അവരെന്നെ അപമാനിച്ചു, ആഞ്ഞടിച്ച് ഓവിയ

ഓവിയയുടെ ഏറ്റവും പുതിയ ചിത്രമായ 90 എംഎല്ലിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ ട്രെയിലറിന് സമ്മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും സ്ത്രീത്വത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതിന് വളരെ വ്യക്തമായ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഓവിയ. പഴം കഴിക്കുന്നതിന് മുന്‍പേ വിത്ത് തിന്നു നോക്കി അഭിപ്രായം പറയരുത് എന്നാണ് ഓവിയയുടെ പ്രതികരണം. സിനിമ റിലീസ് ചെയ്യുനന്ത് വരെ കാത്തിരിയ്ക്കൂ എന്നും മലയാളി കൂടെയായ ഓവിയ ആരാധകരോട് പറഞ്ഞു. നിവീസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഓവിയയെ കൂടാതെ അന്‍സണ്‍ പോള്‍, മസൂണ്‍ ശങ്കര്‍, മോനിഷ രാം, ശ്രീ ഗോപിക തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

Read More

കാലാളിന്‍റെ പ്രമോഷൻ വീഡിയോ പുറത്തിറക്കി

നവാഗതരായ അനൂപ് അറക്കൽ-നിതിൻ കൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കാലാളിന്‍റെ പ്രമോഷൻ വീഡിയോ യുവ നടൻ ആന്‍റണി വർഗീസ് (പെപ്പെ) പുറത്തിറക്കി. സത്യസന്ധമായ ജനസേവനം ലക്ഷ്യമിട്ട് രാഷ്ട്രീയ പാർട്ടിയിൽ പങ്കെടുത്ത് പ്രവർത്തിക്കുന്ന അഞ്ച് യുവാക്കൾ നേരിടേണ്ടിവരുന്ന സംഘർഷങ്ങളുടെ കഥയാണ് കാലാൾ പറയുന്നത്. പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാൻ കഥാപാത്രങ്ങൾ നടത്തുന്ന തന്ത്രപരവും രസകരവുമായ ശ്രമങ്ങൾ സസ്പെൻസിൽ പൊതിഞ്ഞ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സാജിർ ആണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. സാദഫ്, സ്നേഹ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കാലാളിന്‍റെ പ്രമോഷൻ വീഡിയോ അമിഗോ എന്‍റർടെയിൻമെന്‍റിന്‍റെ യു ട്യൂബ് ചാനൽ വഴിയാണ് പുറത്തിറങ്ങിയത്. കാമറ-നിഖിൽ വിജയൻ, എഡിറ്റിംഗ്-മോജി ടി. വർഗീസ്, ഗാനരചന-ഏങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ, ക്രീയേറ്റീവ് ഡയറക്ടർ-രഞ്ജിത്ത് രഘുനാഥ്. രാജേഷ് അപ്പുക്കുട്ടനും പ്രവീണ്‍ പ്രേംനാഥും ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

Read More

അരുണ്‍ ഗോപി വിവാഹിതനായി

സംവിധായകൻ അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിനി സൗമ്യ ജോണ്‍ ആണ് വധു. അധ്യാപികയാണ് സൗമ്യ. വൈറ്റിലയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സൂപ്പർഹിറ്റ് ചിത്രങ്ങളായ രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളാണ് അരുണ്‍ ഗോപി സംവിധാനം ചെയ്തിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് അരുണ്‍ ഗോപി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

മമ്മൂട്ടിക്കും രക്ഷയില്ല..! “യാത്ര’ ഇന്‍റർനെറ്റിൽ

മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത “യാത്ര’ തമിഴ് റോക്കേഴ്സിന്‍റെ സൈറ്റിൽ. മികച്ച അഭിപ്രായം സ്വന്തമാക്കി ചിത്രം തീയറ്ററുകളിൽ മുന്നേറുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. അജിത്തിന്‍റെ വിശ്വാസം, രജനികാന്തിന്‍റെ പേട്ട എന്നീ ചിത്രങ്ങളെല്ലാം അടുത്തിടെ തമിഴ്റോക്കേഴ്സിന്‍റെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമ വ്യവസായത്തിന് മുഴുവൻ തിരിച്ചടിയായി മാറുന്ന തമിഴ്റോക്കേഴ്സിനെ പൂട്ടാൻ നടപടിയുണ്ടാകുമെന്ന് അറിയിപ്പുകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇതുവരെയും ഫലമൊന്നും ഉണ്ടായിട്ടില്ല. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി നടത്തിയ 1475 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. തീയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കുന്നത്.

