ാ സ്വന്തം ലേഖകൻകണ്ണൂർ: പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുന്ന എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി. ജയരാജനെ അനുനയിപ്പിക്കാൻ മന്ത്രി ശിവൻകുട്ടിയെത്തി. വി. ശിവൻകുട്ടിയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഇ.പിയുടെ മറുപടി ഇങ്ങനെയായിരുന്നു; ” നിങ്ങൾക്ക് വാർത്തകൾ മെനയാം..ഞാനും എന്റെ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെ തന്നെ കാണും..’ കഴിഞ്ഞ കുറച്ചുനാളുകളായി ജയരാജൻ സിപിഎമ്മിന്റെ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഗവർണർക്കെതിരേ നടത്തിയ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് വാർത്തയായിരുന്നു . ആരോഗ്യപരമായ കാരണങ്ങളാൽ ഒരുമാസത്തേക്ക് പാർട്ടിയിൽനിന്ന് അവധി എടുത്തുവെന്നാണ് ജയരാജൻ നൽകിയ വിശദീകരണം. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും പാർട്ടി പ്രവർത്തനങ്ങളിൽ ഇ.പി. ജയരാജൻ സജീവമായിട്ടില്ല. ഇതിനിടയിൽ കണ്ണൂരിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുക്കുകയും ചെയ്തു. ഇ.പി. ജയരാജൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നുള്ള വാർത്തകളും വന്നിരുന്നു. ഈ വാർത്തകളോട് ഇ.പി പ്രതികരിച്ചുമില്ല. എം.വി. ഗോവിന്ദനെ സംസ്ഥാന…
Read MoreCategory: Loud Speaker
ഫാഷന്‍ ഷോയുടെ പേരില്‍ ലൈംഗിക ചൂഷണവും തട്ടിപ്പുമായി മോഡലിംഗ് കമ്പനികള്‍ ! ‘ലിസാറോ’ കമ്പനിയുടമ പിടിയില്‍…
ഫാഷന്‍ ഷോയുടെ പേരില്‍ യുവതികളെ വ്യാപകമായി ചൂഷണത്തിനും തട്ടിപ്പിനും ഇരയാക്കുന്ന മോഡലിംഗ് കമ്പനികള്‍ വ്യാപകമാവുന്നു. പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിംഗ് കമ്പനിക്കെതിരെ മോഡലുകള്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതിനിടെ മോഡലായ ട്രാന്‍സ് വുമണിനോട് അപമര്യാദയായി പെരുമാറിയ കമ്പനിയുടെ സ്ഥാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കൊച്ചിയില്‍ നടന്ന എമിറേറ്റ്സ് ഫാഷന്‍ വീക്കിനെതിരെ ഉയര്‍ന്ന പരാതികള്‍ മോഡലിംഗ് രംഗത്തെ ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ലിസാറോ, എമിറേറ്റ്സ് മോഡലിംഗ് കമ്പനികളാണ് ഷോ സംഘടിപ്പിച്ചത്. ഷോയെ കുറിച്ച് നാളുകള്‍ക്ക് മുന്‍പേ പരസ്യം നല്കി. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് മോഡലുകള്‍ പണം നല്കി റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും റാംപില്‍ അവസരം നല്‍കിയില്ല. ലിസാറോ കമ്പനി സ്ഥാപകന്‍ ജെനിലിനെതിരെയാണ് പരാതി. തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാന്‍സ് വുമണ്‍ മോഡലിനെയാണ് ജെനില്‍ പരസ്യമായി…
Read Moreകേരളത്തിലേക്ക് സിന്തറ്റിക് ലഹരി ഒഴുകുന്നു ! ലഹരിക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് സ്ത്രീകള്‍…
കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരി ഒഴുകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍സംഘങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ലഹരിവ്യാപാരത്തിനായി ബംഗളൂരുവില്‍ തമ്പടിച്ചിരിക്കുന്ന നൈജീരിയന്‍ സംഘവുമായി ചേര്‍ന്നാണ് വടക്കു കിഴക്കന്‍ ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം. ഇതേത്തുടര്‍ന്ന് കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാന്‍ എക്സൈസ് നീക്കം ഊര്‍ജിതമാക്കി. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. ജനുവരിയില്‍ 42 കേസുകളെങ്കില്‍ ഒക്ടോബര്‍ എത്തുമ്പോള്‍ പ്രതിമാസ കേസുകളുടെ എണ്ണം ഇരട്ടിയായി. ഇതില്‍ മുക്കാല്‍ പങ്കും സിന്തറ്റിക് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ്. സംസ്ഥാന വ്യാപകമായി വേരോട്ടമുള്ള ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബംഗളൂരുവിലാണ്. എക്സൈസിന് പുറമെ പോലീസും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷന്മാരും. മെട്രോ നഗരങ്ങളില്‍ താമസിച്ചാണ് നൈജീരിയന്‍ സംഘം രാജ്യത്തെ ലഹരിയിടപാടുകളത്രയും നിയന്ത്രിക്കുന്നത്.…
Read Moreമന്ത്രിയുടെ പ്രഖ്യാപനവും ബാങ്കുകാരുടെ ഉറപ്പും പാഴ്വാക്കായി; ജപ്തി നോട്ടീസ് പതിപ്പിച്ച് ബാങ്ക് അധികൃതർ; കണ്ണീർ പൊഴിച്ച് ബാങ്കിനുമുന്നിൽ കുത്തിയിരുന്ന് വൃദ്ധദമ്പതികൾ
കൂട്ടിക്കലില്‍ കേരള ബാങ്കിന്റെ ജപ്തി നടപടി നേരിടുന്ന പരുവക്കാട്ടില്‍ ദാമോദരൻ കോട്ടയത്ത് കേരള ബാങ്കിന്റെ മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയ്ക്കിടെ വിതുമ്പിയപ്പോൾ.ഭാര്യ വിജയമ്മ സമീപം.-ജോണ്‍ മാത്യു. മുണ്ടക്കയം: പ്രളയ ദുരിതബാധിത മേഖലയിൽ ജപ്തി നടപടി ഉണ്ടാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറയുമ്പോഴും ജപ്തിനടപടിയുമായി മുന്നോട്ടു പോകുകയാണു കേരള ബാങ്കിന്റെ ഏന്തയാർ ശാഖ. വൃദ്ധദമ്പതികളായ കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാര്‍ പരുവക്കാട്ടില്‍ ദാമോദരന്‍ (77), ഭാര്യ വിജയമ്മ(72)എന്നിവരാണ് സ്വന്തം കിടപ്പാടം നഷ്ടമാകുമെന്ന ഭീതിയില്‍ കഴിയുന്നത്. 2012ലാണ് ആകെയുണ്ടായിരുന്ന 10 സെന്റ് സ്ഥലം ഈടുവച്ച് വീട് പണിയുന്നതിനായി അഞ്ചു ലക്ഷം രൂപ രണ്ടു പേരുടെയും പേരിൽ ഭവനവായ്പ എടുത്തത്. വീടുനിര്‍മാണം പൂര്‍ത്തിയായി വായ്പ തിരിച്ചടച്ചു വരുന്നതിനിടയില്‍ ദാമോദരന്‍ ഹൃദയാഘാതമുണ്ടായി ചികിത്സയിലായി. ഇതോടെ മേസ്തിരിപ്പണിക്കാരനായ ദാമോദരന്‍ തിരിച്ചടവ് പ്രതിസന്ധിയിലായി. വിജയമ്മയ്ക്കാവട്ടെ തൈറോയിഡ് രോഗവും പിടിപെട്ടു. സര്‍ക്കാര്‍ നല്കുന്ന പെന്‍ഷനല്ലാതെ ഇരുവര്‍ക്കും മറ്റു വരുമാനങ്ങളൊന്നും…
Read Moreഅതിക്രൂരമായ പീഡനം, പരോൾ പോലും അർഹിക്കുന്നില്ല; മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുമ്പഴ സ്വദേശിയായ 45 വയസുള്ള പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പിതാവിനോടൊപ്പം സ്വഭവനത്തില്‍ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. ഭാർത്താവിന്റെ അക്രമങ്ങളെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ക്രൂരമായ പീഡനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്. സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഡനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാല്‍ പ്രതി പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയില്‍ പറഞ്ഞു.
