സിനിമയിൽ അവസരങ്ങൾ തിരക്കി നടന്ന കാലത്ത് എല്ലാവരും കുറ്റപ്പെടുത്തിയത് എന്റെ ശരീര പ്രകൃതിയേയായിരുന്നു. അന്ന് മുതൽ ഫിറ്റ്നസ് ശ്രദ്ധിച്ച് ബോഡി സൂക്ഷിക്കുന്ന ആളാണ് ഞാൻ. അന്ന് മലയാളത്തിലെ നടന്മാരുടെ കഥാപാത്രങ്ങൾക്ക് മസിലും എന്റേത് പോലുള്ള ശരീര പ്രകൃതിയും ഉണ്ടായിരുന്നില്ല. അതിന്റേതായിട്ടുള്ള അവഗണനകൾ അന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ചാൻസ് ചോദിച്ച് നടന്ന കാലത്ത് കൈയിൽ പൈസയില്ലാതെ കിലോമീറ്ററുകളോളം നടന്നു തന്നെയാണ് തിരികെ വീട്ടിലെത്തിയിരുന്നത്. സിനിമയ്ക്ക് വേണ്ടി എന്ത് കഠിനാധ്വാനവും ചെയ്യാൻ തയ്യാറുള്ള വ്യക്തിയാണ് ഞാൻ. നിർമാണം മാത്രമല്ല സിനിമാ സംവിധാനവും എന്റെ സ്വപ്നമാണ്. -ഉണ്ണി മുകുന്ദൻ
Read MoreCategory: Movies
‘ഉരു’ തിയറ്ററുകളിലേക്ക്, പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ജാലിയൻ കണാരൻ എന്ന വേഷപ്പകർച്ചയിലൂടെ മലയാളി മനസിൽ സ്ഥാനം പിടിച്ച പ്രശസ്ത സിനിമാ നടൻ ഹരീഷ് കണാരൻ തന്റെ മുഖ പുസ്തക പേജിലൂടെ ‘ഉരു’ സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറക്കി. സിനിമയിൽ ഉരു തൊഴിലാളിയും മ്യൂസിക് ബാൻഡ് അംഗവുമായ അജയൻ എന്ന കഥാപാത്രത്തിന്റെ റോൾ മനോഹരമാക്കിയ അജയ് കല്ലായിയുടെ പോസ്റ്ററാണ് പുതുതായി പുറത്തിറക്കിയത്. ഉരു ഏതാനും ആഴ്ചകൾക്കുള്ളിൽ തിയറ്ററുകളിലൂടെ റിലീസ് ചെയ്യും. ഇ .എം അഷ്റഫ് കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ മാമുക്കോയ, മഞ്ജു പത്രോസ്, കെ.യു മനോജ് എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . സുബിൻ എടപ്പകത്ത്, എ.സാബു എന്നിവരാണ് സഹ നിർമാതാക്കൾ.
Read Moreമിന്നൽ മുരളിയിൽ കാണാത്ത ഐശ്വര്യ ലക്ഷ്മിയും
മിന്നൽ മുരളിയിൽ ഐശ്വര്യ ലക്ഷ്മിയെ കണ്ടിരുന്നോ? അതെ, ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും ഒരു ഭാഗമായിരുന്നു. അഭിനയിച്ചല്ല ശബ്ദം നൽകിയാണ് നടി മിന്നൽ മുരളിക്കൊപ്പം ചേർന്നത്.സിനിമയ്ക്കായി ഐശ്വര്യ ലക്ഷ്മി ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോ ബേസിൽ ജോസഫ് പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പ്രേക്ഷകരും അറിയുന്നത്. ചിത്രത്തിൽ ആർക്കാകും നടി ശബ്ദം നൽകിയത്. നായികമാർക്കൊന്നുമല്ല. ജോസ്മോന്റെ ക്ലാസിൽ പഠിക്കുന്ന കൊച്ചുകുട്ടിക്കാണ് ഐശ്വര്യ ശബ്ദം കൊടുത്തത്. ക്ലാസ്സിൽ ടീച്ചർ മിന്നലിനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ “ടീച്ചറെ അപ്പൊ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ” എന്നൊരു പെൺകുട്ടി ചോദിക്കുന്നുണ്ട്. ആ കുട്ടിയുടെ ശബ്ദത്തിനാണ് ഐശ്വര്യ ഡബ്ബ് ചെയ്തത്.മിന്നൽ മുരളിക്കായി ഡബ്ബിംഗിനെത്തിയ അതിഥി എന്ന തലക്കെട്ടോടെയാണ് ബേസിൽ വിഡിയോ പങ്കുവച്ചത്.