Read More

രണ്ട് അനുഷ്കയോ..‍? വണ്ടറടിച്ച് ആരാധകർ

ബോളിവുഡ് നടിയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമയുടെ അപരയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിൾസിനെ കണ്ടാൽ അനുഷ്കയാണെന്നേ പറയൂ എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ജൂലിയ മൈക്കിൾസ് സോഷ്യൽ‌ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അനുഷ്കയേക്കാൾ ജൂലിയയ്ക്കാണ് അനുഷ്കയുടെ ഛായ എന്നും ഇന്ത്യൻ പെൺകുട്ടികൾ വിദേശത്തു പോകുന്നതിനു മുന്പും പിന്പും എന്നൊക്കെയാണ് കമന്‍റുകൾ. മുടിയുടെ നിറവ്യത്യാസം മാറ്റിനിർത്തിയാൽ രണ്ടുപേരും ഒരുപോലെയാണെന്ന് ആരാധകർ പറയുന്നു. ജൂലിയുടെ ചിത്രം കണ്ട് അന്തംവിട്ടിരിക്കുന്ന വിരാട് കോഹ്‌ലിയുടെ ചിത്രവും ആരാധകരുടെ പ്രതികരണങ്ങളിൽ കാണാം. എന്തായാലും ജൂലിയയുടെ ചിത്രം വിരാടിനും അനുഷ്കയ്ക്കും ടാഗ് ചെയ്യുന്ന തിരക്കിലാണ് പലരും.

Read More

എന്തുകൊണ്ട് പേടിക്കുന്നു! ആലിയ ഭട്ടിനെ രൂക്ഷമായി വിമർശിച്ച് കങ്കണ

ആലിയ ഭട്ടിനെ രൂക്ഷമായി വിമർശിച്ച് കങ്കണ റണൗത്ത് രംഗത്ത്. തന്‍റെ പുതിയ ചിത്രം മണികർണികയ്ക്ക് പിന്തുണ നൽകുന്നില്ലെന്നാരോപിച്ചാണ് കങ്കണ ആലിയയെ കടന്നാക്രമിച്ചത്. “ഒരു രാജ്യം മുഴുവൻ സംസാരിക്കുന്ന പ്രധാനപ്പെട്ട ഒരു ചിത്രത്തെ എന്തുകൊണ്ട് ബോളിവുഡ് പിന്തുണയ്ക്കുന്നില്ല?. അവരുടെ ചിത്രങ്ങൾ കാണാനും പ്രചരിപ്പിക്കാനും ഞാൻ മുന്നിൽ നിൽക്കുമ്പോൾ എന്തുകൊണ്ടാണ് എന്‍റെ ചിത്രം കാണാൻ ആലിയ ഇത്ര പേടിക്കുന്നതെന്ന് കങ്കണ ചോദിക്കുന്നു. സ്ത്രീ ശാക്തീകരണത്തെയും ദേശീയതയേയും കുറിച്ച് പറയുന്ന പ്രധാനപ്പെട്ട ഒരു ചിത്രത്തെ പിന്തുണയ്ക്കാൻ നട്ടെല്ല് വളർത്താൻ ഞാൻ അവരോട് പറഞ്ഞു. സ്വന്തമായി ഒരു നിലപാടില്ലാതെ കരണ്‍ ജോഹറിന്‍റെ പാവയായി മാത്രമാണ് നിൽക്കുന്നതെങ്കിൽ ആലിയ ഒരു വിജയിയാണെന്ന് ഞാൻ കരുതില്ല. ശബ്ദം ഉയർത്താതെ പണം മാത്രം ഉണ്ടാക്കുന്നതിലാണ് ശ്രദ്ധയെങ്കിൽ നിന്‍റെ വളർച്ചയ്ക്ക് മൂല്യം ഇല്ലെന്ന് ഞാൻ ആലിയയോട് പറഞ്ഞു. വിജയത്തിന്‍റേയും ഉത്തരവാദിത്തത്തിന്‍റേയും ശരിയായ അർത്ഥം ആലിയയ്ക്ക് മനസിലായിട്ടുണ്ടാവുമെന്നാണ് എന്‍റെ വിശ്വാസം’-കങ്കണ…

Read More

വിജയ് സേതുപതി രാഷ്ട്രിയക്കാരന്‍റെ വേഷത്തിൽ; അണിയറയിലൊരുങ്ങുന്നത് “തുഗ്ലക്ക്’

വിജയ് സേതുപതി രാഷ്ട്രിയക്കാരന്‍റെ വേഷത്തിലെത്തുന്നു. നവാഗതനായ ഡെൽഹി പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് “തുഗ്ലക്ക്’ എന്നാണ്. സൂപ്പർ ഹിറ്റ് ചിത്രം 96ന്‍റെ വിജയാഘോഷ ചടങ്ങിനിടെയാണ് പുതിയ സിനിമയുടെ പേര് വെളിപ്പെടുത്തിയത്. വിജയ് സേതുപതി നായകനാകുന്ന മാമനിതൻ സിനിമയുടെ ചിത്രീകരണത്തിനു ശേഷം തുഗ്ലക്കിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണിൽ ചെന്നൈയിൽ ആരംഭിക്കും. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read More

