ആലുവ: വിവാദമായ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപും കൂട്ടരും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവായി സുപ്രധാന ശബ്ദരേഖ പുറത്തായതിൽ ആശങ്ക തുടരുന്നു. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായിയെന്നതടക്കം ദിലീപിന്റെ ഫോണില്‍നിന്ന് വീണ്ടെടുത്ത ശബ്ദരേഖയെന്ന പേരിലാണ് പ്രചരിക്കുന്നത്. ജഡ്ജിയുടെ ഭർത്താവും തൃശൂർ പാവറട്ടിയിൽ നടന്ന കസ്റ്റഡികൊല കേസില്‍ ആരോപണവിധേയനുമായ എക്സൈസ് ഉദ്യോഗസ്ഥനെക്കുറിച്ച് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരന് അനൂപിന്റെ ശബ്ദസന്ദേശം എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ഇയാൾ സിപിഎം തൃശൂർ ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകളുടെ ഭർത്താവ് കൂടിയായതോടെ വിഷയം രാഷ്ട്രീയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് അനൂപ്. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്കിയ മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ടത്. ദിലീപിന്റെ കേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജി, എക്സൈസ് ഉദ്യോഗസ്ഥന്റെ…
Read MoreCategory: Loud Speaker
തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വൻ ദുരന്തം! രഥം വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 11 പേർ മരിച്ചു; സംഭവം തഞ്ചാവൂരിനു സമീപം
ചെന്നൈ: തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വൻ ദുരന്തം. തഞ്ചാവൂരിനു സമീപമാണ് വൈദ്യുതാഘാതമേറ്റു വൻ ദുരന്തമുണ്ടായത്. രഥം ഹൈടെൻഷൻ ലൈനിൽ തട്ടിയതിനെത്തുടർന്നു വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ക്ഷേത്ര രഥ ഘോഷയാത്രയ്ക്കിടെ ഹൈ ടെൻഷൻ ട്രാൻസ്മിഷൻ ലൈനിൽ രഥത്തിന്റെ മുകൾഭാഗം തട്ടുകയായിരുന്നു. അപകടത്തിൽ മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ബുധനാഴ്ച പുലർച്ചെ തഞ്ചാവൂരിനടുത്തുള്ള കാളിമേട്ടിൽ അപ്പാർ ക്ഷേത്ര രഥഘോഷയാത്ര നടക്കുന്നതിനിടെയാണ് സംഭവം. രഥം തിരിക്കുന്നതിനിടെയാണ് അപകടം. രഥം ലൈനിൽ മുട്ടിയപ്പോൾ പിന്നിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും അതിനു ചില തടസങ്ങൾ നേരിട്ടെന്നു പോലീസും ദൃക്സാക്ഷികളും പറഞ്ഞു. വൈദ്യുതാഘാതത്തിൽ രഥത്തിൽ നിന്നിരുന്നവർ തെറിച്ചുവീണു. 10 പേർ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടത്തിൽ മരിച്ചവർ മോഹൻ (22), പ്രതാപ് (36), രാഘവൻ (24), അൻപഴകൻ. (60), നാഗരാജ്…
Read Moreമണിമലയിൽ യുവാക്കളുടെ പ്രണയത്തട്ടിപ്പുസംഘം! പരാതിയായതോടെ സംഘം മുങ്ങി; പെണ്‍കുട്ടികളുടെ നമ്പറുകള്‍ ശേഖരിക്കുന്നത് ഇങ്ങനെ…
മണിമല: പ്രണയതട്ടിപ്പ് സംഘങ്ങൾക്കെതിരെ നിരവധി പരാതി ഉയരുന്നു. കഴിഞ്ഞ ദിവസം സംഭവം പുറത്തു വന്നതോടെയാണ് നിരവധി പെണ്‍കുട്ടികളുടെ ഫോണിലേക്ക് തട്ടിപ്പുസംഘം വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നു പരാതിയുമായി പലരും രംഗത്തെത്തിയത്. ആളുകൾ വാർത്ത അറിഞ്ഞുതുടങ്ങിയതോടെ സംഘങ്ങൾ നാടുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മണിമല പോലീസിന്റെ പ്രതികരണം. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള യുവാക്കളാണു മണിമലയിലെത്തി മൊബൈൽ ഷോപ്പ് തുടങ്ങിയത്. മൊബൈൽ ഫോണ്‍ വിൽപ്പനയും റീചാർജുമായി മുന്നോട്ട് പോയ ഇവർ ഫോണ്‍ റീചാർജ്് ചെയ്യാൻ എത്തുന്ന പെണ്‍കുട്ടികളുടെ നന്പറുകൾ ശേഖരിച്ചു. തുടർന്ന് ഇവർ പെണ്‍കുട്ടികളുടെ നന്പറിലേക്ക് വിളിക്കുകയും സന്ദേശം അയ്ക്കുകയും ചെയ്തു. മണിമല സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി വിളിച്ച് ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി വീട്ടിൽ കാര്യം പറഞ്ഞു. ഇത് ചോദിക്കാൻ കടയിലെത്തിയ പെണ്‍കുട്ടിയുടെ അമ്മയെ ഇവർ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. തുടർന്ന് അമ്മയും പെണ്‍കുട്ടിയും ചേർന്ന് സമീപവാസികളോടും രാഷ്ട്രീയ പ്രവർത്തകരോടും കാര്യം…
