ടിനു യോഹന്നാൻ കേരള രഞ്ജി ട്രോഫി ടീം കോച്ച് 

തിരുവനന്തപുരം: കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്‍റെ കോച്ചായി മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനിൽ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്. 2001 -ൽ ഇന്ത്യൻ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ട ടിനു മൂന്നു ടെസ്റ്റ് മത്സരങ്ങളിലും മൂന്നു ഏകദിനങ്ങളിലും ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ലോംഗ് ജംപ് താരമായിരുന്ന ടി.സി. യോഹന്നാന്‍റെ പുത്രനാണ് ടിനു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യമലയാളി എന്ന ബഹുമതിക്ക് ഉടമയാണു ടിനു. സംസ്ഥാന സർക്കാരിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്നലെ ചേർന്ന ഹൈ പെർഫോമൻസ് സെന്‍റർ തുറക്കാനും ജനറൽ ബോഡി തീരുമാനിച്ചു. അന്തർ ജില്ലാ, സോണ്‍, ലീഗ് മത്സരങ്ങൾ പുനഃക്രമീകരിക്കാൻ ഭാരവാഹികളെ ചുമതലപ്പെടുത്തി. കോവിഡ് -19ന്‍റെ പശ്ചാത്തലത്തിൽ കാസർഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട…

Read More

സായ് സജീവം

ന്യൂഡൽഹി: ഒൗട്ട് ഡോർ കായിക ഇനങ്ങൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചതിനെത്തുടർന്ന് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡൽഹിയിൽ തങ്ങളുടെ അധീനതയിലുള്ള അഞ്ച് സ്റ്റേഡിയങ്ങളിൽ രണ്ട് എണ്ണം ഇന്നലെ തുറന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം എന്നിവ തുറന്നതായി സായ് ഇന്നലെ അറിയിച്ചു. ഉച്ചകഴിഞ്ഞ് മാത്രമായിരിക്കും സ്റ്റേഡിയം തുറക്കുക. ഓണ്‍ ലൈനിൽ നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് ഒരു മണിക്കൂർ പരിശീലനം അനുവദിക്കും. പരിശീലനം, ആരോഗ്യ കാര്യങ്ങൾ, കൊറോണ പ്രതിരോധം തുടങ്ങിയ വിവിധ മാർഗനിർദേശങ്ങളുടെ വിശദാംശങ്ങൾ സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റേഴ്സിനു കൈമാറിയിട്ടുണ്ടെന്നും സായ് വ്യക്തമാക്കി. പ്രവർത്തനമാരംഭിച്ച സ്റ്റേഡിയങ്ങൾ സാനിറ്റൈസേഷൻ നടത്തി. അന്പെയ്ത്ത്, ടേബിൾ ടെന്നീസ്, ബാഡ്മിന്‍റണ്‍, ലോണ്‍ ടെന്നീസ് എന്നിവയുടെ പരിശീലനങ്ങളാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിച്ചത്. സാമൂഹ്യ അകലം പാലിക്കേണ്ടതിന്‍റെ ഭാഗമായി സ്റ്റേഡിയങ്ങളിലെ 50 ശതമാനം സൗകര്യങ്ങളേ തുറന്നു നൽകുകയുള്ളൂ. കൊറോണ…

Read More

ഗാംഗുലി അയോഗ്യൻ

മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ സൗരവ് ഗാംഗുലി അയോഗ്യനാണെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്ത. ഐസിസി അംഗമായി ഗാംഗുലിക്ക് നാമനിർദേശം ലഭിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ പ്രസിഡന്‍റായി തുടരാനാവില്ലെന്ന നിയമം സഞ്ജീവ് ഗുപ്ത ചൂണ്ടിക്കാണിച്ചത്. മാർച്ച് 28ന് നടന്ന യോഗത്തിൽ ഐസിസി ബോർഡ് അംഗമായി ഗാംഗുലിക്ക് നാമനിർദേശം ലഭിച്ചിരുന്നു. ഐസിസിയിലേക്ക് നാമനിർദേശം ലഭിച്ചാൽ ബിസിസിഐയുടെ പ്രസിഡന്‍റായി തുടരാൻ പുതിയ നിയമപ്രകാരം സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സഞ്ജീവ് ഗുപ്ത, ഗാംഗുലിക്കും ഇ-മെയിൽ അയച്ചു. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലി എത്തുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും ഇപ്പോൾ സജീവമാണ്. ഇതിനിടെയാണ് ഗാംഗുലിക്കെതിരേ സഞ്ജീവ് ഗുപ്തയുടെ ആരോപണം.

