ആബിലൽ (ടെക്സസ്): അശ്രദ്ധയായി വാഹനം ഓടിച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആ വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ടെക്സസിൽ നിന്നുള്ള ഷെൽബി ബുച്ച്മാനെ (20) പത്തുവർഷത്തെ പ്രൊബേഷനും 360 ദിവസത്തെ ജയിൽ ശിക്ഷയ്ക്കും ഹൂസ്റ്റൺ കോടതി ശിക്ഷിച്ചു. 2018 മാർച്ചിൽ ആബിലിൽ 1–20യിലായിരുന്നു അപകടം. പിക്കപ്പ് വാഹനം ഓടിച്ചിരുന്ന ഷെൽബി ചിക്ക്ഫില്ലെയുടെ ആപ്പ് ഫോണിൽ തിരയുന്നതിനിടയിലാണ് തൊട്ടു മുന്പിൽ മെലിസ ഗ്രേസി(14), സ്റ്റാർല (11) എന്നിവർ സഞ്ചരിച്ചിരുന്ന മിനിവാനിന്റെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുസഹോദരിമാർക്കും ഗുരുതരമായി പരിക്കേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഷെൽബിയുടെ ഫോൺ പരിശോധിച്ചതിനെ തുടർന്നു അപകടസമയത്ത് ഇവർ ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഞങ്ങൾക്ക് രണ്ടു മക്കളെയാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. അവർ മിടുക്കരും സന്തോഷവതികളുമായിരുന്നുവെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരോടു ഞങ്ങൾക്ക്…
Read MoreCategory: NRI
കുട്ടികളെ തനിച്ചാക്കി “പൂസാ’കാൻ പോയ അമ്മയ്ക്ക് കിട്ടിയത് മുട്ടന്‍പണി
ഒക്ലഹോമ: കുട്ടികളെ വീട്ടിൽ തനിച്ചാക്കി “പൂസാ’കാൻ പോയ അമ്മ അറസ്റ്റിൽ. എട്ടും അഞ്ചും ഒൻപതു മാസവും പ്രായമുള്ള മൂന്നു കുട്ടികളുടെ ചുമതല ഒൻപതു വയസുകാരി മകളെ ഏൽപിച്ച ശേഷം മദ്യപിക്കാൻ പോയ അമ്മ പെറിയ അഗിലാറെ (27) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാധാരണ പരിശോധനയുടെ ഭാഗമായാണ് ഒക്ലഹോമ പോലീസ്, സൗത്ത് വെസ്റ്റ് ബ്ലാക്ക് വെൽഡറിലുള്ള ഇവരുടെ വീട്ടിലെത്തിയത്. ഈ സമയം മൂത്തപെൺകുട്ടി ഒന്‍പതു മാസം പ്രായമുള്ള കുട്ടിക്ക് പിസ കൊടുക്കുകയായിരുന്നു. ഇതുകണ്ട പോലീസിന്റെ ചോദ്യങ്ങൾക്ക് കുട്ടിക്ക് എന്തുകൊടുക്കണമെന്ന് തനിക്കറിയില്ലെന്നായിരുന്നുവെന്നാണ് മൂത്ത കുട്ടി പോലീസിനോടു പറഞ്ഞത്. ഈ സമയം മദ്യലഹരിയിൽ വാഹനം ഓടിച്ചു മാതാവ് വീട്ടിലെത്തി. ഇവർക്ക് ശരിയായി സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നു പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. വീട്ടിൽ എസി ഇല്ലായിരുന്നുവെന്നും പുറത്ത് ചൂടു കൂടുതലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കുട്ടികളുടെ ചുമതല ഒന്‍പതു വയസുകാരിയെ ഏൽപിച്ച്…
Read Moreകുവൈറ്റിൽ രണ്ടര ലക്ഷം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും; ലൈസൻസുകൾ പിൻവലിക്കാനുള്ള കാരണം ഇതാണ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കും. പ്രവാസം അവസാനിപ്പിച്ചവരുടെയും ഇഖാമ പുതുക്കാൻ കഴിയാത്തതിനാൽ മടങ്ങിവരാൻ സാധിക്കാത്തവരുടെയും ലൈസൻസിനുള്ള അർഹത പരിധിക്ക് പുറത്തായവരുടേതുമാണ് ലൈസൻസ് പിൻവലിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലൈസൻസുകൾ പിൻവലിക്കാനുള്ള തീരുമാനം. ഈ മാസം തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. ഡ്രൈവിംഗ് ലൈസന്‍സിന് അര്‍ഹതയുണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്തുന്നതിനും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പ് വരുത്തും. അനർഹമായി ലൈസൻസ് കൈവശം വച്ചിരിക്കുന്നവർക്ക് അത് നഷ്ടമാകും. ലൈസൻസ് എടുക്കുമ്പോൾ യോഗ്യത ഉണ്ടായിരുന്നവർക്ക് പിന്നീട് യോഗ്യത ന ഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും റദ്ദാക്കും. വിദേശികള്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ 600 ദിനാര്‍ പ്രതിമാസം ശമ്പളം കൂടാതെ ബിരുദവും നിര്‍ബന്ധ മാക്കിയിരുന്നു.
