കൗമാരക്കാരിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഭര്‍ത്താവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഭാര്യ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ബദൗന്‍ സ്വദേശികളാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടക്കുമ്പോള്‍ യുവതി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തി. പീഡന വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടി പീഡന വിവരം പുറത്താരോടും പറഞ്ഞില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതുകണ്ടാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചെന്നും വേറെ ഏതെങ്കിലും പെണ്‍കുട്ടിയെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് പോലീസ് പറയുന്നത്.…
Read MoreCategory: Loud Speaker
കൊന്നിട്ടും തീരാത്ത പക; വിവാദങ്ങൾ ഒന്നിനുപുറകേ ഒന്നായി ഉണ്ടാക്കുന്നത്; മണിയുടെ അധിക്ഷേപം മുഖ്യമന്ത്രിയുടെ അനുവാദത്തോടെയെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കെ.കെ.രമയ്ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എം.എം.മണിക്ക് കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് മണിയുടെ അധിക്ഷേപമെന്നു സതീശന് പറഞ്ഞു. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടോ എന്നും സതീശന് ചോദിച്ചു. വിധവ എന്ന വാക്കുപോലും ഇന്ന് ഉപയോഗിക്കാന്‍ പാടില്ല. കെ.കെ.രമയെ വേട്ടയാടാന്‍ സമ്മതിക്കില്ല. അവരെ സംരക്ഷിക്കും. ടി.പി.ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ് സിപിഎമ്മിനെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണകള്ളക്കടത്തു കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി വിവാദമുണ്ടാക്കുകയാണ്. എം.എം.മണിയുമായി ബന്ധപ്പെട്ട വിവാദവും, സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപവും, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും, എകെജി സെന്റര്‍ ആക്രമണവുമെല്ലാം ഈ നീക്കത്തിന്റെ ഭാഗമാണെന്നും സതീശന് ആരോപിച്ചു.
Read Moreഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ല, നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുച നടൻ ശ്രീനാഥ് ഭാസിക്കെതിരേ അച്ചടക്ക നടപടിക്ക് സാധ്യത
കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൃത്യസമയത്ത് എത്തുന്നില്ലെന്നും നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ഫിലിം ചേന്പർ. സിനിമാമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാനായി വിവിധ സിനിമ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന ഫിലിം ചേന്പർ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ശ്രീനാഥ് ഭാസി നിജസ്ഥിതി ഫിലിം ചേന്പറിലെത്തി അറിയിക്കണമെന്നാണ് നിർദേശം. നടന് ഇനിയുള്ള പ്രോജക്ടുകൾക്ക് അനുമതി നൽകുന്പോൾ ചേന്പറുമായി ആലോചിക്കണമെന്നും നിർദേശമുണ്ട്. ശ്രീനാഥ് ഭാസിക്ക് അമ്മയിൽ മെന്പർഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേന്പർ മുൻകൈയെടുക്കുന്നത്. നടൻമാർ ചില പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരെ മാനേജർ ആക്കിയത് ഇനി അനുവദിക്കില്ലെന്നും ചേന്പറിന്റെ യോഗത്തിൽ തീരുമാനമെടുത്തു. താരങ്ങളുടെ ശന്പളം കുറയ്ക്കുന്ന കാര്യത്തിൽ അടുത്ത മാസം വീണ്ടും യോഗം ചേർന്ന് തീരുമാനമെടുക്കും.
