ട്രംപിന്‍റെ ഭീഷണിക്കെതിരേ ശക്തമായ മറുപടിയുമായി ക്യൂബ

ഹവാന: ട്രംപിനു ശക്തമായ മറുപടിയുമായി ക്യൂബൻ പ്രസിഡന്‍റ് മിഗ്വേൽ ഡയസ് കാനൽ. ക്യൂബയ്ക്കെതിരേ അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് നടത്തിയ ഭീഷണിക്കാണ് ക്യൂബൻ പ്രസിഡന്‍റ് തിരിച്ചടിച്ചത്. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യവും തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കാൻ അവസാന തുള്ളി രക്തം വരെ ഒഴുക്കാൻ ക്യൂബൻ ജനത തയാറാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ക്യൂബ. വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നുമാണ് ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പ് നൽകിയത്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്‍റെ ഭീഷണി.

Read More

ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തെന്ന വാർത്ത തള്ളി ഇറാൻ

ടെഹ്‌റാൻ/ന്യൂഡൽഹി: ഇറാനിൽ സർക്കാരിനെതിരേ തുടരുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചു. ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലിയാണ് സമൂഹമാധ്യമമായ എക്സിലൂടെ വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കിയത്. തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ആധികാരിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രക്ഷോഭം ശക്തം; 500ലേറെ മരണംഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരേ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ 544 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. ഇതിൽ 496 പേർ പ്രതിഷേധക്കാരും 48 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. 10,600-ലധികം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടതോടെ ഇറാനിൽ അരങ്ങേറുന്ന യഥാർഥ സംഭവങ്ങൾ പരിമിതമായാണ് പുറംലോകം അറിയുന്നത്. അതേസമയം, സ്റ്റാർലിങ്ക് സാറ്റലൈറ്റ് വഴി പുറത്തുവരുന്ന ദൃശ്യങ്ങൾ ടെഹ്‌റാൻ, മഷാദ്, കെർമാൻ തുടങ്ങിയ നഗരങ്ങളിൽ കനത്ത പോരാട്ടം തുടരുന്നതായാണ് സൂചിപ്പിക്കുന്നത്.…

Read More

ഗ്രീൻലാൻഡ് അധിനിവേശ പദ്ധതി: ട്രംപിനെതിരേ എതിർപ്പുമായി സൈനിക മേധാവിമാർ

വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള പദ്ധതി തയാറാക്കാൻ യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ നിർദേശത്തിനെതിരേ സൈനിക മേധാവിമാർ കടുത്ത എതിർപ്പു പ്രകടിപ്പിച്ചെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ഡെയ്‌ലി മെയിൽ പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡെന്മാർക്കിന്‍റെ ഭാഗമായ ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനോ സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാനോ ഉള്ള പദ്ധതികൾ ട്രംപ് പരിഗണിക്കുന്നുവെന്നാണു വൈറ്റ് ഹൗസ് വൃത്തങ്ങൾ നല്കുന്ന സൂചന. എന്നാൽ, സൈനിക നടപടിയുടെ നിയമസാധുതയും പ്രായോഗികതയും ചീഫ് ഓഫ് സ്റ്റാഫ് ചോദ്യം ചെയ്തു. നടപടിക്ക് കോൺഗ്രസിന്‍റെ പിന്തുണ ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഗ്രീൻലാൻഡ് വിഷയത്തിൽനിന്നു ട്രംപിന്‍റെ ശ്രദ്ധ മാറ്റാനായി ഇറാനെ ആക്രമിക്കുന്നതുപോലുള്ള കാര്യങ്ങൾ സൈനിക മേധാവിമാർ ചർച്ച ചെയ്തുവെന്നും ചില വൃത്തങ്ങൾ സൂചിപ്പിച്ചു. ഗ്രീൻലാഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിനു പിന്നിൽ ട്രംപിന്‍റെ രാഷ്‌ട്രീയകാര്യ ഉപദേഷ്‌ടാവ് സ്റ്റീഫൻ മില്ലർ ഉൾപ്പെട്ട സംഘമാണെന്നും റിപ്പോർട്ടുണ്ട്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി വൻ വിജയമായിരുന്നതു ചൂണ്ടിക്കാട്ടിയാണ് ഇവർ ഗ്രീൻലാൻഡിനായി…

