ഞാനും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് എനിക്കും പ്രതികരിക്കാന്‍ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേല്‍പ്പിക്കുന്ന ഒരാളിനെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് എനിക്കും തോന്നിയത്. ഞാന്‍ അയാളെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും നേരിട്ട് വന്ന് എന്നോട് സംസാരിക്കാന്‍ പറയുകയും ചെയ്തു. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഞാന്‍ വലിയ മഹാനാണെന്ന് ഒന്നും പറയുന്നില്ല. ഞാനും അമ്പലപ്പറമ്പില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നുവന്ന ആള് തന്നെയാണ്. ഇവരൊക്കെ ചെയ്യുന്ന ജോലികള്‍ പോലെ ഞാന്‍ ചെയ്യുന്നതും ഒരു ജോലിയാണ്. എനിക്ക് ജോലി അറിയാവുന്നതുകൊണ്ട് തന്നെയാണ് വലിയ വലിയ സംവിധായകര്‍ എന്നെ വിളിച്ച് ഓരോ വേഷം ഏല്പ്പിക്കുന്നതെന്ന്ടിനി ടോം
Read MoreCategory: Movies
ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് പത്തു ദിവസം; നന്ദിയറിയിച്ച് പേളിമാണി
ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് പത്തു ദിവസം തികയുന്നു. ഓരോ നിമിഷവും പകര്‍ത്തി അത് ഞങ്ങളുടെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അച്ഛന്റെയും അമ്മയുടേയും ലോകമാണ് താനെന്ന് അവള്‍ക്കറിയാം. അവള്‍ക്കറിയാം ഞങ്ങള്‍ അവളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന്. അവള് ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചവും സ്നേഹവും കൊണ്ടുവന്നു. ഇന്ന് രാത്രി ഉറങ്ങുമ്പോള്‍ മനസില്‍ ഒരു തോന്നല്‍ നിലനില്ക്കുന്നു. ദൈവത്തിന് നന്ദി… ഈ മാലാഖയെ നല്കി അനുഗ്രഹിച്ചതിന് നന്ദി… -പേളി മാണി
Read Moreസിനിമ ബോറടിപ്പിച്ചോ? കഴിവ് തെളിയിക്കാന്‍ മറ്റൊരു അവസരം കൂടെ നല്‍കൂ…! ക്ഷമ ചോദിച്ച് നടൻ
തന്റെ സിനിമ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് തെലുങ്ക് നടൻ. ആര് എക്സ് 100 എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ് വേറിട്ട മാതൃക കാട്ടിയത്. കാർത്തികേയയുടെ ഏറ്റവും പുതിയ ചിത്രമാണ് ചാവു കബറു ചല്ലഗ. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. ആരെയെങ്കിലും സിനിമ ബോറടിപ്പിച്ചുവെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചാവു കബറു ചല്ലഗ എന്ന ചിത്രം തന്നിലെ നടനെ പുറത്തെടുത്ത ചിത്രമാണെന്നാണ് കാർത്തികേയ അഭിപ്രായപ്പെട്ടത്. എന്നാൽ ചിലര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്നും അവര്‍ തന്റെ തെറ്റുകള്‍ ക്ഷമിച്ച് കഴിവ് തെളിയിക്കാന്‍ മറ്റൊരു അവസരം കൂടെ നല്‍കുമെന്ന് കരുതുന്നുവെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read Moreകറുത്ത രാച്ചിയമ്മയായി വെളുത്ത പാര്‍വതിയോ ? മറുപടിയുമായി സംവിധായകന്