Read Moreകെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ‘ഉഗ്രന്‍ ഐഡിയ’യുമായി ആന്റണിരാജു! ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണമെന്ന് മന്ത്രി…
കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നാണ് മന്ത്രി പറയുന്നത്. സര്‍വ്വീസ് വര്‍ധിപ്പിക്കാന്‍ ജീവനക്കാരുടെ ഡ്യൂട്ടി രീതി മാറ്റണം. അധികസര്‍വ്വീസ് നടത്തിയാല്‍ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ശമ്പള ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. പൊതുമേഖലയില്‍ ശമ്പളം കൊടുക്കാനുള്ള ബാധ്യത സ്ഥാപനത്തിനാണ്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബസുകള്‍ രംഗത്തിറക്കും. 400 സിഎന്‍ജി ബസും 50 ഇലക്ട്രിക് ബസും ഉടനെത്തും. 620 ബസുകള്‍ ഉടന്‍ ആക്രിവിലയ്ക്ക് വില്‍ക്കും. സ്വിഫ്റ്റ് ബസുകള്‍ക്ക് മറ്റ് ബസുകളേക്കാള്‍ അപകടം കുറവാണ് എന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
Read Moreആറ് വയസു മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ കോവാക്സിൻ നൽകാൻ അനുമതി
ന്യൂഡൽഹി: രാജ്യത്തെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ആറ് വയസു മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. കോവാക്സിൻ കുട്ടികൾക്ക് നൽകാൻ വെള്ളിയാഴ്ച വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങളും വിദഗ്ധ സമിതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആറ് വയസു മുതൽ 12 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ കേന്ദ്രം തീരുമാനിച്ചത്. ജനുവരി മുതൽ 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിരുന്നു. മാർച്ചിൽ 12 മുതൽ 14 വയസുകാർക്കും വാക്സിൻ നൽകി തുടങ്ങി. ഇതിന്റെ തുടർച്ചയാണ് ആറ് വയസു മുതൽ 12 വയസ് വരെയുള്ളവർക്കും വാക്സിൻ നൽകുന്നത്.
Read Moreആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ക്കെതിരേ കടുത്ത നിലപാടുമായി യോഗി ! നിയമവിരുദ്ധമായതെല്ലാം നീക്കം ചെയ്യണം…
സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. ഇതിനൊപ്പം അനുവദിച്ചിട്ടുള്ള ശബ്ദപരിധി ലംഘിക്കുന്ന ഉച്ചഭാഷിണികളും നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല വഹിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെയും കണക്ക് ഈ മാസം 30 നകം തന്നെ ആഭ്യന്തര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലകളിലെയും ഡിവിഷണല്‍ കമ്മീഷണര്‍മാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. മതനേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുക. സര്‍ക്കാര്‍ അനുവാദത്തോടെ മാത്രമേ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടുള്ളു എന്നും, നിര്‍ദേശിച്ചിരിക്കുന്ന പരിധിക്കപ്പുറമുള്ള ശബ്ദം പാടില്ലെന്നും കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഉച്ചഭാഷിണികള്‍ക്കായി പുതിയ…
Read Moreകാസര്‍ഗോട്ടു നിന്നും 15 ലക്ഷത്തിന്റെ കന്നുകാലിക്കുടല്‍ മോഷ്ടിച്ചു കടത്തി ! രണ്ട് ബംഗാളികള്‍ അറസ്റ്റില്‍…
കന്നുകാലികളുടെ കുടല് ഉണക്കി ഉപ്പിലിട്ട് കയറ്റുമതി ചെയ്യുന്ന കാസര്‍ഗോട്ടെ സ്ഥാപനത്തില്‍നിന്നും 15 ലക്ഷത്തിന്റെ കന്നുകാലിക്കുടല്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ടുപേര്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ സെയ്ദുല്(26) റോബിയാല്(21) എന്നിവരെയാണ് കാസര്‍ഗോഡ് പോലീസ് തമിഴ്നാട്ടിലെ വാണിയമ്പാടിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് രണ്ടരലക്ഷം രൂപയുടെ മോഷണമുതലും അമ്പതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഏപ്രില്‍ 18-നാണ് കാസര്‍ഗോട്ടെ സ്ഥാപനത്തില്‍ 15 ലക്ഷത്തിന്റെ കന്നുകാലിക്കുടലുകള്‍ മോഷണംപോയത്. സ്ഥാപനത്തിലെ ആറ് ആസാം സ്വദേശികളെയും അന്നേദിവസം മുതല്‍ കാണാതായിരുന്നു. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കാണാതായി. തുടര്‍ന്ന് ഉടമകള്‍ നല്കിയ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസിന്റെ അന്വേഷണത്തില്‍ കാണാതായ മൂന്ന് ബൈക്കുകളും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്. കാണാതായ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായി. ഇതിനിടെയാണ്…
