സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷണി ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. 2020ലെ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തിലായിട്ടും വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷന് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ഉച്ചഭാഷിണികളില്‍ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കി. 2020 ലെ കേന്ദ്ര ചട്ടം പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്നു ഹാള്‍, അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ അല്ലാതെ രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.
Read MoreCategory: Loud Speaker
വ്യാജ വീഡിയോ പ്രചരണം; വി.ഡി. സതീശൻ നൽകുന്നത് മോശം സന്ദേശമെന്ന് മന്ത്രി പി രാജീവ്
കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണത്തിൽ അപലപിക്കാൻ പോലും യുഡിഎഫ് നേതാക്കൾ തയാറായില്ലെന്ന് മന്ത്രി പി. രാജീവ്. വീഡിയോ പ്രചരിപ്പിച്ചത് നിസാരവത്കരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകുന്നത് മോശം സന്ദേശമാണ്. ജനങ്ങൾ യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം മനസിലാക്കുമെന്നും രാജീവ് പറഞ്ഞു. യുഡിഎഫ് അനുകൂലികൾക്ക് പോലും അംഗീകരിക്കാനാവാത്ത പ്രചാരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമർശിച്ചു. വ്യാജ വീഡിയോ പ്രചാരണം ഹീനമായ പ്രവൃത്തിയാണ്. വിഷയത്തിൽ യുഡിഎഫ് അനുകൂലികൾ പോലും ഇടതിനോടൊപ്പം നിൽക്കും. ഇടതുപക്ഷം ഒരിക്കൽ പോലും വ്യക്തിഹത്യയിലേക്ക് കടന്നിട്ടില്ല. വികസനം മാത്രമാണ് ചർച്ച ചെയ്തതെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.
Read Moreസിനിമാ സ്റ്റൈൽ ചേസിംഗ്; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ടു പിടിച്ച് വനിതാ എസ്ഐ; അമിതവേഗത്തിലെത്തിയ കാറിടിച്ച് പോലീസുകാർക്ക് പരിക്ക്
പാലാ: പോക്സോ കേസിലെ പ്രതിക്കു പിന്നാലെ സിനിമാ സ്റ്റൈൽ ചേസിംഗ്. പരിക്ക് വകവയ്ക്കാതെയും പിന്നാലെ പോയി പ്രതിയെ പിടിച്ച് വനിതാ എസ്ഐയും പോലീസുകാരും. ഇന്നലെ രാമപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ചക്കാന്പുഴ വലിയമരുത് ഭാഗത്ത് വച്ചാണ് പോക്സോ കേസിലെ പ്രതിയും കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയുമായ മുളക്കുളം പെരുവ അവർമ്മ കാപ്പിക്കരയിൽ ആകാശിനെ(26) സാഹസികമായി കൂത്താട്ടുകുളം പോലീസ് പിടികൂടിയത്. ആകാശ് വാഹനമിടിപ്പിച്ചതിനെത്തുടർന്നു കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ ശാന്തി കെ. ബാബു, പോലീസുകാരായ രജീഷ്, ജോഷി, രഞ്ജിത്ത്, ബിജുജോണ്‍, അനൂപ്, ജയേഷ് എന്നിവർക്ക്് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവങ്ങൾ. കൂത്താട്ടുകുളം സ്റ്റേഷനിൽ പോക്സോ കേസിൽ വാറണ്ട് പ്രതിയായ ആകാശ് കാറിൽ പാലാ റൂട്ടിൽ പോയിട്ടുണ്ടെന്നു വിവരം കിട്ടിയതിനെത്തുടർന്നാണ് വനിതാ എസ്ഐ ശാന്തിയും പോലീസുകാരും പിന്നാലെ പോലീസ് ജീപ്പിൽ പാഞ്ഞത്. പാലായിലെത്തിയ ആകാശ്…
Read Moreപുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; ക്രെഡിറ്റ് കാർഡ് നൽകിയത് നടിയോ? സഹായിച്ച സിനിമാക്കാരും കുടുങ്ങും
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ്ബാബുവിന് ക്രെഡിറ്റ് കാർഡ് നൽകിയത് നടിയോ? ഇക്കാര്യങ്ങൾ തെളിയിക്കുന്നതിനായി വിജയ്ബാബുവിനെ സഹായിച്ചവരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കൊച്ചി സിറ്റി പോലീസ്. സിനിമാരംഗത്തുള്ള രണ്ടു പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീ്സ് അന്വേഷണം നടക്കുന്നത്. രണ്ടു ക്രെഡിറ്റ് കാർഡുകൾ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ വഴി ദുബായിൽ എത്തിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്ന്തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണു വിജയ്ബാബുവിന്റെ സുഹൃത്തായ വ്യക്തി നെടുന്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയത് എന്നാണ് വിവരം. കൂടാതെ, വിജയബാബുവിനെതിരേ നടി നൽകിയ പരാതി പിൻവലിപ്പിക്കാൻ ശ്രമം നടന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിനിമാമേഖലയിലെ മറ്റൊരാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യുമെന്നാണ് പോലീസ് ഉന്നതർ…
