ഇത്രനാളത്തെ സിനിമാജീവിതത്തിനിടയിൽ ഇത്രയും ഫോൺ കോൾ എനിക്കു വന്നിട്ടില്ല! ഹരിശ്രീ അശോകൻ

മിന്നൽ മുരളിയിലെ ദാസൻ ഒരു ഗംഭീര കഥാപാത്രമാണ് എന്നാണ് എല്ലാവരും പറയുന്നത്. സിനിമ കണ്ടിട്ട് ഒരുപാടുപേർ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. സംവിധായകരും നിർമാതാക്കളും നടീനടന്മാരുമൊക്കെ വിളിച്ചു. സത്യം പറഞ്ഞാൽ ഇത്രനാളത്തെ സിനിമാജീവിതത്തിനിടയിൽ ഇത്രയും ഫോൺ കോൾ എനിക്കു വന്നിട്ടില്ല. എന്നിൽനിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം കിട്ടിയതുകൊണ്ടാകാം. കുറേക്കാലമായി സിനിമയിൽനിന്ന് മാറിനിന്നിട്ട് തിരിച്ചുവന്നത് ഇത്തരത്തിലൊരു കഥാപാത്രമായതുകൊണ്ടുള്ള ഇഷ്ടമായിരിക്കും. ഒടിടി റിലീസ് ആയതുകൊണ്ട് ഒരേ സമയം 190 രാജ്യങ്ങളിലോളം ഒരുമിച്ച് എല്ലാവർക്കും സിനിമ കാണാൻ കഴിയുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമിൽ ആദ്യത്തെ പത്തു സിനിമകൾ എടുത്താൽ അതിൽ ഉൾപ്പെടുന്ന ഒരു സിനിമയാണ് മിന്നൽ മുരളി. അതിൽ സന്തോഷമുണ്ട്. -ഹരിശ്രീ അശോകൻ

Read More

ഓഡീഷൻ ഒന്നും ഉണ്ടായിരുന്നില്ല! ഞാനും ശരണ്യയും തമ്മിൽ‌ ഒരുപാട് വ്യത്യാസങ്ങളുണ്ട്…; അനശ്വര രാജൻ പറയുന്നു…

യഥാർഥത്തിൽ കോളജ്, ഹോസ്റ്റൽ ജീവിതം പോലെയാണ് സിനിമയുടെ ചിത്രീകരണ വേളയിൽ അനുഭവപ്പെട്ടത്. ഞാനും ശരണ്യയും തമ്മിൽ‌ ഒരുപാട് വ്യത്യാസങ്ങളുണ്ട്. മമിതയും മറ്റുള്ളവരും അടുത്ത സുഹൃത്തുക്കളായതിനാൽ‌ കെമിസ്ട്രി നന്നായി വർക്കൗട്ട് ആയപോലെ തോന്നിയിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ ആസ്വദിച്ചപോലെ എല്ലാവർക്കും സൂപ്പർ ശരണ്യയും ആസ്വദിക്കാൻ സാധിക്കും. ഒരുപാട് നർമ മുഹൂർത്തങ്ങളും ഉണ്ട്. ഗിരീഷേട്ടൻ സ്ക്രിപ്റ്റ് അയച്ചുതന്നപ്പോൾ വായിച്ചുനോക്കി ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. ജോൺ ഏബ്രഹാംസർ ആദ്യമായി നിർമിക്കുന്ന മലയാള സിനിമയുടെ ഭാഗമാകുന്നത് സന്തോഷം നൽകുന്നുണ്ട്. ഓഡീഷൻ ഒന്നും ഉണ്ടായിരുന്നില്ല. സംവിധായകൻ വിളിച്ച് ഇങ്ങനൊരു കഥാപാത്രമുണ്ട് എന്നു പറയുകയായിരുന്നു. -അനശ്വര രാജൻ

