ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ നിർണായകനീക്കങ്ങൾ പാക്കിസ്ഥാനു ചോർത്തുന്ന ചാരശൃംഖല തകർത്ത് പഞ്ചാബ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ചക് ധരിവാൾ സ്വദേശി ബൽജിത് സിംഗ് എന്ന ബിട്ടുവിനെ സുജാൻപുർ പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട്-ജമ്മു ദേശീയപാതയിലെ തന്ത്രപ്രധാനമായ ഒരു പാലത്തിനു സമീപമുള്ള കടയിലാണ് ഇയാൾ രഹസ്യമായി സിസിടിവി കാമറ സ്ഥാപിച്ചത്. കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പാക്കിസ്ഥാനിലെയും വിദേശത്തെയും ചാരന്മാർക്ക് തത്സമയം ലഭ്യമാക്കുകയായിരുന്നുവെന്ന് പത്താൻകോട്ടിലെ മുതിർന്ന പോലീസ് ഓഫീസർ ദൽജീന്ദർ സിംഗ് ധില്ലൻ അറിയിച്ചു. ദുബായിലുള്ള അജ്ഞാതന്റെ നിർദേശപ്രകാരമാണ് കഴിഞ്ഞ ജനുവരിയിൽ കാമറ സ്ഥാപിച്ചതെന്നും ഇതിനായി 40,000 രൂപ പ്രതിഫലം ലഭിച്ചതായും പ്രതി സമ്മതിച്ചു. ഇയാളിൽ നിന്ന് വൈഫൈ റൂട്ടറും സിസിടിവി കാമറയും പോലീസ് കണ്ടെടുത്തു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ബൽജിത് സിംഗിനെ കൂടാതെ വിക്രംജിത് സിംഗ്, ബൽവിന്ദർ സിംഗ്, തരൺപ്രീത് സിംഗ് എന്നിവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള…
Read MoreCategory: NRI
ഹോർമുസ് ഉപരോധം നീക്കാൻ നാറ്റോ ഇടപെട്ടേക്കും; അങ്കാറ ഉച്ചകോടിയിൽ അന്തിമ തീരുമാനം
ബ്രസൽസ്: യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സൈനിക സഖ്യം നേരിട്ട് ഇടപെട്ടേക്കുമെന്ന് സൂചന. ജൂലൈ ആദ്യവാരത്തോടെ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ, കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ സൈനിക ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ച് നാറ്റോ ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചത്. ജൂലൈ 7-8 തീയതികളിൽ തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും. കടലിടുക്ക് തുറക്കാൻ സൈനികമായി ഇടപെടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നുണ്ടെങ്കിലും യുറോപ്യൻ സഖ്യകക്ഷികൾക്കിടയിൽ ഇതിൽ പൂർണ യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. നാറ്റോയുടെ ഇടപെടലിന് എല്ലാ അംഗരാജ്യങ്ങളുടെയും ഏകകണ്ഠമായ…
Read More‘ഹിസ് മജസ്റ്റി കിംഗ് ചാൾസ് മൂന്നാമൻ’ അന്തരിച്ചെന്ന് തെറ്റായ വാർത്ത: ബ്രിട്ടീഷ് റേഡിയോ സ്റ്റേഷന് സംഭവിച്ച അബദ്ധത്തിൽ ക്ഷമാപണം
ലണ്ടൻ: “ഹിസ് മജസ്റ്റി കിംഗ് ചാൾസ് മൂന്നാമൻ അന്തരിച്ചു” എന്ന് ഔദ്യോഗിക അനൗൺസ്മെന്റ് പുറത്തുവന്നതിന് പിന്നാലെ ‘റേഡിയോ കാരലൈൻ’ പൂർണമായും നിശബ്ദമായി. ഇതോടെയാണ് അബദ്ധം മനസിലായത്. അധികൃതർ ഉടൻ തന്നെ സംപ്രേഷണം പുനഃസ്ഥാപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് അന്തരിച്ചെന്ന തെറ്റായ വാർത്ത അബദ്ധത്തിൽ സംപ്രേഷണം ചെയ്ത സംഭവത്തിൽ മാപ്പപേക്ഷയുമായി പ്രമുഖ ബ്രിട്ടീഷ് റേഡിയോ സ്റ്റേഷനായ ‘റേഡിയോ കാരലൈൻ’. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിലെ കമ്പ്യൂട്ടറിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് ബ്രിട്ടനിലെ രാജാവിന്റെ മരണസമയത്ത് മാത്രം പ്രവർത്തിപ്പിക്കുന്ന അടിയന്തിര പ്രോട്ടോക്കോൾ അബദ്ധത്തിൽ സജീവമായത്. ” രാജാവും രാജ്ഞി കാമിലയും വടക്കൻ അയർലൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തിക്കൊണ്ടിരിക്കെയായിരുന്നു ഈ സംഭവം. ബ്രിട്ടനിലെ എല്ലാ റേഡിയോ സ്റ്റേഷനുകളും ഇത്തരം അടിയന്തിര സാഹചര്യങ്ങൾക്കായി ഈ പ്രോട്ടോക്കോൾ തയാറാക്കി വയ്ക്കാറുണ്ടെന്നും, കമ്പ്യൂട്ടർ പിഴവ് മൂലം ഇത് അബദ്ധത്തിൽ പ്ലേ…