Read Moreകൊച്ചിയിലെ ഡിജെ പാർട്ടികളിൽ ഡിംപിൾ സജീവം; യുവതിക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടോ? സാന്പത്തിക ഇടപാടുകളെക്കുറിച്ചും വിവരങ്ങൾ തേടി പോലീസ്
കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്‍പതുകാരി മോഡൽ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ നാലാംപ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാംപയ്ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ ഡിജെ പാർട്ടികളിൽ ഡിംപിൾ സജീവമായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്. മറ്റാരെയെങ്കിലും ഇവർ ഇത്തരത്തിൽ കെണിയിൽ പെടുത്തിയിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ സുഹൃദ് വലയങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഡിംപിളിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും വിവരങ്ങൾ തേടും. സംഭവശേഷം കാണാതായ ഡിംപിളിന്റെ ഫോണ്‍ കണ്ടെടുക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമവും തുടരുകയാണ്. ഇരയായ പെണ്‍കുട്ടിയെ സംഭവത്തിലേക്ക് ഇവർ തള്ളിവിടുകയായിരുന്നുവെന്ന കണ്ടെത്തലിലാണ് അന്വേഷണസംഘം. ഇത് സാധൂകരിക്കുന്ന മൊഴിയും പെണ്‍കുട്ടി നൽകിയിരുന്നു. മദ്യത്തിൽ മയക്കുമരുന്ന് നൽകി അവശയാക്കിയ ശേഷമാണ് പീഡനം നടന്നതെന്ന് ഇര വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്കായി കൂടുതൽ സാന്പിളുകൾ ശേഖരിച്ചിരുന്നു. ഈ പരിശോധനാ…
Read Moreജോലി നഷ്ടപ്പെട്ടു, സാമ്പത്തിക ബാധ്യതയും; മകളെ തടാകത്തില്‍ തള്ളിയിട്ടു കൊന്ന അച്ഛൻ ബംഗളൂരുവിൽ അറസ്റ്റിൽ; സ്വയം മരിക്കാൻ ഭയമായിരുന്നെന്ന് രാഹുൽ
ബംഗളൂരു: സാമ്പത്തികപ്രശ്നങ്ങളുടെ പേരില്‍ രണ്ടര വയസുകാരിയായ മകളെ തടാകത്തില്‍ തള്ളിയിട്ടു കൊന്ന അച്ഛനെ പോലീസ് അറസ്റ്റ്ചെയ്തു. ഗുജറാത്ത് സ്വദേശിയായ രാഹുല്‍ പരമര്‍ ആണ് ബംഗളൂരു കെഎസ്ആര് സിറ്റി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. കഴിഞ്ഞ 16 ന് കോലാറിനടുത്ത് ബംഗളൂരു-ചെന്നൈ ദേശീയപാതയ്ക്ക് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തില്‍ ഇയാളുടെ മകള്‍ ജിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രാഹുലിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. പിന്നീട് ബിറ്റ്കോയിന് വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം രൂപയും ഇയാള്‍ക്ക് നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രാഹുല്‍ പദ്ധതിയിട്ടത്. ഇതിനായി 15ന് രാവിലെ കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ഇയാള്‍ കോലാറിലേക്ക് പോയി. കോലാറിലെ കെണ്ടാട്ടി തടാകത്തില്‍ ജിയയെ തള്ളിയിട്ടശേഷം ഇയാളും ചാടി. തടാകത്തിന് ആഴമില്ലാത്തതിനാല്‍ ഇയാള്‍ മരിച്ചില്ല. മകൾ മരിച്ചശേഷം ട്രെയിന്‍ മുന്നില്‍ ചാടാനായി രാഹുല്‍ തീരുമാനിച്ചെങ്കിലും…
Read More‘മലബാര്‍ ബ്രാണ്ടി’ വേണ്ടേ വേണ്ട..! മദ്യത്തിന്റെ കുത്തൊഴുക്ക് കൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരേ മദ്യനിരോധനസമിതി; ബിവറേജസ് ഔട്ട് ലെറ്റിന് മുമ്പിൽ സമരത്തിനൊരുങ്ങിസമതി