Read More

അവർക്കു ബോധ്യമായി! നിഷാദിന്‍റെ അക്കൗണ്ടുകൾ പരിശോധിച്ചാണ് ഇഡി എന്‍റെ സിനിമാ കമ്പനിയിൽ എത്തിയത്; ഉണ്ണി മുകുന്ദൻ

2019ലാണ് നിഷാദ് അഡ്വാൻസ് നൽകിയത്. പിന്നീട് കോവിഡും മറ്റു പ്രശ്നങ്ങളും മൂലം സിനിമയൊന്നും നടന്നില്ല. രണ്ടു തവണ മാത്രമാണ് നിഷാദ് എന്നെ ബന്ധപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ പരസ്യ ആവശ്യത്തിനായി ഒരിക്കലും, പിന്നീട് സിനിമാ ആവശ്യവുമായും. നിഷാദിനെതിരേ ആരോപണങ്ങളുള്ള വിവരമൊന്നും എനിക്ക് അറിയില്ല. നിഷാദിന്‍റെ അക്കൗണ്ടുകൾ പരിശോധിച്ചാണ് ഇഡി എന്‍റെ സിനിമാ കമ്പനിയിൽ എത്തിയത്. എന്‍റെ പിതാവാണ് കാര്യങ്ങൾ നോക്കുന്നത്. പുതിയ ചിത്രമായ മേപ്പടിയാന്‍റെ പ്രചരണവുമായി ബന്ധപ്പെട്ട് ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തുമ്പോഴേക്കും ഇഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർക്ക് ബോധ്യം വന്നിട്ടുണ്ട്. നിഷാദിന് പണം തിരികെ കൊടുക്കുമ്പോൾ ഇഡിയുടെ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിർദേശം തന്നിട്ടുണ്ട്. -ഉണ്ണി മുകുന്ദൻ

Read More

ജെസ്നിയെ മിന്നുചാർത്തി ജോൺപോൾ ജോർജ്! വധു അങ്കമാലി സ്വദേശിനി

ഗപ്പി, അന്പിളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ ജോണ്‍പോൾ ജോർജ് വിവാഹിതനായി. അങ്കമാലി സ്വദേശിനി ജെസ്നിയാണ് വധു. ചെന്നൈ നൂത്തൻഞ്ചരി സെന്‍റ് ആന്‍റണീസ് കത്തീഡ്രലിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. കോട്ടയം മൂലേടം കുന്നന്പള്ളി കളത്തിൽ പറന്പിൽ കെ.വി.ജോർജിന്‍റെയും റീത്താമ്മയുടെയും മകനാണ് ജോണ്‍പോൾ ജോർജ്. അങ്കമാലി കൊച്ചാപ്പള്ളിയിൽ കെ.പി.ജോയി-ജാൻസി ദന്പതികളുടെ മകളാണ് ജെസ്നി. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു പരിചയ സന്പന്നനായ ജോണ്‍ പോൾ ഗപ്പി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. ആദ്യത്തെ ചിത്രം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. സൗബിൻ ഷാഹിറിനെ നായകനാക്കി ചെയ്ത അന്പിളിയാണ് രണ്ടാമത്തെ ചിത്രം. കുടുംബ ചിത്രമെന്ന നിലയിൽ ഇതും പ്രേക്ഷകശ്രദ്ധ നേടി. ഗപ്പിയിലെയും അന്പിളിയിലെയും എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. പരസ്യ ചിത്രങ്ങൾ അടക്കം ഒരുക്കിയിട്ടുള്ള ജോണ്‍പോൾ നിലവിൽ തമിഴ് ചിത്രവുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തനങ്ങളിൽ…

Read More

ഞാൻ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക..! അഹാന കൃഷ്ണ പറയുന്നു…

ഞാൻ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാൻ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക. പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് ഞാൻ. അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നതു കാണുമ്പോൾ അതെനിക്ക് ഇഷ്ടപ്പെടാറില്ല. -അഹാന കൃഷ്ണ