Read Moreജനുവരിയിൽ ഒമിക്രോൺ ആഞ്ഞടിക്കാൻ സാധ്യതയെന്ന് പഠനം; ബ്രിട്ടൺ നേരിടേണ്ടിവരുന്ന രോഗബാധിതരുടെ എണ്ണം ഞെട്ടിക്കുന്നത്
ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ തടഞ്ഞു നിർത്താനുള്ള വഴികൾ തേടിയില്ലെങ്കിൽ ബ്രിട്ടനിൽ ജനുവരിയിൽ വലിയ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോർട്ട്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ബൂസ്റ്റർ ഡോസ് എടുക്കുന്നവരുടെ എണ്ണം വർധിച്ചാൽ രോഗവ്യാപനത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ കാര്യക്ഷമമല്ലാതായാൽ 34.2 ദശലക്ഷം അണുബാധകളും 4.92 ലക്ഷം ആശുപത്രി പ്രവേശനങ്ങളും 74,900 മരണങ്ങൾക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് ഒമിക്രോണിന്റെ വ്യാപനം വരുന്നുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനും വ്യക്തമാക്കി. മാസാവസാനത്തോടെ ബൂസ്റ്റർ ഡോസുകൾ ആവശ്യമുള്ള എല്ലാ മുതിർന്നവർക്കും നൽകുന്നതിനുള്ള പദ്ധതി സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമിക്രോൺ ഭീഷണിയെ തുടർന്ന് യുകെയുടെ കോവിഡ് അലർട്ട് ലെവൽ നാലായി ഉയർത്തിയിട്ടുണ്ട്.
Read Moreകോവിഡിനെ പ്രതിരോധിക്കാൻ “വാക്സിൻ മിക്സ് മാച്ച്’ ഏറെ ഉത്തമം! ഒമിക്രോണിനെതിരായ പോരാട്ടത്തിൽ ബൂസ്റ്റർ ആവശ്യമാണന്ന് പുതിയ പഠനം
ബെർലിൻ: കോവിഡിനെതിരെ പ്രതിരോധിക്കാൻ മിക്സ് ആൻഡ് മാച്ച് വാക്സിനുകളെ യൂറോപ്യൻ യൂണിയന്റെ പിന്തുണ. വിവിധ പഠനങ്ങൾ കാണിക്കുന്നത് ആളുകൾക്ക് മികച്ച രോഗപ്രതിരോധ പ്രതികരണങ്ങൾ ഉണ്ടെന്നും ആസ്ട്രസെനെക്ക, ബയോഎൻടെക് അല്ലെങ്കിൽ മോഡേണ വാക്സിനുകളുടെ സംയോജനത്തിലൂടെ കൂടുതൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുവെന്നാണ്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോളും കോവിഡ് 19 നെ പ്രതിരോധിക്കാൻ വെക്റ്റർ അധിഷ്ഠിതവും എംആർഎൻഎ വാക്സിനുകളും അടങ്ങുന്ന മിക്സ് ആൻഡ് മാച്ച് വാക്സിനേഷനുകൾ ഉപയോഗിക്കാൻ വ്യക്തമായി ശുപാർശ ചെയ്യുന്നു. ആദ്യ ഡോസ് അസ്ട്രസെനെക്കയും രണ്ടാമത്തെ ഷോട്ട് ബയോഎൻടെക്ഫൈസറും എടുത്തപ്പോൾ രണ്ട് ഡോസ് ഒരേ വാക്സിൻ സ്വീകരിച്ച രോഗികളേക്കാൾ ശക്തമായ രോഗപ്രതിരോധ പ്രതികരണം കാണിക്കുന്നുണ്ടെന്ന് ജർമനിയിലെ സാർലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ആൻറിബോഡി വികസനത്തിന്റെ കാര്യത്തിൽ, ഡബിൾ-ബയോഎൻടെക് അതുപോലെ സംയോജിത ആസ്ട്രസെനെക്ക-ബയോഎൻടെക് വാക്സിനേഷനും ഇരട്ട-അസ്ട്രസെനെക്ക ബദലിനേക്കാൾ വളരെ ഫലപ്രദമാണ്. ഷോട്ടുകളുടെ…
Read Moreടെക്സസിലും ആദ്യ ഒമിക്രോണ്‍ സാന്നിധ്യം ! കണ്ടെത്തിയത് 40 വയസ് പ്രായമുള്ള പൂർണമായും വാക്സിൻ സ്വീകരിച്ച സ്ത്രീയില്‍
