മഞ്ജുവിനെ പോലൊരു മകളെ തരണം എന്നാണ് ഞാൻ ദൈവത്തോട് പറയാറ്: ജീജ സുരേന്ദ്രൻ

മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞതിനു ശേഷം ഏത് ലൊക്കേഷനിൽ പോയാലും യാത്ര ചെയ്താലും എവിടെ ഇറങ്ങിയാലും ഇക്കാര്യം പറയും. ചേച്ചി മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് കേട്ടു. ഇഷ്‌ടമായി കേ‌ട്ടോ എന്ന്. എല്ലാവരും ഇതേ പറയൂ. എനിക്കൊരു പെൺകുട്ടിയില്ല. ‍ഡാൻസ് ചെയ്യുന്ന കുട്ടികളെന്ന് പറഞ്ഞാൽ‌ എനിക്കു കൊതിയാണ്. അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണം എന്നാണ് ഞാൻ ദൈവത്തോട് പറയാറ്. ദൈവം അനുഗ്രഹിച്ച് നൽകിയ കഴിവാണ്. ദൈവം അനുഗ്രഹിച്ചത് കൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ലേഡി സൂപ്പർസ്റ്റാറായത്. ആ കു‌ട്ടി ഇൻഡ്സ്ട്രിയിൽ ഇരിക്കുന്ന കാലം വരെ ആ പോസ്റ്റിൽ ഇനിയൊരു ആൾ വരും എന്നെനിക്ക് തോന്നുന്നില്ല. അത്ര കഴിവാണ്. സ്വഭാവത്തിന്‍റെ കാര്യത്തിലും മഞ്ജു തനിക്ക് പ്രിയങ്കരിയാണ്. -ജീജ സുരേന്ദ്രൻ

Read More

വിജയ് ദേവരകൊണ്ടയുടെ ഗ്രാമീണ ആക്ഷൻ ഡ്രാമ; ആകാംഷയോടെ ആരാധകർ

SVC59 എന്ന് തത്കാലികമായി പേരിട്ടിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം ഒരുങ്ങുന്നു. സംവിധായകൻ രവി കിരൺ കോലയുമായി ഒന്നിക്കുന്ന ഈ ചിത്രം, രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷം സംവിധായകന്‍റെ സംവിധാന സംരംഭമാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ വിജയ് ഡെവലപ്മെന്‍റും സഹകരിക്കുന്നു എന്നതാണ് പ്രത്യേകത. വിജയ്‌യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം ലോഞ്ച് ചെയ്തത്. വിജയ് കത്തി പിടിച്ച് നിൽക്കുന്നതിനാൽ പോസ്റ്ററിന് ആക്ഷൻ പാക്ക് വൈബ് ഉണ്ട്. പോസ്റ്ററിൽ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിന്‍റെ തന്നെ തീവ്രത കൂട്ടുന്നു. ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് മേക്കോവറിൽ എത്തുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അദ്ദേഹത്തിന്‍റെ കരിയറിൽ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾ…

Read More

ശാലിൻ സോയ തമിഴ് യുട്യൂബറുമായി പ്രണയത്തിൽ?

സീരിയലുകളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് ശാലിൻ സോയ. ഓട്ടോഗ്രാഫ് എന്ന സീരിലിൽ സോയ ചെയ്ത നെഗറ്റീവ് കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് സിനിമാ രംഗത്തേക്കും താരം കടന്നു. തമിഴ് യുട്യൂബറുമായി സോയ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തമിഴിൽ ശ്രദ്ധേയനായ യുട്യൂബർ ടി.ടി.എഫ് വാസവുമായി താരം പ്രണയത്തിലാണ് എന്ന തരത്തിലാണ് സംസാരം. ഇപ്പോൾ വാസവ് തന്നെ ഇക്കാര്യത്തിൽ വ്യക്ത വരുത്തിയിരിക്കുകയാണ്. സോയയുമായി പ്രണയത്തിലാണെന്നാണ് വാസവ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്‍റെപ്രണയിനി ശാലിൻ ആണെന്നു പറഞ്ഞു കൊണ്ട് വാസവ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. വാസവിനൊപ്പം കാറിൽ സഞ്ചരിക്കുന്ന ശാലിനെയും കാണാം. തന്‍റെ കാമുകി കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു എന്നാണ് വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. തമിഴിലെ വളരെ ആരാധകരുള്ള പാചക റിയാലിറ്റി ഷോയാണ് കുക്ക് വിത്ത് കോമാലി, സ്റ്റാർ വിജയിലും ഡിസ്നി…

Read More

നമ്മളും ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നു; സിത്താര കൃഷ്ണകുമാർ

