ചെന്നൈ: പാർലമെന്റിൽ 65 വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടൻ കമൽഹാസൻ. മിസ്റ്റർ ഹിറ്റ്ലർ ഇത് ജർമനിയല്ല എന്നാണ് മോദിയെ വിമർശിച്ച് കമലിന്റെ പ്രതികരണം. ഇത് രാജവാഴ്ചയല്ല, ജനാധിപത്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിമർശിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും കമൽഹാസൻ പറഞ്ഞു. നേരത്തേ, അഴിമതിക്കാരൻ, നാട്യക്കാരന്‍, മന്ദബുദ്ധി, അരാജകവാദി, ശകുനി, സ്വേച്ഛാധിപതി എന്നിങ്ങനെ ഒരുകൂട്ടം വാക്കുകളും ഉപയോഗിക്കരുതെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ബുക്ക്ലെറ്റിൽ അസാധാരണ നിര്‍ദേശം പുറത്തിറക്കിയത്. ഇത്തരം പദങ്ങള്‍ പാര്‍ലമെന്റില്‍ ഉപയോഗിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കും. നിര്‍ദേശങ്ങള്‍ ലോക്സഭയ്ക്കും രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പാര്‍ലമെന്റില്‍ വാഗ്വാദത്തിന് മൂര്‍ച്ചകൂട്ടാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കാണ് നിരോധനം. ഭരണപക്ഷത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് നിര്‍ദേശമെന്നാണ് വിവരം. അതേസമയം ഇതിനെതിരേ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. “അണ്‍പാര്‍ലമെന്ററി’എന്ന…
Read MoreCategory: Loud Speaker
പ്രതാപ് പോത്തൻ അന്തരിച്ചു; ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന. 1978ൽ ഭരതൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തൻ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തകര, ചാമരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയ നടനായി. മമ്മൂട്ടി നായകനായി എത്തിയ സിനിമ സിബിഐ-5 ദ് ബ്രെയ്ന്‍ ആണ് അവസാനം പുറത്തുവന്ന ചിത്രം. നടൻ മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബാറോസിലും അദ്ദേഹം മികച്ച വേഷം ചെയ്യുന്നുണ്ട്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിർമാതാവ്, എഴുത്തുകാരൻ എന്നീ മേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മീണ്ടും ഒരു കാതല്‍ കഥൈയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ,…
Read Moreരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ! യുവാവ് അറസ്റ്റില്‍
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പാതിരാത്രിയ്ക്ക് വീട്ടിലെത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശി അസറുദ്ദീ(22)നെയാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു. മറ്റു കുട്ടികളെ പ്രതി സമാനരീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാവൂര്‍ സി.ഐ. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജുലാല്‍, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreദത്തുപുത്രിയുടെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു പൊള്ളിച്ചു ! 35 വയസുള്ള യുവതി അറസ്റ്റില്‍…
ആറുവയസുള്ള ദത്തുപുത്രിയെ ക്രൂരമായി ഉപദ്രവിച്ച 35കാരി അറസ്റ്റില്‍. യുവതി തിളച്ച എണ്ണ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഒഴിച്ച് പൊള്ളിച്ചതായാണ് പോലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 35കാരിയായ പൂനമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനായ അജയ്കുമാറിന്റെ പരാതിയിലാണ് പോലീസ് നടപടി. സ്വകാര്യ ഭാഗത്ത് പൊള്ളലേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അജയ്കുമാറാണ് ആറുവയസുകാരിയെ ദത്തെടുത്തത്. ആറുമാസം മുന്‍പാണ് പെണ്‍കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ ദത്തെടുക്കാനുള്ള തീരുമാനത്തില്‍ പൂനം അതൃപ്തി അറിയിച്ചിരുന്നതായി പോലീസ് പറയുന്നു. കുട്ടി വീട്ടില്‍ വന്നതുമുതല്‍ പൂനം അപമര്യാദയായാണ് പെരുമാറിയിരുന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത് പൂനമാണെന്ന് അജയ്കുമാറിന്റെ പരാതിയില്‍ പറയുന്നു.
