മുംബൈ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അപമാനിച്ചു സംസാരിച്ചതിനു പിന്നാലെ വീണ്ടും പ്രകോപന പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. 1947ല്‍ ഏത് യുദ്ധമാണ് നടന്നതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ കങ്കണ, തന്റെ ഒരു ചോദ്യത്തിന് ആരെങ്കിലും മറുപടി നല്കിയാല് ലഭിച്ച പദ്മശ്രീ തിരികെ നൽകി മാപ്പു പറയാമെന്നും കങ്കണ പറഞ്ഞു. 1857-ലെ സ്വാതന്ത്ര്യത്തിനായുള്ള ആദ്യ പോരാട്ടത്തേക്കുറിച്ച് ഞാൻ പറഞ്ഞതാണ്. ഒപ്പം സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായ്, വീര്‍ സവര്‍ക്കര്‍ജി എന്നിവരുടെ ത്യാഗത്തേക്കുറിച്ചും.1857ൽ എന്ത് സംഭവിച്ചുവെന്ന് തനിക്കറിയാം. എന്നാൽ, 1947ൽ ഏത് യുദ്ധമാണ് നടന്നത്. ഇതിന് ആരെങ്കിലും ഉത്തരം നൽകിയാൽ ലഭിച്ച പദ്മശ്രീ തിരികെ നൽകി മാപ്പു പറയാം, ദയവായി സഹായിക്കൂ- കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബ്രിട്ടീഷുകാരുടെ കൈയിൽ നിന്നു 1947ൽ ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം വെറും ഭിക്ഷയാണെന്നും ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ലെ മോദി സർക്കാരിന്റെ കടന്നു…
Read MoreCategory: Loud Speaker
മയിലിനെ കറിവയ്ക്കാനായി ഇനി ദുബായിലേക്ക്…! ഫിറോസിന് സംഘപരിവാർ അനുകൂലികളുടെ പൊങ്കാല; വിമര്‍ശനങ്ങള്‍ ഇങ്ങനെ…
പാലക്കാട്: യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറക്കു നേരെ സംഘപരിവാർ അനുകൂലികളുടെ സൈബർ ആക്രമണം. മയിലിനെ കറിവെക്കാനായി ഇനി ദുബായിലേക്ക് എന്ന ഫിറോസിന്റെ പുതിയ യൂട്യൂബ് വീഡിയോയാണ് സൈബർ ആക്രമണത്തിന് കാരണമായിരിക്കുന്നത്. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്നാണ് വിമര്‍ശനം. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന് അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും ചിലർ പറയുന്നു. ഫിറോസിന്റെ മതം പറഞ്ഞുള്ള വിദ്വേഷ കമന്റുകളും ഉയരുന്നുണ്ട്.
Read Moreമാസ്ക് ധരിക്കാത്തതിന് ജോജുവിനെതിരേ വീണ്ടും പരാതി! പ്രതിഷേധം കടുപ്പിക്കാന്‍ ഐഎന്‍ടിയുസി; ജില്ലാ കമ്മിറ്റിയുടെ തീരുമാനം ഇങ്ങനെ…
കൊച്ചി: കോണ്‍ഗ്രസ് ഉപരോധ സമരത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജിനെതിരേ കോവിഡ് മാര്‍ഗ നിര്‍ദേശ ലംഘത്തിന് പോലീസില്‍ വീണ്ടും പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടി പി.വൈ. ഷാജഹാനാണ് ഇതുസംബന്ധിച്ച് ഡിസിപിക്ക് പരാതി നല്‍കിയത്. ഇത് മരട് പോലീസിനു കൈമാറിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് എത്തിയതിന് മരട് പോലീസ് ജോജുവിനെതിരേ സമരം നടന്ന അന്നുതന്നെ കേസെടുത്തിരുന്നു. നേരത്തെ കേസെടുത്തിട്ടുള്ളതാണെങ്കിലും നിലവില്‍ ലഭിച്ചിട്ടുള്ള പരാതിയും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരത്തിൽ പങ്കെടുത്തതിന് ഷാജഹാൻ ഉൾപ്പെടെ15 കോൺഗ്രസ് നേതാക്കൾക്കെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രതിഷേധം കടുപ്പിക്കാന്‍ ഐഎന്‍ടിയുസി കൊച്ചി: നടന് ജോജു ജോര്‍ജിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഐഎന്‍ടിയുസി. ജോജുവിന്റെ സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്തും സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നിലും പ്രതിഷേധിക്കാനാണ് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ജോജുവിന്റെ കാര്‍ ആക്രമിച്ചുവെന്ന പേരില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐഎന്‍ടിയുസി…
