മുംബൈ: വിഷാദം കീഴ്പ്പെടുത്താറുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലി. 2014ൽ ഇംഗ്ലണ്ടിന് എതിരേ നടന്ന പരന്പരയിൽ വിഷാദരോഗം തന്നെ കീഴ്പ്പെടുത്തിയിരുന്നതായും കോഹ്ലി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ക്രിക്കറ്റ് കരിയറിലുടനീളം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നെ സ്നേഹിക്കുന്ന, പിന്തുണയ്ക്കുന്ന നിരവധി പേർ ഒപ്പമുള്ളപ്പോഴും ഞാൻ ഒറ്റയ്ക്കായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലൂടെ പലരും കടന്നുപോയിട്ടുണ്ടാകും. എപ്പോഴൊക്കെ ശക്തനാകാൻ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം സങ്കടപ്പെടേണ്ടിവന്നിട്ടുണ്ട്. രാവിലെ എഴുന്നേൽക്കുന്പോൾ തന്നെ ഇന്ന് റണ്‍സെടുക്കാനാവില്ല എന്ന തോന്നൽ മനസിലുടലെടുക്കും. ഈ ലോകത്ത് ഒറ്റപ്പെട്ടിരിക്കുന്നത് ഞാൻ മാത്രമാണെന്നുവരെ തോന്നിയിട്ടുണ്ട് – കോഹ്ലി വെളിപ്പെടുത്തി. ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കോഹ്ലി. ഏഷ്യാ കപ്പിനായുള്ള പരിശീലനത്തിലാണ് അദ്ദേഹം ഇപ്പോൾ.
Read MoreCategory: Sports
മെസി ഇല്ലാത്ത ബാലണ്‍ ഡി ഓര്..!പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പാരീസ്: ബാലണ്‍ ഡി ഓര് പുരസ്കാരത്തിനുള്ള പട്ടിക സൂപ്പര്‍ താരം മെസിയുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 2005ന് ശേഷം ആദ്യമായാണ് ലയണല്‍ മെസി ഇല്ലാതെ ഒരു ബാലണ്‍ ഡി ഓര് ചുരുക്കപ്പട്ടിക വരുന്നത്. ഏഴ് തവണ ബാലണ്‍ ഡി ഓര് ജേതാവായ മെസി സ്ഥിരമായി ആവസാന മൂന്ന് പേരില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ഈ തവണ 30 അംഗ പട്ടികയില്‍ പോലും ഇടം പിടിക്കാത്തത് ആരാധകരെ നിരാശയിലാക്കി. മെസി ആരാധകരുടെ പ്രധാന എതിരാളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
Read Moreഅർജുൻ തെണ്ടുൽക്കർ ഗോവയിലേക്ക്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ അടുത്ത സീസണിൽ ഗോവയ്ക്കുവേണ്ടി കളിക്കുമെന്നു റിപ്പോർട്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് അർജുൻ എൻഒസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുപത്തിരണ്ടുകാരൻ ഇടംകൈയൻ ബൗളർ മുംബൈക്കായി 2020-21 സീസണിൽ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ടു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ സീസണിൽ മുംബൈക്കായി ഒറ്റ മത്സരം പോലും കളിക്കാൻ അർജുന് അവസരം കിട്ടിയില്ല.