ടെക്സസ്: ടെക്സസ് സംസ്ഥാനത്തെ ആദ്യ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം ഹൂസ്റ്റണിലെ നോർത്ത് വെസ്റ്റ് ഹാരിസ്കൗണ്ടിയിൽ കണ്ടെത്തിയതായി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസും കൗണ്ടി ജഡ്ജ് ലിന ഹിഡൽഗൊയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ 6 തിങ്കളാഴ്ച വൈകിട്ടാണു വിവരം മാധ്യമങ്ങൾക്കു ലഭിച്ചത്. 40 വയസ് പ്രായമുള്ള പൂർണമായും വാക്സിൻ സ്വീകരിച്ച സ്ത്രീയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയതെങ്കിലും കോവിഡിന്റെ പൊതുവായ ചില രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നില്ലെന്നും അധികൃതർ പറഞ്ഞു. രോഗബാധിതയായ സ്ത്രീ വീടിനു സമീപമുള്ള പ്രദേശങ്ങളിൽ മാത്രം യാത്ര ചെയ്തിട്ടുണ്ടെന്നും പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ലെന്നും പറയുന്നു. ഇവർ താമസിക്കുന്ന കമ്മ്യൂണിറ്റിയിൽ നിന്നുമായിരിക്കാം വൈറസ് കടന്നു കൂടിയതെന്നും കരുതുന്നു. ആദ്യം ഒമിക്രോണ്‍ വേരിയന്റ് വളരെയധികം വ്യാപന ശക്തിയുള്ളതാണെന്നു പറഞ്ഞിരുന്നുവെങ്കിലും ഡെൽറ്റാ വേരിയന്റിനേക്കാൾ വേഗം വ്യാപന ശക്തിയുള്ളതാണോ എന്നു ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ടെക്സസ്…
Read Moreനിക്കെയ് ഡേവിഡ് ! അമേരിക്കയിൽ ഈ വർഷം കൊല്ലപ്പെടുന്ന ട്രാൻസ്ജൻഡർ വിഭാഗത്തിൽപെട്ട അമ്പതാമത്തെ ഇര
കാലിഫോർണിയ: കാലിഫോർണിയായിൽ ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട കറുത്തവർഗക്കാരിയും മോഡലുമായ നിക്കെയ് ഡേവിഡ്(33) വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഡിസംബർ 3 വെള്ളിയാഴ്ച ഇവർ താമസിച്ചിരുന്ന ഹെവാർഡിനു സമീപമുള്ള സ്ട്രീറ്റിൽ പുലർച്ച 4 മണിയോടെയാണ് തലക്കു വെടിയേറ്റനിലയിൽ നിക്കെയ് ഡേവിനെ കണ്ടെത്തിയത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇവർ മരിച്ചിരുന്നതായി ഓക്ക്ലാന്റ് പോലിസ് പറഞ്ഞു. അമേരിക്കയിൽ ഈ വർഷം കൊല്ലപ്പെടുന്ന ട്രാൻസ്ജൻഡർ വിഭാഗത്തിൽപെട്ട അന്‍പതാമത്തെ ഇരയാണ് നിക്കയ് ഡേവിഡ്. ഈ വിഭാഗത്തിനെതിരെ പൊതുവിൽ അക്രമം വർധിച്ചു വരികയാണ്. സുന്ദരിയും മോഡലുമായ ഡേവിഡ് തുണി വ്യവസായം തുടങ്ങണമെന്ന് സ്വപ്നം കണ്ടിരുന്ന വ്യക്തിയായിരുന്നുവെന്ന് ഹൂമണ്‍ റൈറ്റ്സ് കാംപയ്ൻ പത്ര പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയായിലും ഇവർ സജ്ജീവമായിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വംശീയ കൊലപാതകമാണെന്ന് പറയാൻ കഴിയില്ലെന്ന് ഓക്ക്ലാന്റ് പോലിസ് പറഞ്ഞു. ട്രാൻസ്ജൻഡർ വിഭാഗത്തോടെ എതിർപ്പുള്ളവരായിരിക്കും ഈ കൊലപാതകങ്ങൾക്ക് പുറകിൽ എന്നാണ് ഓക്ക്ലാന്റ്…
Read Moreപതിനൊന്നുകാരി ഇന്ത്യൻ അമേരിക്കൻ പെണ്‍കുട്ടി യുഎസ്എ നാഷണൽ കവർ ഗേൾ! നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് പ്രിഷ