Read Moreആനിയുടെ സൗന്ദര്യക്കൂട്ടുകൾ…
ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു എന്റെ മുടിയുടെ കരുത്ത്. അന്ന് സമൃദ്ധമായി മുടി ഉണ്ടായിരുന്നു. സ്കൂൾ കാലം മുതൽ ആഴ്ചയിൽ ഒരുദിവസം മുടിയിൽ കാച്ചെണ്ണ പുരട്ടും. പിന്നെ കാച്ചെണ്ണ തൊട്ട് മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്താണു മുടി കഴുകുന്നത്. ഷാന്പു ഉപയോഗിക്കില്ല. കോളജ് പഠനകാലത്ത് കുറേ സൗന്ദര്യക്കൂട്ടുകളുണ്ടായിരുന്നു. അന്ന് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അതു പോലെ അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇന്നും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് ഇന്നും ഇഷ്ടം. -ആനി
Read Moreനടി ലക്ഷ്മിപ്രിയ തിരക്കഥാകൃത്താകുന്നു, ഭർത്താവ് പി. ജയ്ദേവ് സംവിധാനം ചെയ്യും
എ എം മൂവീസിന്റെ ബാനറിൽ പി. ജയ്ദേവ് സംവിധാനവും എം.ഡി. സിബിലാൽ നിർമാണവും നിർവഹിക്കുന്ന ആറാട്ട് മുണ്ടൻ എന്ന ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നടി ലക്ഷ്മിപ്രിയ തിരക്കഥ ഒരുക്കുന്നു. പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ ഭർത്താവുമാണ് പി. ജയ്ദേവ്. അന്പലപ്പുഴ കോറൽ ഹൈറ്റ്സിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എ.എം. ആരിഫ് എംപിയും എച്ച്. സലാം എംഎൽഎയും ചേർന്ന് ഭദ്രദീപത്തിന് തിരി തെളിയിച്ചാണ് ചിത്രത്തിന് തുടക്കംകുറിച്ചത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ വിഷയങ്ങൾ ചർച്ചചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ട ൻ. ബാനർ എ എം മൂവീസ്, സംവിധാനം പി .ജയ് ദേവ്, നിർമാണം എം.ഡി. സിബിലാൽ, സഹനിർമാണം കെ.പി. രാജ് വക്കയിൽ (യുഎഇ), ലക്ഷ്മിപ്രിയ, തിരക്കഥ ലക്ഷ്മിപ്രിയ, ഛായാഗ്രഹണം ബിജു കൃഷ്ണൻ, കഥ, സംഭാഷണം രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം…
Read Moreപതുക്കെ ഒരു തരം മടുപ്പ് എന്നെ ബാധിച്ചുതുടങ്ങി;നീണ്ട ഇടവേളയെക്കുറിച്ച് ഇർഷാദ്
25 വർഷം എന്നെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവല്ല. എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ പകുതിയോളം വരും എന്റെ സിനിമാജീവിതവും. പക്ഷേ തുടക്കകാലത്ത് ആൾക്കൂട്ടത്തിലൊരാളായും മറ്റും ചെറിയ വേഷങ്ങളായിരുന്നു. പിന്നെ പതിയെപ്പതിയെ ഒന്നോ രണ്ടോ ഡയലോഗുകൾ ലഭിക്കാൻ തുടങ്ങി. പക്ഷേ ഓരോ വേഷങ്ങൾക്കുമിടയിൽ നീണ്ട ഇടവേളകളുണ്ടായിരുന്നു. പാഠം ഒന്ന് ഒരു വിലാപത്തിൽ മീരാ ജാസ്മിന്റെ നായകനായി അഭിനയിച്ചെങ്കിലും പിന്നീട് ശ്രദ്ധേയ വേഷങ്ങളൊന്നും ലഭിച്ചില്ല. പതുക്കെ ഒരു തരം മടുപ്പ് എന്നെ ബാധിച്ചുതുടങ്ങി. അങ്ങനെയാണ് സീരിയലിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. എട്ടു വർഷം സീരിയൽ മാത്രമായിരുന്നു എന്റെ ലോകം. പക്ഷേ അപ്പോഴും സീരിയൽരംഗത്തെ എന്റെ നല്ല സുഹൃത്തുക്കൾ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു, നീ സിനിമയിൽ പോകേണ്ട ആളാണ്. സീരിയൽ അല്ല നിന്റെ ലോകമെന്ന്. പിന്നീട് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലൂടെ വീണ്ടും ഇൻഡസ്ട്രിയിലേക്കു തിരികെവന്നു. –ഇർഷാദ്
Read Moreജിബൂട്ടി ഇന്നു തിയറ്ററുകളിലേക്ക്; കോവിഡ് കാലത്ത് ചിത്രീകരിച്ച ഏക മലയാള സിനിമ