Read Moreപി.ടി. ഉഷയുടെ ഏറ്റവും വലിയ എതിരാളി! സ്പ്രിന്റ് റാണി ഓർമയായി
ഏഷ്യൻ സ്പ്രിന്റ് റാണി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഫിലിപ്പീൻസ് അത്ലറ്റ് ലിഡിയ ഡി വേഗ (57) അന്തരിച്ചു. ട്രാക്കിൽ പി.ടി. ഉഷയുടെ ശക്തമായ എതിരാളിയും കളത്തിനു പുറത്ത് അടുത്ത കൂട്ടുകാരിയുമായിരുന്നു. 1980കളിൽ ട്രാക്കുകളെ ആവേശം കൊള്ളിച്ച തീപ്പൊരി പോരാട്ടമായിരുന്നു ഉഷ x ലിഡിയ മത്സരങ്ങൾ. ഏഷ്യൻ അത്ലറ്റിക്സ് ചരിത്രത്തിലെ എക്കാലത്തെയും വീറുറ്റ പോരാട്ടങ്ങളിലൊന്നായിരുന്നു ഇവരുടെ ഏറ്റുമുട്ടൽ. അർബുദത്തോടു പൊരുതിയാണു ലിഡിയ ജീവിതത്തിന്റെ ട്രാക്കിൽനിന്നു വിടപറഞ്ഞത്. ഉറ്റ സുഹൃത്തിന്റെ മരണത്തിൽ പി.ടി. ഉഷ ദുഃഖം പങ്കുവച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. മകൾ സ്റ്റെഫാനി ഡി കോയനിഗ്സ് വാർടർ ആണു മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. 1980കളിൽ 100, 200 മീറ്ററുകളിലാണ് ഉഷയും ലിഡിയയും നേർക്കുനേർ മത്സരിച്ചത്. 200 മീറ്ററിൽ ഉഷയ്ക്കുതന്നെയായിരുന്നു ആധിപത്യം. 100 മീറ്ററിൽ ഉഷയ്ക്കു വെല്ലുവിളി ഉയർത്താൻ ലിഡിയക്കു കഴിഞ്ഞു. 1982ൽ ഡൽഹി ഏഷ്യാഡിൽ 100 മീറ്ററിൽ ഉഷയെ…
Read Moreനെയിൽപോളീഷായി രാജ്യങ്ങൾ ! പ്രിയങ്ക ഒരു സംഭവാട്ടാ…
ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ വിഭാഗം 10 കിലോമീറ്റർ റെയ്സ് വാക്കിംഗിൽ ഇന്ത്യക്കായി വെള്ളി നേടിയ പ്രിയങ്ക ഗോസ്വാമി ഒരു സംഭവമാണ്. കോമണ്‍വെൽത്ത് ചരിത്രത്തിൽ റേസ് വാക്കിംഗിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യമെഡലാണ് പ്രിയങ്ക എന്ന 26കാരി സ്വന്തമാക്കിയത്. ഉത്തർപ്രദേശ് മുസാഫർനഗർ സ്വദേശിനിയാണ്. പ്രിയങ്കയുടെ നെയിൽപോളീഷിന് ഒരു പ്രത്യേകതയുണ്ട്. വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളാണ് നെയിൽ പോളീഷായി പ്രിയങ്ക ആലേഖനം ചെയ്തിരിക്കുന്നത്. പ്രിയങ്ക ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങൾക്കായി യാത്ര ചെയ്ത രാജ്യങ്ങളുടെ ദേശീയ പതാകകളാണ് നെയിൽ പോളീഷായിരിക്കുന്നത് എന്നതാണ് വാസ്തവം. വെള്ളിമെഡലുമായി പോഡിയത്തിൽ നിൽക്കുന്ന പ്രിയങ്കയുടെ ഇടതുകൈയിൽ ഒരു ചെറിയ പ്രതിമയും ഉണ്ടായിരുന്നു എന്നതും മറ്റൊരു സത്യം. എവിടെയൊക്കെ പോഡിയത്തിൽ കയറിയോ, അവിടെയെല്ലാം കൈയിൽ കരുതിയ കൃഷ്ണന്റെ ചെറുവിഗ്രഹമായിരുന്നു അത്. ആ പതിവ് ബെർമിംഗ്ഹാമിലും പ്രിയങ്ക ആവർത്തിച്ചു. പേഴ്സണൽ ബെസ്റ്റായ 43:38.83 സെക്കൻഡ് എന്ന സമയം കുറിച്ചാണ്…
Read Moreആ ഫൗൾ ഇല്ലായിരുന്നെങ്കിൽ; പുതുക്കിയ നിയമത്തിന്റെ കുരുക്കിൽ ശ്രീക്ക് നഷ്ടമായത് സ്വർണം
