മോഹൻലാൽ – ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന സ്ഫടികം പുറത്തിറങ്ങിയിട്ട് 26 വർഷം. 1995 മാർച്ച് 30 നാണ് സ്ഫടികം പുറത്തിറങ്ങിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ സ്ഫടികത്തിലെ ആടുതോമയും കർക്കശക്കാരനായ ചാക്കോ മാഷും തുളസിയുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ്. സ്ഫടികത്തിന്റെ 26-ാം വാർഷികത്തിൽ സംവിധായകൻ ഭദ്രന് മോഹൻലാൽ അയച്ച സന്ദേശം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. “ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ ‘ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്’ എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് ജ്യോമെട്രിക്സ് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റൽ 4കെ ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ…
Read MoreCategory: Movies
അപ്പാനി ശരത്തിന്റെ ജെല്ലിക്കെട്ട്, കോഴിപ്പോര് പരിശീലനം…
മിഷന്-സി എന്ന ചിത്രത്തിനു ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തില്‍ രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന നായക കഥാപാത്രത്തെ മലയാള സിനിമയിലെ യുവ നടന് അപ്പാനി ശരത് അവതരിപ്പിക്കുന്നു. തമിഴ്നാട്ടിലെ വലിയൊരു ആചാരമെന്നു തന്നെ പറയാവുന്ന ജെല്ലിക്കട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. ജെല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങള്‍ പ്രമേയമായ ഈ തമിഴ് സിനിമയുടെ ചിത്രീകരണത്തിന്റെ മുന്നോടിയായി ഒരു പരിശീലന ക്യാമ്പ് പഴനി സുരഭീ തപോവനത്തിലാരംഭിച്ചു. വളരെ അക്രമാസക്തരായ ജെല്ലിക്കെട്ട് മത്സര കാളകളുടെ അടുത്ത് ചെല്ലുക എന്നതു ശ്രമകരമാണ്. ഏകദേശം മൂന്നു ദിവസത്തെ ശ്രമഫലമായാണ് അപ്പാനി ശരത്തിന് കാളയെ അഴിക്കാനും നടത്താനും സാധിച്ചത്. ജെല്ലിക്കെട്ട് കാളകളുടെ അടുത്തേക്ക് ചെല്ലാന്‍ പോലും പേടിയാണ്. കാളകളുടെ ഭയാനകമായ രൂപം തന്നെ ഏവരെയും ഭയപ്പെടുത്തും. പരിശീലകന് ഉണ്ടെങ്കിലും ഞാന്‍ തന്നെയാണ് എല്ലാം ചെയ്യാന്‍…
Read Moreഅന്ന് വിക്രം തമിഴ് സിനിമയില്‍ ഒന്നും ആയിട്ടില്ലായിരുന്നു..! വിക്രം വീണ്ടും മലയാളത്തിലെത്താന്‍ കാരണം മമ്മൂട്ടി
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിക്രം. തമിഴിലാണ് നടന് സജീവമെങ്കിലും മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. തമിഴിലൂടെയാണ് സിനിമ ജീവിതം ആരംഭിച്ചതെങ്കിലും വിക്രം ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിലൂടെയാണ്. നടന്റെ സിനിമ ജീവിതത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് മലയാള സിനിമയായിരുന്നു. 1993-ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രമായ ധ്രുവത്തിലൂടെയാണ് വിക്രം മലയാളത്തിലെത്തുന്നത്. നരസിംഹ മന്നാടിയാരായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ഭഭ്രദന് എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടി ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമാവുകയായിരുന്നു വിക്രം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി 1996-ല്‍ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ദ്രപ്രസ്ഥം. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഇന്ദ്രപ്രസ്ഥവും അതിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. മമ്മൂട്ടിയ്ക്കൊപ്പം വിക്രവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വിക്രമിന്റെ തുടക്കകാലത്തെ ചിത്രമായിരുന്നു. ഇന്ദ്രപ്രസ്ഥത്തില്‍ വിക്രം എത്തിയതിനെ കുറിച്ച് സംവിധായകന് ഹരിദാസ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയാണ് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വിക്രമിന്റെ…
