തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും. അതേസമയം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. വിഴിഞ്ഞത്ത് മണ്ണിടിച്ചിലിൽ വീടുകൾ അപകടാവസ്ഥയിലായി. മണ്‍റോ തുരുത്തിൽ അഞ്ഞൂറിൽ അധികം വീടുകൾ…
Read MoreCategory: Loud Speaker
കോട്ടയത്തെ കോട്ട കാത്ത് യുഡിഎഫ്, ജയം ഒറ്റ വോട്ടിന്; സിപിഎം അംഗം എത്തിയില്ല!
കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനം വീണ്ടും യുഡിഎഫിന്. ചെയർപേഴ്സണായി ബിൻസി സെബാസ്റ്റ്യനെ വീണ്ടും തെരഞ്ഞെടുത്തു. ഒരു വോട്ടിനായിരുന്നു ബിൻസിയുടെ ജയം. ഇത്തവണയും നറുക്കെടുപ്പിന്റെ ഭാഗ്യപരീക്ഷണം വേണ്ടിവരുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ചികിത്സയിലുള്ള സിപിഎം അംഗം വോട്ടെടുപ്പിന് എത്താതിരുന്നതോടെയാണ് യുഡിഎഫ് വിജയം സ്വന്തമാക്കിയത്. ഇതോടെ യുഡിഎഫ് 22, എല്‍ഡിഎഫ് 21, ബിജെപി എട്ട് എന്നിങ്ങനെയാണ് കക്ഷിനില. കൗൺസിലിൽ ആകെ 52 അംഗങ്ങളാണ് ഉള്ളത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി സിപിഎം അംഗം ടി.എം. മനോജാണ് വോട്ടെടുപ്പിന് എത്താതിരുന്നത്. അദ്ദേഹം ആശുപത്രിയിലാണ്. പ്രതിപക്ഷമായിരുന്ന എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ സെപ്റ്റംബർ 24നാണ് യുഡിഎഫിന്റെ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ പുറത്തായത്. ബിജെപി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽനിന്നും യുഡിഎഫ് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
Read Moreകഴിച്ചത് ഇഡ്ഡലി ബില്ലടിച്ചു വന്നത് സമോസയുടെ തുകയും ! ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ ഹോട്ടലുടമയെ അടിച്ചു കൊന്നു…
കഴിക്കാത്ത സമോസയുടെ തുക ബില്ലടിച്ചു വന്നതില്‍ കലിപൂണ്ട് ഹോട്ടലുടമയെ അടിച്ചു കൊന്ന് ഭക്ഷണം കഴിക്കാനെത്തിയ ആള്. മധുരയിലാണ് ദാരുണ സംഭവം നടന്നത്. മധുര കെ പുദൂര്‍ ഗവ. ടെക്നിക്കല്‍ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന് എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാല്‍ ബില്ലില്‍ സമോസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു. ഇതില്‍ പരാതിപ്പെട്ടതോടെ കണ്ണന് സമോസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാര്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ പ്രകോപിതനായ കണ്ണന് ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ മുത്തുകുമാര്‍ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമോസയുടെ തുക ബില്ലില്‍ ചേര്‍ത്തതു മൂലമുള്ള ദേഷ്യത്തില്‍…
Read Moreആൾക്കാർ ഇങ്ങനെയെത്തിയാൽ വല്ലാത്ത പണിയാ..! കെഎസ്ആർടിസിയുടെ മലക്കപ്പാറ യാത്രയ്ക്ക് മുടക്കുവാദങ്ങളുമായി വനം വകുപ്പ്
