ദ മങ്കീസ് പാ (1902) എന്ന ക്ലാസിക് കഥയിൽ പ്രചോദനം ഉൾക്കൊണ്ട് ഷൈൻരാജ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചലച്ചിത്രമാണ് കുരങ്ങന്റെ കൈപ്പത്തി. ഒരു മാന്ത്രികവസ്തു കിട്ടുന്ന ഒരു കുടുംബത്തിന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന അനുഭവങ്ങളാണ് പ്രമേയം. സുല്ലു ആൻഡ് സല്ലു പ്രൊഡക്ഷണസിന്റെ ബാനറിൽ ഷഹീൻ എസ്. എസ് ആണ് ചിത്രം നിർമിച്ചത്. ബി. വിജയൻ, ഷിജി ശ്രേയസ്, രാജാ അസീസ്, നിഖിൽ രാജൻ, എം. മനോജ്, രാജേഷ് ജയകുമാർ, ജയകൃഷ്ണൻ കാര്യവട്ടം എന്നിവരാണ് താരങ്ങൾ. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി അച്ചു കൃഷ്ണ, സൗണ്ട് ഡിസൈൻ, ഒറിജിനൽ സ്കോർ ധീരജ് സുകുമാരൻ, എഡിറ്റർ അച്ചു കൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആദർശ് എസ്. ഷീല, സഹസംവിധായകൻ നിഖിൽ രാജൻ, അസോസിയേറ്റ് കാമറാമാൻമാർ അനന്ദ കൃഷ്ണൻ, വിഷ്ണു, അസിസ്റ്റന്റ് കാമറാമാൻ സാം പോൾ രാജു, പ്രൊഡക്ഷൻ കൺട്രോളർ ബെൻ എസ്.ജോർജ്, പിആർഒ…
Read MoreCategory: Movies
ഞാനും ഷാരൂഖും അത്ര സുഖത്തിൽ അല്ല; ജൂഹി ചൗള
ഷാരൂഖിനൊപ്പം ഞാന്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാറില്ല . അതിനുള്ള കാരണം ടീം മോശം പ്രകടനം നടത്തുമ്പോൾ ആ ദേഷ്യം എന്നോടാണ് ഷാരൂഖ് പ്രകടിപ്പിക്കുന്നതെന്ന് ജൂഹി ചൗള. അത് എന്നോടല്ല ടീമിനോടാണ് പറയേണ്ടത് എന്ന് ഞാൻ അദ്ദേഹത്തോടു പറയും. അതുകൊണ്ടുതന്നെ ഞങ്ങള്‍ അത്ര സുഖത്തില്‍ അല്ല. ഐപിഎൽ എല്ലായ്പ്പോഴും ആവേശം നൽകുന്ന ഒന്നാണ്. ഞങ്ങളുടെ ടീം കളിക്കുമ്പോള്‍ ഞങ്ങളെല്ലാം ടിവിയുടെ മുന്നിലുണ്ടാകും. ഞങ്ങളെല്ലാം വളരെ ടെൻഷനില് ആയിരിക്കും എന്ന് ജൂഹി ചൗള പറഞ്ഞു.
