കീവ്: റഷ്യൻ വ്യോമസേനയുടെ എംഐ-8 ഹെലികോപ്റ്ററുമായെത്തി കൂറുമാറിയ പൈലറ്റിന്റെ പേരുവിവരം യുക്രെയ്ൻ വെളിപ്പെടുത്തി. മാക്സിം കുസ്മിനൊവ് (28) എന്നയാളാണ് യുക്രെയ്നോടു കൂറു പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം നടന്ന കൂറുമാറ്റം യുക്രെയ്ൻ അറിയിച്ചിരുന്നെങ്കിലും പൈലറ്റിന്റെ പേരുവിവരം വെളിപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഒരു അഭിമുഖത്തിലൂടെയാണ് യുക്രെയ്ൻ പ്രതിരോധ ഇന്റലിജൻസ് വിഭാഗം മാക്സിം കുസ്മിനൊവിനെ പരിചയപ്പെടുത്തിയത്. ഇതര റഷ്യൻ സൈനികരോട് യുക്രെയ്നോടു ചേരാനും ഇവിടെ ജീവിതസുരക്ഷ ലഭിക്കുമെന്നും അഭിമുഖത്തിൽ പൈലറ്റ് പറയുന്നുണ്ട്. ആറു മാസത്തെ രഹസ്യനീക്കങ്ങൾക്കൊടുവിലാണ് കഴിഞ്ഞ മാസം താൻ നിയന്ത്രിച്ചിരുന്ന ഹെലികോപ്റ്ററുമായി യുക്രെയ്നിലെ എയർബേസിലെത്തി മാക്സിം കൂറുമാറ്റം പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി തന്റെ കുടുംബത്തെ അതീവരഹസ്യമായി യുക്രെയ്നിലെത്തിച്ചിരുന്നു. റഷ്യയുടെ 319-ാം ഹെലികോപ്റ്റർ റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്ന മാക്സിം മറ്റു രണ്ട് വ്യോമസേനാംഗങ്ങൾക്കൊപ്പമാണ് യുക്രെയ്നിലെത്തിയത്. കാര്യമെന്തെന്ന് ഇവർക്ക് അറിയില്ലായിരുന്നു. കീഴടങ്ങാൻ വിസമ്മതിച്ച രണ്ടുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും മാക്സിം അഭിമുഖത്തിൽ പറയുന്നുണ്ട്.
Read MoreCategory: NRI
കേരളത്തിലേക്ക് സർവീസുമായി ഒമാന്‍ വിമാനക്കമ്പനികൾ
മസ്കറ്റ്: കേരളത്തിലേക്ക് രണ്ട് വിമാനക്കമ്പനികള്‍ കൂടി പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാന്‍ വിമാനക്കമ്പനികളായ ഒമാന്‍ എയറും സലാം എയറുമാണ് സര്‍വീസുകള്‍ നടത്തുക. ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും സലാം എയര്‍ കോഴിക്കോട്ടേക്കുമാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ഒക്ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഒക്ടോബര്‍ ആദ്യ വാരം മസ്കറ്റ്-തിരുവനന്തപുരം റൂട്ടില്‍ ഒമാന്‍ എയര്‍ പ്രതിദിന സര്‍വീസ് നടത്തും. നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും. സലാം എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട്-മസ്കറ്റ് റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന. രാത്രി 10.30ന് മസ്കറ്റില്‍നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 3.20ന് കോഴിക്കോടെത്തും. തിരികെ പ്രാദേശിക സമയം പുലര്‍ച്ചെ 4.20ന് കോഴിക്കോടുനിന്ന് പുറപ്പെട്ട് രാവിലെ 6.15ന് മസ്കറ്റില്‍ എത്തിച്ചേരും.മസ്കറ്റ്-കോഴിക്കോട് റൂട്ടില്‍ 65 റിയാല്‍ മുതലും തിരികെ 55 റിയാലിന് മുകളിലേക്കുമാണ് ടിക്കറ്റ് നിരക്കുകള്‍ കമ്പനിയുടെ വെബ്സൈറ്റില്‍…