Read More‘കെ-റെയില്‍ കല്ലിടാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ല’ കെ-റെയിലിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി റവന്യു വകുപ്പ് രേഖ
മുക്കം(കോഴിക്കോട്): കെ-റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ചർച്ചയാവുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി റവന്യു വകുപ്പ്. നാട്ടൊരുമ പൗരാവകാശ സമിതി കേരള എക്സിക്യൂട്ടീവ് അംഗം സെയ്തലവി തിരുവമ്പാടി വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി എന്നിവർക്കാണ് സെയ്തലവി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ഇതിൽ റവന്യു വകുപ്പ് നൽകിയ മറുപടിയാണ് സർക്കാരിനു തിരിച്ചടിയായത്. 1958-ലെ ഭൂമി വിട്ടൊഴിയൽ നിയമത്തിലെ വകുപ്പ് നാല് പ്രകാരം സർക്കാരിലേക്ക് അപേക്ഷ നൽകാത്തതും 2013 ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കാത്തതുമായ ഭൂമിയിൽ കെ-റെയിൽ എന്ന് രേഖപ്പെടുത്തി അതിർത്തി നിർണയിച്ച് കല്ല് സ്ഥാപിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണന്ന് വ്യക്തമാക്കുന്ന നിയമവകുപ്പുകളുടെ പകർപ്പ് അനുവദിക്കണമെന്ന ചോദ്യത്തിന് കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ അതിർത്തി കല്ല് സ്ഥാപിക്കുന്നതിന് റവന്യു വകുപ്പിൽ…
Read Moreഅധികം മുങ്ങണ്ട, ശമ്പളം പോകും! പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ ഉത്തരവ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള ഓഫീസുകളെ ശന്പള സംവിധാനമായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. സെക്രട്ടേറിയറ്റിൽ അടക്കം സർക്കാർ ജീവനക്കാരുടെ ഹാജർ നില കർശനമാക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടേതാണ് നിർദേശം. ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനുമായി ബയോമെട്രിക് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ നിർദേശിച്ചിരുന്നു. എന്നാല്‍ ചില ഓഫീസുകള്‍ ഇതിനു തയ്യാറാകാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തുകയും നടപടി പുരോഗതി എല്ലാ മാസവും സര്‍ക്കാരിനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശന്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇതു കാരണം പഞ്ചിംഗ് മുടങ്ങിയാലും ശന്പളത്തെ ബാധിച്ചിരുന്നുമില്ല. സ്പാർക്കുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ പഞ്ചിംഗ് മുടങ്ങിയിട്ടുണ്ടെങ്കിൽ അതു…
Read Moreകൊച്ചിനഗരത്തിലെ ആഡംബര വീടുകള്‍ കുത്തിത്തുറന്ന് മോഷണം; പ്രതികൾ വരുന്നതും പോകുന്നതും വിമാനത്തിൽ ; ഹരിചന്ദ്ര ഫെബ്രുവരിയില്‍ എത്തിയതും മോഷണത്തിനോ?
കൊച്ചി: നഗരത്തിലെ ആഡംബര വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ഉത്തരേന്ത്യന്‍ സ്വദേശികളില്‍ ഹരിചന്ദ്ര കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ എത്തിയത് മോഷണത്തിനാണോയെന്ന് പോലീസ് അന്വേഷണം തുടങ്ങി. ഫെബ്രുവരിയില്‍ ഇയാള്‍ കൊച്ചിയില്‍ എത്തി മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗോ എയര്‍ വിമാനത്തിലായിരുന്നു ഇയാള്‍ വന്നിരുന്നതെന്നാണ് സൂചന. ഇത് തെളിയിക്കുന്നതിനായി വിമാന ഏജന്‍സികളില്‍ നിന്ന് പോലീസ് സംഘം ഉടന്‍ വിവരങ്ങള്‍ ശേഖരിക്കും.നഗരത്തിലെ ആറു വീടുകളില്‍ നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സാമ്പാല്‍ സ്വദേശി ചന്ദ്രബന്‍ (38), ഡല്‍ഹി സ്വദേശികളായ മിന്റു വിശ്വാസ് (47), ഹരിചന്ദ്ര (33) എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. കൊച്ചിയിലെ ആറ് വീടുകളില്‍ മോഷണം നടത്തിയ ഇവരുടെ പക്കല്‍നിന്നു പോലീസ് 70,000 രൂപ, 411 ഡോളര്‍ നോട്ടുകള്‍, രണ്ടു വിലകൂടിയ വാച്ച്, നാല് മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് കണ്ടെടുത്തു. സൂത്രധാരന്‍…
Read More