ഓഡീഷനുകളിൽ നിന്നും പുറത്തായി, ആദ്യചിത്രം ഹിറ്റാക്കി അരങ്ങേറ്റം; ഇന്ന് തെന്നിന്ത്യയുടെ ദേവസേന

തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് അനുഷ്‌ക ഷെട്ടി. ഇപ്പോഴിതാ മലയാളത്തിലേക്കും ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് താരം. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന സിനിമയിലൂടെയാണ് അനുഷ്കയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. റോജിന്‍ തോമസ് ആണു സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിനു പുറമെ ഇംഗ്ലിഷ്, തമിഴ്, തെലുഗു, ഹിന്ദി, ബംഗാളി, കന്നഡ തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും. ബാഹുബലി ഇറങ്ങിയതിനുശേഷമാണ് തെന്നിന്ത്യയില്‍ വലിയ ആരാധകരുള്ള നടിയായി അനുഷ്‌ക ഷെട്ടി മാറിയത് ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് അനുഷ്‌ക. രാജമൗലി സംവിധാനം ചെയ്ത വിക്രമാര്‍കുഡു, ബാഹുബലി: ദ ബിഗിനിംഗ്, ബാഹുബലി: ദ കണ്‍ക്ലൂഷന്‍ എന്നീ മൂന്ന് ചിത്രങ്ങളില്‍ രാജമൗലിക്കൊപ്പം അനുഷ്‌ക പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയിലേക്കുള്ള ആദ്യ ചില ഓഡീഷനില്‍ നിന്നു താരം പുറത്താക്കപ്പെട്ടിരുന്നുവെന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ കന്നഡചിത്രത്തിന്‍റെ ഓഡീഷനില്‍ നിന്നു നടിയെ റിജക്ട് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആദ്യകാലത്ത്…

Read More

ആരോ തലയ്ക്ക് പുറകിൽ അടിക്കുന്ന പോലെ വേദന, ആദ്യം മൈഗ്രേൻ ആണെന്നു കരുതി എന്നാൽ…ശരണ്യയുടെ ഓർമകളിൽ അമ്മ

സീരിയലുകളിലൂടെയും സിനിമകളിലൂടെയുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ ശശി. ബ്രെയിൻ ട്യൂമർ ബാധിച്ച താരം മരണത്തിന് കീഴടങ്ങിയെങ്കിലും ശരണ്യയുടെ മുഖം അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അർബുദ ബാധയെ തുടർന്ന് 11 തവണയാണ് ശരണ്യ സർജറിക്ക് വിധേയയായത്. ഇപ്പോഴിതാ തന്‍റെ മകൾക്ക് കാൻസറാണെന്ന് എങ്ങനെ മനസിലാക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശരണ്യയുടെ അമ്മ ഗീത. “ഹൈദരാബാദിൽ വച്ചാണ് ശരണ്യയ്ക്ക് തലവേദന വരുന്നത്. കുടം കൊണ്ട് ആരോ തലയ്ക്ക് പുറകിൽ അടിക്കുന്ന പോലെ വേദന വരുമെന്ന് അവൾ പറയുമായിരുന്നു. കുറച്ച് സമയം അതുണ്ടാകും പിന്നെ അങ്ങ് പോകും. അതികഠിനമായി വേദന വന്നാൽ പെയിൻ കില്ലർ എടുത്ത് കഴിക്കും അഭിനയിക്കാൻ പോകും. അവിടെ ഉള്ളവർ മൈഗ്രേന്‍റേത് ആയിരിക്കും നല്ലൊരു ന്യൂറോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. ആശുപത്രിയിൽ പോയപ്പോൾ മൈഗ്രേനിനുള്ള ഗുളിക തന്നു. പക്ഷേ അത് കഴിച്ചിട്ടും മാറുന്നില്ല. വീണ്ടും ആശുപത്രിയിൽ പോയപ്പോൾ…

Read More

‘എന്‍റെ പ്രതീക്ഷ തെറ്റിയില്ല… സിനിമയിലുടനീളം പൃഥ്വിരാജ് എന്ന നടനെ അല്ല ഞാൻ കണ്ടത്’

