ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് കീഴടക്കിയാണ് സൺറൈസേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്. നാളെ നടക്കുന്ന ഫൈനലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഹൈദരാബാദ് നേരിടും. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് 175/9 (20). രാജസ്ഥാൻ റോയൽസ് 139/7 (20). ക്വാളിഫയർ ഒന്നിൽ ഹൈദരാബാദിനെ കീഴടക്കിയാണ് കോൽക്കത്ത ഫൈനലിൽ പ്രവേശിച്ചത്. 176 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് മധ്യ ഓവറുകളിൽ റൺസ് നേടാൻ സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്. 35 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെലാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ 42 റൺസ് നേടി. സഞ്ജു (10), റിയാൻ പരാഗ് (6) എന്നിവർ നിരാശപ്പെടുത്തി. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ബൗളിംഗ് തെരഞ്ഞെടുത്തു. ഓപ്പണിംഗ്…
Read MoreCategory: Sports
ദിനേശ് കാർത്തിക് ഐപിഎല്ലോടുകൂടി കളംവിടുന്നു
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക് വിരമിക്കുന്നു. രാജസ്ഥാൻ റോയൽസിനെതിരായ 2024 സീസണ് എലിമിനേറ്റർ പോരാട്ടത്തിനുശേഷം ദിനേശ് കാർത്തികിന് ആർസിബി സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. അതുപോലെ മത്സരശേഷം സ്റ്റേഡിയം വലംവച്ച് കാർത്തിക് ആരാധകർക്ക് നന്ദിയറിയിച്ചു. ഈ ഐപിഎല്ലോടുകൂടി കളംവിടുകയാണെന്ന് നേരത്തേ കാർത്തിക് അറിയിച്ചിരുന്നു. ഐപിഎല്ലിൽ ആറ് ടീമുകൾക്കായി കാർത്തിക് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പുറത്താക്കലുള്ള രണ്ടാമത് വിക്കറ്റ് കീപ്പറാണ് കാർത്തിക്. 257 മത്സരങ്ങളിൽനിന്ന് 4842 റണ്‍സ് ഐപിഎല്ലിൽ ഈ തമിഴ്നാട് സ്വദേശി സ്വന്തമാക്കി. മുപ്പത്തെട്ടുകാരനായ താരം ഐപിഎല്ലിൽ 22 അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. 2008 ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപ്പിറ്റൽസ്) ടീമിലായിരുന്നു. പിന്നീട് പഞ്ചാബ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയണ്‍സ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കുവേണ്ടിയും കളിച്ചു. 2024 സീസണിൽ 15…
Read Moreസ്റ്റാറേ ബ്ലാസ്റ്റേഴ്സ് പരിശീലകന്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകന് മിക്കേല്‍ സ്റ്റാറേ കരാര്‍ ഒപ്പിട്ടു. 17 വര്‍ഷത്തോളം പരിശീലക അനുഭവസമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബോള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 48 വയസുകാരനായ സ്റ്റാറേ 2026 വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സ്വീഡിഷ് ക്ലബ്ബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ല്‍ സ്വീഡിഷ് ക്ലബ്ബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. സ്വീഡിഷ് ലീഗായ ഓള്‍സ്വെന്‍സ്കാന്‍, കപ്പ് മത്സരങ്ങളായ സ്വെന്‍സ്ക കപ്പ്, സൂപ്പര്‍കുപെന്‍ എന്നിവ നേടിയതും ഐഎഫ്കെ ഗോട്ടെബര്‍ഗിനൊപ്പം സ്വെന്‍സ്ക കപ്പ് നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ് പ്രമുഖ ടീമുകളോടൊപ്പം പരിശീലകനായി നാനൂറോളം മത്സരങ്ങളില്‍ സ്റ്റാറേക്ക് അനുഭവസമ്പത്തുണ്ട്. സ്വീഡന്, ചൈന,നോര്‍വെ,അമേരിക്ക, തായ്ലന്ഡ് എന്നിവിടങ്ങളിലായി പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് പരിശീലിപ്പിച്ചത്. ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ സ്വീഡിഷ്…
Read Moreഅമ്പമ്പോ അന്പയറിംഗ്!
