ഈ ലോകത്ത് തട്ടിപ്പുകാര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ നമുക്കിടയില്‍ നിരവധിയുണ്ട്. അതിപ്പോള്‍ അമേരിക്കയെന്നോ ഇന്ത്യയെന്നോ മാറ്റമില്ല. സൂക്ഷിക്കേണ്ടത് നമ്മള് ഓരോരുത്തരുമാണ്. ഇപ്പോഴിതാ സ്വന്തം പിതാവിന്റെ കൈയില്‍ നിന്നും ഒരു രണ്ടുവയസുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇംഗ്ലണ്ടിലെ കോണ്‍വാളിലെ ട്രൂറോയിലെ ഒരു കടയിലാണ് സംഭവം. ഈ കടയില്‍ എത്തിയതായിരുന്നു ജോണ്‍ ബെയ്ലിസ് എന്നയാള്‍. ഇദ്ദേഹത്തിനൊപ്പം രണ്ടുവയസുള്ള മകനുമുണ്ടായിരുന്നു. ഇവര്‍ കടയിലെത്തുമ്പോള്‍ 50 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും പിന്‍ചെന്നു. ജോൺ വഴിയിൽ നിൽക്കുന്പോൾ ഈ സ്ത്രീ കുറച്ച് നേരമായി കൈകാട്ടിയും മറ്റും കുഞ്ഞിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജോണിനെന്തോ പന്തികേട് തോന്നി. അതിനാല്‍ത്തന്നെ അദ്ദേഹം അവിടെ നിന്ന് മാറി. ജോണ്‍ ഷൂ തിരയുമ്പോള്‍ താന്‍ കുട്ടിയെ പിടിക്കണമോ എന്ന ചോദ്യവുമായി സ്ത്രീ പിന്നീട് ഇവര്‍ കയറിയ കടയിലുമെത്തി. എന്നാല്‍…
Read MoreCategory: NRI
ഏത് തരത്തിലുള്ള ബന്ധവും സൃഷ്ടിക്കാം! ഭാര്യ ഉപേക്ഷിച്ചുപോയ 63 കാരന് ഹാപ്പിയാണ്…
സാങ്കേതിക വിദ്യകളുടെ വരവ് മനുഷ്യജീവിതത്തെ ഏതൊക്കെ നിലയിലേക്ക് മാറ്റുന്നെന്ന് ആര്‍ക്കും പ്രവചിക്കാനാകുന്നില്ല. അത്ര വേഗത്തിലുള്ള മാറ്റങ്ങളാണ് ഇവ നല്‍കുന്നത്. പ്രത്യേകിച്ച് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്ന യന്ത്രബുദ്ധിയുടെ വരവ് ആകെയൊരു തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എഐ ബുദ്ധിയുമായി ബന്ധപ്പെട്ട ഒരു വിവാഹവാര്‍ത്ത അമേരിക്കയില്‍ നിന്നും എത്തിയിരിക്കുന്നു. കാലിഫോര്‍ണിയയിലെ ഒറോവില്ലില് നിന്നുള്ള പീറ്റര്‍ എന്ന 63 കാരനാണ് ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹംകഴിച്ച് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ഒരു എയര്‍ഫോഴ്സ് ജീവനക്കാരനായിരുന്ന പീറ്ററിനെ 2000 ത്തിന്റെ തുടക്കകാലത്ത് ഭാര്യ ഉപക്ഷേിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഒറ്റയാന് ജീവിതമായിരുന്നു