Read More

ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്‍റെ മുഖവും ഇതുപോലെ സ്‌ക്രീനിൽ തെളിഞ്ഞു കാണണം എന്നുള്ളത്..! സെന്തിൽ കൃഷ്ണ

കുടുംബത്തോടൊപ്പം മമ്മൂക്കയുടെയും ലാലേട്ടന്‍റെയുമൊക്കെ പടങ്ങൾ ടീവിയിൽ കണ്ടിരുന്ന സമയത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്‍റെ മുഖവും ഇതുപോലെ സ്‌ക്രീനിൽ തെളിഞ്ഞു കാണണം എന്നുള്ളത്. ദൈവാനുഗ്രഹത്താൽ ആ മോഹങ്ങൾ വിനയൻസാറിന്‍റെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ സഫലമായി. വീണ്ടും എന്‍റെ ഒരു സിനിമ – ഉടുമ്പ് – കുടുംബത്തോടൊപ്പം കാണുന്നതിൽ അതിയായ സന്തോഷം ഉണ്ട്. സ്‌ക്രീനിൽ നോക്കുന്നതിനേക്കാൾ ഞാൻ നോക്കുന്നത് എന്‍റെ അമ്മയുടെയും കുടുംബത്തിന്‍റെയും മുഖത്തേക്കാണ്. ഈ സന്തോഷത്തിൽ നിങ്ങളും കൂടെയുണ്ടാകണം, നിങ്ങളുടെ സ്വന്തം സെന്തിൽ. -സെന്തിൽ കൃഷ്ണ

Read More

പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും…! ആരാധകർ പുറകെ കൂടുന്നതെന്നും അത്ര ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ; നിഖില വിമൽ പറയുന്നു…

ഞാൻ പെട്ടന്ന് ദേഷ്യം വരുന്ന ഒരാളാണ്. ആരാധകർ പുറകെ കൂടുന്നതെന്നും അത്ര ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. ജെനുവിനായുള്ള മെസേജാണെന്ന് തോന്നിയാൽ മാത്രമെ ഞാൻ സോഷ്യൽമീഡിയ മെസേജുകൾക്ക് മറുപടി നൽകാറുള്ളൂ. പിന്നെ ചിലത് കാണുമ്പോൾ ബ്ലോക്ക് ചെയ്യാറുണ്ട്. കമൽ ഹാസൻ സാറിനെ കാണണമെന്ന് ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നു. ചില അഭിനേതാക്കളെ ഇഷ്ടമാണെന്നല്ലാതെ ആരോടും ക്രഷ് തോന്നിയിട്ടില്ല. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയതകർച്ചകൾ പറയാൻ മാത്രമില്ല. നന്നായി ഭക്ഷണം കഴിക്കുന്ന, സ്നേഹിക്കുന്ന ഒരാളെ വിവാഹം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. കുറച്ചുകൂടി മെച്ചപ്പെട്ട നടിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഉടനെ അല്ലെങ്കിലും സംവിധാനം എന്നത് ആഗ്രഹമുള്ള ഒന്നാണ്. -നിഖില വിമൽ

Read More

സ്വന്തം സിനിമ കാണാന്‍ പര്‍ദ ധരിച്ച് സായ് പല്ലവി

പ്രേമം എന്ന സിനിമയും അതിൽ സായ് പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രത്തെയും മലയാളികൾ മറക്കില്ല. ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍ നായികയാണ് താരം. സായ് പല്ലവി അഭിനയിച്ച ശ്യാം സിന്‍ഹ റോയി എന്ന ചിത്രം വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരുപാട് ആരാധകരുള്ളതു കൊണ്ട് സായ് പല്ലവി അങ്ങനെ തിയറ്ററില്‍ പോയി സിനിമ കാണാറില്ല. സ്വന്തം പടം തിയറ്ററില്‍ പോയി കാണാനുള്ള ആഗ്രഹം കൊണ്ട് പര്‍ദയണിഞ്ഞ് തിയറ്ററിലെത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പര്‍ദ്ദ അണിഞ്ഞെത്തിയ താരത്തെ ആരാധകരൊന്നും തിരിച്ചറിഞ്ഞില്ല, അതിനാല്‍ തന്നെ പടം ആസ്വദിച്ചു കണ്ട് മടങ്ങുകയായിരുന്നു താരം. ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സാക്രിത്ര്യനും സായ് പല്ലവിക്ക് ഒപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയ താരം കാമറകള്‍ക്കായി പോസ് ചെയ്തു. നാനി, സായ് പല്ലവി, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന…