Read Moreപുടിനെ കാണാൻ കിം എത്തും; റഷ്യയ്ക്ക് ആയുധം നൽകാൻ സാധ്യത
വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉൻ അടുത്ത മാസം റഷ്യയിലെത്തി പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. യുക്രെയ്നെതിരായ യുദ്ധത്തെ നേരിടാൻ റഷ്യയ്ക്ക് ആയുധം നൽകാനുള്ള സാധ്യതയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥർ സിബിഎസിനോടു വെളിപ്പെടുത്തി. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആയുധ ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതായി യുഎസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കിം-പുടിൻ കൂടിക്കാഴ്ച. എന്നാൽ കൂടിക്കാഴ്ചയുടെ സ്ഥലം വ്യക്തമായിട്ടില്ല. പ്രത്യേകം നിർമിച്ച കവചിത ട്രെയിനിലാണ് കിം യാത്ര ചെയ്യാൻ സാധ്യതയെന്ന് യുഎസ് വൃത്തങ്ങൾ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
Read Moreയുക്രെയ്നിൽനിന്നു ധാന്യക്കയറ്റുമതി ഉടമ്പടി: ചർച്ചയാകാമെന്ന് പുടിൻ
സോചി: യുക്രെയ്നിൽനിന്നു ധാന്യക്കയറ്റുമതി പുനരാരംഭിക്കുന്നതിനുള്ള ചർച്ചയ്ക്കു റഷ്യ സന്നദ്ധമാണെന്ന് പ്രസിഡന്റ് പുടിൻ. തുർക്കി പ്രസിഡന്റ് എർദോഗനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐക്യരാഷ്ട്രസഭയും തുർക്കിയും മുൻകെയെടുത്തുണ്ടാക്കിയ ഉടന്പടിയിൽനിന്നു ജൂലൈയിൽ റഷ്യ പിന്മാറിയത് ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുമെന്നാണു വിലയിരുത്തൽ. ഉടന്പടി പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കാണ് എർദോഗൻ റഷ്യയിലെത്തിയിരിക്കുന്നത്. റഷ്യൻ ഭക്ഷ്യവസ്തുക്കളുടെയും വളത്തിന്റെയും കയറ്റുമതി തടസപ്പെടുത്തില്ലെന്ന വാഗ്ദാനം പാലിക്കാൻ പാശ്ചാത്യർ തയാറായാൽ റഷ്യ വീണ്ടും ഉടന്പടിയുടെ ഭാഗമാകുമെന്ന് പുടിൻ വ്യക്തമാക്കി. ഇതിനിടെ പുടിൻ-എർദോഗൻ ചർച്ച ആരംഭിക്കുന്നതിനു മുന്‍പായി റഷ്യൻ സേന യുക്രെയ്നിലെ തുറമുഖങ്ങളിൽ ആക്രമണം നടത്തുകയുണ്ടായി.
Read Moreകാണാതിരിക്കാൻ വയ്യ; ജി-20 ഉച്ചകോടിയിൽ ഷിയുടെ അഭാവം; നിരാശനായി ബൈഡൻ
വാഷിംഗ്ടൺ ഡിസി: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ. എന്നാൽ, ചിൻപിംഗിനെ കാണാൻ പോകുകയാണെന്ന് ബൈഡൻ കൂട്ടിച്ചേർത്തു. എവിടെവച്ചാണു കൂടിക്കാഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കുന്ന ഉച്ചകോടിയിൽ ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാംഗ് ആയിരിക്കും പങ്കെടുക്കുകയെന്നാണ് ബെയ്ജിംഗ് അറിയിച്ചിരിക്കുന്നത്. അരുണാചൽപ്രദേശും അക്സായിചിന്നും ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചതിൽ ഇന്ത്യയിൽ പ്രതിഷേധം ശക്തമായതിനിടെയാണ് ഷി ചിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന വാർത്തകൾ പുറത്തുവന്നത്.