കെന്റക്കി: ഓർലാന്റോയിൽ സംഘടിപ്പിച്ച അമേരിക്കൻ മിസ് നാഷണൽ പേജന്റ് മത്സരത്തിൽ കെന്റക്കിയിലെ ലൂയിസ് വില്ലയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ പെണ്‍കുട്ടി പതിനൊന്നു വയസുകാരി പ്രിഷ ഹിഡ് 2021- 22 യുഎസ്എ നാഷണൽ കവർ ഗേളായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം കെന്റക്കിയിൽ നടന്ന മത്സരത്തിലാണ് രാജ്- രജന ദന്പതികളുടെ പുത്രിയായ പ്രിഷ കിരീടം ചൂടിയത്. ഇതുകൂടാതെ ഏഴ് ഇന്റർനാഷണൽ, നാഷണൽ അവാർഡുകളും ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഭാവി നേതാക്ക·ാരെ കണ്ടെത്തുന്നതിനു ഓരോ വർഷവും ഒന്നര മില്യൻ ഡോളറിന്റെ കാഷ് അവാർഡുകളും, സ്കോളർഷിപ്പും നാഷണൽ അമേരിക്കൻ മിസ് പേജന്റ് നൽകിവരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് പ്രിഷ. ഒന്‍പതു വയസുള്ളപ്പോൾ ന്ധപാൻഡമിക് 2020’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയിരുന്നു. ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിൽ മുന്‍പന്തിയിലാണ് പ്രിഷ. ഈ പുസ്തകത്തിൽ നിന്നും ലഭിച്ച വരുമാനം കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി കെയർ ഫുഡ് ബാങ്കിനു…
Read Moreസൗദിയിൽ വാഹനാപകടം; അഞ്ച് മലയാളികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ബിഷയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യ ശബ്ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്. ജുബൈലിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടയിൽ ബിഷക്കടുത്താണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ അൽ റെയ്ൻ ജനൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreവാക്സിനെടുത്താൽ എയ്ഡ്സ്! ബ്രസീൽ പ്രസിഡന്റ് കോടതി കയറേണ്ടി വരും
ബ്രസീലിയ: കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ പ്രസ്താവനയിൽ ബ്രസീൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സെനറ്റ് അന്വേഷണ കമ്മിറ്റിയുടെ (സിപിഐ) അന്വേഷണ കണ്ടത്തലിലാണ് ജസ്റ്റീസ് അലക്സാണ്ടർ ഡി മൊറേസ് അന്വേഷണത്തിന് ഉത്തരവിട്ടത്. സമൂഹമാധ്യമങ്ങളിൽ തത്സമയ സംപ്രേഷണത്തിനിടെയാണ് കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന് ബോൾസോനാരോ പറഞ്ഞത്. ഇതോടെ ഫേസ്ബുക്കും യൂട്യൂബും ബോൾസോനാരോയെ താൽക്കാലികമായി വിലക്കിയിരുന്നു. യുകെ സർക്കാരിനെ ഉദ്ദരിച്ചായിരുന്ന ബോൾസോനാരോയുടെ പ്രസ്താവന. യുകെയിൽനിന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പൂർണമായി വാക്സിനേഷൻ എടുത്ത ആളുകളിൽ എയ്ഡ്സ് ഉണ്ടാകുന്നതായാണ്- എന്നായിരുന്നു ബ്രസീൽ പ്രസിഡന്റിന്റെ പ്രസ്താവന. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്ന് വന്നത്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബോൾസോനാരോ വീഴ്ചവരുത്തിയെന്ന് സെനറ്റ് അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഏകദേശം 1,300 പേജുള്ള റിപ്പോർട്ട് സിപിഐ ഒക്ടോബറിൽ ബ്രസീൽ പ്രോസിക്യൂട്ടർ ജനറൽ (പിജിആർ) ഓഫീസിന് കൈമാറിയിരുന്നു.
Read More