സ്വന്തം ലേഖകന്‍ കോഴിക്കോട്: രാസലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ പേരില്‍ മദ്യത്തിന്റെ കുത്തൊഴുക്ക് കൂട്ടാനുള്ള നീക്കത്തിനെതിരേ മദ്യനിരോധനസമിതി രംഗത്ത്. കേരളത്തിന്റെ സ്വന്തം മദ്യമായ ‘ജവാന്’ പുറമേ ‘മലബാര്‍ ബ്രാണ്ടി’ കൂടി വിപണിയില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. പഴങ്ങളിൽനിന്ന് മദ്യം ഉത്പാദിച്ചും മലബാർ ബ്രാണ്ടി നിർമിച്ചും സർക്കാർ മദ്യ ഉപഭോഗം വർധിപ്പിക്കുകയാണെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ടി.എം. രവീന്ദ്രൻ രാഷ്്ട്രദീപികയോട് പ്രതികരിച്ചു. രാസലഹരി വളരെ അപകടകരമാണെന്ന സത്യം നിലനിൽക്കുന്പോഴും അതിന്റെ മറവിൽ മദ്യത്തിന്റെ ഒഴുക്ക് കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ മദ്യ നയത്തിലുള്ള ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതി കേരളത്തിലുടനീളം ബിവറേജസ് ഔട്ട് ലെറ്റിന് മുന്പിൽ സമരം ചെയ്യുന്നതുൾപ്പടെ ആലോചനയിലാണെന്നും ടി.എം. രവീന്ദ്രൻ പറഞ്ഞു. രാസലഹരി വരുംതലമുറയ്ക്ക് വലിയ നാശം വിതയ്ക്കുന്ന വിപത്താണെന്ന് സമിതിക്ക് സംശയമില്ല. എന്നാൽ അതിന്റെ മറവിൽ…
Read Moreമർദനമേറ്റത് സ്റ്റേഷനിൽവച്ചുതന്നെയാണെങ്കിലും മർദിച്ചതാരാണെന്നതിൽ വ്യക്തതയില്ല; കിളികൊല്ലൂർ പോലീസ് മർദനത്തിൽ പോലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട്
കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും പോലീസ് മർദിച്ച സംഭവത്തിൽ പോലീസുകാരെ സംരക്ഷിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പോലീസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്.സൈനികൻ വിഷ്ണുവിനും സഹോദരൻ വിഘ്നേഷിനും മർദനമേറ്റത് സ്റ്റേഷനിൽവച്ചുതന്നെയാണെങ്കിലും മർദിച്ചതാരാണെന്നതിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. പോലീസ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് സഹോദരങ്ങൾ മൊഴി നൽകിയെങ്കിലും തെളിവുകളില്ല. അതിനാൽ മർദിച്ചതാരാണെന്ന് അറിയില്ല. സ്റ്റേഷനു പുറത്തുവച്ചാണ് ഇരുവർക്കും മർദനമേറ്റതെന്ന പോലീസ് വാദവും റിപ്പോർട്ട് തള്ളി. സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ടിലുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശങ്ങളുള്ളത്.പോലീസിനെ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോർട്ടിനു പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് മർദനമേറ്റ വിഘ്നേഷ് പ്രതികരിച്ചത്. ജീവിതം തകർത്തു, ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാക്കി, ഏറ്റവും ക്രൂരമായി മർദിച്ചവർക്കെതിരേ യാതൊരു നടപടിയുമില്ലെന്ന രീതി.…
Read More15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളെല്ലാം പൊളിച്ചു നീക്കും ! പഴയ കെഎസ്ആര്‍ടിസി ബസുകളും പൊളിക്കേണ്ടി വരും…
ഗതാഗത മേഖലയെ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുപ്പുമായി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരടുരേഖയില്‍ പറയുന്നു. ഏപ്രില്‍ ഒന്നിന് ശേഷം 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കോര്പ്പറേഷന് വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ക്കും ഇത് ബാധകമാക്കും. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. വാഹന ഗതാഗതവുമായി ബന്ധപ്പെട്ട കേന്ദ്രനയം സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തതായും നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത് നടപ്പായാല്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലുള്ള കെഎസ്ആര്‍ടിസിയുടെ പഴക്കമുള്ള വാഹനങ്ങളുംപൊളിച്ചു നീക്കേണ്ടി വരും.
Read More