യുഎഇയില്‍ ഉച്ചവിശ്രമനിയമം കർശനമാക്കി; ലംഘിച്ചാല്‍ പിഴ;ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടമ ഒരുക്കണം

അബുദാബി: യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ15 മുതൽ നിലവില്‍ വരും. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു മണി വരെയാണ് പുറംജോലികൾ ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്.  ഇന്നു മുതൽ സെപ്റ്റംബര്‍ പതിനഞ്ച് വരെ ഉച്ചവിശ്രമ നിയമം നിലവിലുണ്ടാകും. ഉച്ച നേരങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടമ ഒരുക്കണം.

Read More

അനധിക്യത തൊഴിലാളികളെ കണ്ടെത്തൽ; ബഹ്റിനിൽ പരിശോധനകൾ വ്യാപകം; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ

മനാമ: ബഹ്റിനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധ ജോലിക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി. ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി(എൽഎംആർഎ) യുടെ നേത്യത്വത്തിലാണു പരിശോധനകൾ നടക്കുന്നത്. തൊഴിലാളികൾ നിയമ വിധേയമല്ലെന്ന് വ്യക്തമായാൽ തൊഴിലുടമക്ക് 1000 ദീനാറാണ് പിഴ അടക്കേണ്ടിവരുക. അനധിക്യത തൊഴിലാളി 100 ദിനാർ പിഴ അടക്കേണ്ടിവരുകയും നാടുകടത്തലടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും. പ്രവാസികൾ അവരുടെ വിസ നിയമവിധേയമാക്കാനുള്ള നടപടികൾ നിർബന്ധമായും സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി ആവശ്യപ്പെട്ടു. മുൻപ് പരിപാടിയ്‌ക്ക് ക്ഷണിക്കാൻ വിളിച്ച യുവതിയോട് ഫോണിലൂടെ മോശമായി പെരുമാറിയ കേസും വിനായകന്‍റെ പേരിലുണ്ടായിരുന്നു. 2019 ഏപ്രിലിലാണ് കേസിനാസ്‌പദമായ പ്രശ്‌നമുണ്ടായത്. സംഭവത്തിൽ വിനായകന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Read More

മെൽബണിലെ ആദ്യ മലയാളി – തമിഴ് ഐക്യ സംഗമമാകാൻ “നിലാവ്’

മെൽബൺ: ഓസ്ട്രേലിയയിലെ തമിഴ് – മലയാളി സമൂഹങ്ങളുടെ ഐക്യം വിളിച്ചോതുന്ന സംഗമനിശയൊരുക്കാൻ കൈകോർത്ത് മെൽബൺ മലയാളി യൂത്ത് സൊസൈറ്റിയും(എംഎംവൈഎസ്) മെൽബൺ അസോസിയേഷൻ ഓഫ് തമിഴ് സ്റ്റുഡന്‍റ്സും(മാറ്റ്സ്). “നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന സംഗമം മെൽബൺ പവിലയനിൽ ജൂൺ 23-ന് അരങ്ങേറും. സംഗമത്തിന്‍റെ 750 ടിക്കറ്റുകൾ ഇപ്പോൾത്തന്നെ വിറ്റുപോയതായി സംഘാടകർ അറിയിച്ചു. പ്രവാസി മലയാളികളുടെ അഭിമാനമായ എംഎംവൈഎസിനൊപ്പം ചേർന്ന് “നിലാവ്’ ഐക്യനിശ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാറ്റ്സ് ഭാരവാഹികൾ അറിയിച്ചു. ആയിരത്തോളം പേർ ഒരുമിച്ചുകൂടുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ടിക്കറ്റുകൾ ആവശ്യമുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്നും ഇരു സംഘടനകളും അറിയിച്ചു.

Read More

യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേസമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി

യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേ സമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). ഇതിനായി ഇവര്‍ അറബിക് ഭാഷയിലേക്കു മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വിവാഹിതരല്ലാത്ത പെണ്‍കുട്ടികളെയും 25 വയസ്സിനു താഴെയുള്ള ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. 25 വയസ്സു കഴിഞ്ഞ മകന്‍ വിദ്യാര്‍ഥിയാണെങ്കില്‍ പിതാവിന് സ്‌പോണ്‍സര്‍ ചെയ്യാം. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള വീസയാണ് ലഭിക്കുക. പുതുതായി ജനിക്കുന്ന മക്കള്‍ക്ക് നാലു മാസത്തിനകം (120 ദിവസം) റെസിഡന്‍സ് പെര്‍മിറ്റ് എടുക്കണം. ഇതേസമയം ഭാര്യയുടെ മുന്‍ വിവാഹത്തിലെ മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം അനുമതിയുണ്ട്. ഇതിനു കുട്ടിയുടെ യഥാര്‍ഥ പിതാവിന്റെ അനുമതിക്കൊപ്പം സുരക്ഷാ തുകയും കെട്ടിവയ്ക്കണം. ഈ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് വീസ ലഭിക്കുക. മാനദണ്ഡം പാലിച്ചാല്‍ ഓരോ വര്‍ഷത്തേക്കും പുതുക്കി നല്‍കും. ഭാര്യയുടെയും…