അന്പയറിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങൾ അരങ്ങേറിയ മത്സരമായിരുന്നു രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ നടന്ന പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടം. രാജസ്ഥാന്റെ ആവേശ് ഖാൻ എറിഞ്ഞ 15-ാം ഓവറിന്റെ മൂന്നാം പന്തിൽ ദിനേശ് കാർത്തികിന് എതിരേ ശക്തമായ എൽബിഡബ്ല്യു അപ്പീൽ. അന്പയർ കെ.എൻ. അനന്തപത്മനാഭൻ ഔട്ട് വിധിച്ചു. എന്നാൽ, നോണ്‍ സ്ട്രൈക്കിലുണ്ടായിരുന്ന മഹിപാൽ ലോമറുമായി ചർച്ച നടത്തിയശേഷം കാർത്തിക് ഡിആർഎസ് ആവശ്യപ്പെട്ടു. ഡിആർഎസിൽ പന്ത് ബാറ്റിൽ ഉരസിയില്ലെന്നും പാഡിലാണ് കൊണ്ടതെന്നും വ്യക്തമായി. എന്നാൽ, ബാറ്റ് പാഡിൽ കൊള്ളുന്നുണ്ടുതാനും. അതോടെ ടിവി അന്പയറായ അനിൽ ചൗധരി നോട്ടൗട്ട് വിധിച്ചു. ഇതിൽ ക്ഷുഭിതനായ രാജസ്ഥാൻ റോയൽസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര നാലാം അന്പയറിനോട് കയർത്തു. തൊട്ടു മുന്നിലെ പന്തിൽ രജത് പാട്ടിദാറിനെ ആവേശ് മടക്കിയിരുന്നു. കാർത്തികും ഔട്ടായിരുന്നെങ്കിൽ ബംഗളൂരുവിന്റെ സ്കോർ 14.3…
Read Moreസാത്വിക്-ചിരാഗ് സംഖ്യത്തിന് കിരീടം
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റണിൽ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സ്വാതിക് സായ് രാജ്-ചിരാഗ് ഷെട്ടി സംഖ്യത്തിന് കിരീടം. ചൈനയുടെ ചെൻ ബോ യംഗ്-ല്യു യി കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇവർ പരാജയപ്പെടുത്തിയത്. സ്കോർ: 21-15, 21-15. ഇന്ത്യൻ സംഖ്യത്തിന്റെ ഈ സീസണിലെ രണ്ടാം കിരീടമായിരുന്നു ഇന്നലെ നേടിയത്. മാർച്ചിൽ നടന്ന ഫ്രഞ്ച് ഓപ്പണിലും ഇവർ വിജയികളായിരുന്നു.
Read Moreദിമിത്രിയോസ് ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ് വിട്ടു. ഡയമന്റകോസ്തന്നെയാണ് ക്ലബ് വിടുന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഈ സീസണില്‍ ക്ലബ്ബിന്റെയും ലീഗിലെയും ടോപ് സ്കോറര്‍ ആയിരുന്ന ഈ സ്ട്രൈക്കര്‍ ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 13 ഗോളുകളാണ് ഈ സീസണില്‍ ദിമിത്രിയോസ് നേടിയത്. അതേസമയം ക്ലബ് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശമ്പളവര്ധനയില്ലാത്തതാണു താരം ക്ലബ് വിടാന്‍ കാരണമെന്നാണ് സൂചന. രണ്ടു വര്‍ഷത്തെ മനോഹരമായ യാത്രയ്ക്ക് അവസാനമായെന്നും ക്ലബ്ബിനോടും ആരാധകരോടും നന്ദി പറയുന്നുവെന്നും ദിമിത്രിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനായി 44 മത്സരങ്ങള്‍ കളിച്ച ദിമി 28 ഗോളുകള്‍ ക്ലബ്ബിനായി നേടിയിട്ടുണ്ട്. ഏഴ് അസിസ്റ്റും സംഭാവന ചെയ്തു. കഴിഞ്ഞ മൂന്നു സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിച്ച പരിശീലകന് ഇവാന് വുകോമനോവിച്ചും കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു. കൂടുതല്‍ താരങ്ങള്‍ ക്ലബ് വിടാന്‍ സാധ്യതയുണ്ടെന്നാണു…
Read Moreസ്വരേവിനു റോം ഓപ്പണ്‍
റോം: അലക്സാണ്ടർ സ്വരേവ് റോം ഓപ്പണ്‍ ടെന്നീസ് ചാന്പ്യൻ. ഫൈനലിൽ സ്വരേവ് നേരിട്ടുള്ള സെറ്റുകൾക്ക് (6-4, 7-5) നിക്കോളസ് ജാരിയെ തോൽപ്പിച്ചു. ലോക അഞ്ചാം റാങ്കായ സ്വരേവിന്റെ രണ്ടാം റോം ഓപ്പണ്‍ നേട്ടമാണ്. സ്വരേവിന്റെ ആറാമത്തെ മാസ്റ്റേഴ്സ് 1000 കിരീടമാണ്.