Read More“എങ്കിൽ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്’: മണിയുടേത് തെമ്മാടി നിഘണ്ടു; ചോദ്യവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ
സ്വന്തം ലേഖകൻതൊടുപുഴ: സിപിഐ ദേശീയ നേതാവ് ആനി രാജ ഡൽഹിയിലാണ് ഉണ്ടാക്കുന്നതെന്ന മുൻ മന്ത്രി എം.എം. മണിയുടെ പരാമർശത്തിനെതിരേ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. ആനി രാജ ഡൽഹിയിലാണ് ഉണ്ടാക്കുന്നതെങ്കിൽ സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് ശിവരാമൻ ചോദിച്ചു. മണിയുടേത് തെമ്മാടി നിഘണ്ടുവാണ്. ഇതിനെ നാട്ടുഭാഷയെന്ന് പറഞ്ഞ് ഒഴിയാനാവില്ല. രാഷ്ട്രീയ എതിരാളികളെ കുറിച്ച് പറയുമ്പോഴും അന്തസായ ഭാഷ ഉപയോഗിക്കണം. മണിയെ സിപിഎം തിരുത്തണമെന്നും ശിവരാമൻ പറഞ്ഞു. മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ആനി രാജയും രംഗത്തെത്തി. മണിയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപലപനീയവുമാണ്. അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം ആലോചിക്കണമെന്ന് ആനി രാജ പറഞ്ഞു. കേരളത്തില്‍ നിന്ന് സ്ത്രീപക്ഷ ബാലപാഠങ്ങള്‍ പഠിച്ചുകൊണ്ടാണ് ഡല്‍ഹിലേക്ക് വന്നത്. ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സ്ത്രീപക്ഷ…
Read Moreമങ്കി പോക്സ്: ആറുജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി
സ്വന്തം ലേഖകൻ തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയെത്തുടർന്ന് വിമാനത്താവളങ്ങളിലും എല്ലാ ജില്ലകളിലും ജാഗ്രത. രോഗലക്ഷണങ്ങളുള്ള രാജ്യാന്തരയാത്രക്കാർ ഉടൻതന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നാണ് നിർദേശം. കൂടാതെ 21 ദിവസംവരെ സ്വയം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. എല്ലാ ജില്ലകളിലും ഐസലേഷൻ വാർഡുകളും സജ്ജീകരിക്കുകയാണ്. അതേസമയം മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെ കണ്ടെത്തി. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെയാണ് കണ്ടെത്തിയത്.രോഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. മങ്കിപോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയിൽ കഴിഞ്ഞ തിരുവനന്ത പുരം മെഡിക്കൽ കോളജിൽ ഇന്ന് കേന്ദ്രസംഘം സന്ദർശനം നടത്തും. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ നിന്നുള്ളവർ രോഗിയ്ക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചതിനാലാണ് പ്രത്യേക ജാഗ്രതാ…
Read Moreഎം.എം. മണിയെ വഴിയിൽ തടയും; ഭർത്താവിനെ വെട്ടി കൊന്നിട്ട് ഭാര്യ വിധവയായത് വിധിയാണെന്ന് പറയാൻ സിപിഎമ്മിന്റെ നേതാവിനേ കഴിയൂവെന്ന് ദീപ്തി മേരി വർഗീസ്
കൊച്ചി: മര്യാദ ലംഘിച്ച് സ്ത്രീകൾക്കെതിരേ സംസാരിക്കുന്ന എം.എം.മണിയെ വഴിയിൽ തടയുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി നേതാവ് ദീപ്തി മേരി വർഗീസ്. ഭർത്താവിനെ വെട്ടി കൊന്നിട്ട് ഭാര്യ വിധവയായത് വിധിയാണെന്ന് പറയാൻ കൊലയാളി പാർട്ടിയായ സിപിഎമ്മിന്റെ നേതാവിനേ കഴിയൂ. സിപിഎം ഇനി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയരുത്. സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മണിയുടെ വാക്കുകൾ കേട്ട് സിപിഎം വനിതാ എംഎൽഎമാർ കൈയടിച്ചത് ശരിയായില്ലെന്നും അവർ പറഞ്ഞു. പിണറായി വിജയനെ പുകഴ്ത്തലല്ല രമയുടെ പണി. വിമർശിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ വിമർശിക്കും. അധിക്ഷേപ പ്രസംഗം നടത്തിയ മണി സ്ത്രീവിരുദ്ധനും സംസ്ക്കാര ശൂന്യനുമാണെന്നും ദീപ്തി പറഞ്ഞു.
Read Moreമങ്കിപോക്സ് ! രോഗബാധിതന് സഞ്ചരിച്ച ഓട്ടോ, ടാക്സി ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല; അതീവ ജാഗ്രതാ നിര്‍ദ്ദേശം…
മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച ഓട്ടോയിലെയും ടാക്സിയിലെയും ഡ്രൈവര്‍മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കൊല്ലം ജില്ല കളക്ടര്‍. പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നുതന്നെ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും കളക്ടര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച യുവാവിന്റെ അമ്മയെയും സഹോദരനെയും തിരുവനന്തപുരത്തുതന്നെ നിരീക്ഷണത്തിലാക്കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകാനാണ് ഇയാള്‍ ടാക്സി വിളിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം എന്നീ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്കാന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കാന്‍…