ആളുകള്‍ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറുന്നത് പ്രശ്‌നമാകുന്നു എന്ന് തോന്നുന്നത് അത് നമ്മള്‍ അത് കേള്‍ക്കുമ്പോഴാണ്. അവര്‍ക്ക് ഇഷ്ടമാണെന്ന് പറയുമ്പോള്‍ സന്തോഷിക്കുകയും അവര്‍ക്ക് ഇഷ്ടമല്ലെന്ന് പറയുമ്പോള്‍ സങ്കടപ്പെടുകയും ചെയ്യേണ്ടേ കാര്യമില്ല. ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ അവര്‍ ഉണ്ടാക്കിയതാണ്. അവര്‍ക്ക് നമ്മളുമായി ബന്ധമില്ല. നമ്മുടെ മനസോ ചിന്തകളോ ഒക്കെ നമ്മള്‍ തീരുമാനിക്കുന്നതുപോലെ മുന്നോട്ടു പോകുന്ന, അല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടില്‍നിന്ന് ഡിസൈന്‍ ചെയ്യപ്പെടുന്നതാണ്. അത് ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള അടയാളങ്ങള്‍ കാണുമ്പോള്‍ മാത്രം നമ്മള്‍ ഒന്ന് പേടിച്ചാല്‍ മതി. നമുക്കെതിരെയുള്ള ആള്‍ക്കാരെ മാത്രമേ നമ്മള്‍ കാണുകയുള്ളു. നമ്മളും ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നുണ്ടായിരിക്കാം. അത് മനസിലാക്കി തെറ്റ് തിരുത്തുക എന്നതിനപ്പുറം നമ്മളെ ഡിഫൈന്‍ ചെയ്യുന്നതിലൊന്നും കാര്യമില്ലെന്നാണ് കരുതുന്നത്. -സിത്താര കൃഷ്ണകുമാർ

Read More

ആ സിനിമയുടെ പേരിൽ ഇപ്പോഴും… വെളിപ്പെടുത്തലുമായി അനുമോൾ

പി. ബാലചന്ദ്രനെപോലെ ഒരു ലെജന്‍ഡിന്‍റെ കൂടെയാണ് കരിയര്‍ ആരംഭിച്ചത്. അതെനിക്കൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. അത് കഴിഞ്ഞ് ചെയ്തത് അകം ആണ്. ഫഹദ് ആയിരുന്നു അഭിനയിച്ചത്. അവരെല്ലാം സിനിമ പഠിച്ച ആള്‍ക്കാര് ആയിരുന്നു. അത് വേറെതന്നെ എക്‌സ്പീരിയന്‍സ് ആയിരുന്നു. അവിടുന്ന് നേരെ പോകുന്നത് ചായില്യം എന്ന സിനിമയുടെ സെറ്റിലേക്കാണ്. അതില്‍ ഒരു തെയ്യം കലാകാരിയായിട്ടാണ്. അതിനുവേണ്ടി തെയ്യം കെട്ടേണ്ടി വരുന്നു. നടി എന്ന നിലയില്‍ പോപ്പുലാരിറ്റി തന്നത് വെടിവഴിപാട് എന്ന് പറയുന്ന ചിത്രത്തിനാണ്. വെടിവഴിപാട് സിനിമയ്ക്ക് മുന്പ് എന്‍റെ ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഒരു ലക്ഷത്തിന്‍റെ ഉള്ളിലായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അത് പിന്നെ പത്തു ലക്ഷം ഒക്കെ കഴിഞ്ഞു. ഇന്നും വെടിവഴിപാട് സിനിമയുടെ കാരക്ടറിന്‍റെ പേരില്‍ ആള്‍ക്കാര്‍ നല്ലതും ചീത്തതും പറയുന്നുണ്ട്. ഇപ്പോഴും എനിക്ക് തെറി മെസേജുകള്‍ വരാറുണ്ട്. അത് വേറെ ഒരു രീതിയിലുള്ള അനുഭവമാണ് തന്നത് -അനുമോൾ

Read More

എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല: റിച്ച ഛദ്ദ

തന്‍റെ നിലപാടുകൾ തുറന്നു പറയാന്‍ മടി കാണിക്കാത്ത ബോളിവുഡ് നടിയാണ് റിച്ച ഛദ്ദ. തന്‍റെ സ്ത്രീ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള റിച്ചയുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ലെന്നാണ് താരം പറഞ്ഞത്. വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വനിത നിര്‍മാതാക്കളില്‍നിന്നു പോലും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് റിച്ച പറയുന്നത്. “”എല്ലാ സ്ത്രീകളും പുണ്യാത്മകളാണ് എന്ന് എനിക്ക് തോന്നുന്നില്ല. വനിത നിര്‍മാതാക്കളുമായി എനിക്ക് വളരെ മോശം അനുഭവങ്ങളുണ്ട്. ചെക്ക് മടങ്ങിയത് ഉള്‍പ്പെടെയുള്ളത്. അവരെല്ലാം ട്വിറ്ററില്‍ ഫെമിനിസ്റ്റാണെന്നാണ് നടിക്കുന്നത്. എനിക്കൊപ്പം മത്സരിക്കുന്ന ടോക്സിക്കായ സഹതാരങ്ങളുമുണ്ട്. സ്ത്രീകള്‍ ആയതുകൊണ്ട് മാത്രം ആരും ഫെമിനിസ്റ്റ് ആവണമെന്നില്ല. പുരുഷാധിപത്യരും സ്ത്രീവിരുദ്ധരുമായ ധാരാളം സ്ത്രീകളെയും ഫെമിനിസ്റ്റുകളായ ധാരാളം പുരുഷന്മാരെയും എനിക്കറിയാം”- റിച്ച പറയുന്നു.

