അബ്ദുല്ല നാലുപുരയിൽകുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവാസി ഡോക്ടർമാരെ പുതുതായി നിയമിക്കാൻ ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നു. ആരോഗ്യ മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. രാജ്യത്ത് പുതിയ ആരോഗ്യ കേന്ദ്രങ്ങൾ തുറക്കാനും പദ്ധതിയുണ്ട്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ ആവാദിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലുമായിരിക്കും ഇത്തരത്തിൽ പ്രവാസി ഡോക്ടർമാരെ നിയമിക്കുക.
Read MoreCategory: NRI
മയക്കുമരുന്നു വിപണിയിലേക്ക് “ആന മയക്കി’യും; സ്വബോധം നഷ്ടപ്പെടും, ചർമം അഴുകും; ഡ്രഗ് ഉപയോഗിച്ചതിനുശേഷമുള്ള ചേഷ്ടകള്‍ ഭയപ്പെടുത്തുന്നത്
ഫിലാഡല്‍ഫിയ: മനുഷ്യകുലത്തെയാകെ നാശത്തിലേക്കു നയിക്കുന്ന മയക്കുമരുന്നുകളുടെ പട്ടികയിലേക്ക് ആനകളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നും. “ സൈലാസൈന്‍’ ആണ് അടുത്തിടെ ആഗോള മയക്കുമരുന്നു വിപണിയിലേക്കു കടന്നുവന്നിരിക്കുന്നത്. കിറ്റമിൻ എന്ന മരുന്നിനൊപ്പം സൈലസിൻ ചേർത്താണ് ആനകളെ മയക്കാൻ ഉപയോഗിക്കുന്നത്. “സോംബി ഡ്രഗ്’ വിഭാഗത്തിൽപ്പെടുന്ന സൈലാസൈന്‍ മയക്കുമരുന്നുകളിൽ കൊടുംഭീകരനായി അറിയപ്പെടുന്നു. ഇത് ഉപയോഗിച്ചാൽ സ്വബോധം പൂർണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും മനുഷ്യരെ തള്ളിവിടുന്നു. കഴിഞ്ഞദിവസം യുകെയിലെ 43കാരന് സൈലാസൈന്റെ ഉപയോഗം മൂലം മരിച്ചിരുന്നു. ഈ മാരകമരുന്നിന്റെ യൂറോപ്പിലെ ആദ്യത്തെ അറിയപ്പെടുന്ന ഇരയാണ് ആ ബ്രിട്ടീഷ് പൗരന്. ഇതോടനുബന്ധിച്ചു “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള ഭയാനകമായ വീഡിയോയും പുറത്തുവന്നു. ലോകമെങ്ങും ഞെട്ടലുളവാക്കിയ വീഡിയോയായി അത്. ഫിലാഡല്‍ഫിയയിലെ കെന്‍സിങ്ടണിലെ തെരുവുകളിൽ മാരകമായ “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. നിരവധി ആളുകളാണ് തെരുവില്‍ ഈ മാരകമയക്കു മരുന്ന്…
Read Moreകാനഡയിൽ കാട്ടുതീ പടരുന്നു; നിരവധി വീടുകൾ കത്തി; മേഖലയിൽ നിന്ന് 29,000ലേറെ ആളുകളെ ഒഴിപ്പിച്ച് അധികൃതർ
ഓട്ടവ: അതിവേഗം പടരുന്ന കാട്ടുതീ അണയ്ക്കാൻ സൈന്യത്തിന്റെ സഹായം തേടി കനേഡിയൻ പ്രവിശ്യയായ ആൽബെർട്ട. കാട്ടുതീ നിയന്ത്രിക്കാൻ സൈന്യത്തെ നിയോഗിക്കണമെന്ന് കാനഡയിലെ ഫെഡറൽ സർക്കാരിനോട് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അഭ്യർഥിച്ചു. കാട്ടുതീ പടർന്നതോടെ ആൽബെർട്ടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചവരെ 94 ഇടങ്ങളിലാണ് കാട്ടുതീ ആളിപ്പടർന്നത്. ഇതിൽ 27 ഇടങ്ങളിൽ തീ നിയന്ത്രണാതീതമാണ്. നിരവധി വീടുകൾ കത്തി നശിച്ചു. മേഖലയിൽ നിന്ന് 29,000ലേറെ ആളുകളെ ഒഴിപ്പിച്ചു. തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. ക്യുബെക്ക്, ഒന്റാറിയോ എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കാൻ ആൽബർട്ടയിലേക്ക് പറന്നിട്ടുണ്ട്.