Read Moreപാക്കിസ്ഥാനിൽ ക്രിസ്ത്യൻ ബാലികയെ തട്ടിക്കൊണ്ടുപോയി! പന്ത്രണ്ടുകാരിയെ മതംമാറ്റി വിവാഹം ചെയ്യിക്കുമെന്ന് കുടുംബം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പന്ത്രണ്ടു വയസുള്ള ക്രിസ്ത്യൻ ബാലികയെ മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയി. പഞ്ചാബിലെ സാഹിവാൾ സ്വദേശിയായ മീരാബ് അബ്ബാസിനെ രണ്ടിനാണ് കാണാതായത്. ബലൂചിസ്ഥാൻ പ്രവിശ്യാ സ്വദേശിയായ മുഹമ്മദ് ദൗദ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പെൺകുട്ടിയെ മതംമാറ്റി വിവാഹം ചെയ്യാനാണ് ദൗദിന്റെ പദ്ധതിയെന്നും പറഞ്ഞു. വിധവയായ അമ്മ ഫർസാനയ്ക്കൊപ്പമാണ് മീരാബ് താമസിച്ചിരുന്നത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പെൺകുട്ടിയെ വിട്ടുകിട്ടിയിട്ടില്ല. ന്യൂനപക്ഷത്തിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്യുന്ന സംഭവങ്ങൾ പാക്കിസ്ഥാനിൽ വർധിച്ചുവരുന്നതായി ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു.
Read Moreഈ ഇംഗ്ലീഷ് തന്നെ താൻ എട്ടാം ക്ലാസ് മുതലാണ് പഠിച്ചത്..! അന്തരീക്ഷ മലിനീകരണത്തിനിടെ സുപ്രീംകോടതിയിൽ “ഇംഗ്ലീഷ് പഠനം’
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെ സുപ്രീംകോടതിയിൽ ഇംഗ്ലീഷ് പഠനത്തിലെ സാമ്യതകൾ പങ്കു വച്ചു ചീഫ് ജസ്റ്റീസും സോളിസിറ്റർ ജനറലും. എട്ടാം ക്ലാസ് മുതലാണ് ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത്. അതുവരെ തെലുങ്ക് മീഡിയത്തിൽ തന്നെയായിരുന്നു തന്റെ പഠനം എന്നാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ പറഞ്ഞത്. അന്തരീക്ഷ മലിനീകരണത്തിന്റെ കാരണങ്ങളിൽ കർഷകർ വൈക്കോൽ കത്തിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശം തെറ്റിദ്ധരാണ ഉണ്ടാക്കിയതിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരണം നൽകിയപ്പോഴായിരുന്നു രസകരമായ സംഭാഷണത്തിന് വഴിയൊരുക്കിയത്. അഭിഭാഷകർ എന്ന നിലയിൽ ചില കാര്യങ്ങൾ പറയുന്പോൾ ഉദ്ദേശിക്കുന്നതിനപ്പുറം തെറ്റായ സന്ദേശമാണ് ഉണ്ടാകുന്നത്. തന്റെ ഉദ്ദേശ്യവും മറ്റൊന്നായിരുന്നു എന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. നിർഭാഗ്യവശാൽ താനും ഒരു നല്ല പരിഷ്കൃത പ്രാസംഗികനൊന്നുമല്ലെന്നും അതു തന്നെയാണ് തന്റെ പോരായ്മ എന്നും ചീഫ് ജസ്റ്റീസും പറഞ്ഞു. ഈ ഇംഗ്ലീഷ് തന്നെ താൻ…
Read Moreഅധ്യാപകൻ മാനഭംഗപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനി ജീവനൊടുക്കി! അധ്യാപകൻ പെൺകുട്ടിക്ക് അയച്ച മോശം സന്ദേശങ്ങളെക്കുറിച്ചുള്ള തെളിവുകൾ കണ്ടെത്തി