ആടുജീവിതം കണ്ട് അനുഭവിച്ചറിഞ്ഞു. ഈ ഒരു സിനിമയിലൂടെ യഥാർഥ നജീബിനെ കാണിച്ചും അറിയിച്ചും തന്ന ബെന്ന്യാമിനും ബ്ലെസി സാറിനും പ്രിഥ്വിരാജിനും ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും നന്ദി. അതിജീവന സിനിമകൾ കാണാൻ എനിക്ക് ഭയങ്കര പേടിയാണ്. കാരണം അനുഭവിച്ചത്‌ മനുഷ്യർ ആണല്ലോ എന്നു സിനിമ കാണുമ്പോൾ ഇടയ്ക്കൊക്കെ ഓർമ വരും എന്നുള്ളതുകൊണ്ട്. പക്ഷെ നജീബ് എന്ന ആ പാവം മനുഷ്യനെ സിനിമ പ്രൊമോഷന്‍റെ സമയത്തു കണ്ടത് മുതൽ അദ്ദേഹത്തെ സിനിമയിലൂടെ കാണണം എന്നു തോന്നി. അദ്ദേഹത്തിന്‍റെ അനുഭവങ്ങൾ കണ്ട്‌ തന്നെ അറിയണം എന്നു തോന്നി. എന്‍റെ പ്രതീക്ഷ തെറ്റിയില്ല. സിനിമയിലുടനീളം പൃഥ്വിരാജ് എന്ന നടനെ അല്ല ഞാൻ കണ്ടത്. ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഇരിക്കാൻ പറ്റിയില്ല. നജീബ് ആയിരുന്നു എന്‍റെ കണ്ണിലും മനസിലും എല്ലാം. ഒരു തുള്ളി വെള്ളത്തിന്‍റെ വിലയും ഒറ്റപ്പെടലിന്‍റെ വേദനയും അങ്ങനെ നമ്മൾക്ക്…

Read More

ഏറ്റവും പ്രിയപ്പെട്ടത് ആരാണെന്നു ചോദിച്ചാല്‍ ഞാന്‍ ദുല്‍ഖറിന്‍റെ പേരു പറയും; മൃണാള്‍ ഠാക്കൂര്‍

മറാത്തി സിനിമകളിലൂടെ വെള്ളിത്തിരയിലെത്തി ബോളിവുഡ് താരമായി മാറിയ നടിയാണ് മൃണാള്‍ ഠാക്കൂർ. ബോളിവുഡില്‍ ഹൃത്വിക് റോഷന്‍റെ സൂപ്പര്‍ 30യില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മൃണാള്‍ തെന്നിന്ത്യയുടെ പ്രിയങ്കരിയായത് മലയാളിയായ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം സീതാരാമത്തിലൂടെയാണ്. 1960-70 കാലഘട്ടത്തില്‍ നടക്കുന്ന പ്രണയകഥയിലെ ദുല്‍ഖർ-മൃണാള്‍ കെമിസ്ട്രി പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിജയ് ദേവ്‌രകൊണ്ട നായകനാകുന്ന ഫാമിലി സ്റ്റാറാണ് മൃണാളിന്‍റെ പുതിയ സിനിമ. ഈ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ മൃണാള്‍ ദുല്‍ഖറിനെപ്പറ്റി നടത്തിയ ചില പരാമര്‍ശങ്ങളാണിപ്പോള്‍ ചര്‍ച്ചാവിഷയം. ഞാന്‍ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളവരില്‍ ഏറ്റവും കണ്‍ഫര്‍ട്ടബിൾ ആയി അനുഭവപ്പെട്ടത് ദുല്‍ഖര്‍ സല്‍മാനൊപ്പമാണ്. സീതാരാമം എന്‍റെ ആദ്യ തെലുങ്ക് സിനിമയാണ്. അതില്‍ അഭിനയിച്ചപ്പോള്‍ എന്നെ കംഫര്‍ട്ടബിളാക്കാന്‍ ദുല്‍ഖര്‍ പരമാവധി ശ്രമിച്ചു. ഞാന്‍ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളവരില്‍ വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ ദുല്‍ഖറാണ്.…