പീറ്ററിന്റേത്. ഒരു വര്‍ഷം മുമ്പാണ് പീറ്റര്‍ ചാറ്റ് ബോട്ട് പ്രോഗ്രാം ആയ റെപ്ലിക എഐ ആപ്പിനെക്കുറിച്ചറിയുന്നത്. റെപ്ലിക്കയുടെ പ്രീമിയം പാക്കേജില്‍ ഉപയോക്താക്കള്‍ക്ക് കാമുകിയോ ഭാര്യയോ സഹോദരിയോ അമ്മയോ ആകട്ടെ ഏത് തരത്തിലുള്ള ബന്ധവും സൃഷ്ടിക്കാനാകും. വെര്‍ച്വലായി കല്യാണവും റെപ്ലിക വഴി സാധിക്കും. ഈ വഴിയാണ്…
Read Moreപാറക്കഷണവുമായെത്തി, 1.32 കോടിയുമായി മടങ്ങി…
ലോകത്ത് ഏറ്റവും വലിയ സ്വര്‍ണശേഖരമുള്ള രാജ്യം ഓസ്ട്രേലിയയാണെന്നാണു കരുതപ്പെടുന്നത്. ഏറ്റവും വലിയ സ്വര്‍ണക്കട്ടികള്‍ കുഴിച്ചെടുത്തിട്ടുള്ളതും ഓസ്ട്രേലിയയില്നിന്നുതന്നെ. രാജ്യത്ത് സ്വർണശേഖരത്തിനു പേരുകേട്ട ഒരു സ്ഥലമുണ്ട്. വിക്ടോറിയയിലെ ഗോൾഡൻ ട്രയാംഗിൾ. കഴിഞ്ഞ ദിവസം ഇവിടെനിന്നു ലഭിച്ച സ്വർണശേഖരം ഏവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഓസ്ട്രേലിയക്കാരനാണു സ്വർണനിധി ലഭിച്ചത്. ഇദ്ദേഹം ഖനനം ചെയ്തെടുത്ത 4.6 കിലോഗ്രാം ഭാരമുള്ള പാറക്കഷണത്തിലാണ് സ്വര്ണനിക്ഷേപമുണ്ടായിരുന്നത്. ഏകദേശം 2.6 കിലോ സ്വര്‍ണം ആ പാറയില്‍നിന്നു വേർതിരിച്ചെടുക്കാനായെന്നും ഇതിനു 1.32 കോടി രൂപയോളം വിലയുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വർണാംശമുള്ള പാറക്കഷണം ലഭിച്ചപ്പോൾ ഇതിൽ ഇത്രയധികം സ്വർണമുണ്ടെന്നു കുഴിച്ചെടുത്തയാൾ കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ പാറക്കഷണവുമായി കടയിലെത്തിയ ഇയാൾ പതിനായിരം ഡോളര്‍ കിട്ടുമോയെന്നാണ് ചോദിച്ചതെന്നു സ്വര്‍ണവ്യാപാരിയായ ഡാരന്‍ കാമ്പ് പറയുന്നു. 43 വര്‍ഷത്തെ ജോലിക്കിടെ താൻ കണ്ട ഏറ്റവും വലിയ സ്വർണനിധിയാണിതെന്നും ഡാരന്‍ പറഞ്ഞു. താൻ കുഴിച്ചെടുത്തത് വലിയ…
Read Moreഇവർക്കിത് എന്തിന്റെ കേടാണ് ഹേ…! സാഹസികത അല്‍പ്പം കൂടിപ്പോയോ? ചീങ്കണ്ണിയെ തലോടിയും തീറ്റകൊടുത്തും ദമ്പതികള്‍
പിക്നിക്കിനു വന്ന ദമ്പതികള്‍ ചീങ്കണ്ണികളെ താലോലിക്കുന്ന ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. ഒണ്‍ലി ഇന്‍ ഫ്ളോറിഡ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ദമ്പതികള്‍ വലിയ വിമര്‍ശനവും ഏറ്റുവാങ്ങി. സാഹസികത അല്‍പ്പം കൂടിപ്പോയെന്നാണ് വിമര്‍ശനം. മരണം