നാൽപ്പതു വയസുകഴിഞ്ഞാൽ സ്ത്രീകൾ ഹോട്ട് ആൻഡ് നോട്ടി ആണെന്ന് നടി വിദ്യ ബാലൻ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യ ഇങ്ങനെ പറഞ്ഞത്. നാൽപ്പതു വയസ് കഴിയുന്നതോടെ സ്ത്രീകൾ അലക്ഷ്യരായി ജീവിക്കുന്നതാണ് ഇതിനു കാരണമെന്നും വിദ്യ പറയുന്നു. കൂടുതൽ അലക്ഷ്യരായി ജീവിക്കുന്നത് കൂടുതൽ സന്തോഷം തരുമെന്നാണ് വിദ്യയുടെ അഭിപ്രായം. തന്റെ ചെറുപ്പകാലത്ത് താൻ വളരെ ഗൗരവക്കാരിയായിരുന്നെന്നും എന്നാൽ ഇപ്പോൾ താൻ ഭാരങ്ങളൊന്നും ഏറ്റെടുക്കാതെ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങിയെന്നും വിദ്യ പറയുന്നു. കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു വിദ്യയുടെ നാൽപ്പതാം പിറന്നാൾ.
Read MoreCategory: Movies
നടൻ രമേഷ് ഭട്കർ അന്തരിച്ചു
മുംബൈ: മറാത്തി നടൻ രമേഷ് ഭട്കർ (70) അന്തരിച്ചു. അർബുദ ബാധിതനായി ഒന്നരവർഷത്തോളം ചികിത്സയിലായിരുന്ന രമേഷ് ഭട്കർ ജീവിതത്തിൽനിന്ന് മടങ്ങിയത് ലോക ക്യാൻസർ ദിനത്തിലും. മുംബൈയിലെ എലിസബത്ത് ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ആക്സിഡന്റൽ പ്രൈമിനിസ്റ്റർ എന്ന ചിത്രത്തിലാണ് രമേഷ് ഭട്കർ അവസാനം വേഷമിട്ടത്. ചിത്രത്തിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വേഷമായിരുന്നു രമേഷ് ഭട്കർ അഭിനയിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 15 ദിവസമായി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാത്രി 10.30ന് ശിവാജി പാർക്കിൽ നടക്കും.
Read Moreഅള്ളിനുള്ളിലെ ചിരിരസങ്ങൾ
“നീ എന്നെയൊന്ന് അള്ളി, ഞാൻ നിന്നെയൊന്ന് മാന്തി’ അത്രേയുള്ളു. സംഗതിയുടെ കിടപ്പ് ഇത്രയേ ഉള്ളുവെങ്കിലും അത് അവതരിപ്പിച്ച വിധമാണ് അള്ള് രാമേന്ദ്രന് പ്രേക്ഷകരുടെ ഇടയിലൊരു ഇരിപ്പിടം കൊടുക്കുന്നത്. മീശയും പിരിച്ച് സിഗരറ്റും കത്തിച്ച് കലിപ്പ് ലുക്കിൽ വരുന്ന ചാക്കോച്ചനെ കാണുന്പോൾ ചിരി ആരും പ്രതീക്ഷിക്കില്ല. പക്ഷേ, ചിരിയ ആവോളം നിറച്ചാണ് ബിലഹരി അള്ള് രാമചന്ദ്രനെ അണിയിച്ചൊരുക്കിയതെന്നുള്ളതാണ് വാസ്തവം. തുടക്കം കാണുന്പോൾ അള്ളും രാമേന്ദ്രനും തമ്മിൽ വലിയ ബന്ധമൊന്നുമില്ലല്ലോ എന്നുള്ള തോന്നൽ ഏതൊരാൾക്കും ഉണ്ടാകും. പോകപ്പോകെ സംഗതിയുടെ കെട്ടും മട്ടും മാറാൻ തുടങ്ങും, രാമേന്ദ്രന്റെ സ്വഭാവവും. അതോടെ പ്രേക്ഷകർ ചിരിക്കാനും ആകാംക്ഷയോടെ കാത്തിരിക്കാനും തുടങ്ങും. കുഞ്ചാക്കോ ബോബന്റെ കിടിലൻ മേക്കോവറും അഭിനയ പ്രകടനവും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യ പകുതിയിൽ പാവത്താനായ നായകൻ രണ്ടാം പകുതിയിൽ മറ്റൊരു മുഖം കാട്ടുന്നതോടെ ചിത്രം ത്രില്ലിംഗ് മൂഡിലേക്ക് വഴിമാറും. ത്രില്ലർ സ്വഭാവത്തിനുള്ളിൽ…
Read More“പേരൻപ്’; മനസിനെ ഉലയ്ക്കാനൊരു മമ്മൂട്ടി ചിത്രം
ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരൻപ് ലോകമെന്പാടും തിയറ്ററുകളിലെത്തി. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആന്റോ ജോസഫ് ഫിലിം കന്പനിയാണ് സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും ഗംഭീര അഭിപ്രായം സ്വന്തമാക്കിയ ചിത്രമായ പേരൻപ് റോട്ടർഡാം ചലച്ചിത്രമേളയിലായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മേളയിലെ അന്തർദേശീയ പ്രീമിയറായിരുന്നു പേരൻപ്. പിന്നീട് ഷങ്കായ് ചലച്ചിത്രമേളയിലും ഗോവ ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ നടന്ന ഗോവയിലെ ഇനോക്സിലെ രണ്ടു പ്രദർശനങ്ങളും ഹൗസ്ഫുള്ളായിരുന്നു. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം. അമുദൻ എന്ന കഥാപാത്രം ഒരു ഓണ്‍ലൈൻ ടാക്സി ഡ്രൈവറാണ്. ഒരു സങ്കടക്കടൽ തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രമാണ് അമുദൻ. മകൾക്ക് തുണ എന്നതിനപ്പുറം ജീവിതത്തിന്റെ നിറങ്ങളെല്ലാം കെട്ടുപോയൊരു മനുഷ്യന്റെ വ്യഥ പ്രേക്ഷകരുടെ ഉള്ളിൽത്തട്ടുംവിധം മമ്മൂട്ടി…
Read Moreവരുൺ ധവാൻ വിവാഹിതനാകുന്നു
ബോളിവുഡ് നടൻ വരുൺ ധവാൻ വിവാഹിതനാകാൻ പോകുന്നുവെന്ന്. ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നാടാഷ ദലാലാണ് വധു. വിവാഹത്തിനുള്ള തയാറെടുപ്പുകൾ രണ്ട് കുടുംബങ്ങളും തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. വരുണിന്റെയും നടാഷയുടേയും പ്രണയത്തെ കുറിച്ചുളള കഥകൾ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിൽ പ്രചരിക്കുകയായിരുന്നു. ബോളിവുഡ് സംവിധായകനായ കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടിയിൽ വരുൺ അതിഥിയായി എത്തിയപ്പോഴാണ് നടാഷയുമായുളള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഇതിനു മുൻപ് പല പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും ഇവർ രണ്ടും ഒരുമിച്ച് എത്തിയിട്ടുണ്ട്. സഹസംവിധായകനായിട്ടാണ് വരുൺ സിനിമയിൽ എത്തിയത്. പിന്നീട് കരൺ ജോഹർ സംവിധാനം ചെയ്ത ആലിയ, വരുൺ, സിദ്ധാർഥ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായിയെത്തിയ സ്റ്റുഡന്റ്സ് ഓഫ് ദി ഇയറിലൂടെ അഭിനയരംഗത്തെത്തുകയായിരുന്നു .
Read Moreവേദന താങ്ങാനാവുന്നില്ല: വിഷ്ണു വിശാൽ
വേദന താങ്ങാനാവുന്നില്ലെന്ന് നടൻ വിഷ്ണു വിശാൽ. കഴുത്തിന്റെ ഭാഗത്താണ് പ്രധാന പരുക്ക്. കഴുത്തിന്റെ വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും എന്നാല്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജോലിയിലേക്ക് തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശാൽ പറഞ്ഞു. കാടൻ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഒരു മാസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് പറയുന്നു വിഷ്ണു വിശാല്‍. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പ്രഭു സോളമനാണ് കാടൻ സംവിധാനം ചെയ്യുന്നത്.