Read Moreഗീതാഞ്ജലി ശ്രീയിലൂടെ ബുക്കർ ഇന്ത്യയിലേക്ക് ; ഹിന്ദിയിൽ രചിച്ച ഒരു കൃതിക്ക് ബുക്കർ പുരസ്കാരം ലഭിക്കുന്നത് ആദ്യം
ലണ്ടൻ: വിഭജനകാലം ഒരു വൃദ്ധമാതാവിന്റെ ഓർമകളാ യി പുനരാവിഷ്കരിച്ച ഹിന്ദിനോവലായ ‘രേത് സമാധി’ യിലൂടെ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് വിഖ്യാതമായ ബുക്കർ പുരസ്കാരം. യുഎസിൽനിന്നുള്ള ഡെയ്സി റോക്ക്വെൽ ‘ടൂംപ് ഓഫ് സാൻഡ്’എന്ന പേരിൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ കൃതിയാണ് 41.6 ലക്ഷം രൂപ (50,000 പൗണ്ട്) സമ്മാനത്തുകയുള്ള പുരസ്കാരത്തിന് അർഹമായത്. സമ്മാനത്തുക ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക്വെലും പങ്കുവയ്ക്കും. ഹിന്ദിയിൽ രചിച്ച ഒരു കൃതിക്ക് ആദ്യമായാണു ബുക്കർ പുരസ്കാരം ലഭിക്കുന്നത്. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി. ഡൽഹിയിലാണു താമസം. മൂന്നു നോവലുകളും ഒട്ടേറെ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ലാണു ‘ രേത് സമാധി’ പ്രസിദ്ധീകരിച്ചത്. പുരസ്കാരം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നു ലണ്ടനിൽ നടന്ന ചടങ്ങിൽ ഗീതാഞ്ജലി പറഞ്ഞു.ഭർത്താവിന്റെ മരണത്തോടെ ഒപ്പംകൂടിയ കടുത്ത വിഷാദരോഗത്തെ മറികടക്കാൻ നിശ്ചയദാർഢ്യത്തോടെ ഒരു എൺപതുകാരി നടത്തുന്ന പരിശ്രമങ്ങളാണ് ‘രേത് സമാധി’യിൽ ഗീതാഞ്ജലി വിവരിക്കുന്നത്.…
Read Moreവേണം, മൂന്നു മാസം കൂടി..! നടിയെ ആക്രമിച്ച കേസ്; സമയം നീട്ടി ചോദിക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. മൂന്നു മാസം കൂടി സമയം നീട്ടിനൽകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. ഡിജിറ്റൽ തെളിവുകളിൽ ലഭിച്ചിരിക്കുന്ന ഫോറൻസിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും ചോദ്യം ചെയ്യൽ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഈ മാസം 31 നകം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അതിജീവിതയുടെ ഹർജി ബുധനാഴ്ചത്തേക്ക് മാറ്റികേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ജൂൺ ഒന്നിന് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് ഹർജി മാറ്റിയത്. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.…
Read Moreമോഷണം ആരോപിച്ച് യുവതിയെ നടുറോഡിലിട്ടു പൊതിരെ തല്ലി ! ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കെതിരേ കേസ്…
മോഷണമാരോപിച്ച് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. വള മോഷ്ടിച്ചെന്ന് ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നീനയാണ് മരുതംകുഴി സ്വദേശിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നീനയ്ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നീനയുടെ ബ്യൂട്ടിപാര്‍ലറിനു മുമ്പില്‍വെച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മകളുടെ കണ്മുന്നില്വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്. അതേസമയം മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബ്യൂട്ടിപാര്‍ലറിനുള്ളില്‍ വന്നിരുന്നപ്പോള്‍ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവര്‍ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ വാദം. മാത്രമല്ല യുവതി കടയില്‍നിന്ന് വള മോഷ്ടിച്ചെന്ന് സംശയമുള്ളതായും ഉടമ പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreശിപാർശയിൽ കല്ലുകടിയുണ്ടോ! മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനം; ഗവർണർ സർക്കാരിനോടു വിശദീകരണം തേടും
