കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചതായി കാണിച്ചാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് മുദ്രവച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് കൈമാറിയിരുന്നു. ഇന്ന് മറുപടി നല്കാന് ദിലീപിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ജിന്സണ്, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പോലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റെ നിരവധി തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ ഹര്‍ജിയും ഇന്ന്കോടതിയില്‍ സമര്‍പ്പിക്കുന്ന…
Read MoreCategory: Loud Speaker
കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച അധ്യാപിക നടപടിക്ക് മുമ്പേ രാജിവച്ചു;എംവി ജയരാജനും കാരായി രാജനുമെതിരേ പരാതിയുമായി രേഷ്മ
കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതിയായ നിജിൽദാസിനെ തന്റെ വീട്ടിൽ ഒളിവിൽ താമസിപ്പിച്ചെന്ന കേസിൽ പ്രതിയായ അധ്യാപിക രാജിവച്ചു. തലശേരി അമൃത വിദ്യാലയത്തിലെ അധ്യാപിക രേഷ്മയാണു ജോലി രാജിവച്ചത്. രേഷ്മയുടെ അറസ്റ്റ് സ്കൂളിന് അവമതിപ്പ് ഉണ്ടാക്കിയെന്നു സ്കൂൾ അധികൃതർ കണ്ടെത്തുകയും തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കെയാണ് രേഷ്മ രാജിക്കത്ത് നൽകിയത്. തനിക്കെതിരേ അശ്ലീല പ്രയോഗം നടത്തിയതിന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരേയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിനു കാരായി രാജനെതിരേയും രേഷ്മ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി യുവാവ് ! പ്രതിയെ ‘ഹണിട്രാപ്പില്‍’ പെടുത്തി കുടുക്കി പോലീസ്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പോലീസ്. പ്രയാഗ് രാജ് ജില്ലയില്‍നിന്ന് ഒരുമാസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഗുര്‍പുര്‍ സ്വദേശിയായ സുര്‍ജീത്തിനെ പിടികൂടുകയും ചെയ്തു. മാര്‍ച്ച് 17-നാണ് പെണ്‍കുട്ടിയെ സുര്‍ജീത് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍ പ്രതിയായ യുവാവ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് കനത്ത വെല്ലുവിളിയായി. കൈവശമുണ്ടായിരുന്ന ഒരു നമ്പറും യുവാവ് ഉപയോഗിക്കുന്നില്ലെന്നും പോലീസിന് മനസിലായി. ഇതോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായതോടെ യുവാവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പോലീസ് സദാസമയവും നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഫേസ്ബുക്കില്‍ പെണ്‍കുട്ടിക്കൊപ്പമുള്ള ഫോട്ടോ യുവാവ് അപ്ലോഡ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സാമൂഹികമാധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം…
Read Moreബിഹാറിൽ ഭരണം പോകരുത് ! നിതീഷിനെ പിണക്കില്ല, ‘ഇഫ്താർ’ രാഷ്ട്രീയം ഏറ്റു; ബിജെപി ശ്രമം തുടങ്ങി
നിയാസ് മുസ്തഫ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിണക്കാതെ മുന്നോട്ടു നീങ്ങാൻ ബിജെപി ശ്രമം തുടങ്ങിയ തായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാറിനെ മാറ്റണമെന്ന് അടുത്തിടെ ചില ബിജെപി കേന്ദ്രങ്ങളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ബിഹാറിൽ ഭരണപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും സഖ്യകക്ഷിയായ ജെഡിയു നേതാവ് നിതീഷ് കുമാറിനെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നത്. തനിക്കെതിരേ ബിജെപിക്കുള്ളിൽനിന്ന് സ്വരം ഉയർന്നതോടെ നിതീഷ്കുമാർ ചില നിർണായക നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ഇതോടെ അധികാരം നഷ്ടപ്പെടുമോയെന്ന ഭയം ബിജെപിയെ ബാധിച്ചു. ഒരുക്കമല്ല മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ നിതീഷ് കുമാർ ഒരുക്കമല്ല. പ്രധാന പ്രതിപക്ഷമായ ആർജെഡിയുമായി നിതീഷ് ഇപ്പോൾ അടുക്കുന്നതാണ് ബിജെപിയെ മാറി ചിന്തിപ്പിച്ചിരിക്കുന്നത്. നിതീഷ് കുമാർ സഖ്യം അവസാനിപ്പിച്ചാൽ ബിജെപിക്ക് ഭരണം നഷ്ടപ്പെടുകയും പ്രതിപക്ഷത്തിരിക്കേണ്ടിയും വരും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ നിതീഷ് കുമാറിനെ രാഷ്ട്രപതി സ്ഥാനാർഥിയായിട്ട് ബിജെപി പരിഗണിച്ചിരുന്നുവത്രേ.…
