1950-60 കാലഘട്ടത്തില്‍ ആളുകള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തയായ ഒരാളായിരുന്നല്ലൊ അമേരിക്കന്‍ അഭിനേത്രി മെര്ലിന് മണ്‍റോ. “ഫ്ലെെയിംഗ് സ്കര്‍ട്ട്’ എന്നറിയപ്പെടുന്ന ഇവരുടെ ഒരുചിത്രം ഏറെ പ്രശസ്തമാണ്. പില്ക്കാലത്ത് പല ചലച്ചിത്രങ്ങളിലും ഫോട്ടോകളിലും പലരും പരീക്ഷിച്ച ഈ പോസ് ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ ഈ പോസ് ചര്‍ച്ചയാകാന്‍ കാരണമായത് മറ്റൊന്നാണ്. മറ്റാരുമല്ല ഒരു മൂങ്ങ നിമിത്തമാണ് “ഫ്ലെെയിംഗ് സ്കര്‍ട്ട്’ വീണ്ടും വെെറലായത്. ലിവിംഗ് മോര്ഗാനിസം എന്ന ട്വിറ്റര്‍ പേജില്‍ വന്ന വീഡിയോയില്‍ ഒരു വൈദ്യുത ഉപകരണത്തിന് മുകളിലായി ഈ മൂങ്ങ ഇരിക്കുകയാണ്. ഉപകരണത്തില്‍ നിന്നും എത്തുന്ന കാറ്റ് നിമിത്തം ഈ മൂങ്ങയുടെ തൂവലുകള്‍ പറക്കുന്നു. ഫലത്തില്‍ മെര്ലിന് മണ്‍റോയുടെ ചിത്രത്തിലുള്ള വസ്ത്രത്തിന്റെ ശൈലിയില്‍ ഈ തൂവലുകള്‍ കാണപ്പെടുന്നു. നിരവധിപേര്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് ധാരാളം അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. “രസകരമായ സാമ്യത’ എന്നാണൊരു കമന്റ്.
Read MoreCategory: NRI
മൗണ ലോവ അഗ്നിപർവതം 38 വർഷത്തിനുശേഷം പൊട്ടിത്തെറിച്ചു! പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി
ഹവായി: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതമായ ഹവായിയിലെ മൗണ ലോവ ഏകദേശം 38 വർഷത്തിനുശേഷം പൊട്ടിത്തെറിച്ചു. മൗണ ലോവയുടെ ഉയര്‍ന്ന കൊടുമുടിയായ കാൽഡെറയായ മൊകുവാവിയോയിൽ ഞായറാഴ്ച രാത്രിയോടെയാണ് പൊട്ടിത്തെറി ആരംഭിച്ചത്. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടില്ല. കാറ്റിൽ ലാവയും ചാരവും പുറത്തേക്ക് ചീറ്റാൻ സാധ്യതയുണ്ടെന്ന് ഹോണോലുലുവിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിൽ മുന്നറിയിപ്പ് നൽകി. യുഎസിന്റെ അധീനതയിലുള്ള ഹവായ് ദ്വീപസമൂഹങ്ങളിലൊന്നായ ബിഗ് ഐലന്റിലാണ് മൗണ ലോവ അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. 74,000 ക്യുബിക് കിലോമീറ്ററാണ് വലിപ്പം. 13,679 അടി ഉയരമുള്ള അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചത് 1984ലാണ്.