Read Moreകുമിളയിലിരിക്കുന്നത് പോലെ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് മണ്ണിലേക്ക് ഇറങ്ങണം; ട്രോളിൽ പ്രതികരിച്ച് രശ്മിക
രൺബിർ കപുറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ എന്ന ചിത്രം ഒടിടി റിലീസിനുശേഷവും ചർച്ചകളിൽ നിറയുകയാണ്. സ്ത്രീ വിരുദ്ധതയും വയലൻസും പ്രോത്സാഹിപ്പിക്കുന്ന ചിത്രമെന്നാണ് പൊതുവായി ഉയർന്നുവരുന്ന വിമർശനം. ഈ വിമർശനങ്ങൾക്കുപുറമെ ചിത്രത്തിലെ നായിക രശ്മിക മന്ദാനക്കെതിരേ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. എന്നാൽ, അത്തരം ട്രോളുകളോടും കളിയാക്കലുകളോടുമുള്ള തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് രശ്മിക മന്ദാന. ചിത്രീകരണ സമയത്തു തനിക്ക് ഏറ്റവും കൂടുതൽ കൈയടി കിട്ടിയ രംഗത്തിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകളും കളിയാക്കലുകളും കിട്ടുന്നതെന്നാണ് രശ്മിക പറയുന്നത്. രശ്മികയുടെ വാക്കുകൾ…എന്റെ സിനിമ എങ്ങനെയാണ്, അതില്‍ എന്റെ മുഖം എങ്ങനെയാണ്, ഡയലോഗ് എങ്ങനെയാണ് എന്നതെല്ലാംവച്ച് എന്നെ ട്രോള്‍ ചെയ്യുന്നുണ്ട്. എനിക്കറിയാം എന്റെ പെര്‍ഫോമന്‍സ് എങ്ങനെയായിരുന്നു എന്ന്. അഞ്ചു മാസം മുമ്പാണ് ഷൂട്ട് ചെയ്തത്. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള സീൻ ചെയ്തപ്പോൾ സെറ്റിലുള്ള ആളുകൾക്ക് ഇഷ്ടപ്പെട്ടു.…
Read Moreആദ്യപ്രണയം സ്കൂളിൽ പഠിക്കുന്പോൾ; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ
സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയം. ആ കുട്ടി മലയാളിയാണ്. അവളെ കാണാന്‍ വേണ്ടി ഞാന്‍ ഞായറാഴ്ച കുര്‍ബാനയ്ക്കു വരെ പോയിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ ഇഷ്ടം. എത്ര പ്രണയം ഉണ്ടായിരുന്നെന്ന് പറയാൻ പറ്റില്ല. ഓരോ പ്രായത്തിലും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല ഓര്‍മകള്‍ ഉണ്ടായ സംഭവങ്ങളുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. എനിക്ക് നല്ലൊരു സുഹൃത്ത് ഉണ്ടായിരുന്നു. പുള്ളിക്കാരി ഇപ്പോഴും എന്റെ ഫ്രണ്ടാണ്. ഞങ്ങള്‍ ഒരുമിച്ചു സ്കൂളില്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ടീച്ചേഴ്സ് വരെ ചോദിച്ചിട്ടുണ്ട്. ആ കുട്ടി രജ്പുത്താണ്. അവളുടെ വീട്ടില്‍ ഞാന്‍ പോവാറുണ്ട്. നിങ്ങള്‍ക്ക് ഓക്കെയാണെങ്കില്‍ കല്യാണം കഴിപ്പിക്കാമെന്ന് ആന്റി വരെ പറഞ്ഞു. മാത്രമല്ല അവളുടെ മുത്തച്ഛന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. അത് കേട്ട് ഞാന്‍ പേടിച്ചെന്ന് പറയാം. കാരണം ഞങ്ങള്‍ തമ്മില്‍ അങ്ങനൊരു ബന്ധവുമില്ല. പിന്നെ ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസുള്ളപ്പോള്‍ അവള്…
Read Moreപെട്ടെന്ന് ദേഷ്യം വരാത്ത വ്യക്തിയാണ് ഞാൻ; ഗായത്രി സുരേഷ്
യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് ഗായത്രി സുരേഷ്. ബ്യൂട്ടി പേജെന്റ്സിന്റെ ഭാഗമായത് സിനിമയില്‍ അവസരം കിട്ടാനാണെന്ന് ഗായത്രി പറഞ്ഞു. മിസ് കേരളയില്‍ പങ്കെടുത്താല്‍ മീഡിയ ശ്രദ്ധിക്കുമല്ലോ. പണ്ട് മുതല്‍ പൃഥ്വിരാജിലെ ഫയർ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം അദ്ദേഹത്തില്‍ വിശ്വസിച്ചതുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹം ഒരു തരത്തില്‍ എന്റെ ഇൻസ്പിരേഷനാണ്. ചെറുപ്പം മുതല്‍ ഞാൻ എന്നെ സ്വയം വാലിഡേറ്റ് ചെയ്യാറുണ്ടായിരുന്നു. പിന്നെ ആളുകള്‍ എന്നെ വാലിഡേറ്റ് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്. ആളുകളോട് പെട്ടന്ന് ദേഷ്യം വരാത്ത ഒരാളാണ് ഞാൻ. രണ്ട് വർഷം മുന്‍പു വരെ സങ്കടം ഞാൻ പുറത്ത് കാണിക്കുമായിരുന്നു ഇപ്പോള്‍ അതില്ല. എന്റെ ജേർണി എന്റെ മാത്രം തീരുമാനങ്ങളില്‍ ജനിച്ചതാണ്. എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതെല്ലാം കറക്ട് ചെയ്ത് നന്നാവണം എന്ന് ആഗ്രഹിക്കുന്നു എന്ന് ഗായത്രി സുരേഷ് പറഞ്ഞു.
