ന്യൂഡൽഹി: ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള തയാറെടുപ്പുകൾ കേന്ദ്ര വിദേശകാര്യമന്ത്രാലയം ആരംഭിച്ചു. നാട്ടിലേക്കു മടങ്ങാൻ താത്പര്യമുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാണു നീക്കം. നിലവിൽ ഏകദേശം 10,000 ഇന്ത്യക്കാരാണ് ഇറാനിലുള്ളതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ നേരത്തെ പൗരന്മാർക്കു നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയും ഫോണിലൂടെ നിലവിലെ സാഹചര്യം ചർച്ച ചെയ്തിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എംബസിഅതേസമയം, മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഒഴിപ്പിക്കൽ പദ്ധതികൾ ആസൂത്രണം ചെയ്തതെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. യുദ്ധസമാനമായ സാഹചര്യങ്ങളോ കൂടുതൽ സംഘർഷങ്ങളോ ഉണ്ടാകില്ലെന്ന ഔദ്യോഗിക സ്ഥിരീകരണത്തെത്തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന കൂട്ടായ ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ നാഷണൽ കൺവീനർ…
Read MoreCategory: NRI
ട്രംപിന് നൊബേൽ സമ്മാനം കൈമാറി മച്ചാഡോ: വെനസ്വേലൻ രാഷ്ട്രീയത്തിൽ ട്രംപിന്റെ പിന്തുണ ഉറപ്പാക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ
വാഷിംഗ്ടൺ: വെനസ്വേലൻ പ്രതിപക്ഷ നേതാവും നൊബേൽ സമാധാന പുരസ്കാര ജേതാവുമായ മരിയ കോറിന മച്ചാഡോ തനിക്കു ലഭിച്ച നൊബേൽ മെഡൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൈമാറി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തന്റെ പുരസ്കാരം ട്രംപിന് സമ്മാനിച്ചത്. വെനസ്വേലയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ട്രംപും മച്ചാഡോയും തമ്മിൽ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കിടെയാണു സംഭവം. താൻ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പുരസ്കാരം നൽകിയതിനു മച്ചാഡോയെ ട്രംപ് പ്രശംസിച്ചു: “മച്ചാഡോ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയ വനിതയാണ്. പരസ്പര ബഹുമാനത്തിന്റെ മഹത്തായ പ്രവൃത്തിയാണ് ഈ നീക്കം’- ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മച്ചാഡോ നൽകിയ മെഡൽ കൈവശം വയ്ക്കാനാണ് ട്രംപിന്റെ തീരുമാനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാൻ ഔദ്യോഗികമായി അനുവാദമില്ലെന്ന് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ മച്ചാഡോയുടെ…
Read Moreതായ്ലൻഡിൽ വീണ്ടും ക്രെയിൻ അപകടം
ബാങ്കോക്ക്: തായ്ലൻഡിൻ വീണ്ടും ക്രെയിൻ അപകടം. ഇന്നലെ തലസ്ഥാനമായ ബാങ്കോക്കിനടുത്ത് ഉയരപ്പാത നിർമാണത്തിന് ഉപയോഗിച്ചിരുന്ന ക്രെയിൻ താഴത്തെ റോഡിലെ വാഹനങ്ങൾക്കു മുകളിലേക്കു തകർന്നുവീണ് രണ്ടു പേർ മരിച്ചു. ബുധനാഴ്ച വടക്കുകിഴക്കൻ തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിൽ കൂറ്റൻ ക്രെയിൻ വീണ് 32 പേർ മരിക്കുകയും 66 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിലുള്ള റെയിൽപാതയ്ക്കു മുകളിൽ മറ്റൊരു പാത നിർമിക്കുന്നതിനിടെയായിരുന്നു അപകടം. ഇറ്റാലിയൻ-തായ് ഡെവലപ്മെന്റ് പിസിഎൽ എന്ന നിർമാണ കന്പനിയുടെ ക്രെയിനുകളാണ് രണ്ടു സംഭവങ്ങളിലും തകർന്നത്. അടുത്തടുത്തുണ്ടായ സമാന അപകടങ്ങളുടെ പശ്ചാത്തലത്തിൽ നിർമാണമേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന് തായ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ പറഞ്ഞു.