Read Moreയുഎസ്-ഇറാൻ സമാധാന ചർച്ച നിർണായകഘട്ടത്തിൽ: വഴങ്ങിയില്ലെങ്കിൽ ഇറാന്റെ സർവനാശമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ ഒത്തുതീർപ്പിലേക്കോ, വീണ്ടുമൊരു സൈനിക നീക്കത്തിലേക്കോ വഴിമാറുമോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള നിർണായക ഫോൺ സംഭാഷണത്തിനു ശേഷം ട്രംപ് വ്യക്തമാക്കി. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ദിവസങ്ങൾക്കകം കരാറിലെത്താൻ സാധിച്ചേക്കുമെന്നും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചെങ്കിലും, കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാൻ നൂറു ശതമാനവും അനുകൂലമായ മറുപടി നൽകണം. ശരിയായ പ്രതികരണമല്ല ലഭിക്കുന്നതെങ്കിൽ കടുത്ത നടപടികളിലേക്ക് അതിവേഗം നീങ്ങുമെന്നും, അമേരിക്ക ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ട്രംപ് മുന്നറിയിപ്പു നൽകി. അതേസമയം, അമേരിക്ക മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ രാജ്യം പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി സ്ഥിരീകരിച്ചു. എന്നാൽ, തങ്ങളുടെ മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടണമെന്നും…
Read Moreഹോർമുസിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ: നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നു
ടെഹ്റാൻ: അമേരിക്കയിൽ നിന്ന് സമ്മർദം ശക്തമാകുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ നിയന്ത്രണം കർശനമാക്കുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഹോർമുസ് കടലിടുക്ക് ഇറാന്റെ ദേശീയ സ്വത്താണെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി. മേഖലയിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾക്കു ശക്തമായ മുന്നറിയിപ്പു നൽകിയ അസീസി, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആർക്കും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നൽകില്ലെന്ന് ആവർത്തിച്ചു. ആഗോളതലത്തിൽ തന്നെ വലിയ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാനമായ സ്ഥാനമാണെന്ന് അസീസി ചൂണ്ടിക്കാട്ടി. തങ്ങളുടെ അധികാരം നിലനിർത്തിക്കൊണ്ടുതന്നെ, ശരിയായ നിയന്ത്രണങ്ങളിലൂടെയാണ് ഇതുവരെ മുന്നോട്ടുപോയതെന്നും അസീസി കൂട്ടിച്ചേർത്തു. ഫെബ്രുവരി അവസാനം യുഎസുമായും ഇസ്രയേലുമായും യുദ്ധം ആരംഭിച്ചതുമുതൽ, ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നു കടന്നുപോകുന്ന നിർണായക ജലപാതയിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാൻ പുതിയ സംവിധാനം…
Read Moreഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ്: ആണവായുധത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വാൻസ്