ടി.ജി.ബൈജുനാഥ് ഉറൂബിന്റെ ഏറെ ആരാധകരുള്ള ചെറുകഥ രാച്ചിയമ്മയ്ക്കു ഛായാഗ്രാഹകന്‍ വേണു ഒരുക്കിയ സിനിമാരൂപാന്തരം ‘രാച്ചിയമ്മ’ തിയറ്ററുകളില്‍. മൂന്നു ചെറു സിനിമകള്‍ ചേര്‍ന്ന ‘ആണും പെണ്ണും’ ആന്തോളജിയിലെ ഒരേടാണ് വേണു തിരക്കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ‘രാച്ചിയമ്മ’. ദയ, മുന്നറിയിപ്പ്, കാർബൺ എന്നിവയ്ക്കു ശേഷം വേണു സംവിധാനം ചെയ്ത ചിത്രം. പാര്‍വതി തിരുവോത്ത് രാച്ചിയമ്മയായും ആസിഫ് അലി കുട്ടിക്കൃഷ്ണനായും സ്ക്രീനില്‍. കോട്ടയം രമേശ്, രാജിനി ചാണ്ടി, വിനോദ് കെടാമംഗലം തുടങ്ങിയവരാണു മറ്റു വേഷങ്ങളില്‍. എഡിറ്റിംഗ് ബീനപോള്‍. മ്യൂസിക് ബിജിബാല്‍. ആര്‍ട്ട് ജ്യോതിഷ് ശങ്കര്‍. “ ഇതു രാച്ചിയമ്മയുടെ കഥയാണെങ്കിലും അതു പറയുന്നതു കുട്ടിക്കൃഷ്ണന്റെ കാഴ്ചപ്പാടിലാണ്. കുട്ടിക്കൃഷ്ണനാണ് കേന്ദ്രകഥാപാത്രം. കുട്ടിക്കൃഷ്ണന് കാണുന്ന രാച്ചിയമ്മയാണ് ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയില്‍. സിനിമയിലും അതുപോലെയാണു ചെയ്തിരിക്കുന്നത്… ” സംവിധായകന് വേണു പറയുന്നു. ‘ആണും പെണ്ണും’ സിനിമയുടെ ഭാഗമായത്..? രാജീവ് രവിയുടെ ഐഡിയ പ്രകാരമാണ്…
Read Moreമമ്മൂട്ടിക്ക് പകരം ശങ്കര്‍ നായകനായി; പിന്നീട് സംഭവിച്ചത്
സിനിമയുടെ ജയ-പരാജയങ്ങള്‍ പ്രവചനാതീതമാണ്. ചിലപ്പോള്‍ ചെറിയ താരങ്ങളെ വച്ചിറങ്ങുന്ന സിനിമകള്‍ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വലിയ വിജയം നേടും. നല്ല തിരക്കഥയുണ്ടായത് കൊണ്ടും സിനിമ വിജയിക്കണമെന്നില്ല. 1997-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്നേഹസിന്ദൂരം. കൃഷ്ണന് മുന്നാട് ആയിരുന്നു സിനിമയുടെ സംവിധായകന്. ചിത്രത്തില്‍ ആദ്യം നായകനായി മനസില്‍ കണ്ടിരുന്നത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ പിന്നീട് ശങ്കര്‍ നായകനായി. സിനിമയ്ക്ക് സംഭവിച്ച കാര്യങ്ങള്‍ തിരക്കഥാകൃത്തായ പി.ആര്. നാഥന് അടുത്തയിടെ ഓര്‍ത്തെടുത്തിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ ചിത്രത്തില്‍ മൂന്ന് നായികമാര്‍ ആണ് ഉള്ളത്. മൂന്ന് പെണ്‍കുട്ടികളും അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മൂത്തവള്‍ കല്യാണം വേണ്ട വേണ്ട എന്നു പറഞ്ഞു നടക്കുന്നു. അങ്ങനെ രണ്ടാമത്തവളുടെയും മൂന്നാമത്തവളുടെയും കഴിഞ്ഞു. നീ എന്തേ കല്യാണം കഴിക്കാത്തത് എന്നു ചോദിക്കുമ്പോള്‍ ബന്ധത്തിലുള്ളൊരാളെ ഇഷ്ടമാണെന്ന് പറയും. പക്ഷെ പരസ്പരം കണ്ടിട്ടുണ്ടാകില്ല.…
Read Moreവിജിലേഷ് വിവാഹിതനായി
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജിലേഷ് വിവാഹിതനായി. ഫേസ്ബുക്കിലൂടെയാണ് തന്റെ ജീവിത പങ്കാളിയായി കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസിനെ വിജിലേഷ് കണ്ടെത്തിയത്. വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് നടന്നത്. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നു ചേരുമെന്ന/ എവിടെയെങ്കിലും കണ്ടു മുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചു കൊണ്ടിരിക്കുന്നത്. വഴി നീളെ മിഴി പൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമുള്ള ജീവിതത്തിന്റെ കരുതലിനെ – എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫേസ്ബുക്കിൽ വിജിലേഷ് കുറിച്ചത്. ഈ പോസ്റ്റാണ് സ്വാതിയെ കണ്ടെത്താൻ ഇടയാക്കിയത്. പിന്നീട് നവംബറിൽ സ്വാതി ഹരിദാസുമായുള്ള നിശ്ചയം നടന്നു.