Read More

രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കുന്നു: ട്രംപിനു വഴങ്ങി വെനസ്വേല

കാരക്കാസ്: അമേരിക്കയ്ക്കു വഴങ്ങി വൻതോതിൽ രാഷ്‌ട്രീയ തടവുകാരെ മോചിപ്പിച്ച് വെനസ്വേല. വ്യാഴാഴ്ച ഉന്നത പ്രതിപക്ഷ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ എന്നിവരെയാണു വിട്ടയച്ചത്. അമേരിക്കയുടെ അഭ്യർഥന മാനിച്ചാണ് വെനസ്വേലയുടെ നടപടിയെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസ് അഭിമുഖത്തിൽ വെനസ്വേല ആക്ടിംഗ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസിനെ ട്രംപ് പ്രശംസിച്ചു. ഡെൽസി മികച്ച ഭരണാധികാരിയാണെന്നു പുകഴ്ത്തിയ ട്രംപ് , അമേരിക്ക ആവശ്യപ്പെട്ടതെല്ലാം അവർ നൽകിയെന്നും പറഞ്ഞു. രാഷ്‌ട്രീയ തടവുകാരിൽ ഭൂരിപക്ഷത്തെയും വിട്ടയയ്ക്കുമെന്ന് ഡെൽസി റോഡ്രിഗസിന്‍റെ സഹോദരനും വെനസ്വേല ദേശീയ അസംബ്ലി തലവനുമായ ജോർജ്ജ് റോഡ്രിഗസ് അറിയിച്ചു. സമാധാന ശ്രമങ്ങൾക്കുള്ള വെനസ്വേലൻ സർക്കാരിന്‍റെ നടപടിയായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എത്രപേരെ ഇതുവരെ വിട്ടയച്ചുവെന്നത് വ്യക്തമല്ല. മരിയ മച്ചാഡോയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ബിയാജിയോ പിലിയേരി, 2024ലെ പ്രസിഡന്‍റ് സ്ഥാനാർഥി എൻറിക് മാർക്വേസ് എന്നിവർ…

Read More

ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് കൊളുത്തുന്നു: ഇറാനിൽ സ്ത്രീകളുടെ പ്രതിഷേധം പുത്തൻ രൂപത്തിൽ

ടെഹ്‌റാൻ: ഇറാനിലെ ഭരണകൂടത്തിനെതിരേ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ പുതിയ തലത്തിലേക്ക്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങൾ കത്തിച്ച് അതിൽനിന്നു സിഗരറ്റ് കൊളുത്തുന്ന സ്ത്രീകളുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഭരണകൂടത്തോടുള്ള പരസ്യമായ വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. എക്സ്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്ത്. ഇറാനിലെ കർക്കശമായ നിയമങ്ങളെയും സാമൂഹിക നിയന്ത്രണങ്ങളെയും ഒരേസമയം ചോദ്യം ചെയ്യുന്ന പ്രതീകാത്മകമായ പ്രതിഷേധമാണിത്. ഇറാനിൽ പരമോന്നത നേതാവിന്‍റെ ചിത്രം നശിപ്പിക്കുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അത് പരസ്യമായി ചെയ്തുകൊണ്ട് തങ്ങൾ ഭയപ്പെടുന്നില്ലെന്നാണ് സ്ത്രീകളുടെ പ്രഖ്യാപനം. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് ഇറാനിലെ യാഥാസ്ഥിതിക സമൂഹം മോശമായാണ് കാണുന്നത്. നിർബന്ധിത ഹിജാബ് നിയമങ്ങൾക്കൊപ്പം ഇത്തരം സാമൂഹിക നിയന്ത്രണങ്ങളെയും തള്ളിക്കളയുന്നു എന്നതാണ് സ്ത്രീകൾ പറയുന്നത്. 2022-ൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ വൻ…

Read More

ഫിലിപ്പീന്‍സില്‍ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

മനില: ഫിലിപ്പീന്‍സില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. 38 പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. സെബു നഗരത്തിലെ ബിനാലിവ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. തുറസായ പ്രദേശത്ത് സംസ്‌കരണത്തിനായി എത്തിക്കുന്ന മാലിന്യത്തിന്‍റെ കൂമ്പാരമാണ് പ്രദേശത്തെ ചെറിയ കെട്ടിടങ്ങള്‍ക്കു മുകളിലേക്ക് ഇടിഞ്ഞുവീണത്. ഇവിടുത്തെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവര്‍.