Read Moreനാലാം തവണയും സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ: ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രം തിരുത്തിക്കുറിച്ച് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായ നാലാം തവണയും സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു. ഇന്നലെ നടന്ന സീസണിലെ അവസാന ലീഗ് പോരാട്ടത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു കീഴടക്കിയാണു നീലപ്പടയുടെ പടയോട്ടം. സിറ്റിക്കായി ഫിൽ ഫോഡൻ രണ്ടു ഗോൾ (2’, 18’) നേടി. റോഡ്രിയുടെ വകയാണു ശേഷിച്ച ഒരു ഗോൾ. മുഹമ്മദ് കുഡുസാണ് വെസ്റ്റ്ഹാമിന്റെ ഏകഗോളിന്റെ ഉടമ. ബൈസിക്കിൾ കിക്കിലൂടെയായിരുന്നു കുഡുസിന്റെ ഗോൾ. കളിയുടെ എല്ലാ മേഖലകളിലും സിറ്റിയുടെ സന്പൂർണ ആധിപത്യമാണ് ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. ഫോട്ടോഫിനിഷിലേക്കു നീങ്ങിയ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്സണലിനെ പിന്തള്ളിയാണ് സിറ്റി കിരീടം ഷെൽഫിലെത്തിച്ചത്. പോയിന്റ് നിലയിൽ രണ്ടാമതുണ്ടായിരുന്ന ഗണ്ണേഴ്സ് ഇന്നലെ എവർട്ടണനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയെങ്കിലും വെസ്റ്റ്ഹാമിനെതിരായ സിറ്റിയുടെ ജയത്തോടെ അവരുടെ കിരീടമോഹങ്ങൾ…
Read Moreപ്ലേ ഓഫായി; കോൽക്കത്ത x സണ്‍റൈസേഴ്സ്, രാജസ്ഥാൻ x ബംഗളൂരു
ഗോഹട്ടി: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് 2024 സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് തീരുമാനമായി. പ്ലേ ഓഫിലെ ക്വാളിഫയർ ഒന്നിൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള കോൽക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയർ. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസ് നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. അഹമ്മദാബാദിലാണ് ആദ്യ ക്വാളിഫയർ , എലിമിനേറ്റർ മത്സരങ്ങൾ നടക്കുക. രണ്ടാം ക്വാളിഫയർ മത്സരം ചെന്നൈയിലും നടക്കും. ഫൈനലും ചെന്നൈയിലാണ്. രാജസ്ഥാൻ റോയൽസ്- കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരുടീമും ഒാരോ പോയിന്റ് വീതം പങ്കുവച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. സണ്‍റൈസേഴ്സിന് 14 കളിയിൽ 17 പോയിന്റുള്ള സണ്‍റൈസേഴ്സിന് +0.414 ആണ് നെറ്റ് റണ്‍റേറ്റ്.…
Read Moreലോക പാരാ അത്ലറ്റിക്: ഇന്ത്യക്കു രണ്ടു മെഡൽ
കോബ് (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കു മൂന്നാം ദിനം രണ്ടു മെഡലുകൾ. ഹൈജംപിൽ നിഷാദ് കുമാർ, 200 മീറ്റർ ഓട്ടത്തിൽ പ്രീതി പാൽ എന്നിവർ വെള്ളിയും വെങ്കലവും നേടി. ഈ ചാന്പ്യൻഷിപ്പിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലുകളാണ്. പുരുഷന്മാരുടെ ഹൈജംപിലെ ടി47 വിഭാഗം ഫൈനലിൽ 1.99 മീറ്റർ ചാടി വെള്ളി മെഡൽ നേടി. വനിതകളുടെ 200 മീറ്റർ ഓട്ടത്തിലെ ടി35 വിഭാഗത്തിൽ 30.49 സെക്കൻഡിൽ ഫിനിഷ് ചെയ്താണു പ്രീതി വെങ്കലമെഡൽ നേടിയത്.
Read More