Read Moreസുഡാനിൽ വെടിനിർത്തൽ നീട്ടി; വിദേശ പൗരന്മാരെ ഒഴിപ്പിക്കൽ വേഗത്തിലാക്കും
വാഷിംഗ്ടൺ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണു വെടിനിർത്തൽ സമയം നീട്ടിയത്. യുഎസിന്റെയും സൗദിയുടെയും മധ്യസ്ഥശ്രമങ്ങളെത്തുടർന്നാണ് തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇതു നാലാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. വെടിനിർത്തൽ നീട്ടാനും പൂർണമായും നടപ്പാക്കാനുമുള്ള സുഡാനീസ് സൈന്യത്തിന്റെയും ആർഎസ്എഫിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, സുഡാനിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങൾ നടത്തുകയാണ്. ഇന്ത്യ എട്ടു ബാച്ചുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്.
Read Moreമയക്കുമരുന്നു കടത്താൻ ആട്ടിൻകുട്ടി; ദമ്പതികളുടെ തന്ത്രം പൊളിച്ചു പോലീസ് നായ
എഡിൻബർഗ്: കള്ളക്കടത്തുകാർ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ഇതിൽ മിക്കതും ചീറ്റിപ്പോകാറുമുണ്ട്. ഈവിധം പാളിപ്പോയ ഒരു തന്ത്രത്തെക്കുറിച്ചുള്ള വാർത്തയാണ് സ്കോട്ട്ലാൻഡിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോലീസിനെ വെട്ടിച്ചു മയക്കുമരുന്നു കടത്താൻ ദമ്പതികൾ പരീക്ഷിച്ച തന്ത്രം പൊളിച്ചതാകട്ടെ പോലീസ് നായയും.10 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണു ദമ്പതികൾ കാറിൽ കടത്താൻ ശ്രമിച്ചത്. പോലീസിന്റെ ശ്രദ്ധ തിരിക്കുന്നതിനായി കാറിന്റെ പിൻസീറ്റിൽ ഇവർ ഒരു ആട്ടിൻകുട്ടിയെയും കയറ്റിയിരുന്നു. വാഹനം പരിശോധിക്കാനായി പോലീസ് എത്തിയപ്പോൾ തുടക്കത്തിൽ ദന്പതികൾ ഉദേശിച്ചപോലെതന്നെ കാര്യങ്ങൾ നടന്നു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആട്ടിൻകുട്ടിയിലേക്കുതന്നെ പോയി. എന്നാൽ പോലീസിനൊപ്പമുണ്ടായിരുന്ന ബില്ലി എന്ന നായ ആട്ടിൻകുട്ടിയെ ശ്രദ്ധിക്കാതെ കാറിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നു കൃത്യമായി കണ്ടെത്തി. കാറിന്റെ പിൻസീറ്റിലേക്ക് നായ ചാടിക്കയറിയപ്പോൾ പോലീസുകാർ ആദ്യം കരുതിയത് ആട്ടിൻകുട്ടിയെ കണ്ടിട്ടായിരിക്കുമെന്നാണ്. അതുകൊണ്ടുതന്നെ നായയെ ബലമായി പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, മയക്കുമരുന്നു മണത്തു കണ്ടുപിടിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച…
Read Moreദുബായിലെ തീപിടിത്തം! മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
മലപ്പുറം: ദുബായിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം സ്വദേശികളായ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ചത്. വേങ്ങരയിലെ പണി പൂര്‍ത്തിയാകാനിരുന്ന വീട്ടിലാണ് മൃതദേഹം എത്തിച്ചത്. രാവിലെ എട്ടിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചെങ്കിലും പത്തോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. പത്തരയോടെ വേങ്ങരയിലെ വീട്ടിലെത്തിച്ചു. അല്പസമയത്തിനകം തറവാട്ടുവളപ്പില്‍ ഇരുവരുടെയും സംസ്കാരം നടക്കും. ദെയ്റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിലാണ് ഇരുവരും മരിച്ചത്. പുക ശ്വസിച്ചാണ് മരണം.