ഷാജിമോന്‍ ജോസഫ്കൊച്ചി: ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വിനോദസഞ്ചാരികള്‍ നെഞ്ചേറ്റിയ കെഎസ്ആര്‍ടിസിയുടെ മലക്കപ്പാറ ടൂര്‍ ബസ് സര്‍വീസ് വനംവകുപ്പിനു തലവേദനയാകുന്നു. വലിയ ചെലവില്ലാതെ കാനനകാഴ്ചകളും വെള്ളച്ചാട്ടവുമൊക്കെ ആസ്വദിച്ചുള്ള ഉല്ലാസയാത്രയ്ക്ക് സഞ്ചാരികള്‍ കൂട്ടമായി എത്തിത്തുടങ്ങിയതോടെ, കെഎസ്ആര്‍ടിസി കൂടുതല്‍ ഡിപ്പോകളില്‍നിന്ന് സര്‍വീസുകള്‍ ആരംഭിച്ചതാണ് വനംവകുപ്പിനു ബാധ്യതയാകുന്നത്. കൊടുംവളവുകള്‍ നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ മലക്കപ്പാറയിലേക്ക് ഇത്രയധികം ബസുകള്‍ കൂട്ടത്തോടെ എത്തുമ്പോഴുണ്ടാകുന്ന അപകടസാധ്യതയും വന്യജീവിഭീഷണിയുമൊക്കെ ചൂണ്ടിക്കാട്ടി വാഴച്ചാല്‍ ഡിഎഫ്ഒ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും കെഎസ്ആര്‍ടിസിക്കും കത്തു നല്കി. സര്‍വീസുകളുടെ എണ്ണം നിയന്ത്രിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പലേടത്തും മണ്ണിടിച്ചില്‍, വന്യജീവി ആക്രമണ ഭീഷണിയുണ്ടെന്നും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതോടെ എല്ലാവരെയും ശ്രദ്ധിക്കുക ബുദ്ധിമുട്ടാണെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും പല ഭാഗങ്ങളിലും റോഡിനു വീതിയില്ല.തമിഴ്നാട് അതിര്‍ത്തിയായ മലക്കപ്പാറയിലേക്കു കെഎസ്ആര്‍ടിസി യാത്രക്കാരെ കൊണ്ടുപോകുന്നതിന് എതിരല്ലെന്നും ഇപ്പോഴത്തെ സര്‍വീസുകളുടെ എണ്ണം കുറച്ച്…
Read Moreശബരിമല നട ഇന്നു തുറക്കും; മണ്ഡല പൂജ ഡിസംബര്‍ 26 ന്; മകരവിളക്ക് ജനുവരി 14 ന്
ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനു നാളെ തുടക്കമാകും. ഇന്ന് വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകരും. ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് ഇന്നു വൈകുന്നേരം ആറിന്് ആരംഭിക്കും. ശബരിമല, മാളികപ്പുറം മേല്‍ ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട എന്‍.പരമേശ്വരന് നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക. സോപാനത്തിനു മുന്നിലായി നടക്കുന്ന ചടങ്ങില്‍ ക്ഷേത്രതന്ത്രി, പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതുകളില്‍ ഓതികൊടുക്കും. പിന്നീട് മാളികപ്പുറംക്ഷേത്രത്തില്…
Read Moreദുൽഖർ ചിത്രം കുറുപ്പ് ടെലഗ്രാമിൽ; തീയറ്റർ പ്രിന്റിൽ കുറുപ്പിന്റെ കളക്ഷൻ റെക്കോഡു തകരുമെന്ന് പേടിയിൽ ആരാധകർ
വി.ശ്രീകാന്ത്തിരുവനന്തപുരം : ദുൽഖർ ചിത്രം കുറുപ്പ് ടെലഗ്രാമിൽ. തീയറ്റർ പ്രിന്റാണ് ടെലഗ്രാമിൽ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്. 12ന് റിലീസായ ചിത്രം വന്പൻ കളക്ഷൻ നേടുന്നതിനിടയിലാണ് ഇന്നലെ രാത്രിയോട് കൂടി ചിത്രം ടെലഗ്രാമിൽ എത്തിയത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും പതിയെ കരയകയറുന്ന സിനിമ മേഖലയ്ക്ക് ഇത് വൻ തിരിച്ചടിയാണ്. ഒടിടി പ്ലാറ്റ് ഫോമിൽ കൊടുക്കാതെ തീയറ്റർ റിലീസ് തന്നെ വേണമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ നിർബന്ധത്തെ തുടർന്നാണ് കുറുപ്പ് ബിഗ്സ്ക്രീനിലെത്തിയത്. റിലീസ് ദിവസവും തുടർന്നുള്ള ദിവസങ്ങളിലും പ്രേക്ഷകർ വന്പൻ സ്വീകരണമാണ് ചിത്രത്തിന് നൽകിയത്. ഇതിനിടയിലാണ് ചിത്രം ടെലഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് മലയാള സിനിമ മേഖലയേയും തീയറ്റർ മേഖലയേയും തകർക്കാനുള്ള ശ്രമമാണെന്ന് സിനിമ മേഖലയിലുള്ളവർ പറഞ്ഞു. ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോഡുകൾ തകർക്കുമെന്നുള്ള ദുൽഖർ ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷയ്ക്ക് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്.
