വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരിയായ ഗര്‍ഭിണിയെ പോലീസ് വെടിവച്ച് കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓഗസ്റ്റ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബ്ലെന്‍ഡന്‍ ടൗണ്‍ഷിപ്പ് പോലീസ് ഡിപ്പാര്‍ട്ട്മെന്റാണ് പുറത്തുവിട്ടത്. താകിയ യംഗ്(21) ആണ് കൊല്ലപ്പെട്ടത്. കടയില്‍ സാധനം വാങ്ങാനെത്തിയ യുവതി മോഷണം നടത്തിയെന്ന് കടയുടമ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസിനെയും വിളിച്ചുവരുത്തി. ഇവിടെയെത്തിയ പോലീസ് കാറിനുള്ളില്‍ ഇരിക്കുകയായിരുന്ന യുവതിയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച യുവതി വാഹനം മുന്നോട്ട് എടുത്തപ്പോള്‍ പോലീസ് വെടിവയ്ക്കുകയായിരുന്നു.
Read MoreCategory: NRI
ബഹറിനില്‍ വാഹനാപകടത്തില്‍ 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബഹറിനിലെ ആലിയില്‍ ബിന്‍ സല്മാന് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശുചീകരണ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍. തെലങ്കാനയിലെ സുമന് രാമണ്ണയാണ് മരിച്ച അഞ്ചാമന്. സല്മാബാദില്നിന്ന് മുഹറഖിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇവര്‍. കാര്‍ ശുചീകരണ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അഞ്ചുപേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreമാർപാപ്പ മംഗോളിയയിലേക്ക്
റോം: ഫ്രാൻസിസ് മാർപാപ്പയുടെ 43-ാമത് അപ്പസ്തോലിക പര്യടനം മംഗോളിയയിലേക്ക്. 1500 കത്തോലിക്കർ മാത്രമുള്ള മംഗോളിയയിൽ നാളെ രാവിലെ പത്തിന് എത്തിച്ചേരുന്ന മാർപാപ്പ സെപ്റ്റംബർ നാലിന് റോമിൽ തിരിച്ചെത്തും. ഇന്നു വൈകുന്നേരം അദ്ദേഹം റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽനിന്നു മംഗോളിയയിലേക്ക് പുറപ്പെടും. തലസ്ഥാനമായ ഉലാൻ ബത്തോറിലാണ് മാർപാപ്പ മൂന്നുദിവസവും താമസിക്കുക. രണ്ടിന് സുഖ്ബാത്തർ ചത്വരത്തിൽ സ്വീകരണം, പ്രസിഡന്റ് ഉഖ്നാജിൻ ഖ്യുറേൽസ്യുക്കുമായുള്ള കൂടിക്കാഴ്ച, നയതന്ത്ര പ്രതിനിധികളോടും പൗരപ്രമുഖരോടുമുള്ള പ്രഭാഷണം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, മെത്രാന്മാരും മിഷണറിമാരുമായുള്ള കൂടിക്കാഴ്ച എന്നിവ നടക്കും. ഒരു മതാന്തര, എക്യുമെനിക്കൽ സൗഹൃദ സമ്മേളനവും സ്റ്റെപ്പെ അറീന സ്റ്റേഡിയത്തിലെ വിശുദ്ധകുർബാനയുമാണ് സെപ്റ്റംബർ മൂന്നിലെ പരിപാടികൾ. നാലിനു രാവിലെ മാർപാപ്പ ഒരു കാരുണ്യഭവനം ഉദ്ഘാടനം ചെയ്യുകയും പ്രവർത്തകരോടു സംവദിക്കുകയും ചെയ്യും. ‘ഒരുമിച്ചു പ്രത്യാശിക്കുക’ എന്നതാണ് പേപ്പൽ സന്ദർശനത്തിന്റെ ആപ്തവാക്യം. റഷ്യയും ചൈനയുമായി അതിർത്തി പങ്കിടുന്ന മംഗോളിയയിലെ 33 ലക്ഷം ജനങ്ങളിൽ ഭൂരിപക്ഷവും…
Read Moreഗാബോണിൽ സൈനിക അട്ടിമറി; പ്രസിഡന്റും കുടുംബവും വീട്ടുതടങ്കലിൽ
ലീബ്രെവിൽ: മധ്യആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് അലി ബോംഗോ(64)യെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കിയെന്നു പട്ടാള നേതാക്കൾ ടിവിയിലൂടെ അറിയിച്ചു. ബോംഗോയുടെ മൂത്ത മകൻ നൂറുദ്ദീൻ ബോംഗോ വാലന്റൈനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. 14 വർഷമായി ഗോബോൺ ഭരിക്കുന്ന ബോംഗോ ഓഗസ്റ്റ് 26നു നടന്ന തെരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു മണിക്കൂറുകൾക്കകമാണ് അട്ടിമറിയുണ്ടായത്. അര നൂറ്റാണ്ടായി രാജ്യം ബോംഗോ കുടുംബത്തിന്റെ ഭരണത്തിലാണ്. ഒരു ഡസൻ പട്ടാളക്കാരാണ് ഇന്നലെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് ഭരണം പിടിച്ചെടുത്തതായി അറിയിച്ചത്. പ്രസിഡൻഷ്യൽ ഗാർഡുകൾ, പട്ടാളം, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പുഫലം റദ്ദാക്കിയതായി ഇവർ പ്രഖ്യാപിച്ചു. സെനറ്റ്, ദേശീയ അസംബ്ലി, ഭരണഘടനാ കോടതി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പിരിച്ചുവിട്ടു. ഇനിയൊരു അറിപ്പുണ്ടാകുന്നതുവരെ അതിർത്തിയും അടച്ചു.