റിച്ചാര്‍ഡ് ജോസഫ്കോവിഡ് കാലത്ത് ചിത്രീകരിച്ച ഏക മലയാള സിനിമ ഇന്നു തീയറ്ററുകളിലേക്ക്. ജനപ്രിയ ടെലിവിഷന്‍ പരമ്പര ഉപ്പും മുളകുമിന്റെ പ്രധാന എപ്പിസോഡുകള്‍ക്കു ചുക്കാന്‍ പിടിച്ച എസ്.ജെ. സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജിബൂട്ടി ആണ് ഇന്ന് ആറു ഭാഷകളില്‍ റിലീസ് ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണവും ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ചലച്ചിത്ര മേഖല പൂര്‍ണമായും സ്തംഭിച്ചപ്പോള്‍ ഇതൊന്നും ബാധിക്കാതെ ചിത്രീകരണം തുടര്‍ന്ന മലയാള ചിത്രം കൂടിയാണ് ജിബൂട്ടി. ചിത്രീകരണത്തിനു സര്‍ക്കാര്‍ നല്ല പിന്തുണയാണ് നല്‍കിയത്. 75 ആളുകളുള്ള ടീമാണ് ജിബൂട്ടിയിലേക്ക് ചിത്രീകരണത്തിനായി പോയത്. ജിബൂട്ടിയിലെ പ്രധാന മേഖലയിലെല്ലാം കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നെങ്കിലും സര്‍ക്കാര്‍ ജിബൂട്ടി സിനിമ ചിത്രീകരിക്കുന്ന സ്ഥലം കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി നല്കി. ജിബൂട്ടിയിലെ മലയാളി വ്യവസായിയും സിനിമയുടെ നിര്‍മാതാവുമായ ജോബി…
Read Moreഅല്ലുഅർജുൻ ഫഹദിക്കുറിച്ച് പറഞ്ഞത് കേട്ടാൽ…
ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലൻ വേഷമല്ല. അതു കൊണ്ടുതന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു. ഫഹദിനെ പോലെ സ്റ്റാർ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനത് ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു. ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ചു മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരിൽ കാണാൻ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. അദ്ദേഹത്തിന്റെ രീതികൾ എന്നെ വല്ലാതെ ആകർഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തി. -അല്ലു അർജുൻ
Read Moreനടൻ ജി.കെ. പിള്ള അന്തരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം: മലയാള സിനിമാ സീരിയൽ നടൻ ജി.കെ. പിള്ള (97) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം.ഏറെ നാളായി അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. വർക്കലയിലായിരുന്നു അദ്ദേഹം താമസിച്ച് വന്നിരുന്നത്. മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 325 ൽ പരം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഗോവിന്ദ പിള്ള കേശവപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർണമായ പേര്. 1924 ൽ ചിറയിൻകീഴിലായിരുന്നു ജനനം. കഴിഞ്ഞ 65 വർഷക്കാലമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ച് വരികയായിരുന്നു. മലയാളത്തിലെ ആദ്യകാല നടൻമാരായിരുന്ന സത്യൻ, പ്രേംനസീർ, മധു, തിക്കുറിശി, അടൂർ ഭാസി ഉൾപ്പെടെയുള്ള നടൻമാരോടൊപ്പവും മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള നടൻമാരോടൊപ്പവും ദിലീപ് ഉൾപ്പെടെയുള്ള യുവനിരയിലുള്ള നായകൻമാരോടൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത കാലം മുതൽ അദ്ദേഹം സീരിയൽ രംഗത്തായിരുന്നു സജീവമായിരുന്നത്. തുന്പോലാർച്ച, കാര്യസ്ഥൻ ഉൾപ്പെടെയുള്ള ചിത്രങ്ങളായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്.…
Read Moreചാൻസ് ചോദിക്കുന്നുവെന്ന് വെച്ചാൽ അവരുടെ കൂടെ ജോലി ചെയ്യാന്‍ ഒരു അവസരം തരൂഎന്നാണെന്ന് അജു വർഗീസ്
സത്യന് അന്തിക്കാട്, ലാല്‍ ജോസ് എന്നിവരോട് എട്ടു വര്‍ഷമായി ഞാന്‍ ചാന്‍സ് ചോദിക്കുന്നു. അവര്‍ മനഃപൂര്‍വം എനിക്ക് റോള്‍ തരാത്തതല്ല. എനിക്ക് പറ്റിയ റോളുകള്‍ ഇല്ലാത്തതു കൊണ്ടാണ്. എന്നു പറഞ്ഞ് ഞാന്‍ ചാന്‍സ് ചോദിക്കുന്നത് നിര്‍ത്തില്ല, ഇനിയും തുടരും. അന്‍വര്‍ റഷീദ്, ആഷിഖ് അബു എന്നിവരോടൊക്കെ ചാന്‍സ് ചോദിച്ചിട്ടുണ്ട്. ചാന്‍സ് ചോദിക്കുന്നതില്‍ എനിക്ക് മടിയില്ല. ഞാന്‍ അവരുടെ വീട്ടില്‍ പോയി കാശു തരുമോ എന്നല്ല ചോദിക്കുന്നത്, അവരുടെ കൂടെ ജോലി ചെയ്യാന്‍ ഒരു അവസരം തരൂവെന്നാണ്. ഇതിഹാസ നടന്മാരില് ഒരാളായ മമ്മൂട്ടി പോലും പറഞ്ഞിട്ടുണ്ട്, സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമ ആവശ്യമെന്ന്. അങ്ങനെയെങ്കില്‍ എല്ലാ ദിവസവും ചാന്‍സ് ചോദിച്ചിരിക്കണം. -അജു വർഗീസ്
Read More