പാരീസ്: ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരങ്ങൾക്കുള്ള ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും. പതിവുപോലെ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം റോബർട്ട് ലെവൻഡോവ്സ്കിയും ജോർജീഞ്ഞോയുമുണ്ട്. നവംബർ 29നാണു പുരസ്കാരം സമ്മാനിക്കുക. കോപ്പ അമേരിക്ക ഫുട്ബോളിലെ മികച്ച പ്രകടനത്തിലൂടെ മെസിയാണു പട്ടികയിൽ മുന്നിൽ. ബയേണ്‍ മ്യൂണിക്കിനായി ഗോളടിച്ചുകൂട്ടുന്ന പോളണ്ട് താരം ലെവൻഡോവ്സ്കി രണ്ടാം സ്ഥാനത്തുമുണ്ട്. യൂറോ കപ്പിലെ മിന്നുന്ന പ്രകടനത്തോടൊപ്പം ചെൽസിക്കായും മികവു തുടരുന്ന ജോർജീഞ്ഞോയാണ് ഇവർക്കു പിന്നിൽ. നാലാമതായി റൊണാൾഡോ. യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് പോർച്ചുഗൽ സൂപ്പർതാരത്തിനായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിലെ റിക്കാർഡ് ഗോൾ നേട്ടവും റൊണാൾഡോയുടെ പ്രീതി ഉയർത്തി. ചെൽസിക്കായും ഫ്രാൻസിനായും മിന്നുന്ന പ്രകടനം നടത്തുന്ന എൻഗോളോ കാന്റെയാണ് അഞ്ചാമത്.
Read MoreCategory: Sports
കോമണ്‍വെൽത്ത് ഗെയിംസ്: ഇന്ത്യൻ ഹോക്കി ടീം പിന്മാറി
ന്യൂഡൽഹി: ബ്രിട്ടനിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിൽനിന്ന് ഇന്ത്യൻ ഹോക്കി ടീം പിന്മാറി. കോവിഡും ബ്രിട്ടനിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്വാറന്റൈൻ നിബന്ധനയും ചൂണ്ടിക്കാട്ടിയാണു ബർമിങ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീം പിന്മാറിയിരിക്കുന്നത്. യുകെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റൈൻ അടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. കോമണ്വെൽത്തിനേക്കാൾ പ്രാധാന്യം ഏഷ്യൻ ഗെയിംസിനാണെന്നും ഇതിലൂടെയേ 2024 പാരിസ് ഒളിന്പിക്സിന് ബെർത്ത് ഉറപ്പിക്കാനാകൂ എന്നും ഹോക്കി ഇന്ത്യ അറിയിച്ചു. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കു നേരിട്ട് ഒളിന്പിക്സിനു യോഗ്യത ലഭിക്കും. 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് എട്ട് വരെയാണു ബർമിങ്ഹാം കോമണ്‍വെൽത്ത് ഗെയിംസ്. ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ പത്തു മുതൽ 25 വരെയും. ഇന്ത്യൻ ടീമിനെ ബ്രിട്ടനിലേക്ക് അയച്ച് അവരെ കോവിഡ് രോഗബാധിതരാകാൻ അനുവദിക്കില്ലെന്നും…
Read Moreനാവോമി ഒസാക ആദ്യ പത്തിൽനിന്നു പുറത്ത്
പാരീസ്: ലോകത്തെ ആദ്യ പത്ത് വനിതാ ടെന്നീസ് താരങ്ങളുടെ പട്ടികയിൽനിന്നു നവോമി ഒസാക പുറത്ത്.2018ൽ യുഎസ് ഓപ്പണ്‍ ഫൈനലിൽ സെറീന വില്യംസിനെ തോൽപ്പിച്ച് കിരീടം നേടിയശേഷം ആദ്യമായാണ് ഒസാക ആദ്യ പത്തിൽനിന്നു പുറത്താകുന്നത്. ഈ പ്രാവശ്യത്തെ യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടിൽ പുറത്തായശേഷം താരം ടെന്നീസിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. മുൻ ലോക ഒന്നാം നന്പറായ ഒസാക അഞ്ചു സ്ഥാനം ഇറങ്ങി ഇപ്പോൾ 12-ാം സ്ഥാനത്താണ്. ആദ്യ സ്ഥാനങ്ങളിലുള്ള ആഷ്ലി ബാർട്ടി, അരീന സബലെങ്ക, കരോളിന പ്ലീഷ്കോവ, ഇഗ ഷ്യാങ്ടെക്, ബാർബൊറ ക്രെജികോവ എന്നിവരുടെ സ്ഥാനങ്ങളിൽ മാറ്റമില്ല. മൂന്നു സ്ഥാനം മെച്ചപ്പെട്ട് ഗാർബിൻ മുഗുരുസ ആറാം സ്ഥാനത്തെത്തി. ഒരു സ്ഥാനം ഉയർന്ന് മരിയ സകാരി ഒന്പതാമതും രണ്ടു സ്ഥാനം ഉയർന്ന് ബെൻലിൻഡ ബെൻസിച്ച് പത്താം സ്ഥാനത്തുമെത്തി. എലീന സ്വിറ്റോലിന ആറിൽനിന്ന് ഏഴാം സ്ഥാനത്തെത്തി. സോഫിയ കെനിൻ എട്ടാം സ്ഥാനത്തു…