Read More

ഓ… ദ്രാവിഡ്, വൗ… ദാദ

ഇരുപത്തൊന്ന് വർഷം മുന്പ് ഇതുപോലൊരു മേയ് 26. വേദി ഇംഗ്ലണ്ടിലെ ടൗണ്‍ടണിലെ കൗണ്ടി ഗ്രൗണ്ട്. 1999 ഐസിസി ഏകദിന ലോകകപ്പിലെ ഗ്രൂപ്പ് എയിൽ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ. 45 ഓവർ ബാറ്റ് ചെയ്ത് രാഹുൽ ദ്രാവിഡും (145) സൗരവ് ഗാംഗുലിയും (183) അക്കാലത്തെ ഏതൊരു വിക്കറ്റിലെയും ഏറ്റവും മികച്ച കൂട്ടുകെട്ടായ 318 റണ്‍സ് രണ്ടാം വിക്കറ്റിൽ തികച്ചത് ഇന്നേദിവസം. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളുടെയും നാലാം മത്സരം, സൂപ്പർ സിക്സ് സാധ്യത നിലനിർത്താൻ ജയം അനിവാര്യം. ദക്ഷിണാഫ്രിക്കയോട് നാല് വിക്കറ്റിനും സിംബാബ്‌വെയോട് മൂന്ന് റണ്‍സിനും പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ സച്ചിൻ തെണ്ടുൽക്കറുടെ (140) ക്ലാസ് സെഞ്ചുറിയിലൂടെ 94 റണ്‍സ് ജയം നേടി. പിതാവിന്‍റെ മരണത്തെത്തുടർന്ന് സച്ചിൻ സിംബാബ്‌വെയ്ക്കെതിരേ ഉണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങിനുശേഷമെത്തിയായിരുന്നു കെനിയയ്ക്കെതിരേ സച്ചിന്‍റെ സെഞ്ചുറി. മറുവശത്ത് ശ്രീലങ്കയും രണ്ട് തോൽവിക്കുശേഷം (ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിനും…

Read More

ഹോക്കി ഇതിഹാസം ബൽബീർ സിംഗ് അന്തരിച്ചു

ചണ്ഡീഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് (95) അന്തരിച്ചു. ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ബല്‍ബീര്‍ സിംഗിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ബൽബീർ ഇന്ത്യക്കായി ഹാട്രിക് ഒളിന്പിക് സ്വർണം നേടിയ താരമാണ്. ഒളിന്പിക്സ് പുരുഷ ഹോക്കി ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് താരം. 1952 ഹെൽസിങ്കി ഒളിന്പിക്സിൽ നെതർലൻഡ്സിനെതിരായ ഫൈനലിൽ അഞ്ചു ഗോൾ നേടിയിരുന്നു. 6-1നായിരുന്നു അന്ന് ഇന്ത്യൻ ജയം. 1948, 1956 ഒളിന്പിക്സുകളിൽ സ്വർണം നേടിയ ടീമിലെയും നിർണായക സാന്നിധ്യമായിരുന്നു ബൽബിർ. 1958 ടോക്കിയോ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലും നേടി. 1975-ൽ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ പരിശീലകനുമായിരുന്നു. അർഹതയ്ക്കുള്ള അംഗീകാരമായി 1957ൽ പദ്മശ്രീ പുരസ്കാരം ബൽബീർ സിംഗിനെ തേടിയെത്തി.

Read More

ക്രിക്കറ്റ് പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് പറ്റില്ല, വിയർപ്പ് തൂക്കാം