Read Moreശ്വാസം കിട്ടാതെ ഡൽഹി! ഡൽഹിയിൽ സ്കൂളുകൾ അടച്ചിടുന്നു; വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഗാസിയാബാദിൽ വായു നിലവാര സൂചിക 800ന് മുകളിലെത്തി. ഡൽഹി നഗരത്തിൽ തിങ്കളാഴ്ച രാവിലെ വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. 300ന് മുകളിലാണ് സൂചിക. ഞായറാഴ്ച ഇത് 330 ആയിരുന്നു. അതേസമയം, വായുമലിനീകരണത്തില്‍ നിന്ന് രക്ഷപ്രാപിക്കുന്നതിനുള്ള ഘട്ടംഘട്ടമായുള്ള ലോക്ക്ഡൗണ്‍ പദ്ധതി ഡല്‍ഹി സർക്കാർ ഇന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. ഡൽഹിയിൽ ഇന്നു മുതൽ സ്കൂളുകൾ അടച്ചിടാനും തീരുമാനമായി. എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ ഏഴു ദിവസത്തേക്ക് വർക്ക് ഫ്രം ഹോം രീതിക്കും നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ 14 മുതൽ 17 വരെ നിർത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി കേജരിവാൾ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം രീതി നടപ്പാക്കാണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Read Moreആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എല്ലാം കണ്ട് പേടിച്ച് അലറിവിളിച്ച് ഭാര്യ; പിന്നിൽ എസ്ഡിപിഐയെന്ന് ബിജെപി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് മന്പറം എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് ഇന്നു രാവിലെ വെട്ടേറ്റുമരിച്ചത്. രാവിലെ ഒന്‍പതുമണിയോടെ ഭാര്യയ്ക്കൊപ്പം ബൈക്കിൽ വരുന്പോൾ കാറിലെത്തിയ അക്രമിസംഘം ബൈക്കിടിച്ചുവീഴ്ത്തി സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽവച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാഷ്ട്രീയ കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും ആരോപണമുണ്ട്.
Read Moreനിറയുന്ന ഭീതി..! ഇടുക്കി ഡാമിൽ റെഡ് അലർട്ട്; 140 അടി പിന്നിട്ട് മുല്ലപ്പെരിയാർ; മുന്നറിയിപ്പു നൽകി തമിഴ്നാട്
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയുന്നില്ല. നിലവില്‍ 2399.14 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുകയാണ്. ഇതിനാലാണ് ജലനിരപ്പ് ഉയരുന്നത്. അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ട് തുറക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. ഇതിനിടെ, പത്തനംതിട്ട കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പമ്പ, അച്ചന്‍കോവില്‍ ആറുകളുടെയും കൈവഴികളുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Read Moreഭര്‍തൃപിതാവ് മുതല്‍ പോലീസുകാരന് വരെ ! ആറുമാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്; പെണ്‍കുട്ടി ഗര്‍ഭിണി; കൊടുംക്രൂരതയുടെ കഥയിങ്ങനെ…
മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം.ഭര്‍തൃപിതാവും പോലീസുകാരനും അടക്കമുള്ളവരാണ് ബാലികയെ പീഡനത്തിനിരയാക്കിയത്. ആറുമാസത്തിനിടെയാണ് 400ല്‍ അധികം വ്യത്യസ്ത ആളുകള്‍ മാറിമാറി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. ബീഡ് ജില്ലയിലാണ് സംഭവം. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയായതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ അമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അച്ഛന് കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒരു വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. ഭര്‍തൃപിതാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങിയെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി തേടി പെണ്‍കുട്ടി അംബെജോഗൈ നഗരത്തില്‍ എത്തി. അവിടെ വച്ച് രണ്ടുപേര്‍ ജോലി വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് അടക്കം നൂറ് കണക്കിന് ആളുകള്‍ തന്നെ മാറിമാറി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. നിലവില്‍ രണ്ടുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം…
Read More