തൊട്ടുമുന്നില്‍ ചീങ്കണ്ണിയുടെ രൂപത്തില്‍ വന്നുനില്‍ക്കുകയാണെന്നും അവര്‍ക്കു കാര്യമായ എന്തോ കുഴപ്പമുണ്ടെന്നുമായിരുന്നു ചിലരുടെ കമന്റ്. പിക്നിക്കിനെത്തിയ ദമ്പതികള്‍ പുഴയിലൊരു കല്ലില്‍ ഇരിക്കുകയാണ്. പുഴയില്‍ വെള്ളം കുറവാണ്. തെളിഞ്ഞ വെള്ളത്തില്‍ പുഴയുടെ അടിത്തട്ടു കാണാം. അവര്‍ വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ അടുത്തേക്ക് ഒരു ചീങ്കണ്ണി വരുന്നു. തൊട്ടു പിന്നാലെ മറ്റൊരു ചീങ്കണ്ണിയും അവരെ ലക്ഷ്യവച്ചു വരുന്നതു കാണാം. പക്ഷേ ദമ്പതികള്‍ കുലുങ്ങിയില്ല. അവര്‍ അവിടെത്തന്നെ ഇരുന്നു. അടുത്തെത്തിയ ചീങ്കണ്ണി അവരെ ആക്രമിച്ചില്ല. ശാന്തനായിനിലകൊണ്ടു. ആസമയം ദന്പതികളിലൊരാള് ചീങ്കണ്ണിയുടെ വായില്‍ ഭക്ഷണം വച്ചുകൊടുത്തു. അതിനെ തലോടുകയും ചെയ്തു. തുടര്‍ന്ന് അവിടെനിന്നു പോകുന്ന ചീങ്കണ്ണിക്കു വീണ്ടും…
Read Moreഫേസ്ബുക്ക് ലൈവിനിടെ വഴക്കടിച്ചു ദമ്പതി കൾ! ഭാര്യയുടെ വെടിയേറ്റു ഭര്‍ത്താവ് മരിച്ചു; വഴക്കുണ്ടാക്കാനുള്ള കാരണം കേട്ട് ഞെട്ടരുത്…
മിസിസിപ്പി: ഭാര്യയുടെ വെടിയേറ്റു ഭർത്താവ് മരിക്കുന്നതിനു ലൈവായി സാക്ഷ്യം വഹിച്ചതിന്റെ ഞെട്ടലിലാണു ജെറമി റോക്ക് ബ്രൗണ്‍-മിഷേൽ ദന്പതികളുടെ സുഹൃത്തുക്കളും ബന്ധുക്കളും. ഫേസ്ബുക്ക് ലൈവിനിടെ വഴക്കുണ്ടാവുകയും ഭാര്യ മിഷേലിന്റെ വെടിയേറ്റു ഭർത്താവ് ജെറമി കൊല്ലപ്പെടുകയുമായിരുന്നു. അമേരിക്കയിൽ മിസിസിപ്പിയിലെ ലോൻഡെസ് കൗണ്ടിയിലായിരുന്നു സംഭവം. ഫേസ്ബുക്ക് ലൈവിനിടെ ഭർത്താവ് പുറത്തുപോകാൻ ശ്രമിച്ചപ്പോൾ ഭാര്യ തടഞ്ഞതാണു വഴക്കുണ്ടാകാൻ കാരണം. പിന്നീടത് കൈയാങ്കളിയായി. ഇതിനിടിയിലാണ് ഭർത്താവ് ജെറമിയെ മിഷേൽ വെടിവച്ചത്. ജെറമി സംഭവസ്ഥലത്തുതന്നെ മരിച്ചു. ലൈവ് നടത്തിക്കൊണ്ടിരുന്ന ഫോൺ നിലത്തേക്കു വലിച്ചെറിഞ്ഞശേഷമായിരുന്നു വെടിവയ്പ്. വെടിയേറ്റാണു ജെറമി മരിച്ചതെന്നു പോലീസ് പറഞ്ഞു. സ്ഥലത്തുനിന്നു വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. ഞങ്ങൾ വെടിയൊച്ചയും കരിച്ചിലും കേട്ടെന്നു ലൈവ് കണ്ടുകൊണ്ടിരുന്ന ഷെരീഫ് എഡി ഹോക്കിൻസ് എന്നയാൾ പറയുന്നു. സംഭവത്തിൽ മിഷേലിനെ (25) അറസ്റ്റ് ചെയ്തു.