ശ്രീശങ്കർ വെള്ളി നേടി ചരിത്രത്തിൽ ഇടംപിടിച്ചെങ്കിലും സ്വർണം നഷ്ടപ്പെട്ടതിന്റെ നിരാശ അത്ലറ്റിക്സ് ആരാധകർക്കുണ്ട്. ശ്രീശങ്കറിന്റെ നാലാമത്തെ ചാട്ടമാണ് സ്വർണത്തിൽ എത്തേണ്ടിയിരുന്നത്. എന്നാൽ, പുതിയ നിയമങ്ങളുടെ കുരുക്കിൽപ്പെടുത്തി ആ ചാട്ടം ഫൗൾ ആണെന്ന് ഒഫീഷ്യൽസ് വിധിച്ചു. ആ വിധി അർഹപ്പെട്ട സ്വർണം ശ്രീശങ്കറിനും ഇന്ത്യക്കും നിഷേധിക്കുന്നതായി എന്നതാണ് യാഥാർഥ്യം. ശ്രീശങ്കറിന്റെ നാലാം ചാട്ടം 8.10 മീറ്ററിൽ കൂടുതൽ ഉണ്ടായിരുന്നെന്ന് ലോംഗ്ജംപ് അറിയാവുന്നവർക്ക് ഉറപ്പാണ്. എന്നാൽ, പുതുക്കിയ നിയമത്തിന്റെ കുരുക്കിൽപ്പെട്ടതോടെ ആ ചാട്ടം ഫൗൾ ആയി. ലോംഗ്ജംപ്, ട്രിപ്പിൾജംപ് പോരാട്ടങ്ങളിൽ ചാടുന്നതിനു മുന്‍പ് വെള്ള സ്ട്രിപ്പിൽ വരെ അത്ലറ്റുകൾക്ക് ചവിട്ടാം. ആ നിയമത്തിൽ ഇപ്പോഴും മാറ്റമില്ല. എന്നാൽ, വെള്ളലൈനിനു ശേഷമുള്ള കറുത്ത ലൈനിൽ യാതൊരുവിധത്തിലുള്ള കോണ്ടാക്റ്റും പാടില്ല. 2021 നവംബറിലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. മുൻകാലങ്ങളിൽ വൈറ്റ് ലൈനിന്റെ എഡ്ജ് വരെ, അതായത് സീറോ സെന്റീമീറ്റർ ഗ്യാപ്പിൽ ടെയ്ക്ക്…
Read Moreലോണ്‍ ബോളിൽ ഇന്ത്യൻ വനിതാ ടീമിന് സ്വർണം;ലോണ്‍ ബോൾ അടുത്തറിയാം
ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ലോണ്‍ ബോൾ ടീം. ഫോർസ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ സ്വർണമണിഞ്ഞു. കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതാ ലോണ്‍ ബോൾ ടീം ആദ്യമായാണ് മെഡൽ സ്വന്തമാക്കുന്നത്. 17-10 എന്ന സ്കോറിന് ഇന്ത്യൻ വനിതകൾ ഫൈനലിൽ വെന്നിക്കൊടി പാറിച്ചു. ലവ്ലി ചൗബെ, നയൻമോനി സൈക്കിയ, രൂപ റാണി ടിർകി, പിങ്കി എന്നിവരാണ് ഇന്ത്യക്കായി ലോണിൽ ചരിത്രം കുറിച്ചത്. സെമിയിൽ കരുത്തരായ ന്യൂസിലൻഡിനെ 16-13ന് അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. ലോണ്‍ ബോൾ അടുത്തറിയാംലോണ് ബോൾ എന്ന മത്സരം കോമണ്‍വെൽത്ത് ഗെയിംസ് ആരംഭിച്ച 1930 മുതൽ അരങ്ങേറുന്നു. ഒരു ചെറിയ ഗോളവുംു വലിയ ഗോളങ്ങളും പച്ചപ്പുള്ള മത്സര പ്രതലവുമാണ് ലോണ്‍ ബോളിനു വേണ്ടത്. ഗോളങ്ങളുടെ രണ്ടു ഭാഗങ്ങൾ ചെറുതായി പരന്നിരിക്കും. ചെറിയ ഗോളത്തെ ജാക്ക് അല്ലെങ്കിൽ കിറ്റി എന്നാണ് വിളിക്കുന്നത്. ചെറിയ…
Read Moreസ്മൃതി ഷോ… പാക്കിസ്ഥാനെ എട്ടു വിക്കറ്റിനു തകര്‍ത്തു
ബർമിംഗ്ഹാം: കോമണ്‍വെൽത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കു തകർപ്പൻ ജയം. പൂൾ എയിൽ നടന്ന മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. പാക്കിസ്ഥാൻ ഉയർത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും 11.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. മഴയെത്തുടർന്നു മത്സരം 18 ഓവറായി ചുരുക്കിയിരുന്നു. 42 പന്തിൽ മൂന്നു സിക്സും എട്ടു ഫോറും ഉൾപ്പെടെ 63 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഓപ്പണർ സ്മൃതി മന്ഥാനയുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയമുറപ്പിച്ചത്. ഷഫാലി വർമ (16), സബ്ബിനേനി മേഘന (14), ജെമിമ റോഡ്രിഗസ് (2*) എന്നിങ്ങനെയാണു മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. നേരത്തേ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനായി 32 റണ്‍സെടുത്ത ഓപ്പണർ മുനീബ അലിക്കു മാത്രമാണു തിളങ്ങാനായത്. അക്കൗണ്ട് തുറക്കുംമുന്‍പേ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ എതിരാളികളെ വരിഞ്ഞുമുറുക്കി. ആലിയ റിയാസ് (18),…