Read Moreആ മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി! കൊമ്പുകോര്‍ത്ത് കെ.കെ.രമയും സിപിഎമ്മും; ടി.പി. കൊലപാതകം വീണ്ടും ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: കെ.കെ.രമയും സിപിഎം നേതാക്കളും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ അതിന്റെ പാരമ്യതയില്‍ എത്തിനില്ക്കുമ്പോള് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപാര്‍ട്ടി നേതാക്കളും രംഗത്ത്. സിപിഎമ്മിനെ ഏറെ പ്രതിക്കൂട്ടിലാക്കിയ ടി.പി. ചന്ദ്രശേഖരന് വധമുള്‍പ്പെടെ ചര്‍ച്ചയാക്കിക്കൊണ്ടാണ് വിവാദം കൊഴുക്കുന്നത്. എളമരം കരീം കെ.കെ.രമയെ ഒറ്റുകാരി എന്ന് പറഞ്ഞുകൊണ്ട് എളമരം കരീം എംപി തുടങ്ങി വച്ച പ്രസംഗത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. അതിനിടയിലാണ് ഇന്നലെ നിയമസഭയില്‍ മുന്‍ മന്ത്രി എം.എം.മണിയുടെ വിധവ പരാമര്‍ശവും ഉണ്ടായത്. ഇതോടെ വിവാദം അതിന്റെ മൂര്ധന്യവസ്ഥയില് എത്തി നില്‍ക്കുകയാണ്. ഒഞ്ചിയം ഒഞ്ചിയത്തുള്‍പ്പെടെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് ആര്‍എംപിഐയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്നലെ ആര്‍എംപിഐ ടിപി വധമുള്‍പ്പെടെ ചൂണ്ടിക്കാട്ടി ശക്തമായ പ്രതിരോധവുമായി പ്രസ്താവനയിലൂടെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെവിവാദം തുടര്‍നാളുകളിലും കത്തിപ്പടരുമെന്ന് ഉറപ്പാണ്. ‘എന്റെ വിധി തീരുമാനിച്ചത് ‘ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് കടുത്ത…
Read Moreഹോട്ടലുകളിലെ പരിശോധന, ഭക്ഷണനിര്‍മാണ ശാലകളില്‍ ഇല്ലേ? ‘പലയിടങ്ങളിലും വൃത്തിഹീനമായ പാചകപ്പുരകൾ, വിഭവങ്ങൾ ആസ്വാദ്യമാക്കാൻ കൃത്രിമ രുചിക്കൂട്ട്!’
കലഞ്ഞൂര്‍: ഭക്ഷ്യോത്പന്ന നിര്‍മാണ രംഗത്തും കാറ്ററിംഗ് മേഖലയിലും പരിശോധനകള്‍ കാര്യമായി ഇല്ലാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുവെന്ന് ആക്ഷേപം. ചെറുതും വലുതുമായ നിരവധി ഭക്ഷ്യോത്പന്ന യൂണിറ്റുകളും കരാറുകാരും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകളിലും ഭക്ഷണശാലകളിലും നടത്തുന്ന പരിശോധനകള്‍ ഇവര്‍ക്ക് ബാധകമല്ല. പൊതുചടങ്ങുകളിലും വിവാഹ സല്‍ക്കാരങ്ങളിലും ഭക്ഷണം എത്തിക്കുകയും കടകളില്‍ വില്പനയ്ക്കായി മറ്റു ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുകയും ചെയ്യുന്ന പല സ്ഥാപനങ്ങളെയും സംബന്ധിച്ച് അധികൃതര്‍ക്കും കൃത്യമായ വിവരമില്ല. ഇത്തരം ഭക്ഷണസാധനങ്ങള്‍ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടുകളും വെളിച്ചം കണ്ടില്ല. കൃത്രിമ രുചിക്കൂട്ട്ജില്ലയിലെ ചില ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകളിലെ ശുചിത്വമില്ലായ്മ, കൃത്രിമ രൂചിക്കൂട്ടുകളുടെ ഉപയോഗം ഇവ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. നിര്‍മാണ യൂണിറ്റുകള്‍ പലതിനും അംഗീകൃത പ്രവര്‍ത്തന ലൈസന്‍സുകള്‍ പോലുമില്ല. ലക്ഷക്കണക്കിനു രൂപയുടെ വിറ്റുവരവ് ഉണ്ടെങ്കിലും ജിഎസ്ടി ഉള്‍പ്പെടെ നിലവില്‍ ഇല്ല. സര്‍ക്കാര്‍ നിരോധിത…
Read Moreപോക്സോ കേസില്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം ! 2016 മുതല്‍ ചികിത്സയിലാണെന്ന വാദം കോടതി അംഗീകരിച്ചു…
പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവിയ്ക്ക് ജാമ്യം. ഫ്ളാറ്റിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് നടനെ അറസ്റ്റു ചെയ്തത്. ഇപ്പോള്‍ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സ ഉറപ്പാക്കുമെന്നു ശ്രീജിത്തിന്റെ പിതാവും ഭാര്യയും മജിസ്ട്രേട്ടിനു മുന്നില്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടെ നല്‍കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ജാമ്യം അനുവദിച്ചത്. പെരുമാറ്റ വൈകല്യത്തിനു 2016 മുതല്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നതിന്റെ രേഖകള്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണു ജാമ്യം. പ്രതി കൃത്യം ആവര്‍ത്തിക്കാന്‍ ഇടയുള്ളതിനാല്‍ ജാമ്യം നല്കരുതെന്നു പ്രോസിക്യൂഷന് വാദിച്ചു. ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കാമെന്നു കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്സോ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരമാണു നടനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ മാസം നാലിനു നടന്ന സംഭവത്തില്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ…
Read More