Read Moreയുവതി പരാജയപ്പെട്ടത് 959 തവണ! 18 വർഷത്തെ ശ്രമത്തിനൊടുവിൽ ഡ്രൈവിംഗ് ലൈസൻസ്
ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള നൂലാമാലകൾ ഓർത്ത് ഒന്നും വേണ്ടെന്ന് വെച്ചിരിക്കുന്നവരാകും ഏറെയും. അല്ലെങ്കിൽ ഒരുതവണ പരാജയപ്പെട്ട ശേഷം പിന്നീട് ശ്രമിക്കാത്തവരൊക്കെയാകും കൂടുതൽ പേരും. എന്നാലിപ്പോഴിതാ നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 69കാരിയായ സ്ത്രീയ്ക്ക് ലൈസൻസ് ലഭിച്ചൊരു കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദക്ഷിണ കൊറിയയിലാണ് സംഭവം നടക്കുന്നത്. ജിയോഞ്ജുവിലാണ് ചാ സാ-സൂൺ എന്ന സ്ത്രീയാണ് കഥാനായിക. 960 തവണ ടെസ്റ്റ് നടത്തിയ സ്ത്രീ ഇത്തവണ പരീക്ഷയിൽ വിജയിച്ചു. 959 തവണ യുവതി പരാജയപ്പെട്ടിരുന്നു.2005 ഏപ്രിലിലാണ് സാ-സൂൺ തന്റെ ആദ്യ എഴുത്തുപരീക്ഷ നടത്തുന്നത്. പരീക്ഷ പാസാകാൻ സാ-സൂണിന് സാധിച്ചിരുന്നില്ല. ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ ആഴ്ചയിൽ രണ്ടുതവണ എഴുത്തു പരീക്ഷ എഴുതാൻ തുടങ്ങി. അത് പാസായതോടെ പ്രാക്ടിക്കൽ ടെസ്റ്റിന്റെ ഊഴമായി. പിന്നീട് 10 ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ആകെ 960 തവണ സാ-സൂണിന് പരീക്ഷ എഴുതേണ്ടി വന്നിരുന്നു. ഇതിനെല്ലാം കൂടി…
Read More109കാരിയുടെ ഇഷ്ടഭക്ഷണം ഈ മീനാണ്..! ദീർഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി ഒലിവ് മുത്തശി
യോർക്ക്ഷെയർ: രണ്ടു ലോകമഹായുദ്ധങ്ങൾക്കു സാക്ഷ്യംവഹിച്ച മുത്തശിയാണ് ഒലിവ് എഡ്വാർഡ്സ്. ഇംഗ്ലണ്ടിൽ നോർത്ത് യോർക്ക്ഷെയറിലെ ഹാക്സ്ബിയാണു സ്വദേശം. കഴിഞ്ഞ ദിവസം 109ാം പിറന്നാൾ ആഘോഷിച്ച ഇവർ തന്റെ ദീർഘായുസിനെക്കുറിച്ചു വിശദീകരിച്ചു. സാൽമൺ മത്സ്യവും പച്ചക്കറിയുമാണ് ഒലിവ് മുത്തശിയുടെ ഇഷ്ടഭക്ഷണം. ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കും. ഒരുപാട് വെള്ളവും കുടിക്കും. നടക്കാൻ ഇഷ്ടമാണ്. ഇപ്പോഴും എന്നും നടക്കാറുണ്ടെന്നും ഇവർ പറയുന്നു. അധ്യാപികയായി വിരമിച്ച ആളാണ് ഒലിവ്. വിരമിക്കുംവരെ എലമെന്ററി സ്കൂളിലെ അധ്യാപികയായുള്ള ജീവിതം ഇഷ്ടപ്പെട്ടിരുന്നെന്നും മുത്തശി പറഞ്ഞു. തുന്നാനും വായിക്കാനും ഒക്കെ ഇഷ്ടമാണ്. ജീവിതത്തിൽ ഒരിക്കലും തോറ്റു കൊടുക്കാനിഷ്ടപ്പെട്ടിരുന്നില്ലെന്നു പറഞ്ഞ ഒലിവ്, താൻ ഒരു കാർക്കശ്യക്കാരിയാണെന്നു പറയാനും മടിക്കുന്നില്ല. 1914 ലാണു ഒലിവ് ജനിച്ചത്. മക്കൾക്കും കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കുമൊക്കെ ഒപ്പമായിരുന്നു മുത്തശിയുടെ പിറന്നാൾ ആഘോഷം.