Read Moreപ്രായമേറും തോറും മത്സരവീര്യം കൂടുന്ന ജയിംസ് ആൻഡേഴ്സൻ നാൽപതിന്റെ നിറവിൽ
ലണ്ടൻ: പ്രായമേറും തോറും മത്സരവീര്യം കൂടുന്ന ജനുസ്. പേസ് ബൗളിംഗ് ഇതിഹാസമായ ജെയിംസ് ആൻഡേഴ്സന് ഇന്ന് നാൽപതാം പിറന്നാൾ. മുപ്പത് വയസ് കഴിഞ്ഞാൽ കിതപ്പ് ബാധിക്കുന്ന മറ്റ് പേസ് ബൗളർമാരുടെ ഇടയിലാണ് മുപ്പതിന് ശേഷം മാത്രം 389 ടെസ്റ്റ് വിക്കറ്റുകളുമായി ആൻഡേഴ്സൻ തലയുയർത്തി നിൽക്കുന്നത്. മുപ്പതിന് ശേഷം 400 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ താരമായി ആൻഡേഴ്സൻ മാറുമെന്നതിൽ ആരാധകർക്ക് സംശയമില്ല. 172 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 657 വിക്കറ്റുകൾ നേടിയ ആൻഡേഴ്സൻ 32 ഇന്നിംഗ്സുകളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2003-ൽ സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരം കളിച്ച താരങ്ങളുടെ പട്ടികയിൽ സച്ചിൻ തെൻഡുൽകർക്ക് പിന്നിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു. ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ നിലവിൽ ആറാം റാങ്കിലാണ് ആൻഡേഴ്സൻ. ക്രിക്കറ്റിലെ മറ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച താരം…
Read Moreഏകദിന ക്രിക്കറ്റ് മതിയാക്കാം; ട്വന്റി-20 ക്രിക്കറ്റ് വന്നതോടെ ഏകദിനങ്ങൾ മടുപ്പുളവാക്കുന്നു
ന്യൂഡൽഹി: ഏകദിന ഫോർമാറ്റ് ക്രിക്കറ്റിൽ നിന്ന് ഒഴിവാകണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് രവി ശാസ്ത്രിയും വസീം അക്രവും ഏകദിന ക്രിക്കറ്റ് നിർത്തലാകണമെന്ന ആവശ്യമുന്നയിച്ചത്. ട്വന്റി-20 ക്രിക്കറ്റ് വന്നതിന് ശേഷം ഏകദിനങ്ങൾ വലിയ മടുപ്പുളവാക്കുന്നു. സ്റ്റോക്സിന്റെ 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം വേദനിപ്പിക്കുന്നു. എന്നാൽ ആ തീരുമാനത്തോട് യോജിക്കാതിരിക്കാനാവില്ല. കാരണം, ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഫോർമാറ്റിൽ കളിക്കുന്നത് താരങ്ങൾ ക്ഷീണിപ്പിക്കുകയാണ്. അതുകൊണ്ടാണ് താരങ്ങൾ ട്വന്റി-2 ക്രിക്കറ്റ് കൂടുതലായി പരിഗണിക്കുന്നതെന്ന് വസീം അക്രം പറഞ്ഞു. നേരത്തെ മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചായിരുന്നു നമ്മളെല്ലാം ആശങ്കപ്പെട്ടിരുന്നത്. എന്നാൽ ടെസ്റ്റ് മത്സരങ്ങൾ നിലവിൽ ആവേശകരമാണ്. ഏകദിന ക്രിക്കറ്റിന്റെ ഭാവിയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നതെന്നും ഓജ ട്വിറ്റിൽ…
Read More