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ആണവായുധം നിർമിക്കില്ലെന്ന കരാറിലേക്ക് ഇറാൻ എത്തിയില്ലെങ്കിൽ ശക്തമായ സൈനിക നടപടിക്ക് യുഎസ് സജ്ജമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പു നൽകി. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള പശ്ചിമേഷ്യൻ സമാധാന ഉടമ്പടിക്ക് 72 മണിക്കൂറിന്റെ അന്ത്യശാസനം നൽകിയതോടെ മേഖല യുദ്ധത്തിന്റെ കരിനിഴലിലാണ്. സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ ഇറാനു രണ്ടു മുതൽ മൂന്നു ദിവസം വരെ സമയമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെത്താൻ അത്രയധികം ആഗ്രഹിക്കുന്നുണ്ടെന്നും, യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആവശ്യത്തിന് എണ്ണ വിപണിയിലുണ്ടെന്നും വില കുറയുമെന്നുമാണ് ട്രംപിന്റെ കണക്കുകൂട്ടൽ. അതേസമയം, ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് അമേരിക്ക അനുവദിക്കില്ലെന്ന നിലപാട് ജെ.ഡി. വാൻസ് ആവർത്തിച്ചു. നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നുകിടക്കുകയാണെന്നും വാൻസ് പറഞ്ഞു. “ഇറാൻ കരാറിലെത്താൻ…
Read Moreഅന്തിമ കരാറായില്ലെങ്കിൽ സൈനിക നീക്കമെന്ന് ട്രംപ്: പുതിയ നിർദേശങ്ങൾ കൈമാറി ഇറാൻ
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ സമാധാന നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതോടെ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിൽ. ഇറാന്റെ നിർദേശങ്ങൾ തങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ തത്കാലം നിർത്തിവച്ചിരിക്കുന്നതെന്നും എന്നാൽ അന്തിമ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ പൂർണതോതിലുള്ള ആക്രമണത്തിന് തയാറായിരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനിടെ, ചർച്ചകൾ നടക്കുന്ന കാലയളവിൽ ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങൾ ഒഴിവാക്കാൻ അമേരിക്ക സമ്മതിച്ചതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും സമാധാന കരാറിലെത്തുന്നതിനും ഇറാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന വ്യവസ്ഥകളിലൊന്നാണിത്. എന്നാൽ, അന്തിമ കരാറിലെത്തും വരെ ഇത്തരമൊരു ഇളവ് നൽകുന്ന കാര്യത്തിൽ അമേരിക്കൻ ഭരണകൂടം ഇതുവരെ ഔദ്യോഗിക…
Read Moreലെയോ മാർപാപ്പയുടെ ആദ്യ ചാക്രിക ലേഖനം‘മാഞ്ഞിഫിക്ക ഹുമാനിത്താസ് ’25ന് പ്രസിദ്ധീകരിക്കും
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഞ്ഞിഫിക്ക ഹുമാനിത്താസ് ’ 25ന് പ്രസിദ്ധീകരിക്കും. മലയാളത്തിൽ ‘മഹത്തായ മനുഷ്യരാശി’ എന്നർഥം വരുന്ന ഈ ചാക്രിക ലേഖനം, കൃത്രിമബുദ്ധി (എഐ)യുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണത്തെ ആസ്പദമാക്കിയുള്ളതാണ്. പ്രാദേശികസമയം രാവിലെ 11.30ന് വത്തിക്കാനിലെ സിനഡ് ഹാളിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ മാർപാപ്പയും സന്നിഹിതനായിരിക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിശ്വാസസത്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദിനാൾ മൈക്കിൾ സെർനി എസ്ജെ, ദൈവശാസ്ത്രജ്ഞനും യുകെയിലെ ദുർഹാം യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ. അന്നാ റോളാൻഡ്സ്, എഐ ഗവേഷണസ്ഥാപനമായ ആന്ത്രോപിക് (യുഎസ്എ) സഹസ്ഥാപകനും കൃത്രിമബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണമേധാവിയുമായ ക്രിസ്റ്റഫർ ഓല, കലിഫോർണിയ സാന്താ ക്ലാര യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ തിയോളജി പ്രഫസർ ലിയോകാഡി ലുഷൊംബൊ തുടങ്ങിയവരും ചടങ്ങിൽ…