Read More

രാഷ്‌ട്രീയം ഒരു മോശപ്പെട്ട കാര്യമല്ല; ഉണ്ണി മുകുന്ദൻ

രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടിയാല്‍ എന്തിനു വേണ്ടെന്നുവയ്ക്കണം. രാഷ്‌ട്രീയം ഒരു മോശപ്പെട്ട കാര്യമല്ല. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നതു സേവനമാണ്. വ്യത്യസ്ത രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. തമിഴ്നാട്ടിലെ അണ്ണാമലൈ, അദ്ദേഹത്തോട് ബഹുമാനമാണ്. ഐപിഎസുകാരനായ അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ രാഷ്‌ട്രീയത്തിലിറങ്ങി. അങ്ങനെയുള്ള ആളുകളല്ലേ രാഷ്‌ട്രീയത്തില്‍ ഇറങ്ങേണ്ടത്. ചെറുപ്പത്തില്‍ അടല്‍ ബിഹാരി വാജ്പേയിയെ ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹം ഒരു കവിയായിരുന്നു. അദ്ദേഹത്തെ കവിയെന്ന നിലയിലായിരുന്നു ഞാൻ ആദ്യം അറിഞ്ഞത്. പിന്നീടാണ് രാഷ്‌ട്രീയക്കാരനാണെന്ന് അറിയുന്നത്. ഞാൻ പാർലമെന്‍റ് സെഷൻസ് കേട്ടത് പുള്ളിയുടെ കാലത്താണ്. പ്രമോദ് മഹാജനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. കേരളത്തില്‍ ഷാഫി പറമ്പിലിനെ എനിക്ക് ഇഷ്ടമാണ്. തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങാൻ ഉദ്ദേശമില്ല. ഇപ്പോള്‍ നന്നായി ചെയ്യുന്നത് സിനിമയാണ്. കുട്ടികള്‍ക്ക് രാഷ്‌ട്രീയ ബോധം ഉണ്ടായിരിക്കണം.-ഉണ്ണി മുകുന്ദൻ

Read More

കൃഷ്ണകുമാറിനൊപ്പം തെരുവിൽ പ്രചരണത്തിനിറങ്ങി ഭാര്യയും, മകളും; വീഡിയോ വൈറൽ

ബിജെപി നേതാവ് കൃഷ്ണകുമാറിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഭാര്യ സിന്ധു കൃഷ്ണയും മകൾ ദിയ കൃഷ്ണയും. നാമനിർദേശ പത്രിക സമർപ്പിക്കാൻ കൃഷ്ണകുമാറിനൊപ്പം എത്തിയ സിന്ധുവും ദിയയും റോഡിൽ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. മൂത്തമകളും സിനിമാ താരവുമായ അഹാന കൃഷ്ണ കൊല്ലത്ത് അച്ഛൻ കൃഷ്ണകുമാറിനൊപ്പം എത്താഞ്ഞത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിന് അഹാന യാത്രയിലായിരുന്നെന്നാണ് സിന്ധു സോഷ്യൽ മീഡിയയിൽ നൽകിയ മറുപടി. കൃഷ്ണ കുമാറിന് രാഷ്ട്രീയത്തിൽ ഭാര്യയും മകളും പൂർണ പിന്തുണയാണ് നൽകുന്നത്. കൃഷ്ണകുമാറിന്‍റെ പ്രചാരണങ്ങളിൽ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും പങ്കുചേരാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് കൊല്ലത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ വീഡിയോ കൃഷ്ണകുമാർ പങ്കുവച്ചത്. 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി പ്രതിനിധിയായി കൃഷ്ണകുമാർ മത്സരിച്ചപ്പോൾ മക്കളും പ്രചാരണത്തിനായി രംഗത്തിറങ്ങിയിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    

Read More

നിലവില്‍ അച്ഛനെയും ലാല്‍ അങ്കിളിനെയും വച്ച് ഒരു സിനിമ ഉണ്ടാകില്ല; വിനീത് ശ്രീനിവാസൻ

നിലവില്‍ അച്ഛനെയും ലാല്‍ അങ്കിളിനെയും വച്ച് ഒരു സിനിമ ഉണ്ടാകില്ല. അങ്ങനെ ഒന്നും ആയിട്ടില്ല. ആരോഗ്യവും കാര്യങ്ങളും ഒക്കെ ശ്രദ്ധിക്കേണ്ടതുണ്ടല്ലോ. അത് ഇപ്പോള്‍ ഇനി എങ്ങനെയാണെന്ന് അറിയില്ല. പക്ഷെ സത്യന്‍ അങ്കിളോ പ്രിയന്‍ അങ്കിളോ ആരെങ്കിലും അങ്ങനെ ഒരു സിനിമ ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താല്‍ നന്നായിരിക്കുമെന്ന് വിനീത് ശ്രീനിവാസൻ. ഞാന്‍ ധ്യാനിനും അച്ഛനുമിടയില്‍ ജീവിക്കുന്ന ഒരാളാണ്. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ മനസിലുള്ള സബ്ജെക്ട് ആയിരുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമ. മാറ്റിവച്ച ഒരു സബ്ജെക്ട് ആയിരുന്നു ഇത്. ‘ഹൃദയം’ കഴിഞ്ഞപ്പോഴാണ് ഈ സിനിമ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് വന്നത്. രണ്ട് കാലഘട്ടം അവതരിപ്പിക്കേണ്ടതിനാല്‍തന്നെ ആദ്യം സിനിമ ചെയ്യാന്‍ കുറച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിനിമയില്‍ കോടമ്പാക്കത്തൊന്നും പോയി ഷൂട്ട് ചെയ്തിട്ടില്ല. എല്ലാം സെറ്റിടുകയായിരുന്നു. -വിനീത് ശ്രീനിവാസന്‍