Read Moreസാഫ് ചാമ്പ്യൻഷിപ്പ് ; ഇന്ത്യക്കു സമനില
മാലി: മാലദ്വീപിൽ നടക്കുന്ന സാഫ് ചാന്പ്യൻഷിപ്പ് ഫുട്ബോളിൽ ഇന്ത്യക്കു സമനില. ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് 1-1നു സമനിലയിൽ തളച്ചു. മുന്നിൽ നിന്നശേഷമാണു പത്തുപേരുമായി മത്സരം പൂർത്തിയാക്കേണ്ടിവന്ന ബംഗ്ലാദേശിനോട് ഇന്ത്യക്കു സമനില വഴങ്ങേണ്ടിവന്നത്. 26-ാം മിനിറ്റിൽ സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. 54-ാം മിനിറ്റിൽ ബിശ്വാനന്ത് ഘോഷ് ചുവപ്പ്കാർഡ് കണ്ടു. പത്തുപേരുമായി ചുരുങ്ങിയ ബംഗ്ലാദേശ് 74-ാം മിനിറ്റിൽ യെസീൻ അരാഫത്തിന്റെ ഗോളിൽ സമനില നേടി. രണ്ടാം മത്സരത്തിനിറങ്ങിയ ബംഗ്ലാദേശ് സമനിലയുമായി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ജയിച്ചിരുന്നു. ഒരു പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മത്സരത്തിൽ ഇരുടീമുകളും പതുക്കെയാണ് തുടങ്ങിയത്. പന്തടക്കത്തിൽ ആധിപത്യം പുലർത്തി ബംഗ്ലാ ഗോൾമുഖത്ത് ആക്രമിച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. ഇന്ത്യൻ പ്രതിരോധക്കാരുടെ പിഴവിൽ ബംഗ്ലാദേശ് താരങ്ങൾക്കു മുന്നേറാനായി. 26-ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. ഉദാന്ത സിംഗിന്റെ പാസിൽനിന്നു…
Read Moreഇന്ത്യ-ഓസ്ട്രേലിയ വനിതകളുടെ ഏക ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ
ഗോൾഡ്കോസ്റ്റ്: ഇന്ത്യ-ഓസ്ട്രേലിയ വനിതകളുടെ ഏക ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. നാലു ദിവസ മത്സരത്തിന്റെ ആദ്യ രണ്ടു ദിവസവും മഴ ഭൂരിഭാഗ സമയവും കൈയടക്കിയതോടെ ഇന്ത്യൻ വനിതകളുടെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് സമനിലയാകുമെന്ന് ഉറപ്പിച്ചിരുന്നു. ഇന്ത്യൻ വനിതകളുടെ സന്പൂർണ ആധിപത്യത്തോടെയാണു മത്സരം അവസാനിച്ചത്. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറിയും (127), രണ്ടാം ഇന്നിംഗ്സിൽ 31 റണ്‍സും നേടിയ ഇന്ത്യയുടെ സ്മൃതി മന്ദാനയാണു കളിയിലെ താരം. മൂന്നു ഡിക്ലറേഷനുകൾ കണ്ട അവസാന ദിവസം ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ഒന്‍പതു വിക്കറ്റിന് 241 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് എട്ടു വിക്കറ്റിന് 377 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിവസം ഡിക്ലയർ ചെയ്തിരുന്നു. ദീപ്തി ശർമ (66), താനിയ ഭാട്യ (22) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മൂന്നാം ദിവസം വൻ സ്കോറിലെത്തിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ…