Read Moreപാക്കിസ്ഥാനിൽ ദേവാലയങ്ങൾ തകർത്ത സംഭവം; ക്രിസ്ത്യാനികൾക്കെതിരായ മതനിന്ദാ ആരോപണം തള്ളി പോലീസ്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ക്രിസ്തുമത വിശ്വാസി ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് പതിനേഴോളം ദേവാലയങ്ങൾ തകർത്ത സംഭവത്തിൽ വ്യക്തത വരുത്തി പോലീസ്. ആക്രമണത്തിന് പ്രേരകമായെന്ന് പറയപ്പെടുന്ന ഖുറാൻ നശിപ്പിക്കൽ ആരോപണം പോലീസ് തള്ളി. വ്യക്തിപരമായ തർക്കത്തെത്തുടർന്ന് ആസൂത്രിതമായി ഒരു യുവാവിന് നേർക്ക് ചിലർ മതനിന്ദാ ആരോപണം ഉയർത്തിയതാണെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 17-നാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിൽ ജനക്കൂട്ടം ക്രിസ്ത്യൻ ദേവാലയങ്ങളും ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും തീവച്ച് നശിപ്പിച്ചത്. ഖുറാനെ അപമാനിച്ചെന്ന ആരോപണം നേരിടുന്ന ജാറൻവാല സ്വദേശിയായ രാജാ അമിർ എന്ന ക്രിസ്തുമത വിശ്വാസിയുടെ വീടും ഇവർ ഇടിച്ചുനിരത്തിയിരുന്നു. ആമിറിനോട് വ്യക്തിപരമായി വിദ്വേഷം ഉണ്ടായിരുന്ന പർവേസ് കുഡു എന്നയാളാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് അധികൃതർ അറിയിച്ചു. തന്റെ ഭാര്യയുമായി ആമിറിന് അടുപ്പമുണ്ടെന്ന് കുഡു സംശയിച്ചിരുന്നു. ഇതിന് പിന്നാലെ, ജനക്കൂട്ടത്തെ ആമിറിനെതിരെ തിരിക്കിനായി ഖുറാൻ പേജുകൾ ആമിറിന്റെ വീടിന് മുമ്പിൽ കുഡു കൊണ്ടിടുകയായിരുന്നു.…
Read Moreഅബുദാബി ബിഗ് ടിക്കറ്റ്: ശ്രീലങ്കന്‍ സ്വദേശിക്ക് 45 കോടി
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 255-ാമത് സീരീസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) പ്രവാസിയായ ശ്രീലങ്കന്‍ സ്വദേശി തുരൈലിംഗം പ്രഭാകര്‍ സ്വന്തമാക്കി. 061680 എന്ന ടിക്കറ്റ് നമ്പറിലൂടെ വമ്പന്‍ സമ്മാനം നേടിയത്. ദുബായിയിലാണ് ഇദ്ദേഹം താമസിക്കുന്നത്.രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ സെല്‍വരാജ് തങ്കായന് ആണ്. 086733 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്. മൂന്നാം സമ്മാനമായ 90,000 ദിര്‍ഹം നേടിയത് 003006 എന്ന ടിക്കറ്റ് നമ്പറിനുടമയായ ഉസ്ബസ്കിസ്ഥാനില്നിന്നുള്ള നോഡിര്‍ കറ്റിലെവ് ആണ്. 177026 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഭരത് ദേവന്ദിരന് നാലാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കി.