Read More

വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസികള്‍ ഖത്തറില്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. വിവിധ തരത്തിലുള്ള ലഹരിവസ്‍തുക്കള്‍ രാജ്യത്ത് പലയിടത്തായി ഒളിപ്പിച്ചശേഷം രഹസ്യമായി മറ്റുള്ളവര്‍ക്ക് കൈമാറിയിരുന്നവരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍‍ പറയുന്നു. രണ്ട് പേരും ഏതൊക്കെ രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്‍റ് ആണ് ഇവരെ പിടികൂടിയത്. ഹാഷിഷ്, ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ലഹരിപദാര്‍ഥമായ മെത്താംഫിറ്റമീന്‍, ഹെറോയിന്‍ എന്നിവയും 11,700 റിയാലും പ്രതികളിൽനിന്നു പിടിച്ചെടുത്തു. പണം ലഹരിവസ്‍തുക്കളുടെ വില്‍പനയില്‍നിന്ന് സമാഹരിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പിടിയിലായ പ്രവാസികളെയും പിടിച്ചെടുത്ത സാധനങ്ങൾ സഹിതം തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

കുവൈറ്റിൽ ഫാർമസികൾക് പുതിയ നിയന്ത്രണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി 

  അബ്ദുല്ല നാലുപുരയിൽകുവൈറ്റ് സിറ്റി: കുവൈത്തിൽ ലൈസൻസിന് അപേക്ഷിക്കുന്ന ഫാർമസിയും സമീപത്തെ ഫാർമസിയും തമ്മിലുള്ള അകലം എല്ലാ ദിശകളിലും 200 മീറ്ററിൽ കുറയാതെയായിരിക്കണമെന്ന പുതിയ നിയന്ത്രണം ആരോഗ്യ മന്ത്രി അഹ്മദ് അൽ-അവധി പ്രഖ്യാപിച്ചു. കോപ്പറേറ്റീവ് സൊസൈറ്റികൾ, കമ്യൂണിറ്റി ഹോസ്പിറ്റലുകൾ, കമ്യൂണിറ്റി മെഡിക്കൽ സെന്‍ററുകൾ, ഷോപ്പിംഗ് സെന്‍ററുകൾ, മാർക്കറ്റുകൾ എന്നിവയിൽ സ്ഥിതി ചെയ്യുന്ന ഫാർമസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Read More

മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ; സിഖുകാർക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കാൻ സെനറ്റ് അനുമതി

പി.പി. ചെറിയാൻകാലിഫോർണിയ: മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് സിഖുകാരെ ഒഴിവാക്കുന്ന ബില്ലിന് അനുകൂലമായി കാലിഫോർണിയയിലെ സെനറ്റർമാർ വോട്ട് ചെയ്തു. ബിൽ 21-8 വോട്ടുകൾക്കാണ് സംസ്ഥാന സെനറ്റ് പാസാക്കിയത്. സെനറ്റർ ബ്രയാൻ ഡാലെ അവതരിപ്പിച്ച സെനറ്റ് “ബിൽ 847′ സംസ്ഥാന സെനറ്റ് പാസാക്കിയതോടെ ഇനി അസംബ്ലിയിലേക്ക് അയക്കും. മതസ്വാതന്ത്ര്യം ഈ രാജ്യത്തിന്‍റെ അടിസ്ഥാന അടിത്തറയാണ്. നമ്മുടെ മതം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ആ അവകാശം എല്ലാവർക്കും തുല്യമായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരാളുടെ മത വിശ്വാസത്തെ പരിമിതപ്പെടുത്തുന്ന എല്ലാ നിയമവും അതിന് വിരുദ്ധമാണ്. ഈ രാജ്യം എല്ലാവരുടെയുമാണ് എന്ന് സെനറ്റ് ഫ്ലോറിൽ ബിൽ അവതരിപ്പിച്ച ശേഷം ഡാലെ പ്രസ്താവനയിൽ പറഞ്ഞു. തലപ്പാവോ പട്കയോ ധരിക്കുന്നവരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നത് എല്ലാവരുടെയും മതസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഒരു ലളിതമായ മാർഗമാണെന്നും സെനറ്റർ കൂട്ടിച്ചേർത്തു.