Read Moreട്വന്റി-20 ലോകകപ്പ്: 70 ശതമാനം കാണികളെ ഗാലറികളിൽ പ്രവേശിപ്പിക്കും
ദുബായി: യുഎഇ-ഒമാൻ രാജ്യങ്ങൾ വേദിയാകുന്ന ട്വന്റി-20 ലോകകപ്പിൽ 70 ശതമാനം കാണികളെ ഗാലറികളിൽ പ്രവേശിപ്പിക്കാൻ ഐസിസി തീരുമാനിച്ചു. കോവിഡിന് ശേഷം യുഎഇ, ഒമാൻ രാജ്യങ്ങളിൽ ആദ്യമായാണ് ഇത്രയധികം കാണികൾക്ക് ഗ്രൗണ്ടിൽ പ്രവേശനം അനുവദിക്കുന്നത്. ജൂണിൽ യുഎഇ വേദിയായ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ രണ്ടാംഘട്ട മത്സരങ്ങൾക്ക് കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ നിലവിൽ പുരോഗമിച്ചുകൊണ്ടിരുന്ന ഐപിഎൽ രണ്ടാംഘട്ടത്തിന് നിയന്ത്രിത അളവിൽ കാണികൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. ലോകകപ്പ് മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പനയും ഐസിസി ആരംഭിച്ചിട്ടുണ്ട്. കോവിഡ് ഭീതി മൂലമാണ് ഇന്ത്യ വേദിയാകേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് യുഎഇ-ഒമാൻ രാജ്യങ്ങളിലേക്ക് മാറ്റിയത്. ഒക്ടോബർ 17ന് മസ്കറ്റിലാണ് ലോകകപ്പ് മത്സരങ്ങൾ തുടങ്ങുക. പാപ്പുവ ന്യൂ ഗിനിയ ആതിഥേയരായ ഒമാനെ ആദ്യ മത്സരത്തിൽ നേരിടും. ഐസിസി റാങ്കിംഗിലെ ആദ്യ എട്ട് സ്ഥാനക്കാർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. ഇവർക്കൊപ്പമുള്ള പോരാട്ടത്തിന് മറ്റ് ടീമുകൾ യോഗ്യത…
Read Moreഹോക്കിയിൽ നിന്നു വിരമിച്ച് രൂപീന്ദർ പാൽ സിംഗും ബിരേന്ദ്ര ലക്രയും
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന് ഇന്നു നഷ്ടങ്ങളുടെ ദിനം. ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗമായ രൂപീന്ദർ പാൽ സിംഗും ബീരേന്ദ്ര ലാക്റയും രാജ്യാന്തര ഹോക്കിയിൽ നിന്നു വിരമിച്ചു. ഇന്നലെയാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചത്. 13 വർഷം നീണ്ട കരിയറിൽ 223 മത്സരങ്ങൾ കളിച്ച രൂപീന്ദർ മികച്ചൊരു ഡ്രാഗ് ഫ്ളിക്കറാണ്. 119 ഗോളുകൾ നേടിയിട്ടുണ്ട്. ടോക്കിയോ ഒളിന്പിക്സിൽ മൂന്നു ഗോളുകൾ നേടി. അതിൽ ജർമനിക്കെതിരായ വെങ്കല മെഡൽ മത്സരത്തിൽ നേടിയ പെനൽറ്റി ഗോൾ നിർണായകമായിരുന്നു. ഇഞ്ചിയോണ്‍ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും രൂപീന്ദർ അംഗമായിരുന്നു ഇന്ത്യയുടെ പ്രതിരോധ താരം ബീരേന്ദ്ര ലാക്രയും വിരമിക്കൽ പ്രഖ്യാപിച്ചു. ലാക്ര ഇന്ത്യയുടെ മുൻ വൈസ് ക്യാപ്റ്റൻകൂടിയാണ്. 2012-ലെ ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ സെമി ഫൈനൽ വരെ എത്തിച്ചതിൽ ലാക്രയ്ക്കു നിർണായക പങ്കുണ്ട്. ഇന്ത്യക്കുവേണ്ടി 201 മത്സരങ്ങൾ കളിച്ച ലാക്ര…
Read Moreആ ഗോൾ കാണുമ്പോൾ ആവേശത്തിൽ വിളിച്ചു പോകും റൊണാൾഡോ ഡാ…
