരിനു രണ്ടാമൂഴം നൽകിയതിന്റെ പ്രധാന പങ്കുവഹിച്ചതു കിറ്റായിരുന്നു. അതിനുവേണ്ടി പ്രവർത്തിച്ച റേഷൻ കടക്കാരെ തള്ളിപ്പറയുന്ന നിലപാട് മര്യാദകേടാണെന്നും ജോണി നെല്ലൂർ പറഞ്ഞു. പ്രതിമാസ കമ്മീഷൻ ഒക്ടോബർ മാസത്തെ ഇതുവരെ കിട്ടിയിട്ടില്ല. ഓരോ മാസത്തെയും…
Read Moreഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു! സന്ദർശകർക്ക് കർശന നിയന്ത്രണം
തിരുവനന്തപുരം: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തു. യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ, മുൻ മന്ത്രി കെ.സി ജോസഫ്, ബെന്നി ബെഹ്നാൻ എംപി എന്നിവർ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. എന്നാൽ, സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreജനങ്ങളുടെ ആശങ്കകൾ അകറ്റണം..! വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് തൊണ്ടവേദന മൂലം; ധനമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാതിരുന്നത് തൊണ്ടവേദന മൂലമെന്ന് വിശദീകരണം. സെമിനാർ ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് വിവാദങ്ങൾ വരുന്നുണ്ടെന്നും എന്നാൽ ആരോഗ്യ കാരണങ്ങളാലാണ് പങ്കെടുക്കാതിരുന്നതെന്നും ബാലഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കാനിരുന്നതാണ്, എന്നാൽ എത്താൻ പ്രായോഗിക ബുദ്ധിമുണ്ടായി. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകണം എന്നും ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ അകറ്റണം, എന്നാൽ സ്പർദ്ധ ഉണ്ടാക്കരുതെന്നും ബാലഗോപാൽ പറഞ്ഞു. ചുണ്ടിനും കപ്പിനും ഇടയിൽ കാര്യങ്ങൾ എത്തി നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് എന്നായിരുന്നു ധനമന്ത്രിയുടെ ചോദ്യം.
Read Moreസൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നത് അതീവ രഹസ്യവിവരങ്ങള്‍! സെര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറന്‍സി ആവശ്യപ്പെട്ടതായും വിവരം
ന്യൂഡൽഹി: സൈബർ ആക്രമണത്തിൽ രാജ്യസുരക്ഷയെ ബാധിക്കുന്നത് അടക്കമുള്ള വിവരങ്ങൾ ചോർന്നതായി സൂചന. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സെർവറിനു നേരേയാണ് സൈബർ ആക്രമണമുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങൾ, കോവിഷീൽഡ്, കോവാക്സീൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ, എച്ച്ഐവി പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ വിവരങ്ങൾ, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ തുടങ്ങിയവ ഇതിൽപ്പെടുന്നതായി റിപ്പോർട്ടുണ്ട്. ഡേറ്റ തിരിച്ചെടുത്താൽത്തന്നെ, റാൻസംവെയർ ആക്രമണമായതിനാൽ അതിൽ പകുതിയിലധികവും നഷ്ടമാകുമെന്ന് പബ്ലിക് ഹെൽത്ത് റിസോഴ്സ് നെറ്റ്വർക്ക് നാഷനൽ കൺവീനർ ഡോ.വി.ആർ.രാമൻ പറഞ്ഞു. അതേസമയം, സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടതായി വിവരമുണ്ട്. എന്നാൽ ഡൽഹി പോലീസ് ഇതു നിഷേധിച്ചു. സെർവറുകളുടെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന്…
Read Moreയുപിയില്‍ രണ്ടാനമ്മ പെണ്‍കുട്ടിയെ പെട്ടിയിലടച്ചു! പെണ്‍കുട്ടിയെ കാണാതായത് തിങ്കളാഴ്ച വൈകിട്ട് മുതല്‍
ലക്നോ: യുപിയില്‍ ഒമ്പത് വയസുകാരിയെ പെട്ടിയിലടച്ച രണ്ടാനമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. യുപിയിലെ മുസാഫര്‍ നഗറിലാണ് സംഭവം. പ്രതി ഗര്‍ഭിണിയായതിനാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പോലീസെത്തി നടത്തിയ അന്വേഷണത്തില്‍ വീട്ടിലുണ്ടായിരുന്ന ഒരു പെട്ടിക്കുള്ളില്‍ പെണ്‍കുട്ടിയെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. രണ്ടാനമ്മയായ ശില്പിയാണ് തന്നെ പെട്ടിക്കുള്ളില്‍ അടച്ചതെന്ന് പെണ്‍കുട്ടി പിന്നീട് പോലീസിനോട് പറഞ്ഞു. കുട്ടിയുടെ പിതാവ് സോനു ശര്‍മ്മ ആദ്യ ഭാര്യയുമായുള്ള ബന്ധം പിരിഞ്ഞശേഷം ശില്പിയെ വിവാഹം കഴിക്കുകയായിരുന്നു.