Read Moreറേസാ പഹ്ലവിക്ക് ജനപിന്തുണ ഇല്ലെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനിലെ അവസാന ഷായുടെ മകനായ റേസാ പഹ്ലവിയുടെ ജനപിന്തുണയിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ റേസാ പഹ്ലവിയുടെ പേര് ഉയർന്നുകേൾക്കുന്നതിനിടെയാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. റേസാ പഹ്ലവി നല്ല മനുഷ്യനാണെന്നാണു തോന്നുന്നതെന്നു ട്രംപ് പറഞ്ഞു. പക്ഷേ, പ്രവാസത്തിൽ കഴിയുന്ന റേസായുടെ നേതൃത്വം ഇറേനിയൻ ജനത അംഗീകരിക്കുമോ എന്നതിൽ സംശയമുണ്ട്. ഇറേനിയൻ ജനത അദ്ദേഹത്തെ അംഗീകരിക്കുന്നതിൽ എനിക്കു പ്രശ്നമില്ല. ജനകീയ പ്രക്ഷോഭത്തിൽ ഇറേനിയൻ ഭരണകൂടം വീഴാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വീണാലും ഇല്ലെങ്കിലും ഇത് രസകരമായ സമയം ആയിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്ന മുഹമ്മദ് റേസാ പഹ്ലവിയുടെ മകനാണ് റേസാ. പിതാവിനു മുന്‍പേ ഇറാൻ വിട്ട അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണു താമസം. ഇപ്പോൾ…
Read Moreഇന്ത്യക്കാരെ ഒഴിപ്പിക്കും; ഇറാനുമായി സംസാരിച്ച് എസ്. ജയശങ്കർ
ന്യൂഡൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യത്തിലേക്കു നീങ്ങുന്ന ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. \ സാഹചര്യം മോശമായാൽ അടിയന്തരമായി ഇടപെടാൻ വിദേശകാര്യ മന്ത്രാലയം സജ്ജമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇറാൻ വിദേശകാര്യമന്ത്രി നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം മാറ്റിവച്ചു. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് ജയശങ്കർ വ്യക്തമാക്കി.
Read Moreഇറാൻ സംഘർഷം; ഖത്തറിലെ സൈനിക താവളങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്കയും ബ്രിട്ടനും
ദോഹ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ വൻ രൂക്ഷമായ സാഹചര്യത്തിൽ ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിൽനിന്ന് അമേരിക്കയും ബ്രിട്ടനും തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഭാഗികമായി പിൻവലിക്കുന്നു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സൈനികരെ മാറ്റുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചതിനെത്തുടർന്ന് എയർ ഇന്ത്യ, ലുഫ്താൻസ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വഴിതിരിച്ചുവിട്ടു. ഇത് വിമാന സർവീസുകൾ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായി. ടെഹ്റാനിലെ ബ്രിട്ടീഷ് എംബസി താത്കാലികമായി അടച്ചുപൂട്ടുകയും പ്രവർത്തനം ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റുകയും ചെയ്തു. ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടണമെന്നു മുന്നറിയിപ്പു നൽകി. ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇതുവരെ 15,000ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 20,000ലേറെ പ്രതിഷേധക്കാരെ ഇറാൻ ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധിച്ചാൽ ഇറാനെതിരേ ശക്തമായ സൈനിക നടപടി…
Read Moreഇമിഗ്രന്റ് വിസ താത്കാലികമായി നിർത്തിവയ്ക്കാൻ യുഎസ്
വാഷിംഗ്ടൺ ഡിസി: ഇമിഗ്രന്റ് വിസ പ്രോസസിംഗ് താത്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ തീരുമാനം. അമേരിക്കയിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട നയങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇമിഗ്രന്റ് വിസ പ്രോസസിംഗ് നിർത്തിവയ്ക്കുന്നത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 21 മുതൽ സസ്പെൻഷൻ പ്രാബല്യത്തിൽ വരും. എന്നാൽ ടൂറിസ്റ്റ്, ബിസിനസ് തുടങ്ങിയ നോൺ-ഇമിഗ്രന്റ് (താത്കാലിക) വിസകൾക്ക് ഈ തീരുമാനം ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ വർഷം വരാനിരിക്കുന്ന ലോകകപ്പ്, 2028 ഒളിമ്പിക്സ് തുടങ്ങിയവക്ക് യുഎസ് വേദിയാകുന്ന സാഹചര്യത്തിൽ നോൺ-ഇമിഗ്രന്റ് വിസകളുടെ ആവശ്യം വലിയ തോതിൽ വർധിക്കുമെന്നാണു വിലയിരുത്തൽ.