ദുബായ്: ക്രിക്കറ്റ് പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് ഉപയോഗിക്കുന്നത് വിലക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എന്നാൽ വിയർപ്പ് ഉപയോക്കുന്നതിന് കമ്മിറ്റി വിലക്കിയില്ല. മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ അധ്യക്ഷനായ ഐസിസി കമ്മിറ്റിയാണ് ഉമിനീര് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ശിപാർ‌ശ ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് വ്യാപന സാധ്യത ലഘൂകരിക്കുന്നതിനും കളിക്കാരുടെയും മാച്ച് ഓഫീസർമാരുടെയും സുരക്ഷ പരിരക്ഷിക്കുന്നതിനും ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ശിപാർശ ചെയ്തതായി പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു വ്യക്തിയിൽനിന്നും മറ്റൊരു വ്യക്തിയിലേക്ക് വിയർപ്പ് മൂലം പകരുന്നതിന് സാധ്യത കുറവാണ്. അതിനാൽ പന്തിന്‍റെ തിളക്കം വർധിപ്പിക്കാൻ വിയർപ്പ് ഉയോഗിക്കുന്നത് വിലക്കികൊണ്ട് കമ്മിറ്റി ശിപാർശ ചെയ്തിട്ടില്ല. എല്ലാ അന്താരാഷ്ട്ര മത്സരങ്ങൾക്കും നിഷ്പക്ഷ മാച്ച് ഒഫീഷ്യൽസിനെ നിയമിക്കാനും സമിതി നിർദേശിച്ചു. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും ഓരോ ഇന്നിംഗ്‌സിനും ഒരു ടീമിന് അധിക ഡിആർ‌എസ്…

Read More

കുറ്റവും ശിക്ഷയും…

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ആക്രമണകാരിയായ പേസ് ബൗളർ ആരാണെന്ന് ചോദിച്ചാൽ കുറച്ചുപേരെങ്കിലും എസ്. ശ്രീശാന്ത് എന്നു പറഞ്ഞേക്കും. ആക്രമണകാരിയായ പേസർ എന്നതിൽ തർക്കമില്ല എന്നതാകും ആ ഉത്തരം കേൾക്കുന്ന എതിർഭാഗത്തിന്‍റെ കളിയാക്കൽ, കൂടെ അകന്പടിയായി ഒരു ചിരിയും പാസാക്കും. പ്രതിഭയും പ്രവൃത്തിയും തമ്മിലുള്ള തുലനത്തിലാണ് മികച്ച പേസർ എന്ന ഗണത്തിൽനിന്ന് ശ്രീശാന്തിനെ അവർ ഒഴിവാക്കുന്നത്. പ്രതിഭകൾക്ക് അച്ചടക്കം നിർബന്ധമാണെന്ന നിബന്ധനയില്ലെന്നു തെളിയിച്ച നിരവധി കായിക താരങ്ങൾ ഈ ലോകത്തിൽ ഉണ്ടെന്നതും വസ്തുത. എന്നിരുന്നാലും അഹങ്കാരി, അനാവശ്യമായി അപ്പീൽ ചെയ്യുക, വിക്കറ്റ് വീഴ്ത്തിയശേഷം പിച്ചിൽ ഇരുകൈയും കൊണ്ട് ആഞ്ഞടിച്ച് ആഘോഷിക്കുക, വാവിട്ട വാക്കിലൂടെ മുഖമടിച്ച് തല്ല് വാങ്ങി കണ്ണീരൊഴുക്കുക… ശാന്തത ആഗ്രഹിക്കുന്നവർക്ക് ശാന്തകുമാരൻ ശ്രീശാന്തിൽ പ്രശ്നങ്ങൾ നിരവധി. എന്നാൽ, 2007 ട്വന്‍റി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് കിരീടങ്ങളിൽ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ശ്രീ…

Read More

എല്ലാം മാറ്റിമറിച്ചത് നൂറ്റാണ്ടിന്‍റെ പന്ത്: വോൺ

സിഡ്നി: നൂറ്റാണ്ടിന്‍റെ പന്ത് എറിഞ്ഞതിനുശേഷം തന്‍റെ ജീവിതം മാറിമറിഞ്ഞതായി ഓസ്ട്രേലിയൻ ലെഗ്സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍. ആ പന്ത് വിപരീതഫലമാണ് തന്‍റെ ജീവിതത്തിലുണ്ടാക്കിയത്. അതോടെ താൻ മാധ്യമങ്ങൾക്ക് നിരന്തരം വേട്ടയാടാനുള്ള ഒരു വ്യക്തിയായി. അത് സംഭവിക്കുന്പോൾ (നൂറ്റാണ്ടിന്‍റെ പന്ത്) എനിക്ക് 23 വയസാണ്. അതിനു ശേഷം ലണ്ടനിൽ വിൻഡ്മിൽ പബ്ബിൽ പോയത് ഓർക്കുന്നു. പബ്ബിൽ നിന്ന് പുറത്തേക്ക് വരുന്പോൾ ഏതാണ്ട് 2530 ഫൊട്ടോഗ്രഫർമാർ എന്‍റെ ചിത്രം പകർത്തി. ഇത് നുണയല്ല. പിറ്റേന്ന് പത്രങ്ങളിൽ ‘ഷെയ്ൻ വോണ്‍ പബ്ബിൽ’ എന്നതായിരുന്നു പ്രധാന വാർത്ത -വോണ്‍ പറഞ്ഞു. തന്നെക്കുറിച്ച് അസത്യങ്ങളും അർധസത്യങ്ങളുമാണ് മാധ്യമങ്ങൾ പറഞ്ഞിരുന്നതെന്നും വോണ്‍ കൂട്ടിച്ചേർത്തു.