Read Moreസുഡാനിൽ കൊല്ലപ്പെട്ട ആലക്കോട് സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
ആലക്കോട്: സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ആലക്കോട് നെല്ലിപ്പാറ കാക്കടവ് സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ടി (48) ന്റെ മൃതദേഹം ഹോസ്പിറ്റലിലേക്കു മാറ്റി. ഇന്ന് രാവിലെയാണ് മൃതദേഹം ഹോസ്പിറ്റലിലേക്കു മാറ്റിയത്. സ്ഥലം എംഎൽഎ സജീവ് ജോസഫ്, കെ. സുധാകരൻ എംപി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റാൻ സാധിച്ചത്. കഴിഞ്ഞ ആറുമാസമായി ദാൽ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ആൽബർട്ട്. കാനഡയിലുള്ള മകൻ ഓസ്റ്റിനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. വീടിന്റെ ജനലിനരികെനിന്ന് ഫോൺ ചെയ്യുമ്പോൾ കെട്ടിടത്തിനു താഴെ എത്തിയ തോക്കുധാരികൾ വെടിവയ്ക്കുകയായിരുന്നു. ആക്രമണ സമയത്ത് ഭാര്യ സൈബലിയും ഇളയ മകൾ മരീറ്റയും കൂടെയുണ്ടായിരുന്നു. ആൽബർട്ടിനൊപ്പം അവധി ആഘോഷിക്കാൻ ഇരുവരും രണ്ടാഴ്ച മുമ്പാണ് സുഡാനിൽ എത്തിയത്. ആലവേലിൽ അഗസ്റ്റിൻ-മേഴ്സി ദന്പതികളുടെ മകനാണ് ആൽബർട്ട്. സഹോദരങ്ങൾ: സ്റ്റാർലി,…
Read More138 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു കുടുംബത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍…! പെണ്‍കുഞ്ഞിന്റെ വരവ് വലിയ ആഘോഷമാക്കി കുടുംബങ്ങള്‍
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവര്‍ ആരാണ്. പ്രത്യേകിച്ച് സ്വന്തം വീട്ടില്‍ ഒരു കുഞ്ഞ് എത്തുമ്പോള്‍ ആരും വല്ലാതെ ആഹ്ലാദിക്കും. അത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നൊന്നും മിക്കവരും നോക്കില്ല. എന്നാല്‍ കഴിഞ്ഞിടെ അമേരിക്കയില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ അത് വലിയ വാര്‍ത്തയായി മാറി. കാരണം മറ്റൊന്നുമല്ല 138 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞുണ്ടായത്. ദമ്പതികളായ ആന്‍ഡ്രൂ ക്ലാര്‍ക്കിനും കരോലിനുമാണ് പെണ്‍കുഞ്ഞ് പിറന്നത്. രണ്ടാഴ്ച മുന്‍പാണ് ഈ കുഞ്ഞ് പിറന്നത്. ഓഡ്രി എന്നാണ് ഇവര്‍ കുഞ്ഞിന് പേരിട്ടത്. 1885 മുതല്‍ 2023 വരെയുള്ള വര്‍ഷത്തിനിടയില്‍ പിതാവിന്റെ കുടുംബത്തില്‍ ജനിക്കുന്ന ആദ്യത്തെ പെണ്കുഞ്ഞാണിത്. പങ്കാളിയുടെ കുടുംബത്തില്‍ ഇത്രയും കാലം പെണ്‍കുഞ്ഞ് ജനിച്ചിരുന്നില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് കുഞ്ഞിന്റെ അമ്മ കരോലിന് പറഞ്ഞു. സത്യമാണോ എന്ന് അറിയാന്‍ ആന്‍ഡ്രൂ ക്ലാര്‍ക്കിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും കരോലിന് ഇക്കാര്യം തിരക്കിയിരുന്നു. ആന്‍ഡ്രൂ ക്ലാര്‍ക്കിന് അമ്മാവന്മാരും കസിന്സും…