Read Moreനിരവധി പ്രശംസ പിടിച്ചു പറ്റിയ ശേഷം തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശിപ്പിക്കാൻ തയാറാകാത്തത് കലയോടുള്ള അനീതി! ‘ബിരിയാണി’ ഒടിടി പ്ലാറ്റ് ഫോമിലും റിലീസ് ചെയ്യും
കോഴിക്കോട്: ബിരിയാണി എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് സംവിധായകന് സജിന്‍ ബാബു. ചിലതിയറ്ററുകള് മനഃപൂര്‍വം ചിത്രം പ്രദര്ശിപ്പിക്കാതിരിക്കുന്ന സാഹചര്യത്തിലാണിത്. ഇത്രയധികം പ്രശംസ പിടിച്ചു പറ്റിയ ശേഷം തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശിപ്പിക്കാൻ തയാറാകാത്തത് കലയോടുള്ള അനീതിയാണ്. സെൻസർ ബോർഡ് “എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയിട്ടും ചാർട്ട് ചെയ്ത് പോസ്റ്ററൊട്ടിച്ചിട്ടും പ്രദർശിപ്പിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ല. സംസ്ഥാന-ദേശീയ ചലച്ചിത്ര അവാർഡ് വേളകളിലും അന്തർദേശീയ വേദികളിലും ഉൾപ്പെടെ ഇരുപതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശേഷമാണ് “ബിരിയാണി’ തിയറ്ററുകളില്‍ എത്തിയതെന്നും സംവിധായകന് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ചിത്രത്തിലെ പ്രകടനത്തിന് നടി കനി കുസൃതിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
Read Moreഎനിക്കും മടുക്കും, നിങ്ങള്‍ക്കും മടുക്കും;തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ
ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് മാത്രം കഥ പറഞ്ഞാലെ സ്ത്രീ ശാക്തീകരണം ആകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജു വാര്യർ. ഏത് ചെറിയ കാര്യത്തില്‍ നിന്നും നമുക്ക് ശാക്തീകരിക്കപ്പെടാം. അതിന് ഒരു സിനിമ തന്നെ വേണമെന്നില്ല. ഇപ്പോഴത്തെ സ്ത്രീകളെല്ലാം എത്ര ശക്തിയുള്ളവരാണ്. വ്യത്യസ്തമായ പ്രമേയങ്ങളും കഥകളും ചെയ്യുമ്പോഴാണ് നിങ്ങളടക്കമുള്ള പ്രേക്ഷകര്‍ക്ക് കാണാന്‍ തോന്നുകയുള്ളു. അല്ലെങ്കില്‍ ഒരേ സ്വഭാവമുള്ള ചിത്രങ്ങള്‍ ചെയ്താല്‍ എനിക്കും മടുക്കും, കാണുന്ന നിങ്ങള്‍ക്കും മടുക്കും.
Read Moreലാലേട്ടന് നന്ദി
ബറോസിന്റെ തിരക്കഥ വായിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. ഈ സിനിമയുടെ ഭാഗമായ ഒരാളെന്ന നിലയില്‍ ഈ ചിത്രത്തെക്കുറിച്ച് പുകഴ്ത്തിപ്പറയാന്‍ എനിക്ക് അവകാശമില്ലെന്ന് പൃഥിരാജ്. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപാട് പുകഴ്ത്തുമായിരുന്നു. ആദ്യം തന്നെ ഞാന്‍ ലാലേട്ടനോട് നന്ദി പറയുകയാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ ഏത് ഭാഷയിലേയും ലോകത്തിലെ തന്നെ ഏതൊരു നടനെയും ആ റോളില്‍ കൊണ്ടു വരാമായിരുന്നു. പക്ഷെ എന്നെ തന്നെ വിളിച്ചതിന് ഞാന്‍ നന്ദി പറയുകയാണ്.
Read Moreമമ്മൂട്ടി എടുത്ത ചിത്രങ്ങളാണ് ! ഈ നിധിക്ക് നന്ദി; പുതിയ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ. ചിത്രത്തെക്കാൾ വൈറലായത് ഫോട്ടോഗ്രാഫറുടെ പേരാണ്. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത് പ്രീസ്റ്റ് സിനിമയ്ക്കിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു വാരിയർ പ്രേക്ഷകർക്കായി പങ്കുവച്ചത്. മലയാളസിനിമയുടെ തന്നെ പ്രശസ്ത ഫോട്ടോഗ്രാഫർ മമ്മൂക്കയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്ന് മഞ്ജു കുറിക്കുന്നു. ഈ ചിത്രങ്ങൾ തനിക്കൊരു നിധിയാണെന്നും മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും മഞ്ജു പറഞ്ഞു.