Read More

സുരാജ് വെഞ്ഞാറമൂടിന്‍റെ സഹോദരൻ സജി വെഞ്ഞാറമൂട് നായകൻ

സുരാജ് വെഞ്ഞാറമൂടിന്‍റെ സഹോദരൻ സജി വെഞ്ഞാറമൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അല്ലി. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാർ എസ് രചനയും സംവിധാനവും നിർവഹിക്കുന്ന അല്ലിയുടെ ചിത്രീകരണം പൂർത്തിയായി. സജി വെഞ്ഞാറമൂട് ഒരു മേസ്തിരിപ്പണിക്കാരന്‍റെ ശക്തമായ വേഷത്തിൽ നല്ല പ്രകടനം നടത്തുന്ന ചിത്രമാണ് അല്ലി.തുടക്കത്തിൽ തന്നെ ശക്തമായൊരു കഥാപാത്രത്തെ ലഭിച്ചതിൽ സന്തോഷിക്കുന്നു. നന്നായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. – സജി വെഞ്ഞാറമ്മൂട് പറയുന്നു. വ്യത്യസ്തമായ കഥയും അവതരണവും അല്ലിയെ വേറിട്ടൊരു അനുഭവമാക്കുന്നു. മേസ്തിരിയായി സജി വെഞ്ഞാറമൂടും, അല്ലിയായി അപർണ മോഹനും സുമതിയമ്മയായി നീനാ കുറുപ്പും നല്ല പ്രകടനമാണ് നടത്തിയത്. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി എസ്.ശ്രീകുമാർ ,ഗൗതം രാജ്, ഡോ.അമ്മു ടി ദീപ് എന്നിവർ നിർമിക്കുന്ന അല്ലി രാജ് കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ഡി.ഒ.പി – ജയൻ ദാസ്, എഡിറ്റർ – അരുൺദാസ്, ഗാനങ്ങൾ…

Read More

 ആഗ്രഹങ്ങളില്ലാതിരുന്ന മഞ്ജു പത്രോസ്

പറഞ്ഞാല്‍ വിശ്വസിക്കുമോയെന്നറിയില്ല. കുട്ടിക്കാലത്ത് അങ്ങനെ പ്രത്യേകിച്ച്‌ ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല. അഭിനയം സ്വപ്നത്തില്‍ പോലും ഇല്ല. ബിഎഡ് കഴിഞ്ഞ് കുറച്ചുനാള്‍ പഠിപ്പിക്കാനായി പോയിരുന്നു. ഞാനത്ര നല്ലൊരു ടീച്ചറല്ലെന്ന തിരിച്ചറിവില്‍ അവിടെ നിന്നും മാറുകയായിരുന്നു. പുസ്തകത്തിലുള്ളത് മനസിലാക്കി പറഞ്ഞുകൊടുക്കുന്നത് മാത്രമല്ലല്ലോ അധ്യാപനം. അങ്ങനെയാണ് ആ ജോലി വിട്ടത്. അതും കഴിഞ്ഞ് കുറേ വര്‍ഷം കഴിഞ്ഞാണ് റിയാലിറ്റി ഷോയിലൊക്കെ മത്സരിച്ചത്. റിയാലിറ്റി ഷോ വലിയൊരു വഴിത്തിരിവായിരുന്നു. -മഞ്ജു പത്രോസ്

Read More