Read Moreഇറാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യം; പൗരന്മാർക്കു മുന്നറിയിപ്പുമായി യുഎസ്
ടെഹ്റാന്: ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാര് എത്രയും വേഗം രാജ്യം വിടണമെന്ന മുന്നറി യിപ്പുമായി യുഎസ്. ഇറാനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്.പ്രതിഷേധങ്ങൾ അടിച്ചമര്‍ത്താന്‍ റോഡുകള്‍ അടച്ചിടൽ, പൊതുഗതാഗത തടസം, മൊബൈൽ, ഇന്റര്‍നെറ്റ് റദ്ദാക്കൽ തുടങ്ങിയ നടപടികളാണ് ഇറാന് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാര് യുഎസ് സര്‍ക്കാരിന്റെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇറാനു പുറത്തുകടക്കാനാണ് യുഎസ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്. സുരക്ഷിതമെങ്കില്‍ കരമാര്‍ഗം അര്‍മേനിയ അല്ലെങ്കില്‍ തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമിക്കുകയെന്നാണ് എംബസിയുടെ നിര്‍ദേശം.
Read Moreഇറാനിൽ സൈനിക നടപടിക്കു മടിക്കില്ലെന്ന് ട്രംപ്; നയതന്ത്ര ചർച്ചകൾക്ക് മുൻഗണനയെന്നും വൈറ്റ് ഹൗസ്
വാഷിംഗ്ടൺ ഡിസി: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൈനിക നടപടിക്കു മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക നടപടിക്ക് ട്രംപ് ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ ലെവിറ്റ്, നയതന്ത്രപരമായ പരിഹാരങ്ങൾക്കാണ് യുഎസ് മുൻഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു. ഇറാൻ വിഷയത്തിൽ വ്യോമാക്രമണം ഉൾപ്പെടെയുള്ള സൈനിക നടപടികൾ ട്രംപിന്റെ പരിഗണനയിലുണ്ട്. ആവശ്യമെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹം മടിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാൻ ഭരണകൂടം പരസ്യമായി പറയുന്ന കാര്യങ്ങളല്ല സ്വകാര്യമായി അമേരിക്കയെ അറിയിക്കുന്നതെന്ന് ലെവിറ്റ് വെളിപ്പെടുത്തി. സാമ്പത്തിക തകർച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനിലെ അസർബൈജാൻ പ്രവിശ്യയിലും അരാക് നഗരത്തിലും വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രക്ഷോഭങ്ങളിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടതായും പതിനായിരത്തിലധികം പേർ അറസ്റ്റിലായതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളാണ് രാജ്യത്തെ കലാപങ്ങൾക്ക്…
Read Moreഇന്ത്യ-ജർമനി സഹകരണം വർധിപ്പിക്കും; ഇന്ത്യക്കാർക്ക് വിസയില്ലാതെ ട്രാൻസിറ്റ് സൗകര്യം
അഹമ്മദാബാദ്: ഇന്ത്യൻ പൗരന്മാർക്ക് ജർമനി വഴി മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിന് വിസയില്ലാതെ ട്രാൻസിറ്റ് സൗകര്യം അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും ഇന്നലെ അഹമ്മദാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ ചാൻസലറുമായി നടത്തിയ ചർച്ചയിൽ പ്രതിരോധം, വ്യാപാരം, ഊർജം തുടങ്ങി വിവിധ മേഖലകളിലായി 19 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രധാന കരാറുകൾപ്രതിരോധ വ്യവസായരംഗത്തു സഹകരണം വർധിപ്പിക്കുന്നതിനും ആയുധങ്ങളുടെ സംയുക്ത നിർമാണത്തിനുമായി പദ്ധതികൾ ആവിഷ്കരിക്കും. ജർമനിയിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ നിയമനത്തിന് സ്കിൽ പാർട്ണർഷിപ്പ് കരാറിൽ ഒപ്പുവച്ചു. നിലവിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരാണ് ജർമനിയിലുള്ളത്. ജർമൻ സർവകലാശാലകളുമായി സഹകരണം മെച്ചപ്പെടുത്തും. ഇതിനായി വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന് പുതിയ ദിശാബോധം നൽകുന്ന കരാറുകൾ ഒപ്പിട്ടു.…
Read More