ജ‍യ്‌യും ഞാനും തമ്മിൽ: അഞ്ജലി ഒടുവിൽ തുറന്നുപറയുന്നു

തെന്നിന്ത്യൻ ഗോസിപ്പ് കോളങ്ങൾ ആഘോഷിക്കുന്ന പ്രണയ കഥയാണ് അഞ്ജലിയുടേയും ജയ് യുടെയും. ഇവർ ജോഡിയായെത്തിയ എങ്കേയും എപ്പോതും എന്ന ചിത്രം ഹിറ്റായതിനു ശേഷമാണ് ഈ പ്രണയ കഥ പ്രചരിക്കാൻ തുടങ്ങിയത്. പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ചില ഫോട്ടോകളെ അടിസ്ഥാനമാക്കിയും വാർത്തകൾ പ്രചരിച്ചു. അന്നൊന്നും ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിരുന്നില്ല.എന്നാലിപ്പോൾ ഇതാദ്യമായി അഞ്ജലി ഒരു അഭിമുഖത്തിൽ ജയ്‌യുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കവേയായിരുന്നു ഈ തുറന്നുപറച്ചിൽ. ജയ‌്‌യുമായി റിലേഷനിലായിരുന്നെന്നും ബ്രേക്കപ്പ് ആയി എന്നും ഗോസിപ്പുണ്ടല്ലോ എന്നായിരുന്നു ചോദ്യം. അതിന് ഞാനെപ്പോഴാണ് പ്രണയത്തിലായത് എന്നായിരുന്നു നടിയുടെ പ്രതികരണം. ഒരു അഭിമുഖത്തിലും ജയ്‌യുമായി എന്തെങ്കിലും ബന്ധമുള്ളതായി ഞാൻ പറഞ്ഞിട്ടില്ല. അതെല്ലാം ഓരോരുത്തർ സങ്കൽപത്തിൽ ഉണ്ടാക്കുന്നതാണ്. നിങ്ങൾക്ക് വേണമെങ്കിൽ എന്‍റെ അഭിമുഖങ്ങൾ പരിശോധിക്കാം. പണ്ടൊക്കെ എന്തെങ്കിലും ഗോസിപ്പുകൾ കേട്ടാൽ അതിനുവേണ്ടി സമയം കളയുമായിരുന്നു. റൂമിൽ പോയിരുന്ന് കരഞ്ഞ് ബഹളമുണ്ടാക്കും.…

Read More

മകളുടെ വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് എ.ആർ. റഹ്മാന്‍റെ മറുപടി

പൊതുവേദയിൽ പ്രത്യക്ഷപ്പെട്ട തന്‍റെ മകളുടെ വസ്ത്രധാരണവവുമായി ബന്ധപ്പെട്ട് വിമർശനം നടത്തിയവരുടെ വായയടപ്പിച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. സ്ലം ഡോഗ് മില്യണയറിന്‍റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് റഹ്മാനൊപ്പം മകൾ ഖദീജ വേദിയിലെത്തിയത്. സാരിക്കൊപ്പം മുഖം മൂടുന്ന വിധത്തിൽ നിഖാബ് ധരിച്ചായിരുന്നു ഖദീജ എത്തിയത്. ഇതിനെ തുടർന്നായിരുന്നു ഇവർക്കു നേരെ വിമർശനപ്പെരുമഴയുണ്ടായത്. റഹ്മാന്‍റെ മകൾ യാഥാത്ഥിതിക വേഷം ധരിക്കുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു ഭൂരിഭാഗമാളുകളുടെയും അഭിപ്രായം. ഈ വിമർശനങ്ങൾക്കാണ് റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെ മറുപടി നൽകിയത്. റഹ്മാന്‍റെ ഭാര്യ സൈറയും മക്കളായ ഖദീജയും റഹീമയും നിതാ അംബാനിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ചിത്രത്തിൽ ഖദീജ മാത്രമായിരുന്നു നിഖാബ് ധരിച്ചിട്ടുള്ളത്. വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്രമാണെന്നായിരുന്നു റഹ്മാൻ ഉദ്ദേശിച്ചത്. മാത്രമല്ല സംഭവത്തെക്കുറിച്ച് ഖദീജയും പ്രതികരിച്ചിട്ടുണ്ട്. “ആരുടെയും ഇഷ്ടപ്രകാരമല്ല തന്‍റെ വസ്ത്രധാരണമെന്നും ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ തീരുമാനിക്കുവാനുള്ള…

Read More

സീരിയൽ താരം ജീവനൊടുക്കി

ഹൈദരാബാദ്: തെലുങ്കു സീരിയൽ താരം നാഗ ത്സാൻസി (21) ജീവനൊടുക്കി. ഹൈദരാബാദിലെ ശ്രീനഗർ കൊളനിയിലെ വസതിയിലാണ് നാഗ ത്സാൻസി ജീവനൊടുക്കിയത്. നാഗ ത്സാൻസി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇന്ന് രാവിലെയാണ് നാഗയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗയുടെ മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

Read More