Read Moreറഷ്യയിലുടനീളം യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണം
മോസ്കോ: റഷ്യയിലുടനീളം യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണം. മോസ്കോ, ഒർലോവ്, റയാസാൻ, കലൂഗ, ബ്രിയാൻസ്ക്, സ്കോഫ് എന്നിങ്ങനെ ആറു മേഖലകളിൽ ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളിൽ പറയുന്നു. സ്കോഫിലെ വ്യോമസേനാ താവളത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ചരക്കു വിമാനങ്ങൾക്കു തീപിടിച്ചു. യുക്രെയ്ൻ സേന റഷ്യയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. വടക്കൻ യുക്രെയ്നിൽനിന്ന് 660 കിലോമീറ്റർ അകലെ നാറ്റോ രാജ്യങ്ങളായ എസ്തോണി/, ലാത്വിയ എന്നിവയോടു ചേർന്ന സ്കോഫിലുണ്ടായ ആക്രമണം റഷ്യയെ ഞെട്ടിച്ചു. ഇല്യൂഷിൻ-76 ഹെവി ട്രാൻസ്പോർട്ട് ഇനത്തിൽപ്പെട്ട നാലു വിമാനങ്ങൾക്കു തീപിടിച്ചുവെന്നാണു പറയുന്നത്. വ്യോമതാവളത്തിലെ തീപിടിത്തത്തിന്റെയും സ്ഫോടനങ്ങളുടെയും ദൃശ്യങ്ങൾ സ്കോഫ് പ്രവിശ്യാ സർക്കാർ പുറത്തുവിട്ടു. മോസ്കോ അടക്കം മറ്റു മേഖലകളിലുണ്ടായ ഡ്രോൺ ആക്രമണങ്ങൾ പരാജയപ്പെടുത്തിയെന്നു റഷ്യ അവകാശപ്പെടുന്നു. ആളപായമുള്ളതായി റിപ്പോർട്ടില്ല. മോസ്കോയിലെ നാലു വിമാനത്താവളങ്ങളിൽ കുറച്ചു നേരത്തേക്കു പ്രവർത്തനം തടസപ്പെട്ടു. ഇതിനു മറുപടിയായി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന…
Read Moreഹോളിഡേ സെയില്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്; ആനുകൂല്യ വിവരങ്ങളിങ്ങനെ…
അബുദാബി: അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഇക്കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സെപ്റ്റംബര്‍ പത്തു വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഇപ്പോഴത്തെ ഹോളിഡേ സെയിലിന്റെ ആനുകൂല്യം. സെപ്റ്റംബര്‍ 11 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 24 വരെയുള്ള കാലയളവിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയര്‍വേയ്സിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയും. ഇക്കണോമി ക്ലാസില്‍ വിവിധ നഗരങ്ങളിലേക്ക് അബുദാബിയില്‍നിന്ന് 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകൾ വര്‍ധിപ്പിക്കും. നവംബര്‍ മാസം മുതല്‍ കൊച്ചിയിലേക്ക് എട്ട് അധിക സര്‍വീസുകള്‍ കൂടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും ഉണ്ടായിരുന്ന പ്രതിദിന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്യും. തിരുവനന്തപുരത്തേക്കുള്ള വിമാനം അബുദാബിയില്‍നിന്ന് പുലര്‍ച്ചെ 2.20നും കോഴിക്കോടേക്കുള്ള വിമാനം ഉച്ചയ്ക്ക് 1.40നും ആയിരിക്കും പുറപ്പെടുക.…
Read Moreറഷ്യൻ വിമാനത്താവളം യുക്രെയ്ൻ ആക്രമിച്ചു; 4 വിമാനങ്ങൾ കത്തി; യുക്രെയ്ൻ ബോട്ടുകൾ റഷ്യ തകർത്തു