Read Moreസമയം തീരുന്നു, ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്: തുടർ സൈനിക നടപടികൾക്കുള്ള ആലോചനയിൽ യുഎസ് പ്രസിഡന്റ്
വാഷിംഗ്ടൺ ഡിസി: ഇറാനുള്ള സമയം തീരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. വെടിനിർത്തൽ ഒരുമാസം പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണു ട്രംപിന്റെ മുന്നറിയിപ്പ്. കാര്യങ്ങൾക്കു വേഗം തീരുമാനമുണ്ടാക്കണമെന്നും അല്ലെങ്കിൽ ഇറാനിൽ ഒന്നും അവശേഷിക്കില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പതാകയാൽ മൂടിയ പശ്ചിമേഷ്യയിൽ ഇറാനു നേരെ ചുവന്ന രേഖകൾ നീളുന്ന ഭൂപടവും ട്രംപ് പോസ്റ്റ് ചെയ്തു. ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ട്രംപ് ഇന്ന് സുരക്ഷാ ഉദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപ് കഴിഞ്ഞദിവസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചിരുന്നു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. നേരത്തേ ചൈനാ സന്ദർശനവേളയിൽ ഇറേനിയൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ട്രംപ് സഹായം ചോദിച്ചെങ്കിലും ബെയ്ജിംഗിൽനിന്ന് അനുകൂല നിലപാടുണ്ടായില്ല. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങളിൽ പ്രതികരണം…
Read Moreഒക്ടോബർ 7 ഭീകരാക്രമണം: എല്ലാ സൂത്രധാരന്മാരുംകൊല്ലപ്പെട്ടെന്ന് ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ഗാസയിലെ യുദ്ധലക്ഷ്യം പൂർത്തീകരണഘട്ടത്തിന് അടുത്തെത്തിയിരിക്കുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7 ഭീകരാക്രമണത്തിലെ എല്ലാ സൂത്രധാരന്മാരെയും വകവരുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ഹമാസിന്റെ മുതിർന്ന കമാൻഡർ എസ്സെദിൻ അൽ ഹദ്ദാദിനെ വെള്ളിയാഴ്ച വ്യോമാക്രമണത്തിൽ വധിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. 1221 പേർ കൊല്ലപ്പെട്ട ഒക്ടോബർ 7 ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഒന്നൊന്നായി വകവരുത്തിയിരിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തിരുന്നു. ഈ ലക്ഷ്യം ഏറെക്കുറെ പൂർത്തിയായതായി ഞായറാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ നെതന്യാഹു വ്യക്തമാക്കി. ഗാസയുടെ 60 ശതമാനം പ്രദേശവും നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും നെതന്യാഹു ആവർത്തിച്ചു. ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിനുശേഷം ഗാസയിലും മേഖലയിലുടനീളമുള്ള സംഘടനയുടെ മുതിർന്ന നേതാക്കളെയും കമാൻഡർമാരെയും ലക്ഷ്യമിട്ട് ഇസ്രേലി സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും തീവ്രശ്രമം നടത്തുകയും ഓരോരുത്തരെയായി വകവരുത്തുകയുമായിരുന്നു. ഹമാസിന്റെ രാഷ്ട്രീയനേതാവായ ഇസ്മയിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഒളിത്താവളത്തിലേക്കു…
Read More