Read Moreഷോട്ട്പുട്ട് ഉയർത്തി, പഞ്ച പിടിച്ച് കളക്ടര്‍ ജയശ്രീ! കാണികളുടെ പ്രോത്സാഹനം കൂടിയായപ്പോൾ കളക്ടർ വീണ്ടും പഴയ അത്ലറ്റായി
കോട്ടയം: കോളജ് പഠന കാലത്ത് യൂണിവേഴ്സിറ്റി തലത്തിൽ 400 മീറ്റർ റിലേ മത്സരത്തിൽ പങ്കെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ജില്ലാ കളക്്ടർ ഡോ.പി.കെ ജയശ്രീ നാലു കിലോഗ്രാം ഭാരമുള്ള ഷോട്ട്പുട്ട് ഉയർത്തി നോക്കിയത്. കാണികളുടെ പ്രോത്സാഹനം കൂടിയായപ്പോൾ കളക്ടർ വീണ്ടും പഴയ അത്ലറ്റായി. ഷോർട്ട് പുട്ട് വീശിയെറിഞ്ഞു. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ വകുപ്പ് കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കളക്ടർ. സഹപ്രവർത്തകരുടെ പ്രോത്സാഹനത്തിനു മുന്നിൽ എഡിഎം ജിനു പുന്നൂസുമായി പഞ്ചഗുസ്തി സൗഹൃദ മത്സരത്തിലും പങ്കെടുത്താണ് കളക്ടർ മടങ്ങിയത് അത്ലറ്റിക്സ് മത്സരങ്ങൾ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. 100 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ ഓട്ട മത്സരവും, 4×100 മീറ്റർ റിലേ, പഞ്ചഗുസ്തി, ലോംഗ് ജംപ്, ഷോർട്ട്പുട്ട് എന്നീ ഇനങ്ങളിലായി 75 പേർ പങ്കെടുത്തു. വിജയികൾ മേയ് അവസാനം തൃശൂരിൽ് നടക്കുന്ന സംസ്ഥാന റവന്യൂ വകുപ്പ് കായിക മേളയിൽ…
Read Moreഅന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്ക്കവേ ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം! ആന്റി ക്ലൈമാക്സ് പോലെ നിരാശാജനകം; ഡബ്ല്യുസിസി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തില്‍ ആശങ്ക അറിയിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. അന്വേഷണത്തിലെ എല്ലാ പ്രതീക്ഷകളും അട്ടിമറിക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാനചലനമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്ക്കവേ ഉണ്ടായ ഈ മാറ്റത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിനല്‍കപ്പെട്ട അവസ്ഥയില്‍ നിന്ന് അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്കു…
Read Moreമോര്‍ഫ് ചെയ്ത വീഡിയോ, ഫോട്ടോ, അശ്ലീല ചുവയുള്ള ശബ്ദ സന്ദേശങ്ങള്‍..! വനിതാ നേതാക്കളെ അപമാനിച്ച വ്യാപാരി ഒളിവില്‍
കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റിനെയും നേതാക്കളെയും നവമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ വ്യാപാരി ഒളിവില്‍. ഫര്‍ണിച്ചര്‍ വ്യാപാരിയായ വണ്ടാമറ്റം സ്വദേശി അജിംസ് മൊയ്തീനെതിരേ പാലാരിവട്ടം പോലീസ് കേസസെടുത്ത് അന്വേഷണം തുടങ്ങി. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു. ഇയാളെ നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയിരുന്നു. വനിതാ നേതാക്കള്‍ക്കെതിരേ അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളും അധിക്ഷേപകരമായ പരാമര്‍ശങ്ങളും നടത്തിയെന്നാരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സുബൈദ നാസര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനറല്‍ ബോഡി എന്ന പേരില്‍ നാലു വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപാരികളായ സ്ത്രീകള്‍ക്ക് മോര്‍ഫ് ചെയ്ത വീഡിയോ, ഫോട്ടോ, അശ്ലീല ചുവയുള്ള ശബ്ദ സന്ദേശങ്ങള്‍ എന്നിവ അയച്ചതിനാണ് കേസെടുത്തത്.