മോസ്കോ: റഷ്യയിലെ സ്കോഫ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ന്. വിമാനത്താവളത്തില്‍ ഉഗ്രസ്ഫോടനവും വലിയ തീപിടിത്തവുമുണ്ടായി. നാല് വിമാനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണമുണ്ടായ വിമാനത്താവളത്തിനു മുകളിൽ പുക ഉയരുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്നു റഷ്യൻ അധികൃതർ അറിയിച്ചു. യുക്രെയ്ൻ അതിർത്തിയിൽനിന്ന് ഏകദേശം 800 കിലോമീറ്ററോളം അകലെയാണ് സ്കോഫ്. കരിങ്കടലിൽ നാല് യുക്രേനിയൻ ബോട്ടുകൾ റഷ്യ തകർത്തതായും റിപ്പോർട്ടുണ്ട്. ഈ ബോട്ടുകളിൽ 50ലധികം സൈനികരുണ്ടായിരുന്നതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read Moreവിമാനാപകടത്തിൽ കൊല്ലപ്പെട്ട പ്രിഗോഷിന്റെ സംസ്കാരം രഹസ്യമായി നടത്തി
മോസ്കോ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട വാഗ്നർ മുൻ മേധാവി യെവ്ജനി പ്രിഗോഷിന്റെ സംസ്കാരം സ്വദേശമായ സെന്റ് പീറ്റേഴ്സ്ബർഗിൽ രഹസ്യമായി നടത്തി . പൊറോഖോവ്സ്കോയ് സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചതെന്നാണ് സൂചന. ഈ സെമിത്തേരി അദ്ദേഹത്തിന്റെ അനുയായികൾ വളയുകയും ഇവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്തിരുന്നു. ഒരു എഎഫ്പി ഫോട്ടോഗ്രാഫറാണ് ഈ വിവരം കണ്ടെത്തിയത്. അതേസമയം, പ്രിഗോഷിന്റെ രഹസ്യ ശവസംസ്കാരം പുടിന്റെ യഥാർഥ ഭയത്തിന്റെ സമ്പൂർണ പ്രതീകമാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് അഭിപ്രായപ്പെട്ടു.
Read Moreമഗ് ഷോട്ട് വൈറലായി; ട്രംപിനായി സംഭാവനകൾ ഒഴുകുന്നു
വാഷിംഗ്ടൺ ഡിസി: ക്രിമിനൽ കേസിൽ അറസ്റ്റിലാകവേ പോലീസ് എടുത്ത ‘മഗ് ഷോട്ട്’ ഫോട്ടോ തെരഞ്ഞെടുപ്പു പ്രചാരണ ആയുധമാക്കി മുൻ യുഎസ് പ്രസിഡന്റ് ട്രംപ്. വ്യാഴാഴ്ച അറ്റ്ലാന്റയിലെ ഫുൾട്ടൻ കൗണ്ടിയിൽ ജയിലിൽവച്ച് മഗ് ഷോട്ട് എടുക്കപ്പെട്ട ശേഷം ട്രംപിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് 71 ലക്ഷം ഡോളർ സംഭാവന ലഭിച്ചതായി അദ്ദേഹത്തിന്റെ പ്രചാരണസംഘം അറിയിച്ചു. ടീഷർട്ട് തുടങ്ങിയവയുടെ വില്പനയിലൂടെയാണു ഭൂരിഭാഗം തുകയും ലഭിച്ചത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട ട്രംപിനെ ജാമ്യത്തിൽ വിടുകയായിരുന്നു. അടുത്ത വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ട്രംപിനെതിരേ ചുമത്തപ്പെട്ട നാലാമത്തെ ക്രിമിനൽ കേസാണിത്. ട്രംപ്തന്നെ തന്റെ മഗ് ഷോട്ട് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreപ്രതിഷേധക്കാർക്കു നേർക്ക് ഗുണ്ടാ സംഘത്തിന്റെ വെടിവയ്പ്; ഏഴു മരണം
പോർട്ട് ഓ പ്രിൻസ്: ഹെയ്തിയിൽ ഗുണ്ടാ സംഘങ്ങൾക്കെതിരേ മാർച്ച് നടത്തിയ ജനക്കൂട്ടത്തിനു നേർക്ക് ഗുണ്ടകൾ നടത്തിയ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന്റെ പ്രാന്തപ്രദേശമായ കാനാനിൽ ശനിയാഴ്ചയായിരുന്നു സംഭവം. യന്ത്രത്തോക്കുകൾ ഉപയോഗിച്ചു നടത്തിയ വെടിവയ്പിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റു. കുറെപ്പേരെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി. പാസ്റ്റർ മാർക്കോ എന്ന ആത്മീയ നേതാവാണ് ഗുണ്ടാസംഘങ്ങൾ ഭരിക്കുന്ന മേഖലയിൽ മാർച്ച് സംഘടിപ്പിച്ചത്. നൂറു കണക്കിനുപേർ പങ്കെടുത്തു. പലവിധ ഗുണ്ടാ സംഘങ്ങൾക്കു ശക്തമായ സ്വാധീനമുള്ള ഹെയ്തിയിൽ ഈ വർഷം മാത്രം അക്രമസംഭവങ്ങളിൽ 2,400 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Read More