Read More

യുക്രെയ്നിൽ റഷ്യൻ ആക്രമണം: നാലു മരണം

കീവ്: യുക്രെയ്നിനു നേരേ നൂറുകണക്കിനു ഡ്രോണുകളും നിരവധി മിസൈലുകൾ തൊടുത്ത് റഷ്യ. രാത്രിയിലുണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു. കീവിലെ അപ്പാർട്ട്മെന്‍റുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. ഇവിടെയുള്ള ഖത്തർ എംബസിക്കും കേടുപാടുകളുണ്ട്. ശബ്ദത്തിന്‍റെ വേഗത്തേക്കാൾ പത്ത് മടങ്ങ് വേഗമുള്ള പുതിയ ഒറെഷ്നിക് ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ വസതിക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു പകരമാണിതെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പറയുന്നു. ലീവ് മേഖലയിലെ ഭൂഗർഭ പ്രകൃതിവാതക ടാങ്കിനെയാണ് റഷ്യ ലക്ഷ്യംവച്ചതെന്ന നിഗമനത്തിലാണ് മാധ്യമങ്ങൾ. വിദേശ സൈനികസഹായം കടന്നുപോകുന്നത് ഇതുവഴിയാണെന്നും കരുതപ്പെടുന്നു. യുക്രെയ്നിന് സൈനിക സഹായം നൽകുന്ന രാജ്യങ്ങളെ ഭയപ്പെടുത്താൻ 2024ലും ഒറെഷ്നിക് മിസൈൽ റഷ്യ പ്രയോഗിച്ചിരുന്നു.

Read More

ഇറാനിൽ പ്രക്ഷോഭം കത്തിപ്പടരുന്നു: ട്രംപിനെ സന്തോഷിപ്പിക്കാനെന്ന് ഖമനയ്

ടെഹ്റാൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്നുണ്ടായ പ്രക്ഷോഭം കത്തിപ്പടരുന്നു. ഇതുവരെ 62 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 2,270ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമരം അടിച്ചമർത്താൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയ് ആഹ്വാനം ചെയ്തു. പ്രക്ഷോഭത്തെ പിന്തുണച്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും ഖമനയ് വിമർശിച്ചു. ട്രംപിന്‍റെ കൈകളിൽ ഇറാൻ ജനതയുടെ രക്തം പുരണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്തിന്‍റെ പ്രസിഡന്‍റിനെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്നും ഖമനയ് കുറപ്പെടുത്തി. 1979ലെ ഇസ്‌ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറേനിയൻ രാജകുമാരൻ റെസ പഹ്‌ലവി പ്രതിഷേധം ശക്തമാക്കാൻ ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രക്ഷോഭം കൂടുതൽ ആളിക്കത്തി. നിലവിലെ ഒത്തൊരുമയും സഹകരണവും തുടർന്നാൽ വിജയം സുനിശ്ചിതമായിരിക്കുമെന്ന് പഹ്‌ലവി പറഞ്ഞു. തെരുവുകൾ കൈയടക്കാനും ബാരിക്കേഡുകൾ എടുത്തുമാറ്റാനും പ്രക്ഷോഭകാരികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വെള്ളിയാഴ്ചയും തലസ്ഥാനമായ ടെഹ്റാനിലുൾപ്പെട‌െ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം നടന്നു.…