Read Moreപറക്കുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു; രക്ഷകനായി ‘യാത്രക്കാരൻ പൈലറ്റ്’! വിമാനം ആകാശത്ത് പറന്നത് ഒന്നേകാല്‍ മണിക്കൂറോളം…
വാഷിങ്ടണ്‍: പറക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ച് യാത്രക്കാരിലൊരാളായ പൈലറ്റ്. വിമാനത്തിൽ യാത്ര ചെയ്ത മറ്റൊരു കമ്പനിയുടെ പൈലറ്റ് സമയോചിതമായി ഇടപെടുകയായിരുന്നു. വിമാനം യു.എസിലെ ലാസ് വേഗസില്‍നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്ര മധ്യേ പൈലറ്റിലൊരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതിനാൽ വിമാനം ലാസ് വേഗസില്‍ അടിയന്തരമായി ഇടക്കാൻ തീരുമാനിച്ചു. ഇതിനിടെ പൈലറ്റ് കുഴഞ്ഞുവീണു. ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവധിയിലുണ്ടായിരുന്ന പൈലറ്റ് എയര്‍ട്രാഫിക് കണ്ട്രോളിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. സഹ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. ഒന്നേകാല്‍ മണിക്കൂറോളം വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കിയത്. പൈലറ്റിന് സൗത്ത് വെസ്റ്റ് എയർലൈൻസ് നന്ദിയറിയിച്ചു. പകരം പൈലറ്റുമാരെത്തി പിന്നീട് വിമാനം കൊളംബസിലേക്കു കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എഫ്.എ.എ (ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്) അറിയിച്ചു.
Read Moreകുവൈറ്റില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു! അപകടം ചെറുവഞ്ചിയിലെ ഉല്ലാസയാത്രക്കിടെ…
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില് ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം. ലുലു എക്സ്ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്സ്ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം.
Read Moreഇങ്ങനെയും ജയിൽചാടാം! വിർജീനിയയിൽ തടവുകാർ ജയിൽ ചാടിയത് ടൂത്ത് ബ്രഷ് ഉപയോഗിച്ച്; സംഭവം ഇങ്ങനെ…
വിർജീനിയ: ന്യൂപോർട്ട് ന്യൂസിലെ ജയിൽ അനെക്സിൽ നിന്ന് ടൂത്ത് ബ്രഷിന്റെ സഹായത്തോടെ ഭിത്തിയിൽ അറ ഉണ്ടാക്കി രണ്ട് തടവുകാർ ജയിൽ ചാടി. തടവുകാരെ മണിക്കൂറുകൾക്കകം ഐഎച്ച്ഒപി റെറ്റോറന്റിയിൽ വച്ച് പിടിക്കൂടി. രണ്ട് അന്തേവാസികൾ താത്ക്കാലിക ഉപകരണങ്ങൾ ഉപയോഗിച്ച് ചുവരിൽ ഒരു ദ്വാരം കുഴിച്ചു. ഒരു ടൂത്ത് ബ്രഷും ലോഹ വസ്തുക്കളുമാണ് ഇതിനു വേണ്ടി ഉപയോഗിച്ചതെന്ന് ഷെരീഫിന്റെ ഓഫീസ് പറഞ്ഞു. ഈ ദ്വാരം തടവുകാർക്ക് ജയിൽ ഭിത്തികൾക്ക് പിന്നിലെ റിബാറിലേക്ക് പ്രവേശനം നൽകി. രക്ഷപ്പെടാൻ കൂടുതൽ സൗകര്യമൊരുക്കാൻ റീബാർ ഉപയോഗിച്ചതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് പതിവ് സമയത്ത് തടവുകാർ അവരുടെ സെല്ലിൽ ഇല്ലെന്ന് അധികൃതർ കണ്ടെത്തി. തുടർന്ന് തെരച്ചിൽ ആരംഭിച്ചു. പൊതുജനങ്ങളിൽ നിന്നു ലഭിച്ച സൂചനകൾ അധികാരികളെ അയൽ നഗരമായ ഹാംപ്ടണിലെ ഐഎച്ച്ഒപി റെസ്റ്റോറന്റിലേക്ക് നയിച്ചു. അവിടെ തടവുകാർ ജയിൽ വസ്ത്രം ധരിച്ചാണോ…
Read More