Read Moreഅശാസ്ത്രീയ റോഡ് നിർമാണത്തെച്ചൊല്ലി വാക്കുതർക്കം! കാർ അടിച്ചുതകർത്തശേഷം യുവാവിനെ ക്രൂരമായി മർദിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സംഘവും
തിരുവല്ല : അശാസ്ത്രീയമായി റോഡ് നിർമിച്ചതിനെ തുടർന്ന് വാക്കുതർക്കത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘം കാർ അടിച്ചു തകർത്ത ശേഷം യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു. മർദനം തടയാനെത്തിയ സ്ത്രീകൾ അടക്കമുള്ളവരെ കയ്യേറ്റം ചെയ്തു. കുറ്റൂർ പടിഞ്ഞാറ്റോതറ പാലത്തിങ്കൽ വീട്ടിൽ ബ്ലസനാണ് പരിക്കേറ്റത്. സിപിഎം കുറ്റൂർ ഈസ്റ്റ് എൽ സി സെക്രട്ടറിയും കുറ്റൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമായ അനൂപ് ഏബ്രഹാം, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി നിതീഷ് , ഡി വൈ എഫ് ഐ പ്രവർത്തനായ മോനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പടിഞ്ഞാറ്റോ തറ കുന്നത്തുമൺ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. സഹോദരിയെ ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബ്ലസൻ സഞ്ചരിച്ചിരുന്ന കാറ് ആക്രമി സംഘം തടഞ്ഞു നിർത്തി. തുടർന്ന്…
Read Moreനാടകമെന്ന്..! എകെജി സെന്റർ ആക്രമണം; പ്രതിയെ പിടികൂടാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലും പുരോഗതിയില്ല
തിരുവനന്തപുരം: എകെജി സെന്ററിനു നേരെ ആക്രമണം നടന്നിട്ട് രണ്ട ാഴ്ച പിന്നിട്ടു. ഇനിയും പ്രതിയെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല. പരിഹാസം, വിമർശനം പ്രതി സഞ്ചരിച്ച ഡിയോ സ്കൂട്ടർ ഉടമകളുടെ പേര് വിവരങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുന്നെങ്കിലും ഇതുവരെയും യാതൊരു തെളിവും വിവരവും ലഭിച്ചിട്ടില്ല. അക്രമിയെ പിടികൂടാൻ കഴിയാത്ത പോലീസിന്റെ കഴിവുകേടിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ പരിഹസിക്കുകയും വിമർശനം ഉന്നയിക്കുകയും ചെയ്യുന്നതു തുടരുകയാണ്. അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നന്പർ കൂടുതൽ കൃത്യതയോടെ സിസിടിവി കാമറ ദൃശ്യങ്ങളിൽ നിന്നു കണ്ടെത്താൻ പോലീസ് സി- ഡാക്കിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ട ്. എന്നാൽ, പുതിയ ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാടകമെന്ന് സ്വർണക്കടത്ത് കേസിൽ…
Read Moreവഴിതര്‍ക്കം പരിഹരിക്കാനെത്തി ! ഒടുവില്‍ പരസ്യമായി ഉടുതുണി പറിച്ചു കാട്ടി ലീഗ് കൗണ്‍സിലര്‍
ചാവക്കാട്ടെ ലീഗ് കൗണ്‍സിലര്‍ പരസ്യമായി ഉടുതുണി ഉരിഞ്ഞു കാട്ടുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നഗരസഭ പത്തൊന്‍പതാം വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ കാനാം പുള്ളിയാണ് മോശമായി പെരുമാറിയത്. വാര്‍ഡിലെ വഴിതര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു. സ്വകാര്യ വ്യക്തികള്‍ തമ്മിലായിരുന്നു വഴിത്തര്‍ക്കം.
Read Moreവീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന് കരുതി ! യുവാവും ബന്ധുവായ യുവതിയും തൂങ്ങിമരിച്ചു; ; നിലമ്പൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
നിലമ്പൂർ: കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂര്‍ ഓവേലി സീഫോർത്തിൽ രമ്യ (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീഷിന്റെ വീടിന് സമീപം വിജനമായ റബർ തോട്ടത്തിൽ ഉച്ചയ്ക്കാണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ. വീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന് കരുതി ഇരുവരും ജീവനൊടുക്കുകയായിരുന്നെന്നാണ് നിഗമനം. ബംഗളൂരുവിൽ നഴ്സ് ആണ് രമ്യ. ജൂലൈ 11ന് വൈകിട്ട് വിനീഷ് വീട്ടിൽനിന്നു പോയതാണ്. പിറ്റേന്ന് വൈകിട്ട് രമ്യയുമൊത്ത് നിലമ്പൂരെത്തി. രമ്യയുടെ ഫോണിൽനിന്ന് വിനീഷിന്റെ വീട്ടുകാരെ വിളിച്ചതായി പറയുന്നു.
Read Moreസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം; നാളെ മുതൽ കരുതൽ ഡോസ് 75 ദിവസത്തേക്ക് സൗജന്യം
സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രായപൂർത്തിയായ മുഴുവൻ പൗരന്മാർക്കും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നാളെ മുതൽ 75 ദിവസത്തേക്ക് കോവിഡ് കരുതൽ ഡോസ് വാക്സിൻ സൗജന്യമാക്കി. കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കുർ നടത്തിയ പ്രഖ്യാപനത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും പിന്തുണച്ചു. സൗജന്യ കരുതൽ ഡോസുകൾ മുഴുവൻ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമാകും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച 18 വയസിനു മുകളിലുള്ളവർക്ക് ആറു മാസത്തിനുശേഷം കരുതൽ ഡോസുകൾ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. മുന്‍പ് കരുതൽ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള ഒൻപതു മാസമായിരുന്നു.
Read Moreപാലക്കാട് പോക്സോക്കേസ് ! 11കാരിയെ തട്ടിക്കൊണ്ടു പോയ അച്ഛനും അമ്മയും അറസ്റ്റില്‍; ഇവര്‍ക്കുണ്ടായിരുന്നത് ഗൂഢലക്ഷ്യങ്ങള്‍…
പാലക്കാട് പോക്സോ കേസില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയ അച്ഛനും അമ്മയും അറസ്റ്റില്‍. മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കെയാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛന് മുഖ്യപ്രതിയായ കേസിലെ മൊഴി അനുകൂലമാക്കാനായിരുന്നു ഇവരുടെ തട്ടിക്കൊണ്ടുപോകല്‍. പാലക്കാടുനിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല മുത്തശ്ശി ഉള്‍പ്പെടെയുള്ളവരെ ഏല്പിക്കുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കള്‍ക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. കേസിലെ പ്രതിയായ ചെറിയച്ഛനെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. കുട്ടിയെ പാലക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ അടക്കുള്ളവര്‍ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ അടക്കം മൊഴി നല്‍കിയിരുന്നു. കാണാതായതിന് പിന്നാലെ, കുട്ടി മാതാപിതാക്കള്‍ക്കൊപ്പം…
Read More