Read Moreഈ മ്യൂസിയം കാണാൻ കടലിനടിയിലൂടെ നീന്തണം ! കാഴ്ചകള്‍ കണ്ട് ഞെട്ടിക്കരുത്…
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ അക്വാബാ(ജോര്‍ദ്ദാന്‍): വിമാനങ്ങളെ വെടിവച്ചിടുന്ന ആന്റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍, കോംബാറ്റ് ഹെലികോപ്റ്റർ, ടാങ്കുകൾ, ട്രൂപ്പ് കാരിയേഴ്സ്, മിലിട്ടറി ആംബുലൻസ്, മിലിട്ടറി ക്രെയിൻ തുടങ്ങിയ സൈനിക ആയുധങ്ങളും വാഹനങ്ങളും തഴുകി കടലിലൂടെ നീന്തിനടക്കാന്‍ ആഗ്രഹമുണ്ടോ? ഇങ്ങനെയുള്ള അതിസാഹസികരെ ലക്ഷ്യമാക്കി കടലിനടിയില്‍ സൈനിക മ്യൂസിയം തുടങ്ങിയിരിക്കുകയാണ് ജോര്‍ദാൻ. ചെങ്കടലില്‍ അക്വാബ മേഖലയിലാണ് ഈ വിസ്മയം. സമുദ്രോപരിതലത്തില്‍നിന്ന് 28 മീറ്റര്‍ താഴ്ചയിലുള്ള വലിയൊരു പവിഴപ്പുറ്റിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. 30 ദിവസത്തെ പദ്ധതി തയാറാക്കലിനൊടുവിൽ ഏഴുദിവസംകൊണ്ടാണ് ആയുധങ്ങളും വാഹനങ്ങളും കടലിൽ താഴ്ത്തി മ്യൂസിയമൊരുക്കിയത്. ലോകത്തിലെതന്നെ കടലിനടിയിലുള്ള ആദ്യത്തെ മിലിട്ടറി മ്യൂസിയമാണിത്. പല കാലഘട്ടങ്ങളിലായി ജോര്‍ദാന്‍ സൈന്യം ഉപയോഗിച്ചശേഷം ഡീ കമ്മീഷന് ചെയ്ത ആയുധങ്ങളും വാഹനങ്ങളുമാണ് കടലിനടിയിലെ ഈ മ്യൂസിയത്തിലുള്ളത്. യുദ്ധോപകരണങ്ങൾ പത്തൊമ്പതിലധികം വരും. മീനുകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നതിനൊപ്പം കടലിനടിയില്‍ പ്രത്യേകരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള സൈനിക ഉപകരണങ്ങൾ തൊട്ടും തലോടിയും വാഹനങ്ങളുടെ അകത്ത് കയറിയുമെല്ലാം…
Read Moreഇത് വെറും അനാദരവ്..! ഭര്‍ത്താവിന്റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച സ്ത്രീക്ക് വിമര്‍ശനം
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ അനുചിതമായ വിഷയങ്ങള്‍ നിമിത്തം ചിലര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. എന്നിരുന്നാലും സൈബര്‍ ലോകത്ത് ഒരു വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ നിലകൊള്ളാറുണ്ട്. അടുത്തിടെ ടിക് ടോക്കില്‍ “ദ സിംഗിംഗ് വിഡോ’ എന്നറിയപ്പെടുന്ന ജെസീക്ക അയേഴ്സിന് സമൂഹ മാധ്യമങ്ങളുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതിന് കാരണം അവരുടെ ഭര്‍ത്താവിന്റെ കൊലപാതകത്തെ അവര്‍ സമൂഹ മാധ്യമങ്ങളില്‍ നൃത്തത്തോടെ അവതരിപ്പിച്ചതാണ്. 2014 ലാണ് ജെസീക്കയുടെ ഭര്‍ത്താവായിരുന്ന ജോണ്‍ ഹോഗിനെ ഒരാള്‍ വെടിവെച്ചു കൊന്നത്. അന്നേരം ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ച് മൂന്നുദിവസം മാത്രമേ ആയിരുന്നുള്ളു. ഈ സംഭവം അന്നാട്ടില്‍ വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 11 മാസത്തിന് ശേഷം ഹോഗിന്റെ കൊലായാളിക്ക് കോടതി മരണശിക്ഷ വിധിച്ചു. താനാ സമയം അയാളെ സന്ദര്‍ശിച്ചെന്നും ആ കൊലയാളിയോട് താനും…
Read Moreവര്‍ഷങ്ങള്‍ കാത്തിരുന്നു ആ അമ്മ..! മൂന്ന് ആണ്മക്കളെ ദുരുപയോഗം ചെയ്ത 77 കാരനായ ശിശുപീഡകനെ കുത്തിക്കൊലപ്പെടുത്തി അമ്മ