Read Moreസിനിമ ബോറടിപ്പിച്ചോ;
ക്ഷമ ചോദിച്ച് നടൻ
തന്റെ സിനിമ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് തെലുങ്ക് നടൻ. ആര് എക്സ് 100 എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ് വേറിട്ട മാതൃക കാട്ടിയത്. കാർത്തികേയയുടെ ഏറ്റവും പുതിയ ചിത്രമാണ് ചാവു കബറു ചല്ലഗ. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. ആരെയെങ്കിലും സിനിമ ബോറടിപ്പിച്ചുവെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചാവു കബറു ചല്ലഗ എന്ന ചിത്രം തന്നിലെ നടനെ പുറത്തെടുത്ത ചിത്രമാണെന്നാണ് കാർത്തികേയ അഭിപ്രായപ്പെട്ടത്. എന്നാൽ ചിലര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്നും അവര്‍ തന്റെ തെറ്റുകള്‍ ക്ഷമിച്ച് കഴിവ് തെളിയിക്കാന്‍ മറ്റൊരു അവസരം കൂടെ നല്‍കുമെന്ന് കരുതുന്നുവെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read Moreഅടിമാലിയുടെ നന്മയുമായി ‘ഞാൻ ഓട്ടോക്കാരൻ’
റിച്ചാർഡ് ജോസഫ്മലയോര മേഖലയായ ഇടുക്കി ജില്ലയിലെ അടിമാലിയും അവിടുത്തെ ജീവിതങ്ങളും വരച്ചു കാട്ടുകയാണ് ജാസി ഗിഫ്റ്റ് ആലപിച്ച ഞാൻ ഓട്ടോക്കാരൻ എന്ന സംഗീത ആൽബം. ഹൈറേഞ്ചിന്റെ മനോഹാരിതയും ഓട്ടോക്കാരുടെ നന്മയും പകർത്തിയിരിക്കുന്ന ഈ സംഗീത ആൽബം സോഷ്യൽ മീഡിയയിൽ ഇതിനോടകം ആയിരക്കണക്കിനാളുകളാണ് കണ്ടത്. ലോകമെന്പാടും വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലേക്കും ഈ ആൽബം ഷെയർ ചെയ്യപ്പെട്ടു. ഓട്ടോക്കാരുടെ ജീവിതത്തിലൂടെയാണ് ഈ സംഗീത ആൽബത്തിൽ കഥകളും ജീവിതങ്ങളും പങ്കുവയ്ക്കുന്നത്. അടിമാലിയിലെ ഓട്ടോറിക്ഷ ജീവനക്കാരാണ് ആൽബത്തിൽ പ്രധാനമായും അഭിനയിച്ചിരിക്കുന്നതും. അടിമാലി ടൗണിലുളള എഴുപതോളം ഓട്ടോറിക്ഷകളുടെ പേരുകളും ഇതിലെ ഗാനം ചിട്ടപ്പെടുത്താൻ ഉപയോഗിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട ്. ഗ്രാമീണ, നാടൻ കലകൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ് അടിമാലി. അടിമാലിയുടെ നിഷ്കളങ്കതയും സ്നേഹവും കൊച്ചുകൊച്ചു കൂട്ടായ്മകളുമെല്ലാം ആൽബത്തിലും പ്രതിഫലിക്കുന്നു. ഓട്ടോറിക്ഷ ജീവനക്കാർ ഒപ്പമുള്ളവർക്കും സമൂഹത്തിനും ചെയ്യുന്ന സേവനങ്ങളും നന്മകളും…
Read Moreമഞ്ജുവാര്യർക്കും സണ്ണി വെയ്നുമൊപ്പം ‘വാൽമാക്രി’; സംഭവം എന്താണെന്ന് സോഷ്യൽ മീഡിയ
ട്രാവൽ ബ്ലോഗ് ചെയ്യുന്ന വാൽമാക്രിക്കൊപ്പമുള്ള മഞ്ജുവാര്യരുടെയും സണ്ണിവെയിന്റെയും ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് വാൽമാക്രിക്കൊപ്പമുള്ള ചിത്രം ഇവർ പങ്കുവച്ചത്. ട്രാവൽ ബ്ലോഗ് ചെയ്യുന്ന വാൽമാക്രി ഹെൽമറ്റ് ധരിച്ചാണ് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഒരു യുവാവും യുവതിയുമാണ് വാൽമാക്രിയായി പ്രത്യക്ഷപ്പെടുന്നത്. സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് ഇവർ ഹെൽമറ്റ് ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. മഞ്ജുവാര്യർക്കൊപ്പവും ഇവർ ഹെൽമറ്റ് ധരിച്ചാണ് ഫോട്ടോയെടുത്തിരിക്കുന്നത്.
Read Moreആ ലാല്‍ ചിത്രം എന്നെക്കൊണ്ട് എഴുതിച്ചത് ഒരു നുണയിലൂടെ..! എസ്.എന്‍. സ്വാമി പറയുന്നു…
ത്രില്ലര്‍ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. സിബിഐ സീരീസ് സിനിമകളാണ് അദ്ദേഹത്തിന്റെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 1984-ല്‍ ചക്കരയുമ്മ എന്ന സിനിമയുടെ തിരക്കഥ എഴുതിയാണ് എസ്.എന്‍സ്വാമിയുടെ തുടക്കം. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയെല്ലാം നിരവധി ചിത്രങ്ങള്‍ക്കായി അദ്ദേഹം തിരക്കഥയെഴുതി. 1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. സിബിഐ ഡയറിക്കുറിപ്പിന് മുമ്പ് മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവായ ഇരുപതാം നൂറ്റാണ്ടിന് വേണ്ടി എസ്.എന്‍. സ്വാമി കഥയെഴുതിയിരുന്നു. കെ മധുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രംവവലിയ വിജയമാണ് നേടിയത്. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അതേസമയം കുടുംബ സിനിമകള്‍ എഴുതി പിന്നീട് ത്രില്ലര്‍ സിനിമകളിലേക്ക് മാറിയതിന്റെ കാരണം ഒരഭിമുഖത്തില്‍ എസ് എന്‍ സ്വാമി വെളിപ്പെടുത്തിയിരുന്നു. ഒരു…
Read More