Read Moreവരവേല്‍പ്പിലെ ഫൈറ്റ് സീന്‍ ഒരുക്കിയത് മോഹന്‍ലാല്‍
നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ സത്യന് അന്തിക്കാട് ടീം. ഗ്രാമീണ പശ്ചാത്തലത്തിലുളള സിനിമകളാണ് മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മോഹന്‍ലാലും സംവിധായകനാവുകയാണ്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പൂജാ ചടങ്ങില്‍ സത്യന് അന്തിക്കാടും പങ്കെടുത്തിരുന്നു. മോഹന്‍ലാലിനും ടീമിനും ആശംസ നേര്‍ന്നതിനൊപ്പം തന്റെ ചിത്രത്തില്‍ ലാല്‍ ഫൈറ്റ് മാസ്റ്ററായ അനുഭവവും സത്യന് അന്തിക്കാട് ചടങ്ങിനിടെ പങ്കുവച്ചു. ഇന്ന് ഇവിടെ ഇങ്ങനെ ഒരു സംരംഭത്തിന് വേണ്ടി വിളക്ക് കൊളുത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല മോഹന്‍ലാല്‍ സംവിധായകനായി മലയാള സിനിമയിലേക്ക് കടന്നുവരുമെന്ന്. മലയാള സിനിമയിലെ എറ്റവും പ്രവൃത്തി പരിചയമുളള സംവിധായകനായിട്ടായിരിക്കും മോഹന്‍ലാല്‍ അരങ്ങേറാന്‍ പോവുന്നത്. ലാലിന്റെ മനസില്‍ ഒരു സംവിധായകനുണ്ട് എന്ന് ഞങ്ങളൊക്കെ എപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. പണ്ട് വരവേല്‍പ്പ് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ബസ് തല്ലിപൊളിക്കുന്ന സീനില്‍…
Read Moreജീവിക്കാൻ ഓട്ടോ ഓടിച്ചിട്ടുണ്ട്, അഭിമാനം മാത്രമെന്ന് കൃഷ്ണകുമാർ
കൊച്ചി അമ്പലമേട്ടിലെ എഫ്എസിടിയില്‍ നിന്ന് അച്ഛന് ഗോപാലകൃഷ്ണന്‍നായര്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു. പലിശ കൂടുതല്‍ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകള്‍ ഒന്ന് തമിഴ്നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുംമുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന് മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. ഞാനന്നു കോളജില്‍ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാന്‍ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവു ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോള്‍ അഭിമാനമായിരുന്നു ഉള്ളില്‍. ദൂരദര്‍ശനില്‍ അനൗണ്‍സറായിട്ട് പിന്നീട് ജോലി ലഭിച്ചു. പിന്നെ ന്യൂസ് റീഡറായി. സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു വെന്ന് കൃഷ്ണകുമാർ.
Read Moreമകനില്‍ അഭിമാനം
ഞങ്ങളുടെ കുടുംബത്തില്‍ ഒരു വിശേഷം നടന്നിരിക്കുകയാണ്. ശശിയേട്ടന് ഉണ്ടായിരുന്നെങ്കില്‍ ഇതു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പേ ചെയ്യുമായിരുന്നു. ഇപ്പോള്‍ എന്റെ കൂടെ ശശിയേട്ടന് ഇല്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നതെന്ന് സീമ. ഞങ്ങളുടെ മകന് അനി ഐ.വി ശശി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കഴിഞ്ഞതിനു ശേഷം സംവിധായകന് പ്രിയദര്‍ശനൊപ്പം പത്തു വര്‍ഷം അസോസിയേറ്റ് ഡയറക്ടറായിരുന്നു. ഇപ്പോള്‍ അനി സ്വതന്ത്രമായി ഒരു പടം ചെയ്തു. തെലുങ്കിലാണ് സിനിമ. പടത്തിന്റെ പേര് നിന്നിലാ നിന്നിലാ എന്നാണ്. അശോക് സെല്വന്, റിതു വര്‍മ, നിത്യ മേനോന്, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞങ്ങളൊക്കെ സിനിമ കണ്ടു. പടം ഞങ്ങള്‍ക്ക് ഇഷ്ടമായി. നാസര്‍ സര് പടം കണ്ടിട്ടു പറഞ്ഞത് മകനെ ഓര്‍ത്ത് സീമയ്ക്ക് അഭിമാനിക്കാം എന്നായിരുന്നു.
Read More