Read Moreകാനഡയില്‍ വിവാഹച്ചടങ്ങിനിടെ വെടിവയ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു
ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷൻ ഹാളിന് പുറത്ത് പാർക്കിംഗ് ഗ്രൗണ്ടിലാണ് വെടിവയ്പുണ്ടായത്. ഒരേസമയം അവിടെ രണ്ട് വ്യത്യസ്ത വിവാഹ സത്കാരങ്ങൾ ഹാളിൽ നടക്കുന്നുണ്ടായിരുന്നു. 15 തവണയോളം അക്രമി വെടിവച്ചു. ടൊറന്റോ സ്വദേശികളായ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ ആറ് പേരിൽ അമേരിക്കന്‍ പൗരന്മാരും ഉണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു. ആരാണ് അക്രമിയെന്നോ എന്തിനാണ് ആക്രമണം നടത്തിയതെന്നോ വ്യക്തമായിട്ടില്ല. വംശീയതയുടെയോ മതത്തിന്റെയോ പേരിലുള്ള വിദ്വേഷക്കൊലയാണോ നടന്നതെന്നത് ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreസ്നേഹത്തിനായുള്ള അന്വേഷണത്തിന്റെ ഉത്തരം ക്രൈസ്തവ വിശ്വാസം: മാർപാപ്പ
ഉലാൻബത്തോർ: സ്നേഹത്തിനായുള്ള അന്വേഷണത്തിന്റെ ഉത്തരമാണ് ക്രൈസ്തവ വിശ്വാസമെന്ന് ഫ്രാൻസിസ് മാർപാപ്പ. മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തോറിലെ സ്റ്റെപ്പി അരീന സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശാലമായ പുൽപ്രദേശങ്ങളാലും മരുഭൂമിയാലും വരണ്ടതെങ്കിലും സന്പന്നമായ ചരിത്രവും സംസ്കാരവും പേറുന്ന മംഗോളിയ, മനുഷ്യരിലെ സ്നേഹത്തിനും സന്തോഷത്തിനുമായുള്ള ദാഹത്തിന്റെ പ്രതിരൂപമാണ്. മംഗോളിയയുടെ നാടോടി പാരന്പര്യം അനുസ്മരിച്ച മാർപാപ്പ, നമ്മളെല്ലാം സന്തോഷവും സ്നേഹവും അന്വേഷിക്കുന്ന, ദൈവത്തിന്റെ നാടോടികളും തീർഥാടകരുമാണെന്നു പറഞ്ഞു. ഈ അന്വേഷണത്തിനുള്ള ഉത്തരമാണ് ക്രൈസ്തവ വിശ്വാസമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിലെ ക്രൈസ്തവർ നല്ല പൗരന്മാരാകുക കുർബാനയുടെ അന്ത്യത്തിൽ മാർപാപ്പ ചൈനീസ് കത്തോലിക്കാ വിശ്വാസികളോട്, നല്ല ക്രിസ്ത്യാനികളും നല്ല ക്രൈസ്തവരുമായിരിക്കാൻ ആഹ്വാനം ചെയ്തു. ഹോങ്കോംഗിലെ ബിഷപ് എമരിറ്റസ് കർദിനാൾ ജോൺ തോംഗ് ഹോൺ, ഇപ്പോഴത്തെ ബിഷപ് സ്റ്റീഫൻ ചൗ എന്നിവരെ വേദിയിലേക്കു വിളിച്ച് ഇരുവരുടെയും കൈകളിൽ പിടിച്ചുകൊണ്ടാണ് മാർപാപ്പ ഇതു പറഞ്ഞത്.…
Read Moreയുക്രെയ്ൻ പ്രതിരോധമന്ത്രിയെ പുറത്താക്കി സെലൻസ്കി
കീവ്: യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവിനെ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പുറത്താക്കി. യുക്രെയ്ൻ സ്റ്റേറ്റ് പ്രോപ്പർട്ടി ഫണ്ട് തലവൻ റസ്റ്റെം ഉമെറോവിനെ മിസ്റ്റർ റെസ്നിക്കോവിന്റെ പിൻഗാമിയായി സെലെൻസ്കി നാമനിർദ്ദേശം ചെയ്തു. പ്രതിരോധ മന്ത്രാലയത്തിൽ പുതിയ സമീപനങ്ങൾക്കുള്ള സമയമാണിതെന്ന് പ്രസിഡന്റ് സെലെൻസ്കി രാത്രി കീവിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മന്ത്രാലയത്തിന് പുതിയ സമീപനങ്ങളും ആശയവിനിമയത്തിന്റെ മറ്റ് രൂപങ്ങളും ആവശ്യമാണെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2021 നവംബർ നാലിനാണ് റെസ്നിക്കോവ് പ്രതിരോധമന്ത്രിയായി ചുമതലയേൽക്കുന്നത്. 2022 ഫെബ്രുവരിയിലാണ് റഷ്യയുടെ സമ്പൂർണ അധിനിവേശം ആരംഭിക്കുന്നത്.
Read More