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിനു നിർണായക ജയമൊരുക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ കാണുന്പോൾ, റൊണാൾഡോ ഡാ എന്നല്ലാതെ എന്തു വിളിച്ചുപറയും? കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ഫൈനലിൽ വിയ്യാറയലിനോടു തോറ്റതിനു പിന്നാലെ ഒരിക്കൽക്കൂടി സ്പാനിഷ് ക്ലബ്ബിനു മുന്നിൽ നിരാശപ്പെടേണ്ടിവരുമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയവും ആശ്വാസവും നൽകിയ ഗോളായിരുന്നു 90+5ാം മിനിറ്റിൽ പിറന്നത്. യുവേഫ ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തിൽ പിന്നിൽനിന്നു ശക്തമായി തിരിച്ചുവന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ 2-1നു വിയ്യാറയലിനെ തകർത്തു. ചാന്പ്യൻസ് ലീഗിലെ 178-ാം മത്സരത്തിനിറങ്ങിയ റൊണാൾഡോ, ലീഗിൽ ഏറ്റവും കൂടുതൽ മത്സരത്തിനിറങ്ങിയ കളിക്കാരനെന്ന റിക്കാർഡ് സ്വന്തമാക്കി. 177 മത്സരം കളിച്ച ഇകർ കസിയസിന്റെ പേരിലുള്ള റിക്കാർഡാണു റൊണാൾഡോ പഴങ്കഥയാക്കിയത്. ഈ ഗോളിലൂടെ താരം പല റിക്കാർഡുകളും സ്വന്തമാക്കി. ചാന്പ്യൻസ് ലീഗ് കരിയറിൽ റൊണാൾഡോയുടെ 41-ാമത്തെ വിജയഗോളായിരുന്നു. പോർച്ചുഗീസ് താരത്തിനു പിന്നിൽ 38…
Read Moreസാന്ദ്രയ്ക്കു സ്വർണം
ന്യൂഡൽഹി: പ്രഥമ ദേശീയ അണ്ടർ 21 അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ സാന്ദ്ര ബാബുവിനു സ്വർണം. 13.11 മീറ്റർ ചാടിയാണു സാന്ദ്ര സ്വർണം നേടിയത്. അവസാന ശ്രമത്തിലായിരുന്നു സാന്ദ്രയുടെ സ്വർണനേട്ടം. 12.88 മീറ്റർ ചാടിയ മഹാരാഷ്ട്രയുടെ ശർവാരി പരുലേകർ വെള്ളിയും തമിഴ്നാടിന്റെ ഐശ്വര്യ ആർ. (12.74 മീറ്റർ) വെങ്കലവും നേടി. പുരുഷന്മാരുടെ ലോംഗ് ജംപിൽ കേരളത്തിന്റെ നിർമൽ സാബു (7.79 മീറ്റർ) വെള്ളി നേടി. വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ കേരളത്തിന്റെ ആൻസി സോജൻ വെങ്കലം ലഭിച്ചു.
Read Moreഇന്ത്യക്ക് പിങ്ക് ബോൾ ടെസ്റ്റ്
ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ): 15 വർഷത്തിനുശേഷം ഇന്ത്യ-ഓസ്ട്രേലിയ വനിതാ ടെസ്റ്റ് ക്രിക്കറ്റിന് ഇന്നു തുടക്കമാകും. ഒരു മത്സരമാണു പരന്പരയിലുള്ളത്. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരേ ഏകദിനത്തിൽ പുറത്തെടുത്ത പോരാട്ടവീര്യത്തിന്റെ ആത്മവിശ്വാസത്തിലാണു മിതാലി രാജും കൂട്ടരും തങ്ങളുടെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. ഏകദിന പരന്പര 2-1ന് നഷ്ടമാക്കിയെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഓസ്ട്രേലിയൻ വനിതകളുടെ രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റാണ്. 2017 നവംബറിലാണ് ഓസ്ട്രേലിയ ആദ്യമായി ഡേ-നൈറ്റ് മത്സരത്തിനിറങ്ങിയത്. ഡേ-നൈറ്റ് ടെസ്റ്റിന് ഇന്നിറങ്ങുന്ന ഇരുടീമിനും അധികം പരിശീലനം നടത്താൻ അവസരം ലഭിച്ചില്ല. എന്നാൽ മാരകമായ പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ വീഴ്ത്താമെന്നാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ. ഏഴു വർഷത്തിനുശേഷമാണ് ഇന്ത്യ ടെസ്റ്റിനിറങ്ങുന്നത്. അന്ന് ഇംഗ്ലണ്ടിനെതിരേ സമനില നേടാൻ ഇന്ത്യക്കായി. 2006ലാണ് ഇന്ത്യയും ഓസ്ട്രേലിയയും അവസാനമായി ടെസ്റ്റിൽ ഏറ്റുമുട്ടിയത്. രണ്ടു ടീമിലും കളിക്കാരിൽ മാറ്റങ്ങൾ വന്നെങ്കിലും ഇന്ത്യയുടെ മിതാലി രാജും ജുലാൻ ഗോസ്വാമിയും ഇപ്പോഴും…
Read More