Read More

സമാധാനം ആയുധത്തിലൂടെ! അമേരിക്കൻ അധിനിവേശത്തിനെതിരേ മാർപാപ്പ

വത്തിക്കാൻ സിറ്റി: വെനസ്വേലയിലെ അമേരിക്കൻ സൈനിക അധിനിവേശത്തെ വിമർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. യുദ്ധത്തിനായുള്ള അമിതാവേശം പടരുകയാണെന്നും അദ്ദേഹം പറഞ്ഞു. “രണ്ടാം ലോക യുദ്ധത്തിനു ശേഷം, മറ്റു രാജ്യങ്ങളുടെ അതിർത്തി ലംഘിക്കാൻ രാഷ്‌ട്രങ്ങൾ ബലപ്രയോഗം നടത്തുന്നതിനെ വിലക്കിയിരുന്നു. ഈ തത്വം പൂർണമായും അട്ടിമറിക്കപ്പെട്ടു. ഇതിനു പകരം സ്വന്തം ആധിപത്യം ഉറപ്പിക്കാൻ ആയുധങ്ങളിലൂടെ സമാധാനം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇത് സമാധാനപരമായ സാമൂഹിക സഹവർത്തിത്വത്തിന്‍റെ അടിത്തറയായ നിയമവാഴ്ചയ്ക്ക് ഗുരുതര ഭീഷണി സൃഷ്‌ടിക്കും” മാർപാപ്പ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പൊതുനന്മയെ കരുതി വെനസ്വേലയിൽ സമാധാനപരമായ രാഷ്‌ട്രീയ പരിഹാരത്തിന് മാർപാപ്പ ആഹ്വാനം ചെയ്തു. യുക്രെയ്നിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഗാസയിൽ ദ്വിരാഷ്‌ട്ര പരിഹാരത്തിനായി ആഹ്വാനം ചെയ്ത മാർപാപ്പ സ്വന്തം നാട്ടിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം സംബന്ധിച്ച് ഊന്നിപ്പറയുകയും ചെയ്തു.

Read More

പാക്കിസ്ഥാനിലേക്കു നേരിട്ടു വിമാനം പറത്താൻ ബംഗ്ലാദേശ്

ധാക്ക: 14 വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം കുറിച്ച്, പരസ്പരം നേരിട്ടു വിമാന സർവീസിന് ഒരുങ്ങി ബംഗ്ലാദേശും പാകിസ്ഥാനും. ബംഗ്ലാദേശിൽനിന്നു പാകിസ്ഥാനിലേക്കു നേരിട്ടുള്ള വിമാനങ്ങൾ പറത്താൻ തീരുമാനിച്ചതായി ധാക്ക നാഷണൽ എയർലൈൻ വ്യാഴാഴ്ച അറിയിച്ചു. 2026 ജനുവരി 29ന് ധാക്കയിൽനിന്നു കറാച്ചിയിലേക്കു ബിമാൻ ബംഗ്ലാദേശ് എയർലൈൻ ആദ്യത്തെ വിമാനം പറത്തും. ആഴ്ചയിൽ രണ്ട് പ്രാവശ്യമായിരിക്കും ഈ സർവീസ്.2012ൽ ആരംഭിച്ചതും പിന്നീട് നിലച്ചതുമായ സർവീസാണ് പുനരാരംഭിക്കുന്നത്. ഇന്ത്യയിൽനിന്നു 1500 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാനും ബംഗ്ലാദേശും ഒറ്റ രാജ്യമായിരുന്നു. 1971ലെ ആഭ്യന്തര യുദ്ധത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും പിരിഞ്ഞത്. അതിനു ശേഷം പരസ്പര സഹകരണമില്ലാതെയാണ് മുന്നോട്ടുപോയിരുന്നത്. ഇടയ്ക്കു ചില മേഖലകളിൽ സഹകരിച്ചെങ്കിലും ബന്ധം വഷളാകുമ്പോൾ അത് അവസാനിക്കുന്നതായിരുന്നു രീതി. എന്നാൽ, പുതിയ ഭരണകൂടം വന്നതോടെ പാക്കിസ്ഥാനുമായി അടുക്കുകയും ഇന്ത്യയുമായി അകലുകയുമാണ് ബംഗ്ലാദേശ്. പിടിമുറുക്കി പാക് ബന്ധം ഹസീന പുറത്തായ ശേഷം ഇന്ത്യയിൽ അഭയം…

Read More