Read More

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയുടെ 44-ാം വാര്‍ഷികവും താരസംഗമവും 20ന്

കൊച്ചി: ഫിലോമിന മൂത്തേടന്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയുടെ 44-ാം വാര്‍ഷികവും താരസംഗമവും 20ന് കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. വൈകുന്നേരം 6.30ന് നടക്കുന്ന സംഗമത്തില്‍ സിനിമയിലെ അഭിനേതാക്കളായ മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ ജയറാം, ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുമെന്ന് ഷോ ഡയറക്ടര്‍ രാഹുല്‍ ആന്‍റണി പത്രസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്‍റെ സംഗീതനിശയും നഗരത്തിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളുടെ നൃത്തോത്സവവും അരങ്ങേറും. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ താരസംഗമത്തിന്‍റെ ആദ്യടിക്കറ്റ് വില്പന ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്റ്റാന്‍ലി ജോസ് നാട്യശ്രീ ചിത്രാ സുകുമാരന് നല്‍കി നിര്‍വഹിച്ചു. 1000 രൂപ മുതല്‍ 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഷോയില്‍ നിന്നുള്ള അധിക വരുമാനം ട്രസ്റ്റിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന്…

Read More

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു; വിടവാങ്ങൽ യോദ്ധയുടെ രണ്ടാം ഭാഗം ഇറക്കണമെന്ന മോഹം ബാക്കി നിൽക്കെ

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. യോദ്ധ, ഗാന്ധർവം, നിർണയം അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്. 1990-ൽ വ്യൂഹം എന്ന മലയാള ചിത്രത്തിലൂടെയാണ് സംഗീത് ശിവൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു (മാസ് മീഡിയ വിദ്യാർഥി).    

Read More

ലിയോയുടെ കോര്‍ട്ട് റൂം ഷൂട്ട് നടക്കുമ്പോള്‍ ലോകേഷിനെ അസിസ്റ്റ് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു; ശാന്തി മായാദേവി

സര്‍ജറിക്ക് കയറുന്ന സമയത്താണ് ലിയോയിലേക്കുള്ള വിളിയെന്ന് ശാന്തി മായാദേവി. ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട് ആ മൊബൈല്‍ അപ്പോള്‍ എടുത്തില്ലായിരുന്നെങ്കിലോ എന്ന്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഒരു വക്കീലിനെ വേണം. നോക്കുമ്പോള്‍, ജോര്‍ജുകുട്ടിയുടെ വക്കീല്‍ എന്ന ഫെയിം ഉണ്ട് എനിക്ക്. അവര്‍ക്ക് കഥാപാത്രം ഏല്‍പ്പിക്കാം. ബിഹേവ് ചെയ്യും എന്ന് തോന്നിയിട്ടുണ്ടാകാം. ലിയോയില്‍ ആണെങ്കിലും വലിയ പെര്‍ഫോര്‍മന്‍സ് ഒന്നുമില്ല. പേരിന് ഒരു വക്കീല്‍ എന്നേ ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം വിജയ്‌ക്കൊപ്പമാണ്. ലിയോ ഷൂട്ടിന്‍റെ സമയത്ത് കോര്‍ട്ട് റൂം ഷൂട്ട് നടക്കുമ്പോള്‍ ആ സീനില്‍ ലോകേഷിനെ അസിസ്റ്റ് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നുണ്ട്. കോടതി സെറ്റിട്ട സമയത്ത് ഇത് ഇങ്ങനെ ഒക്കെ തന്നെയാണോ എന്നൊക്കെ അദ്ദേഹം എന്നോടു ചോദിച്ചു. അപ്പോള്‍ അതിന്‍റെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹം ചോദിച്ചു, കോര്‍ട്ട് സ്വീക്വന്‍സില്‍ എന്നെ ഒന്ന് സഹായിക്കാമോ എന്ന്. എനിക്കത് വലിയ…

Read More

മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന് തിയറ്ററുകളിൽ

കോക്കേഴ്സ് മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന “മാരിവില്ലിൻ ഗോപുരങ്ങൾ” എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ റിലീസായി. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. മെയ്യ് പത്തിന് റിലീസിനെത്തുന്ന ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് മ്യൂസിക് 247 ആണ്. ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള ഓവർസീസ് റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്‍റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എന്‍റർടെയ്നറായ ഈ ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്…

Read More