Read Moreപൂർണിമ ഇന്ദ്രജിത്ത് തിരിച്ചുവരുന്നു
വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞ പൂർണിമ ഇന്ദ്രജിത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. “വൈറസ്’ എന്ന ആഷിക്ക് അബു ചിത്രത്തിലൂടെ താരം വീണ്ടും സിനിമയിലേക്കെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ദ്രജിത്തും ചിത്രത്തിലുണ്ട്. കുഞ്ചാക്കോ ബോബ, റീമ കല്ലിങ്കൽ, രേവതി, ടോവിനോ, ആസിഫ് അലി, പാർവതി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Moreടിവി താരം രാഹുൽ ദീക്ഷിത് ജീവനൊടുക്കി
മുംബൈ: യുവ ടിവി താരം രാഹുൽ ദീക്ഷിത് (28) ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയിൽ സ്വവസതിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ജയ്പുർ സ്വദേശിയായ രാഹുൽ അഭിനയ മോഹവുമായാണ് മുംബൈയിൽ എത്തിയത്. ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വിവരമില്ല. മുംബൈ പോലീസ് കേസെടുത്തു. കഴിഞ്ഞ രാത്രിയിൽ സുഹൃത്തുക്കളുമൊത്ത് പാർട്ടിയിൽ സംബന്ധിച്ചതിന്റെ ചിത്രങ്ങൾ ഫേസബുക്കിൽ രാഹുൽ പോസ്റ്റ് ചെയ്തിരുന്നു.
Read Moreഎന്നെ കാണാൻ ആരും കാശൊന്നും ചിലവാക്കേണ്ട! ജീവിതം തന്നെ മാറ്റി മറിച്ച ഒരു പതിറ്റാണ്ട് മുൻപത്തെ കൂടിക്കാഴ്ച്ച
തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങിയ മേഖലകളിൽ തിളങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച വ്യക്തിത്വമാണ് ലോഹിതദാസ്. ആരാധക മനസിൽ ലോഹിതദാസ് ഓർമയായിട്ട് പത്ത് വർഷങ്ങൾ തികയുമ്പോൾ അദ്ദേഹവുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള ഓർമ പങ്കുവയ്ക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. “ജീവിതം തന്നെ മാറ്റി മറിച്ച ഒരു പതിറ്റാണ്ട് മുൻപത്തെ കൂടിക്കാഴ്ച്ച’ എന്നാണ് ലോഹിതദാസിനെ ആദ്യം കണ്ട നിമിഷത്തെ ഉണ്ണി മുകുന്ദൻ വിശേഷിപ്പിക്കുന്നത്. മാത്രമല്ല അദ്ദേഹവുമൊത്തുള്ള വിലയേറിയ നിമിഷങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു പെയിന്റിംഗും ഉണ്ണി മുകുന്ദൻ കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreവിവാദങ്ങൾക്ക് മറുപടിയുമായി മാമാങ്കം നിർമാതാവ്; ചിത്രം എം. പദ്മകുമാർ സംവിധാനം ചെയ്യും
കൊച്ചി: മാമാങ്കം സിനിമയ്ക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. പറഞ്ഞുറപ്പിച്ച കരാർ പ്രകാരമാണ് മാമാങ്കത്തിൽ മാറ്റങ്ങളൊക്കെ നടന്നത്. എം.പദ്മകുമാറായിരിക്കും സിനിമ ഇനി സംവിധാനം ചെയ്യുക. ഏപ്രിൽ മാസത്തോടെ ഷൂട്ടിംഗ് പൂർത്തിയാക്കി 2019ൽ തന്നെ ചിത്രം പുറത്തിറക്കുമെന്നും വേണു കുന്നപ്പിള്ളി. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥാകൃത്തും മുൻ സംവിധായകനുമായിരുന്ന സജീവ് പിള്ളയുടെ പരിചയക്കുറവുമൂലം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായത്. സ്ക്രിപ്റ്റിന്റെ പ്രതിഫലമായി മൂന്ന് ലക്ഷം രൂപയും സംവിധാനത്തിന് 20 ലക്ഷം രൂപയുമായിരുന്നു അദ്ദേഹത്തിനായി നിശ്ചയിച്ചിരുന്നത്. അതിൽ 1.25 ലക്ഷം രൂപ മാത്രമേ ഇനി നൽകാനുള്ളൂ. അദ്ദേഹം ഷൂട്ട് ചെയ്തതൊന്നും സിനിമയ്ക്കായി ഉപയോഗിക്കാനാവുന്നതായിരുന്നില്ല. 47 ദിവസത്തെ ഷൂട്ട് കൊണ്ട് 13 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഇടപെടലിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ സജീവിന്റെ കൂടി സമ്മതപ്രകാരമാണ് എം.പദ്മകുമാർ സിനിമയുടെ സംവിധാനം ഏറ്റെടുത്തത്. സിനിമ പൂർത്തിയാക്കണമെന്ന…
Read More