Read Moreമലയാളി പെണ്‍കുട്ടിയെ ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു! സംഭവം ബംഗളൂരുവിൽ
ബംഗളൂരു: മലയാളി പെണ്‍കുട്ടിയെ ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു. സംഭവത്തിൽ ബംഗളൂരു സ്വദേശികളായ അറാഫത്ത്, ഷഹാബുദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഫ്രീലാൻസായി ജോലി ചെയ്തിരുന്ന യുവതി വിളിച്ച ബൈക്ക് ടാക്സിയുടെ ഡ്രൈവറും സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. ടാക്സി ഡ്രൈവറുടെ വീടിന് സമീപത്ത് തന്നെയായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. താമസ സ്ഥലത്ത് പെണ്‍കുട്ടിയെ വിട്ട ഡ്രൈവർ അവർ ഒറ്റയ്ക്കാണെന്ന് മനസിലാക്കി സുഹൃത്തിനെയും കൂട്ടിയെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
Read Moreതെലുങ്കാനയിൽ ‘ഇംപൗണ്ട് വാൻ’ കളികൾ! വൈ.എസ്.ആർ പുത്രിയെ ‘വലിച്ചിഴച്ച്’ പോലീസ്
ഹൈദരാബാദ്: “ചൈതന്യ രഥം’ നിരത്തിലിറക്കി ആന്ധ്രാ രാഷ്ട്രീയത്തെ വരുതിയിലാക്കിയ എൻ.ടി. രാമറാവുവിന്റെ സ്മരണകൾ ഉയർത്തി തെലുങ്കാനയിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ഉടലെടുക്കുന്നു. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ പരസ്യ പോരാട്ടം പ്രഖ്യാപിച്ച വൈഎസ്ആർ തെലുങ്കാന പാർട്ടി നേതാവ് വൈ. എസ്. ശർമിളയെ കാറിൽ “അകപ്പെടുത്തി’ ഇംപൗണ്ട് വാൻ ഉപയോഗിച്ച് കെട്ടിവലിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ ഞെട്ടലുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം നടന്നത്. മാർച്ചിൽ പങ്കെടുക്കാനായി പ്രദേശത്തേക്ക് കാറോടിച്ച് എത്തിയ ശർമിളയെ പോലീസ് തടഞ്ഞു. കാറിന്റെ വാതിൽ ബലം ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചതോടെ ശർമിള കാറിനുള്ളിൽ തന്നെ ഇരിപ്പുറപ്പിച്ചു. തുടർന്ന് വാഹനത്തിന്റെ ചില്ല് തകർക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ പോലീസ് ഇംപൗണ്ട് വാൻ എത്തിക്കുകയായിരുന്നു. ശർമിള കാറിനുള്ളിൽ ഇരിക്കെ വാഹനം കെട്ടിവലിച്ച് കൊണ്ടുപോയ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കോൺഗ്രസിനെയും ബിജെപിയെയും…
Read Moreഞാനും എന്റെ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെതന്നെ കാണുമെന്ന് ഇപിയുടെ പോസ്റ്റ്; അനുനയിപ്പിക്കാൻ ഇ.പി.യുടെ വീട്ടിലെത്തി മന്ത്രി ശിവൻകുട്ടി
ാ സ്വന്തം ലേഖകൻകണ്ണൂർ: പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുന്ന എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി. ജയരാജനെ അനുനയിപ്പിക്കാൻ മന്ത്രി ശിവൻകുട്ടിയെത്തി. വി. ശിവൻകുട്ടിയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഇ.പിയുടെ മറുപടി ഇങ്ങനെയായിരുന്നു; ” നിങ്ങൾക്ക് വാർത്തകൾ മെനയാം..ഞാനും എന്റെ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെ തന്നെ കാണും..’ കഴിഞ്ഞ കുറച്ചുനാളുകളായി ജയരാജൻ സിപിഎമ്മിന്റെ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഗവർണർക്കെതിരേ നടത്തിയ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് വാർത്തയായിരുന്നു . ആരോഗ്യപരമായ കാരണങ്ങളാൽ ഒരുമാസത്തേക്ക് പാർട്ടിയിൽനിന്ന് അവധി എടുത്തുവെന്നാണ് ജയരാജൻ നൽകിയ വിശദീകരണം. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും പാർട്ടി പ്രവർത്തനങ്ങളിൽ ഇ.പി. ജയരാജൻ സജീവമായിട്ടില്ല. ഇതിനിടയിൽ കണ്ണൂരിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുക്കുകയും ചെയ്തു. ഇ.പി. ജയരാജൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നുള്ള വാർത്തകളും വന്നിരുന്നു. ഈ വാർത്തകളോട് ഇ.പി പ്രതികരിച്ചുമില്ല. എം.വി. ഗോവിന്ദനെ സംസ്ഥാന…
Read More