Read Moreസിനിമയിലേത് പോലെ നസ്ലിനും മമിതയും ജീവിതത്തിലും ഒന്നിക്കണം; സന്തോഷ് വർക്കി
മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്. മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ ഡയലോഗ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി നായികമാരോട് തനിക്ക് പ്രേമം തോന്നിയിട്ടുണ്ടെന്ന് സന്തോഷ് വർക്കി വെളിപ്പെടുത്തിയതോടെ ഇയാൾക്കെതിരേ പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലും ജീവിതത്തിലും നസ്ലിനും മമിതയും ഒന്നിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് സന്തോഷ്. മമിതയാണ് ഇപ്പോൾ താരം. മമിതയുടെ സമയമാണിത്. നന്നായി അഭിനയിക്കുന്ന നടിയാണ് മമിതയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ നസ്ലിനെ താൻ തീയറ്ററിൽ വച്ച് കണ്ടിരുന്നു. ആളുകളെ അഭിമുഖീകരിക്കുന്നതിന് നസ്ലിന് ഭയമാണെന്നും സന്തോഷ് പറഞ്ഞു. പ്രേമലുവിനേക്കാൾ ജോ ആൻഡ് ജോ എന്ന ചിത്രത്തിലെ നസ്ലിന്റെ അഭിനയമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും സന്തോഷ് വ്യക്തമാക്കി.
Read Moreഐറ്റം ഡാന്‍സ് പ്രതിഫലത്തിന്റെ ഒന്നാം സ്ഥാനത്ത് സാമന്ത, പിന്നാലെ സണ്ണി ലിയോൺ
ബോളിവുഡില്‍ പണ്ടുമുതലേ ഐറ്റം ഡാന്‍സ് അവിഭാജ്യഘടകമായിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളും അതേറ്റെടുത്തു. പ്രമുഖ നടിമാർ തന്നെയാണ് ഇത്തരം ഡാന്‍സുകള്‍ ചെയ്തിരുന്നത്. ഇത്തരം ഗാനങ്ങളും നൃത്തങ്ങളും സിനിമയുടെ വിജയങ്ങള്‍ക്കു സഹായമാകാറുണ്ട്. ബോളിവുഡിന്റെ തുടക്കകാലത്ത് ഹെലന് ഇത്തരത്തില്‍ ഐറ്റം ഡാന്‍സുകള്‍ കളിക്കാറുള്ള താരമായിരുന്നു. 1950കളിലടക്കം സിനിമകളുടെ വലിയ വിജയത്തിന് ഹെലന്റെ നൃത്തച്ചുവടുകള്‍ നിര്‍ബന്ധമായിരുന്നു. ഇന്ന് പല മുന്‍നിര നടിമാരും ഇത്തരം ഗ്ലാമര്‍ ഡാന്‍സുകള്‍ക്ക് കോടികളാണ് പ്രതിഫലം വാങ്ങാറുള്ളത്. തെലുങ്കില്‍ നടി സാമന്ത പുഷ്പയിലെ ഗാനങ്ങള്‍ക്കായി നൃത്തം വെച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. നടി ആ നാല് മിനിറ്റ് ഗാനത്തിനായി അഞ്ച് കോടി രൂപയാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ബോളിവുഡില്‍ ആരാണ് ഐറ്റം ഡാന്‍സിന് വമ്പന്‍ പ്രതിഫലം വാങ്ങുന്നത് സാക്ഷാൽ സണ്ണി ലിയോണാണ്. ബോളിവുഡില്‍ നിരവധി ഐറ്റം നമ്പറുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് സണ്ണി. ഷാരൂഖ് ഖാന്റെ റയീസ് എന്ന ചിത്രത്തിലെ…
Read Moreവിലക്കാതെ ഖത്തർ; ആടുജീവിതം ഖത്തറിൽ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഇവയാണ്