അഞ്ച് മക്കളില്‍ മൂന്ന് ആണ്മക്കളെ ദുരുപയോഗം ചെയ്ത ശിശുപീഡകനെ കുത്തിക്കൊലപ്പെടുത്തി അമ്മ. ലണ്ടനിലാണ് സംഭവം. മൈക്കല്‍ പ്ലീസ്റ്റഡ് എന്ന 77 കാരനെയാണ് സാറ സാന്‍ഡ്സ് എന്ന യുവതി കൊലപ്പെടുത്തിയത്. 2014ലായിരുന്നു സംഭവം നടന്നത്. അന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം നിലവില്‍ ജയില്‍ മോചിതയായ അമ്മയ്ക്കൊപ്പം ശിശുപീഡകര്‍ക്കെതിരായ നിയമം കൂടുതല്‍ ശക്തമാക്കണമെന്ന ബോധവല്‍ക്കരണ പ്രവര്‍ത്തികളില്‍ സജീവമാണ്. ആണ്‍കുട്ടികള്‍ക്കെതിരെ ക്രൂരത കാണിച്ച അയല്‍വാസിയെ മദ്യ ലഹരിയിലാണ് സാറ കുത്തിക്കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളെ പീഡിപ്പിച്ചയാളെ അമ്മ കൊലപ്പെടുത്തിയപ്പോള്‍ സുരക്ഷിതരായി തോന്നിയെന്ന് പ്രതികരിക്കുകയാണ് പീഡനത്തിനിരയായ ആണ്മക്കള്. അയാള്‍ മരിച്ചത് നന്നായി തോന്നിയെന്നാണ് കൂട്ടത്തിലെ ഇളയ മകന് പ്രതികരിച്ചത്. ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയാണ് ഇവരുടെ അനുഭവം പുറത്ത് കൊണ്ടുവന്നത്. ശിശുപീഡകനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് മൂന്ന് പേരുടേയും മറുപടി ഒന്നായിരുന്നു. ഒരുപാട് സന്തോഷമുണ്ട്, എന്നായിരുന്നു അത്.…
Read Moreആഗ്രഹിച്ചത് 2 കോടി മാത്രം, ലഭിച്ചത് 45 കോടി! മെഹ്സൂസിൽ ഇന്ത്യക്കാരനെ തേടിയെത്തിയ ഭാഗ്യം
യുഎഇ സന്ദർശിക്കണമെന്നത് കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഹിമാചൽപ്രദേശ് സ്വദേശി ദലീപിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 22 വർഷത്തിന് ശേഷം അതിന് സാധിച്ചതു ശരിക്കും സുവർണാവസരമായി– മെഹ്സൂസ് നറുക്കെടുപ്പിൽ 45 കോടിയോളം ഇന്ത്യൻ രൂപ(2 കോടി ദിർഹം) കൊണ്ടുപോകാനാണ് അദ്ദേഹം ദുബായിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മെഹ്സൂസ് 102–ാം നറുക്കെടുപ്പിലാണ് അഞ്ചു ഭാഗ്യ നമ്പരുകളും കൃത്യമായി പ്രവചിച്ച് 48കാരൻ ഭാഗ്യവാനായത്. കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായ ഇദ്ദേഹം 2020 മുതൽ ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. മിക്കപ്പോഴും ഒന്നോ രണ്ടോ നമ്പരുകളായിരുന്നു ഒത്തുവന്നത്. എങ്കിലും നിരാശനാകാതെ പരീക്ഷണം തുടർന്നു. ഏറ്റവും കുറഞ്ഞ തുക(35 ദിർഹം) എന്നത് തന്നെയായിരുന്നു ഇദ്ദേഹത്തെ ഇൗ നറുക്കെടുപ്പിലേക്ക് ആകർഷിച്ചത്. ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ, മെഹ്സൂസിന്റെ 30–ാമത്തെ മൾട്ടി മില്യനയറായിത്തീർന്നു. 12, 24, 31, 39, 49 എന്നീ നമ്പറുകളാണു ഭാഗ്യം കൊണ്ടുവന്നത്. ആഗ്രഹിച്ചത് 2 കോടി…
Read Moreമാതാവിനേയും മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ മുന്കാമുകന് അറസ്റ്റില്‍
ചെസ്റ്റര്‍ഫീല്‍ഡ് (വെര്‍ജീനിയ): മൂന്നു മക്കള്‍ക്കും, തനിക്കും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിനുശേഷം, ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി മാതാവിനേയും മൂന്നു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടിയിലെ ജനങ്ങള്‍. നവംബര്‍ 18 വെള്ളിയാഴ്ച രാവിലെയാണ് 38 വയസുകാരനായ മുന്‍ കാമുകന് ജോനാ ആംഡംസ് (35) ലോറല്‍ ഓക്സിലുള്ള കാമുകി ജൊആന്‍ കോട്ടിലും പതിമൂന്നു വയസും, നാലു വയസും ഉള്ള ഇരട്ട കുട്ടികളും താമസിക്കുന്ന വീട്ടില്‍ നിന്നും 911 കോള്‍ ലഭിക്കുന്നത്. പാലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട ആംഡംസിനെ മേരിലാന്റ് വാള്‍ഡോള്‍ഫിലുള്ള വീടിനു സമീപം ച്ചെു പിടികൂടുകയായിരുന്നു. മരിച്ച മൂന്നു കുട്ടികളില്‍ നാലുവയസുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ആംഡംസെന്ന് പോലീസ് പറഞ്ഞു.