Read Moreആയിരം രൂപയക്ക് 12.5 സെന്റ് ! കടബാധ്യത തീർക്കാൻ സ്ഥലം വിൽക്കാൻ വേറിട്ടൊരു വഴി കണ്ടെത്തി ഹരിദാസൻ; കൂപ്പൺ നറുക്കെടുപ്പിലൂടെ
കൂത്തുപറമ്പ്: കോവിഡും നോട്ട് നിരോധനവും തീർത്ത പ്രതിസന്ധിയിൽനിന്നു കരകയറാൻ സ്വന്തമായുള്ള 12 സെന്റ് സ്ഥലം വിൽക്കാൻ വേറിട്ടൊരു വഴി കണ്ടെത്തിയിരിക്കുകയാണ് പിണറായി പന്തക്കപ്പാറയിലെ അറത്തിൽ കണ്ടോത്ത് വീട്ടിൽ ഹരിദാസൻ. 1000 രൂപ കൊടുത്ത് എടുക്കുന്ന കൂപ്പൺ നറുക്കെടുപ്പിൽ വിജയിയായാൽ 12 സെന്റ് സ്ഥലം നൽകാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥലം വിൽക്കാനുള്ള ശ്രമം മാർക്കറ്റ് വില ലഭിക്കാതെ വിഫലമായതോടെയാണ് ഹരിദാസനിൽ വേറിട്ടൊരു ചിന്ത രൂപപ്പെട്ടത്. ഇക്കാര്യം അറിയിക്കുന്ന ഫ്ലക്സ് ബോർഡ് വീടിനു സമീപത്ത് വില്പനയ്ക്കായി വച്ച സ്ഥലത്ത് ഇദ്ദേഹം കെട്ടിയിട്ടുണ്ട്. ഹരിദാസൻ നേരത്തെ തിരൂരും ബംഗളൂരുവിലും ബിസിനസ് ചെയ്തിരുന്നു. കോവിഡ് മൂലം ബിസിനസ് പ്രതിസന്ധിയിലാകുകയും ബാങ്ക് വായ്പ ഉൾപ്പെടെ തിരിച്ചടയ്ക്കാൻ കഴിയാതെവരികയും ചെയ്തതോടെ കടബാധ്യത വർധിച്ചു. ഇതിനെ മറികടക്കാനാണ് സ്ഥലം വിൽക്കാൻ പദ്ധതിയിട്ടത്. ഇതിനായി 3000 കൂപ്പൺ പ്രിന്റ് ചെയ്യിച്ചു. 1000 രൂപയ്ക്കാണ് കൂപ്പൺ വിൽക്കുന്നത്.…
Read More‘മീന്‍’ പണി നല്‍കുന്നത് തുടരുന്നു ! നെടുങ്കണ്ടത്ത് പച്ചമീന്‍ കഴിച്ച കുട്ടിയ്ക്ക് വയറുവേദന…
പഴകിയ മീന്‍ മൂലം ആരോഗ്യപ്രശ്നമുണ്ടാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.നെടുങ്കണ്ടത്തു പച്ചമീന്‍ കഴിച്ച പതിനൊന്നുകാരനു വയറുവേദന. കുട്ടി കെ.പി. കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഒരാഴ്ചയ്ക്കിടെ ഇത്തരത്തില്‍ ഉണ്ടാവുന്ന നാലാമത്തെ സംഭവമാണിത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കത്തു നല്കി. നാലാം തവണയാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കത്തു നല്‍കുന്നത്. നെടുങ്കണ്ടം പഞ്ചായത്ത് 22-ാം വാര്‍ഡില്‍ പതിനാലുകുട്ടിയില് മാടത്താനിയില്‍ വീട്ടില്‍ സുരേന്ദ്രന്റെ മകനാണ് നെടുങ്കണ്ടം സോണി ഫിഷറീസില്നിന്നു വ്യാഴാഴ്ച വാങ്ങിയ കട്ല മീന്‍ കഴിച്ചതിനെത്തുടര്‍ന്നു വയറുവേദനയുണ്ടായത്. കുട്ടിയെ ആദ്യം ഹോമിയോ ചികിത്സയ്ക്കു വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. മത്സ്യം പഴകിയതോ രാസവസ്തുക്കള്‍ ചേര്‍ത്തതോ അകാമെന്നാണ് മെഡിക്കല്‍ ഓഫീസറുടെ നിഗമനം. മെഡിക്കല്‍ ഓഫീസര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നല്കിയ കത്തിന്റെ പകര്‍പ്പ് ഡി.എം.ഒയ്ക്കും കൈമാറിയിട്ടുണ്ട്. പുഷ്പക്കണ്ടം തെറ്റാലിക്കല്‍ ത്രേസ്യാമ്മ (60), പുഷ്പക്കണ്ടം ഇല്ലിമൂട് വല്യാറച്ചിറയില്‍ പുഷ്പവല്ലി (59)…
Read Moreആ ജയരാജന് പിന്നാലെ, ഈ ജയരാജനും! യുഡിഎഫ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ; ഘടകകക്ഷികൾക്ക് വരാം; എം.വി.ജയരാജൻ
സ്വന്തം ലേഖകൻ കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചതിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ എൽഡിഎഫിലേക്ക് ക്ഷണിച്ചു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യുഡിഎഫെന്നും ഘടകക്ഷികൾക്ക് രക്ഷപ്പെടണമെങ്കിൽ ഇപ്പോഴാണ് അവസരമെന്നും എം.വി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസാണ് യുഡിഎഫിലെ കക്ഷികളെ കടലിൽ മുക്കുന്നത്. ആ പാർട്ടികൾ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. മുങ്ങി മരിക്കാതിരിക്കണമെങ്കിൽ രക്ഷപ്പെടുകയാണ് വേണ്ടത്. ലീഗിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്നുണ്ടെന്നും എം.വി.ജയരാജൻ പറഞ്ഞു. ഇ.പി. ജയരാജൻ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ എൽഡിഎഫിലേക്ക് ക്ഷണിച്ചതിനെതിരേ സിപിഐ ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. തുടർന്ന്, എൽഡിഎഫ് യോഗത്തിലും ഇ.പിക്കെതിരേ വിമർശനം ഉണ്ടായിരുന്നു. ലീഗിനെ ക്ഷണിച്ചെന്ന പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ ക്ഷണിച്ച് എം.വി. ജയരാജൻ രംഗത്ത് വന്നിട്ടുള്ളത്.
Read More