വളരെ വർഷങ്ങളുടെ കഠിനാധ്വാനവും, കാത്തിരിപ്പും കഴിഞ്ഞ് തിയേറ്ററിലെത്തിയ പൃഥ്വിരാജ് സുകുമാരന്റെ ചിത്രമാണ് ആടുജീവിതം. മാർച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതം ബോക്സ് ഓഫീസിൽ മികച്ച നേട്ടം കൊയ്യുകയാണ്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം ഖത്തറിൽ പ്രദർശനം തുടങ്ങി. ഖത്തറിലെ 19 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സിനികോ ഗ്ലോബൽ – ഏഷ്യൻ വില്ലേജ്, സിനികോ: അൽ ഖോർ മാൾ, സിനികോ ഗ്രാൻഡ് സിറ്റി സെന്റർ, സിനികോ വില്ലേജിയോ സിനിമ, ഫ്ലിക് സിനിമാസ്: മിർഖാബ് മാൾ, മാൾ സിനിമ, റോയൽ പ്ലാസ സിനിമ, തുമാമ മാൾ : ദോഹ ഖത്തർ, നോവോ സിനിമാസ്: ദി പേൾ, നോവോ സിനിമാസ്: 01 മാൾ, നോവോ സിനിമാസ്: മുഷരിബ്, നോവോ സിനിമാസ്: മാൾ ഓഫ് ഖത്തർ, നോവോ സിനിമാസ്: സൂഖ് വാഖിഫ്, നോവോ സിനിമാസ്: തവാർ മാൾ, നോവോ…
Read Moreസർജറി കഴിഞ്ഞു, ശബ്ദം ഇല്ല: വീഡിയോ എടുക്കുന്നത് എഐ വഴി; തുറന്ന് പറഞ്ഞ് താര കല്യാൺ
സിനിമയിലൂടെയും സീരിയലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് താരാ കല്യാൺ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ശബ്ദം പോയ കാര്യം തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം. തന്റെ സർജറിക്ക് ശേഷമുള്ള കാര്യവും ഡോക്ടറുടെ വിശദീകരണവുമൊക്കെയാണ് വീഡിയോയിൽ താര പറയുന്നത്. സർജറി കഴിഞ്ഞിട്ട് രണ്ടാഴ്ചയായെന്നും ശബ്ദം തീരെ ഇല്ലെന്നും താര വീഡിയോയിലൂടെ പറയുന്നുണ്ട്. എഐ വഴിയാണ് താര കല്യാൺ വീഡിയോ എടുക്കുന്നത്. എത്രയും പെട്ടെന്ന് ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വീഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും താര കല്യാൺ വീഡിയോയിൽ പറഞ്ഞു.
Read Moreസീക്രട്ട് തുറന്ന് അനുമോഹന്‍…
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹന്റെയും മകന്. സായികുമാറിന്റെ സഹോദരീപുത്രന്. വിനു മോഹന്റെ സഹോദരന്… കുട്ടിക്കാലത്തേ സിനിമയും നാടകവും കണ്ടുവളര്‍ന്ന അനുമോഹന്‍ സിനിമ അകലെയായിരുന്നില്ല. സഭാകമ്പത്താല് സ്കൂളില്‍ സ്റ്റേജ് പരിപാടികളൊന്നും ചെയ്യാതെ ചിത്രരചനയില്‍ ഒതുങ്ങിയ ആ പയ്യന് പിന്നീടു സിനിമാനടനായതും അയ്യപ്പനും കോശിയും സിനിമയിലൂടെ ഐഡന്റിറ്റി നേടിയതും സമീപകാലചിത്രം. അനില്‍ കുര്യന്റെ തിരക്കഥയില്‍ അഭയകുമാര്‍ സംവിധാനം ചെയ്ത സീക്രട്ട് ഹോമാണ് അനുമോഹന്റെ പുതിയ റിലീസ്. മുത്തച്ഛന് ചെയ്തതുപോലെ എന്നുമോര്‍ത്തിരിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് അനു രാഷ്ട്രദീപികയോടു പറഞ്ഞു. സീക്രട്ട് ഹോം… ക്രൈംഡ്രാമയാണിത്. നമുക്കുചുറ്റും നടന്ന പല സംഭവങ്ങളില്‍നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ കഥയും ഭൂപ്രദേശവും ഒരു വീടും. ആ വീട്ടില്‍ നടക്കുന്ന ഒരു സംഭവം ആസ്പദമാക്കിയുള്ള കഥയാണ് സീക്രട്ട് ഹോം. പക്ഷേ, വീട്ടില്‍ മാത്രം ഒതുങ്ങുന്ന കഥയല്ല. ഏകദേശം മുപ്പതോളം ലൊക്കേഷനുകളില്‍ ഷൂട്ട്…
Read More