സ്വന്തം ലേഖകൻ തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടും. തടവുകാരുടെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ സമിതി നിലനിൽക്കേ സമിതിയുടെ റിപ്പോർട്ട് ഒഴിവാക്കി, ചീഫ് സെക്രട്ടറിതല സമിതിയെ ജയിൽ മോചനക്കാര്യം ഏൽപിച്ചതും ഇവരുടെ റിപ്പോർട്ടിലെ നിയമസാധുതയുമാകും ഗവർണർ പ്രധാനമായി പരിശോധിക്കുക. ചീഫ് സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മണിച്ചൻ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ മോചിപ്പിക്കാനാണ് ആദ്യം ശിപാർശ ലഭിച്ചത്. എന്നാൽ, പിന്നീട് പട്ടിക 33 ആക്കി ചുരുക്കുകയായിരുന്നു. ഇതിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടോയെന്നും അർഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോയെന്നുമാണു ഗവർണർ പരിശോധിക്കുക. മിൽമ ഭരണം കോണ്‍ഗ്രസിൽ നിന്നു പിടിച്ചെടുക്കുന്നതിനു സഹകരണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള…
Read Moreനാനൂറും കടന്ന് അയല! തീൻമേശയിൽ മീൻ വിഭവങ്ങൾക്കു കഷ്ടകാലം; മീൻ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞെന്നു കച്ചവടക്കാർ; മത്സ്യക്ഷാമവും
മാന്നാർ: തീൻമേശയിൽ മീൻ വിഭവങ്ങൾക്കു കഷ്ടകാലം. മീൻവില കുതിച്ചുയരുന്നതാണ് തീൻമേശകളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സാധാരണക്കാർ കൂടുതൽ വാങ്ങുന്ന മത്തി, അയല, കിളിമീൻ തുടങ്ങിയ ചെറുമീനുകളുടെ വില ഇരട്ടിയിലധികമായാണ് വർധിച്ചിരിക്കുന്നത്. നാനൂറും കടന്ന് അയല വലിയ അയലയ്ക്ക് കിലോയ്ക്കു കഴിഞ്ഞ ദിവസങ്ങളിലെ വില 400 രൂപയായിരുന്നു. ചെറിയ അയലയ്ക്ക് 340. മത്തി കിലോ വില 350 മുതൽ മുകളിലോട്ടാണ്. കിളിമീൻ വലുതിന് 400 രൂപ. കഴിഞ്ഞ മാസങ്ങളിൽ 150-200 രൂപയ്ക്കു ലഭിച്ചു കൊണ്ടിരുന്ന മീനുകൾക്കാണ് വില ഇരട്ടിയിലധികമായി വർധിച്ചത്. വില കുത്തനെ ഉയർന്നതോടെ മീൻ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞെന്നു കച്ചവടക്കാർ പറയുന്നു. കച്ചവടക്കാരും മീൻ കുറച്ചുമാത്രമാണ് എടുക്കുന്നത്. വരവ് കുറഞ്ഞു മീനിന്റെ മൊത്ത കച്ചവട സ്ഥലമായ ചാപ്പകളിൽനിന്നാണ് കൂടുതലായും മീനുകൾ എത്തിയിരുന്നത്. മീനുകളിലെ രാസപരിശോധന കർശനമായതോടെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള മീനിന്റെ വരവ് പകുതിയായി കുറഞ്ഞു. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര പ്രദേശങ്ങളിൽ…
Read Moreനികുതിയിളവ് വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതി..! ഹണിട്രാപ് വഴി തട്ടിയെടുത്തത് അരക്കോടി; ബിൽഡറുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: ഹണിട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയിൽ കോടതി നിർദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യോഗശാലയ്ക്കടുത്തുള്ള ബിൽഡർ കൃഷ്ണമൂർത്തിയുടെ പരാതിയിലാണ് തലശേരി സ്വദേശിനിക്കെതിരേ കേസെടുത്തത്. 2015 നും 2019 നും ഇടയിൽ രാഷ്ട്രീയബന്ധം ഉപയോഗിച്ച് നികുതിയിളവ് വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതി തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെ താമസിച്ചതായും പരാതിയിൽ പറയുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്ന് ഭീഷണിപ്പെടുത്തി 50.72 ലക്ഷം രൂപ തട്ടിയെടുത്തതായും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. കൃഷ്ണമൂർത്തിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.
Read More