ദിസ്പുർ: ഗര്‍ഭിണിയായ അധ്യാപികയെ മര്‍ദിച്ച വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആസാമിലെ ദിബ്രുഗറിലാുള്ള ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് സംഭവം. സ്കൂളിലെ ഒരു വിദ്യാര്‍ഥിയുടെ പഠന നിലവാരത്തെക്കുറിച്ച് മാതാപിതാക്കളോട് അധ്യാപിക പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സംഘടിച്ചെത്തിയ 22 വിദ്യാര്‍ഥികള്‍ അഞ്ച് മാസം ഗര്‍ഭിണിയായ അധ്യാപികയെ കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ അധ്യാപികയെ ആശുപത്രിയിലെത്തിച്ച സ്കൂള്‍ അധികൃതര്‍ സംഭവം പോലീസില്‍ അറിയിച്ചു. 10,11 ക്ലാസിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഹിസ്റ്ററി അധ്യാപികയായ യുവതിയെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.
Read MoreCategory: Loud Speaker
വന്നല്ലൊ… നന്ദി! ട്രെയിനിനെ കൈയടിയോടെ വരവേറ്റ് യാത്രക്കാര്‍; ഈ വരവേല്പിന്റെ കാരണമാണ് രസകരം…
നാം കാത്തിരിക്കുന്ന ആള് വരാന്‍ ഏറെ വെെകുന്നതിന് ന്യൂജെന്‍ ഭാഷയില്‍ “പോസ്റ്റ് ആവുക’ എന്നാണല്ലൊ പറയാറ്. ഈ വൈകല്‍ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നായാലും യാത്രാവാഹനങ്ങളുടെ ഭാഗത്ത് നിന്നായാലും മിക്കവര്‍ക്കും ഏറ്റവും ദേഷ്യമാണല്ലൊ സമ്മാനിക്കുക. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ഇത്തരം പോസ്റ്റ് ലഭിച്ച ചിലരുടെ പ്രതികരണമാണ് വൈറലായത്. ഹര്‍ദിക് ബൊന്തു എന്നയാള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്ന കാഴ്ചയാണുള്ളത്. ഈ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കടന്നെത്തുമ്പോള്‍ അവിടെയുള്ള കുറച്ചാളുകള്‍ അതിനെ കെെയടിച്ചും വിസിലടിച്ചും സ്വാഗതം ചെയ്യുകയാണ്. ഈ വരവേല്പിന്റെ കാരണമാണ് രസകരം. ഈ ട്രെയിന്‍ ഒമ്പത് മണിക്കൂര്‍ വൈകിയാണത്രെ എത്തിയത്. സംഭവം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായി. “ട്രെയിന്‍ ഇത്രയും മണിക്കൂര്‍ വൈകുന്നത് വളരെ അപൂര്‍വമാണ്, നിങ്ങള്‍ക്ക് വളരെയധികം ക്ഷമയുണ്ട്,’ എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചത്.
Read More2003 ല്‍ വിവാഹിതരായി, 2007 ല്‍ വിവാഹമോചിതരായി! ദമ്പതിമാരുടെ വിവാഹം 19 വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്തു; കാരണം…
തിരുവനന്തപുരം: വിവാഹമോചിതരായ ദമ്പതിമാർക്ക് വിവാഹരജിസ്ട്രേഷൻ ചെയ്തുനൽകി തദ്ദേശ സ്വയംഭരണ വകുപ്പ്. വിവാഹമോചനം നടന്ന് 15 വർഷം പിന്നിട്ട ശേഷമാണ് 19 വർഷം മുൻപുള്ള വിവാഹം രജിസ്റ്റർ ചെയ്തുനൽകിയത്. 2003ൽ വിവാഹിതരായ ദമ്പതിമാർ 2007ൽ വിവാഹമോചിതരായിരുന്നു. സൈനികനായ പിതാവിൻറെ കുടുംബപെൻഷൻ ലഭിക്കാൻ മകൾക്ക് വിവാഹമോചന സർട്ടിഫിക്കറ്റിനൊപ്പം വിവാഹസർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതായി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൻറെ പ്രത്യേക നിർദേശത്തിൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ തീരുമാനമായത്. നിലവിലെ ചട്ടത്തിലോ നിയമങ്ങളിലോ ദമ്പതിമാരുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, വിവാഹമോചനത്തിന് ശേഷം രജിസ്റ്റർ ചെയ്തുനൽകുന്നതിനെക്കുറിച്ച് പരാമർശമില്ല. സർക്കാരിൻറെ ഇടപെടലിൻറെ ഭാഗമായാണ് അനുമതി പ്രത്യേക ഉത്തരവിലൂടെ ഉറപ്പാക്കിയത്. രാവിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിലെത്തി അപേക്ഷ നൽകുകയും വൈകിട്ടോടെ വിവാഹ സർട്ടിഫിക്കറ്റ് അപേക്ഷകയ്ക്ക് ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്തു. ജനപക്ഷത്ത് നിന്നുള്ള സർക്കാർ ഇടപെടലിൻറെ ഭാഗമാണ് നടപടിയെന്ന് മന്ത്രി…
Read Moreസ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം..! യൂണിയൻ പിടിക്കാൻ വിദ്യാർഥിനിയെ എസ്എഫ്ഐ തട്ടിക്കൊണ്ടുപോയി
കൊച്ചി: യൂണിയൻ ഭരണം പിടിക്കാൻ കോളജ് വിദ്യാർഥിനിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയതായി പരാതി. പൂത്തോട്ട എസ്എൻ കോളജിലാണ് സംഭവം. ചൊവ്വാഴ്ചയായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ്. ക്ലാസ് റപ്പായി വിജയിച്ച രണ്ടാം വർഷ വിദ്യാർഥിനിയെയാണ് ഉച്ചകഴിഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയത്. സുഹൃത്തിന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോകുകയും തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞ് തിരികെ കൊണ്ട് വിടുകയുമായിരുന്നു. പരാതിയിൽ ഉദയംപേരൂർ പോലീസ് കേസെടുത്തു.