കോയന്പത്തൂർ: തമിഴ്നാട്ടിൽ അധ്യാപകൻ മാനഭംഗപ്പെടുത്തിയതിനെത്തുടർന്നു പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സ്പെഷൽക്ലാസ് നടത്താനെന്ന വ്യാജേന അധ്യാപകൻ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ചയാണ് പെൺകുട്ടി ജീവനൊടുക്കിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സുഹൃത്തിനെ ഫോണിൽവിളിച്ച് അറിയിച്ചശേഷമാണ് ജീവനൊടുക്കിയത്. മാനഭംഗപ്പെടുത്തിയ അധ്യാപകനെക്കുറിച്ചു പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സ്കൂൾ പ്രിൻസിപ്പലിനെക്കുറിച്ചും ആത്മഹത്യാക്കുറിപ്പിൽ പെൺകുട്ടി പരാമർശിച്ചിരുന്നു. അധ്യാപകൻ മാനഭംഗപ്പെടുത്തിയെന്ന വിവരം പെൺകുട്ടി സ്കൂൾ മാനേജ്മെന്റിനെയാണ് ആദ്യം അറിയിച്ചത്. ഇതേത്തുടർന്ന് അധ്യാപകനെ പിരിച്ചുവിടുകയും പ്രിൻസിപ്പലിനെ സ്ഥലം മാറ്റുകയും ചെയ്തു. ആർഎസ് പുരത്തുതന്നെയുള്ള മറ്റൊരു സ്കൂളിലേക്കു പെൺകുട്ടിയെയും മാറ്റി. എന്നാൽ, മാനസിക ബുദ്ധിമുട്ടുമൂലം പെൺകുട്ടിക്ക് പഠനം തുടരനായില്ല. ഇതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കുകയായിരുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ കുറ്റക്കാർക്കെതിരേ കർക്കശന നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്നലെ കോയന്പത്തൂരിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. കോയന്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ…
Read Moreറേഷനരിയിൽ ചത്ത പാമ്പ് ! ഏകദേശം 30 കിലോ അവര്‍ ഉപയോഗിച്ചിരുന്നു; റേഷൻ കടയുടമ പറയുന്നത് ഇങ്ങനെ…
തലപ്പുഴ: റേഷൻ കടയിൽനിന്നു വാങ്ങിയ അരിയിൽ പാമ്പിന്റെ ജഡം. മുതിരേരി കരിമത്ത് പണിയ കോളനിയിലെ ബേബിയുടെ കുടുംബത്തിനു കിട്ടിയ അരിയിലാണ് പാമ്പിന്റെ ഉണങ്ങിയ ജഡം കണ്ടത്. ഇവർക്ക് 50 കിലോ അരിയാണ് റേഷൻ വിഹിതമായി കിട്ടിയത്. ഇതിൽനിന്ന് ഏകദേശം 30 കിലോ ഉപയോഗിച്ചിരുന്നു. അരിയിൽനിന്ന് രൂക്ഷഗന്ധം വന്നതോടെ പരിശോധിച്ചപ്പോഴാണ് അടിയിൽ പാമ്പിന്റെ ഉണങ്ങിയ ജഡം കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. വേർഹൗസിൽനിന്നു ലഭിച്ച അരി ബേബി കൊണ്ടുവന്ന ചാക്കിലേക്ക് അതേപടി പകർന്നു നൽകുകയാണു ചെയ്തതെന്ന് റേഷൻ കടയുടമ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ഇതിനായി റേഷൻ കടയിൽ പരിശോധന നടത്തും. റേഷനരി എപ്പോൾ എത്ര അളവിൽ വാങ്ങി എന്നൊക്കെ പരിശോധിക്കും. ഇതിനു ശേഷം മാത്രമേ പാമ്പ് എങ്ങനെ റേഷനരിയിൽ എത്തി എന്നതടക്കം വ്യക്തമാകുകയുള്ളു. ഇതേ സമയം മറ്റു ജില്ലകളിൽ റേഷൻ…
Read Moreകോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാവുന്നു; തുല്യശക്തികളായി നിൽക്കെ എൽഡിഎഫ് കൗൺസിലർക്ക് ഹൃദയാഘാതം; സിപിഎമ്മിൽ ചങ്കിടിപ്പേറുന്നു…