Read More

അനുഭവമാകുമ്പോഴാണ് സിനിമ ദൈവികമാകുന്നത്; ആടു ജീവിതത്തെ പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

അനുഭവമാകുമ്പോഴാണ് സിനിമ ദൈവികമാകുന്നതെന്ന് റോഷൻ ആൻഡ്രൂസ്. ബ്ലെസിച്ചേട്ടാ, നിങ്ങൾ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചു. പൃഥ്വി… എന്‍റെ ആന്‍റണി മോസസ്… ഞാൻ എന്താ പറയുക? അക്ഷരാർഥത്തിൽ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്‍റെ ആത്മാവ്. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതുണ്ടോ? സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ വിജയിയാക്കി! അടുത്തവർഷം നടക്കുന്ന നിരവധി ചലച്ചിത്ര മേളകളിലും അവാർഡ് ദാന ചടങ്ങുകളിലും നിങ്ങൾ റെഡ് കാർപറ്റിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷയോടെ… ഈ പരിശ്രമത്തിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. എന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു.  പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്‍റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ…

Read More

ഇമോഷണല്‍ സിനിമകള്‍ ഇനി ചെയ്യില്ല; സങ്കടം നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്‍റെ മൈൻഡും അങ്ങനെയാകുന്നു; അമല പോൾ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നായികയും മലയാളിയുമായ അമലാ പോള്‍ തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത് ശ്രദ്ധനേടുന്നു. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് അമല ഇക്കാര്യം തുറന്നു പറഞ്ഞത്. ‘ഒരു ഇന്ത്യൻ പ്രണയകഥ’ പോലെയുള്ള സിനിമകളില്‍ അഭിനയിക്കാനാണ് എനിക്കിഷ്ടം. കോമഡി, ലൗ സ്റ്റോറി പോലുള്ള സിനിമകള്‍ ചെയ്യാൻ ഇനിയും ഞാൻ ആഗ്രഹിക്കുന്നു. ത്രില്ലർ സിനിമകളും ഡാർക്ക് കഥാപാത്രങ്ങളും ചെയ്യാൻ ഇനി എനിക്ക് താത്പ്പര്യമില്ല. രാക്ഷസൻ, ആടൈ എന്നീ സിനിമകള്‍ വിജയിച്ചതിനുശേഷം എനിക്ക് അത്തരത്തിലുള്ള സിനിമകള്‍ മാത്രമാണ് വരാറുള്ളത്. സാഡ് കഥാപാത്രങ്ങളാണ് കൂടുതല്‍ വരുന്നത്. തുടർച്ചയായി സങ്കടം നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്‍റെ മൈൻഡും അങ്ങനെയാകുന്നു. ഞാൻ ഇപ്പോള്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇമോഷണല്‍ സിനിമകള്‍ ഞാൻ ഇനി ചെയ്യില്ല. ബോധപൂർവം എടുത്ത തീരുമാനമാണിത്. വയാറ ഫിലിംസിന്‍റെ ഒരു മികച്ച സീരീസില്‍നിന്ന് എനിക്ക്…

Read More

കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാർ ആശുപത്രിയില്‍

ബംഗളൂരു: ഷൂട്ടിംഗ് സ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവനഹള്ളിക്കു സമീപം ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് താരത്തെ ആശുപത്രിയിലാക്കിയത്. ഞായറാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചശേഷം താരത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചിരുന്നു. ഇന്നലെ വീണ്ടും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തമിഴിൽ സൂപ്പർ ഹിറ്റായ രജനി ചിത്രം ജയിലറിൽ ശിവ എന്ന കാഥാപാത്രമായി എത്തിയ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവമോഗ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണു ശിവ രാജ്കുമാറിന്‍റെ ഭാര്യ ഗീത.

Read More