Read Moreപിതാവിന്റെ വധശിക്ഷയ്ക്കു ദൃക്സാക്ഷിയാകണം..! മകള്‍ കോടതിയില്‍
സെന്റ് ലൂയിസ് (മിസോറി): നവംബര്‍ 29ന് വധശിക്ഷക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്സാക്ഷിയാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ മകള്‍ ഫെഡറല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 2005ല്‍ കാര്‍ക്ക് വുഡ് മിസോറി പോലീസ് ഓഫീസര്‍ വില്യം മെക്കന്റിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെവിന് ജോണ്‍സന്റെ വധശിക്ഷയാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. മിസ്സോറിയില്‍ നിലവിലുള്ള നിയമമനുസരിച്ചു 21 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷക്കു ദൃക്സാക്ഷികളാകാന്‍ അനുമതിയില്ല. മകളെ തന്റെ വധശിക്ഷ കാണാന്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ കാണാന്‍ എനിക്ക് അവകാശമുണ്ടെന്നും, ഇതില്‍ ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ലെന്നും കാന്‍സസ് സിറ്റി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മകള്‍ കോറി റാമി ആവശ്യപ്പെട്ടു. എന്റെ പിതാവ് ആശുപത്രിയില്‍ കിടന്നാണ് മരിക്കുന്നതെങ്കില്‍ കിടക്കയുടെ സമീപം ഇരുന്നു കൈപിടിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് തടസമില്ലെങ്കില്‍ എന്തുകൊണ്ട് ഇവിടെ…
Read Moreആ രാത്രിയിൽ അയാള്‍ സംസാരിച്ച ആ രോഗി പ്രേതമായിരുന്നൊ ? അര്‍ജന്റീനയിലെ ആശുപത്രിയില്‍ സംഭവിച്ചതെന്ത്?
നാം ചെറുപ്പകാലം മുതല്‍ കേള്‍ക്കുന്ന ഒന്നാണല്ലൊ പ്രേതങ്ങള്‍ എന്നത്. പല മനുഷ്യരും പലതരം കഥകളും ഐതീഹ്യങ്ങളും പറഞ്ഞ് നമ്മളില്‍ ചില തോന്നലുകള്‍ അവശേഷിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും പലരും തങ്ങളുടെ അനുഭവങ്ങളില്‍ വിശ്വസിച്ച് പ്രേതങ്ങള്‍ യഥാര്‍ഥ്യമെന്ന് വാദിക്കുന്നു. ശരിയായ ഉത്തരം ആര്‍ക്കും ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ഒന്നായി ഇപ്പോഴും അവശേഷിക്കുന്നു. അടുത്തിടെ അര്‍ജന്റീനയിലെ ഒരു ആശുപത്രിയില്‍ സംഭവിച്ച കാര്യമാണ് പാരനോര്‍മല്‍ ആക്ടിവിറ്റി എന്നതിനെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഒരു ആശുപത്രിയിലെ കഴിഞ്ഞ ദിവസങ്ങളിലെ സിസിടിവി ദൃശ്യമാണ് ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് ആധാരം. കാമറയില്‍ അതിരാവിലെ മൂന്നുമണി നേരമാണ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് വന്ന് തനിയെ സംസാരിക്കുകയാണ്. അയാള്‍ തന്റെ കൈയില്‍ കരുതിയിരുന്ന പേപ്പറില്‍ എന്തൊക്കെയോ എഴുതിയെടുക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രകാരം ഇയാളുടെ അരികിലായി ആരും തന്നെയില്ല. സെക്യൂരിറ്റി മറ്റേയാള്‍ക്കായി വീല്‍ ചെയറും…
Read Moreതിരുവനന്തപുരത്തു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബഹ്റിനിലേക്കും ദമാമിലേക്കും വിമാന സർവീസ്; ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസ് കൂടി തുടങ്ങുന്നു. തിരുവനന്തപുരം- ബഹ്റിൻ സർവീസ് ഈ മാസം 30 മുതലും തിരുവനന്തപുരം-ദമാം സർവീസ് ഡിസംബർ ഒന്നു മുതലും ആരംഭിക്കും. തിരുവനന്തപുരം-ബഹ്റിൻ സർവീസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 05.35നു പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ ബഹ്റിനിൽ നിന്ന് രാത്രി 09.05 നു പുറപ്പെട്ട് പുലർച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം-ദമാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 05.35ന് പുറപ്പെട്ട് 08.25ന് എത്തും. തിരികെ ദമാമിൽ നിന്ന് രാത്രി 09.25ന് പുറപ്പെട്ടു പുലർച്ചെ 05.05ന് എത്തിച്ചേരും. 180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. രണ്ട് സർവീസുകൾക്കും ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരം- ബഹ്റിൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ…
Read More