Read Moreആറു വയസുകാരിയോടു ലൈംഗികാതിക്രമം ! മദ്രസ അധ്യാപകന് 62 വര്‍ഷം തടവ്…
ആറുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് കടുത്ത ശിക്ഷ വിധിച്ച് കോടതി. 62 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുള്‍ഹക്കീമിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ വെച്ച് ആറു വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയന്നായിരുന്നു കേസ്.
Read Moreകെഎസ്ആർടിസി ബസിനെ വിലങ്ങി ബൈക്കോടിച്ചത് അതേ ഡിപ്പോയിലെ ഡ്രൈവർ! ബസ് കടത്തിവിടാതെ ബൈക്കോടിച്ചത് മൂന്നു കിലോമീറ്ററോളം
പാലക്കാട്: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ ബൈക്കോടിച്ച് അതേ ഡിപ്പോയിലെ മറ്റൊരു ഡ്രൈവർ. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായ ശശികുമാറാണ് സൈഡ് കൊടുക്കാതെ ബൈക്കോടിച്ചത്. കെഎസ്ആർടിസി ബസ് കടത്തിവിടാതെ മൂന്നു കിലോമീറ്ററോളമാണ് ഇയാൾ ബൈക്കോടിച്ചത്. ഇതേ തുടർന്ന് ബസിന് പിന്നിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. പിന്നീട് നാട്ടുകാരാണ് ഇയാളെ തടഞ്ഞു നിർത്തിയത്. സംഭവത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിറ്റിഒ അറിയിച്ചു.
Read Moreദിവ്യ! കൂലിപ്പണികാരനായ ജയചന്ദ്രന്റെയും രാധയുടയും മൂത്തമകള്‍; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ദിവ്യ പലതവണ ആവശ്യപ്പെട്ടിട്ടും മാഹിന്‍കണ്ണ് ഒഴിഞ്ഞുമാറി; കാരണം…
കാട്ടാക്കട: അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പൂവാർ സ്വദേശി മാഹീൻ കണ്ണ്, ഭാര്യ റുക്കിയ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. പൂവച്ചൽ വേങ്ങവിളയിൽ നിന്നും ഊരുട്ടമ്പലം വെള്ളൂർകോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യ(വിദ്യ)യെയും മകളെയും കൊലപ്പെടുത്തിയ കേസിലാണ് 11 വർഷത്തിനു ശേഷം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യയേയും മകളെയും 2011 ഓഗസ്റ്റ് 11മുതലാണ് കാണാതായത്. ഇരുവരെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് മാഹിൻകണ്ണ് പോലീസിനോട് സമ്മതിച്ചു. ദിവ്യയെയും മകൾ ഗൗരിയെയും മാഹിൻകണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതാവുകയായിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് ഇരുവരെയും പ്രതി കൊലപ്പെടുത്തിത്. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി. ദിവ്യയെയും കുഞ്ഞിനെയും പിറകിൽ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പോലീസിനു നൽകിയ മൊഴി. കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്തമകളായിരുന്നു ദിവ്യ. പൂവാർ സ്വദേശി മാഹിൻ കണ്ണുമായുള്ള ദിവ്യയുടെ പ്രണയത്തെ…
Read Moreകണ്ണൂർ കേളകത്ത് യുവാവിന്റെ മരണത്തിൽ ദുരൂഹത! സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ ആക്രമിച്ചിരുന്നുവെന്നും മർദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും കുടുംബം