Read More

വളർത്തമ്മ കാറിൽ മറന്ന കുഞ്ഞിനു ദാരുണാന്ത്യം; വളർത്തമ്മയ്‌ക്കെതിരേ കുറ്റം ചുമത്തണോ എന്ന ആലോചനയിൽ പോലീസ്

വാഷിംഗ്ടൺ: വളർത്തമ്മ മറന്നുപോയതിനെ തുടർന്ന് ഒമ്പത് മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ ഒരു വയസുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം. ഇവിടത്തെ ഒരു പ്രാദേശിക ആശുപത്രിയിൽ ജോലിക്ക് പോകുമ്പോൾ കുഞ്ഞ് കാറിനുള്ളിലുള്ള വിവരം മറന്ന് കാർ ലോക്ക് ചെയ്ത് വളർത്തമ്മ പോവുകയായിരുന്നു. പിന്നീട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് കാറിനുള്ളിൽ കുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി അപകടത്തിൽപ്പെട്ട ദിവസം പ്രദേശത്തെ താപനില 21 ഡിഗ്രിയോളം ആയിരുന്നു. വാഹനത്തിനുള്ളിലെ താപനിലയാകട്ടെ 38 ഡിഗ്രിക്ക് മുകളിലും. കുഞ്ഞിനെ കാറിനുള്ളിൽ മറന്നുപോയ സ്ത്രീ സാമൂഹിക പ്രവർത്തകയും ഹോസ്പിറ്റൽ ജീവനക്കാരിയുമാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അന്വേഷണം പുരോഗമിക്കുകയാണെന്നും വളർത്തമ്മയ്‌ക്കെതിരേ കുറ്റം ചുമത്തണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Read More

സന്ദർശക വിസ: ദുബായിൽ ഇനി ഗ്രേസ് പിരീഡ് ഇല്ല; വിസ കാലാവധി കഴിയുന്നതിനു മുൻപു രാജ്യം വിട്ടില്ലെങ്കിൽ പിഴ

ദുബായ്: ദുബായിൽ ഇഷ്യു ചെയ്യുന്ന സന്ദര്‍ശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിനു മുൻപുതന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും. മറ്റ് എമിറേറ്റുകളില്‍ നേരത്തെ തന്നെ സന്ദര്‍ശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നുവെങ്കിലും ദുബായില്‍ ഗ്രേസ് പീരിഡ് അനുവദിച്ചിരുന്നു. ഇനി സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ വിസാ കാലാവധി കഴിയുന്നതിന് മുൻപു രാജ്യത്തുനിന്നു പുറത്തുപോകേണ്ടി വരും. അല്ലെങ്കില്‍ അധിക താമസത്തിനു നിയമപ്രകാരമുള്ള പിഴ അടയ്ക്കണം. ഗ്രേസ് പീരിഡ് നിര്‍ത്തലാക്കിയ വിവരം ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. എന്നാൽ, അധികൃതർ ഔദ്യോഗികമായി ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഒപ്പം എക്സിറ്റ് പെര്‍മിറ്റിന് വേണ്ടി 320 ദിര്‍ഹവും നല്‍കണം.

Read More

സൗരോര്‍ജ നിക്ഷേപം ഓയില്‍ നിക്ഷേപത്തെ മറികടക്കുമെന്ന് ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി

ജോസ് കുമ്പിളുവേലില്‍ബെര്‍ലിന്‍: സൗരോര്‍ജ നിക്ഷേപം ആദ്യമായി ഓയില്‍ നിക്ഷേപത്തെ മറികടന്നു. സൗരോര്‍ജത്തില്‍ ആഗോള നിക്ഷേപം ഈ വര്‍ഷം ആദ്യമായി എണ്ണ ഉല്‍പാദനത്തിലെ നിക്ഷേപത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ). 370 ബില്യണ്‍ ഡോളറിന്‍റെ (345 ബില്യണ്‍ യൂറോ) എണ്ണ പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023ല്‍ സൗരോര്‍ജത്തിലെ നിക്ഷേപം 354 ബില്യണ്‍ യൂറോ എത്തുമെന്ന് ഐഇഎ പ്രതീക്ഷിക്കുന്നു. ഇത് സൗരോര്‍ജത്തെ ഒരു യഥാര്‍ത്ഥ ഊര്‍ജ സൂപ്പര്‍ പവറായി മാറ്റുന്നതായി എനര്‍ജി തിങ്ക് ടാങ്ക് എംബറിലെ ഡാറ്റ ഇന്‍സൈറ്റ് മേധാവി ഡേവ് ജോണ്‍സ് പറഞ്ഞു. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ വര്‍ധനവ് ശുദ്ധമായ ഊര്‍ജത്തിലെ വാര്‍ഷിക നിക്ഷേപം 2023~ല്‍ 1.7 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു – 2021 നെ അപേക്ഷിച്ച് ഏകദേശം 25 ശതമാനം വര്‍ധനവ്. ഫോസില്‍ ഇന്ധനങ്ങളില്‍ നിക്ഷേപിക്കുന്ന ഓരോ ഡോളറിനും, ഏകദേശം 1.7 ഡോളരർ പ്പോള്‍…

Read More