Read More

തുപ്പരുത്, പന്തില്‍ ചുംബിക്കരുത്: കോൺമിബോള്‍

അസുന്‍സിയോണ്‍ (പരാഗ്വെ): ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റുകളായ കോപ്പ ലിബര്‍ട്ടഡോറസും കോപ്പ സുഡാമേരിക്കാന എന്നിവയില്‍ കളിക്കുന്നവര്‍ക്കു പുതിയ മാര്‍ഗനിര്‍ദേശവുമായി ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ സംഘടനയായ കോൺമിബോള്‍. കളത്തില്‍ തുപ്പുന്നതും പന്തില്‍ ചുംബിക്കുന്നത് കളിക്കാര്‍ നിശ്ചയമായും ഒഴിവാക്കണമെന്നു മേഖലയുടെ ഫുട്‌ബോള്‍ സംഘടന അറിയിച്ചു. കോവിഡ്-19നെതിരേയുള്ള പോരാട്ടമെന്ന രീതില്‍ പുതിയ നിയമങ്ങളെ കാണണമന്നും സംഘടന അറിയിച്ചു.മാര്‍ച്ചില്‍ ആരംഭിക്കേണ്ട രണ്ടു ടൂര്‍ണമെന്‍റും കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. പുതിയ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. കളിക്കാര്‍ മൂക്ക് ചീറ്റി ജഴ്‌സിയില്‍ തുടയ്ക്കരുതെന്നും മത്സരശേഷം കളിക്കാര്‍ പരസ്പരം ജഴ്‌സി കൈമാറ്റം നടത്തരുതെന്നും കോൺമിബോളിന്‍റെ നിയമത്തിലുണ്ട്. ഇതിനൊപ്പം ഓരോരുത്തരും അവരവരുടെ വെള്ളകുപ്പിയില്‍നിന്നു മാത്രമേ വെള്ളം കുടിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. മത്സരത്തിനു മുമ്പുള്ള ഇന്‍റര്‍വ്യൂകളില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണമെന്നും ഈ നിര്‍ദേശം ബെഞ്ചിലുള്ള പകരക്കാരും പാലിക്കണമെന്നും കോൺമിബോള്‍ അറിയിച്ചു.

Read More

ഫിഫ ബെസ്റ്റ് പുരസ്‌കാരം ഈ വര്‍ഷമില്ല

സൂറിച്ച്: ഈ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമായി. ഈ വര്‍ഷം സെപ്റ്റംബറില്‍ മിലാനിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. ലോകം കോവിഡ് ഭീതിയില്‍ നില്‍ക്കെ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് ഫിഫ തീരുമാനമെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 21നു മിലാനിലാണ് പുരസ്കാര ദാന ചടങ്ങ് നടക്കേണ്ടിയിരുന്നത്. വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകളും നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഫിഫ വ്യക്തമാക്കി. വര്‍ണാഭമായ പുരസ്കാരചടങ്ങ് ഈ സമയത്ത്് സംഘടിപ്പിക്കുന്നത് ധാര്‍മികതയെ ചോദ്യം ചെയ്യുന്നതാണെന്നും ഫിഫയുടെ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. 11 പുരസ്‌കാരങ്ങളാണ് ഫിഫ നല്‍കുന്നത്. പുരുഷ വിഭാഗത്തില്‍ ബാഴ്‌സലോണയുടെ അര്‍ജന്‍റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയും വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ മധ്യനിരതാരം മെഗാന്‍ റാപ്പിനോണുമാണ് കഴിഞ്ഞ വര്‍ഷം മികച്ച കളിക്കാര്‍ക്കുള്ള ബെസ്റ്റ് പുരസ്‌കാരം നേടിയത്. ഈ വര്‍ഷം പുരസ്‌കാരവിതരണമില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം നേടിയവര്‍ തന്നെയാകും ഈ വര്‍ഷത്തെയും ജേതാക്കള്‍. കോവിഡ് കാലത്ത് സാമാന്യബുദ്ധിയുപയോഗിച്ചും…

Read More