Read Moreഞാനൊരു കുഞ്ഞല്ലേ… എന്നോട് ഇങ്ങനെ ചെയ്യാമോ? ടര്‍ക്കിഷ് ഐസ്ക്രീം കച്ചവടക്കാരന് ഒരു കുഞ്ഞുപെണ്‍കുട്ടിയെ കബളിപ്പിക്കുമ്പോള്‍…
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. അവരുടെ നിഷ്കളങ്കതയും ചെയ്തികളും നമ്മുടെ ഹൃദയത്തില്‍ സന്തോഷം ജനിപ്പിക്കും. സമൂഹ മാധ്യമങ്ങളുടെ വരവോടെ കുട്ടികളുടെ നിരവധി രസകരമായ വീഡിയോകള്‍ നമുക്ക് മുന്നിലേക്കെത്തുന്നു. ഇപ്പോഴിതാ ഒരു ടര്‍ക്കിഷ് ഐസ്ക്രീം കച്ചവടക്കാരന് ഒരു കുട്ടിയെ കബളിപ്പിക്കുന്നതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഐസ്ക്രീം വാങ്ങാനെത്തുന്നവരെ പറ്റിക്കാന്‍ ഈ ടര്‍ക്കിഷ് കച്ചവടക്കാര്‍ ഏറെ കേമന്മാരാണല്ലൊ. അത്തരം നിരവധി കാഴ്ചകള്‍ നാം ആസ്വദിക്കാറുമുണ്ട്. ഇവിടെ ഈ പെണ്‍കുട്ടിയെ ഐസ്ക്രീം എന്ന രീതിയില്‍ ഒഴിഞ്ഞ കോണ്‍ നല്കി ഇദ്ദേഹം പലവട്ടം കബളിപ്പിക്കുകയാണ്. ഓരോ തവണയും ഐസ്ക്രീം ലഭിച്ചെന്ന് കരുതി ആ കുട്ടി കഴിക്കാന്‍ തുടങ്ങുന്നതും ഇല്ലായെന്നറിയുമ്പോള്‍ വിഷമിക്കുന്നതും കാഴ്ചക്കാരന്റെ ഹൃദയം കവരും. ഏതായാലും ഒടുവില്‍ ആ കുഞ്ഞ് പെണ്‍കുട്ടിക്ക് ഐസ്ക്രീം ലഭിക്കുകയാണ്. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. “ആ നിഷ്കളങ്കത വളരെ സത്യമാണ്. ചെറിയ കുട്ടികളില്‍ ദൈവത്തെ കാണുന്നു…
Read Moreഒന്ന് പ്രാങ്ക് ചെയ്തതാണ്; പക്ഷേ മറ്റേയാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു..! വയറ്റിലും കരളിലും വെടിയുണ്ട തുളച്ചുകയറി; കിട്ടിയത് മുട്ടന്‍പണി
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി വേറിട്ട സംഭവങ്ങള്‍ നമുക്ക് മുന്നിലേക്കെത്താന്‍ തുടങ്ങി. പ്രത്യേകിച്ച് യൂട്യൂബിന്റെ വരവ് വലിയൊരു മാറ്റംതന്നെ സൃഷ്ടിച്ചു. പലരും സ്വന്തമായി ചാനലുകള്‍ തുടങ്ങി അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമൊക്കെ പങ്കുവച്ചു. അടുത്തിടെയായി ഹിറ്റായ ഒന്നാണ് പ്രാങ്ക് വീഡിയോകള്‍. ഇതിന്റെ മറവില്‍ പലരും ആളുകളെ പറ്റിക്കുകയും കളിയാക്കുകയും പ്രകോപിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം പ്രാങ്കുകള്‍ കൈവിട്ടുപോവുകയും വലിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഞെട്ടിച്ചൊരു സംഭവത്തിന്റെ കാര്യമാണിത്. അമേരിക്കയിലുള്ള ടാനര്‍ കുക്ക് എന്ന 21കാരന് അറിയപ്പെടുന്ന ഒരു യൂട്യൂബറാണ്. ഇദ്ദേഹത്തിന്റെ പല പ്രാങ്ക് വീഡിയോകളും വൈറലായിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഇദ്ദേഹം ഡള്ളസ് ടൗണ്‍ സെന്ററിനുള്ളില്‍ തമാശ ഒപ്പിക്കാനെത്തിയപ്പോള് കുറച്ച് പാളിപ്പോയി. കാരണം ഇദ്ദേഹം പ്രകോപിപ്പിച്ച ആള് അല്പം അപകടകാരിയായിരുന്നു. അലന് കോളി എന്ന മറ്റേ ആള് ടാനറിനെ പെട്ടെന്ന് വെടിവച്ച് വീഴ്ത്തി. ഇയാള്‍ തോക്കെടുത്ത് വെടിവയ്ക്കുമെന്ന്…
Read More