കേളകം: അടയ്ക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി യഥാർഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുവീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ സന്തോഷിനെ തൂങ്ങി മരിച്ചനിലയിൽ കാണുന്നത്. ദേഹമാസകലം പരിക്കേറ്റ പാടുകളും കാലിലെ ചെരിപ്പ് അഴിഞ്ഞുപോകാത്തതും പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ താഴെ വീഴാത്തതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നതായി സന്തോഷിന്റെ ഭാര്യയും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. വെള്ളിയാഴ്ച രാത്രി കാടുവെട്ടൽ യന്ത്രം നന്നാക്കി കേളകത്തുനിന്ന് അടയ്ക്കാത്തോട്ടിലെ വീട്ടിലേക്ക് വരുന്ന വഴി പാറത്തോട്ടിൽ വച്ച് ഒരു സംഘമാളുകൾ തന്നെ മർദിച്ചതായി സന്തോഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോബിൻസടക്കം അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നും സന്തോഷ് പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി. പോലീസിൽ പരാതിപ്പെടരുതെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ആക്രമണത്തിൽ സന്തോഷിന്റെ കണ്ണിന് സാരമായ പരിക്കേറ്റിരുന്നു. ശനിയാഴ്ച രാവിലെ മരുന്ന് വാങ്ങാനായി…
Read Moreഎ വി സൈജു സ്ഥിരം പീഡകന് ! വനിതാ ഡോക്ടറെ പീഡിപ്പിച്ച സിഐ കുടുംബസുഹൃത്തായ യുവതിയെയും പീഡിപ്പിച്ചതായി പരാതി…
മലയിന്‍കീഴ് പീഡനക്കേസിലെ പ്രതിയായ സിഐയ്ക്ക് സസ്പെന്ഷന്. എറണാകുളം കണ്ട്രോള് റൂം ഇന്‍സ്പെക്ടര്‍ എ വി സൈജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മലയിന്‍കീഴില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസില്‍ പരാതി വന്നത്, കടം നല്കിയ പണം തിരികെ ചോദിച്ചതിന്റെ പേരിലെന്ന് വരുത്താനാണ് സിഐ ശ്രമിച്ചത്. ഇതിന്റെ പിന്‍ബലത്തില്‍ ജാമ്യം കിട്ടിയ സിഐ മറ്റൊരു പീഡനക്കേസിലും പ്രതിയായി. കേസ് അട്ടിമറിക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മലയില്‍കീഴ് ഇന്‍സ്പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു സൈജു. 2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്. അതേസമയം, കുടുംബ സുഹൃത്തായ യുവതിയെ പീഡിപ്പിച്ചെന്ന…
Read Moreകൊച്ചിയിലെ ഫാഷന്‍ ഷോ തട്ടിപ്പ് ! മുഖ്യ സംഘാടകന്‍ ഒളിവില്‍; തട്ടിപ്പിനിരയായത് നൂറുകണക്കിന് മോഡലുകള്‍…
ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് മോഡലുകളെ കബളിപ്പിച്ച് പണം തട്ടിയ മുഖ്യ സംഘാടകന്‍ ഒളിവില്‍. എമിറേറ്റ്സ് ഫാഷന്‍ കമ്പനി ഉടമ അന്‍ഷാദ് ആഷ് അസീസാണ് ഷോയുടെ തലേന്ന് മുങ്ങിയത്. പണം തട്ടിയത് അന്‍ഷാദും സംഘവുമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പരിപാടിയുടെ സഹ സംഘാടകരായ ലിസാറോ മോഡലിങ് കമ്പനി പുറത്തുവിട്ടു. നൂറ് കണക്കിന് മോഡലുകളെയാണ് പണം വാങ്ങിയ ശേഷം റാംപില്‍ നിന്ന് ഒഴിവാക്കിയത്. ഷോയുടെ സഹ സംഘാടകരായ ലിസാറോ മോഡലിങ് കമ്പനി ഉടമ ജെനിലിനെതിരെയായിരുന്നു മോഡലുകളുടെ ആരോപണം. എന്നാല്‍ യഥാര്‍ഥ തട്ടിപ്പുവീരന് മുഖ്യ സംഘാടകനായ എമിറേറ്റ്സ് ഫാഷന്‍ കമ്പനി ഉടമ അന്‍ഷാദാണെന്ന് ജെനില്‍ പറഞ്ഞു. അന്‍ഷാദും എമിറേറ്റ്സ് ഫാഷന്‍ കമ്പനി കോ ഓര്‍ഡിനേറ്ററും പണം വാങ്ങിയതിന്റെ തെളിവുകളും ഇവര്‍ പുറത്തുവിട്ടു. എല്ലാത്തിനും കാരണക്കാരന്‍ താനാണെന്ന് കാട്ടി അന്‍ഷാദ് അയച്ച സന്ദേശവും തെളിവുകളുടെ കൂട്ടത്തിലുണ്ട്.
Read More