കോട്ടയം: നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് 15ന് നടക്കാനിരിക്കെ സിപിഎം കൗണ്‍സിലർ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് എൽഡിഎഫിനെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ ദിവസമാണ് സിപിഎം അംഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ അംഗത്തിന് പങ്കെടുക്കാനാവുമോ എന്നതാണ് സിപിഎം കേന്ദ്രങ്ങളെ അലട്ടുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൗണ്‍സിലർക്ക് ഇന്നോ നാളെയോ ഡിസ്ചാർജ് ലഭിക്കുമെന്നാണ് സൂചന. ഇനി ഡിസ്്ചാർജ് ലഭിച്ചില്ലെങ്കിൽ ആംബുലൻസിൽ വോട്ടെടുപ്പ് സമയത്ത് കൗണ്‍സിലറെ എത്തിക്കാനും സിപിഎമ്മിൽ ആലോചനയുണ്ട്. പ്രതിപക്ഷമായിരുന്ന എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ സെപ്റ്റംബർ 24നാണ് യുഡിഎഫിന്റെ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ പുറത്തായത്. ബിജെപി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് വിട്ടു നിന്നിരുന്നു. നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭാധ്യക്ഷയായത്. 15നു രാവിലെ 11ന് കൗണ്‍സിൽ ഹാളിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. 15ന് നടക്കുന്ന അധ്യക്ഷ…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിൻ യാത്രയ്ക്ക് ഇനി പഴയ നിരക്ക്; സ്പെഷലാക്കി ഓടിക്കുന്നത് അവസാനിപ്പിക്കുന്നു
ന്യൂഡൽഹി: ട്രെയിന്‍ നിരക്കുകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള പ്രത്യേക ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുൻപുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചു. നിരക്ക് വർധനയെ ചൊല്ലിയുള്ള യാത്രക്കാരുടെ നിരന്തരമായ സമ്മർദത്തെത്തുടർന്നാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഇളവ് ചെയ്തതിന് ശേഷം റെയിൽവേ പ്രത്യേക ട്രെയിനുകൾ മാത്രമാണ് ഓടിച്ചിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികളിലും ഉയർന്നനിരക്കാണ് ഈടാക്കിയിരുന്നത്. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സര്‍വീസ് സ്ഥിരം യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സാധാരണ നമ്പറില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണല്‍ ഓഫീസര്‍മാര്‍ക്ക് അയച്ച കത്തിൽ റെയിൽവേ വ്യക്തമാക്കി. ഉത്തരവ് ഉടനടി നടപ്പാക്കാനാണ് നിര്‍ദേശമെങ്കിലും പഴയ സ്ഥിതിയിലേക്ക് മാറാന്‍ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നാണ് റെയില്‍വേ അധികൃതർ വിശദീകരിക്കുന്നത്.
Read Moreതണുപ്പ് കാലത്തെ വിശപ്പ് മാറ്റാൻ… ഇന്ത്യൻ ഗോതമ്പ് പാക് മണ്ണിലൂടെ അഫ്ഗാനിലേക്ക്; സമ്മതം മൂളി ഇമ്രാൻ ഖാൻ
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് നിറച്ച ട്രക്കുകള്‍ പാക് മണ്ണിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിവിടുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മാനുഷിക പരിഗണന നല്‍കിയാണ് തീരുമാനമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. ശൈത്യകാലം തുടങ്ങുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാന് അമ്പതിനായിരം ടൺ ഗോതമ്പ് അയക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇതിന് അയ്യായിരം ട്രക്കുകൾ പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിൽ എത്തണം. ഗോതമ്പ് ട്രക്കുകൾ കടത്തിവിടണമെന്ന് താലിബാൻ സർക്കാർ പാക്കിസ്ഥാനോട് അഭ്യർത്ഥിച്ചിരുന്നു.
Read More