ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അമേരിക്കയ്ക്ക് കിരീടം. 14 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായാണ് അമേരിക്ക കിരീടം ചൂടിയത്. കെനിയ രണ്ടാം സ്ഥാനവും ജമൈക്ക മൂന്നാം സ്ഥാനവും നേടി. ഏഷ്യൻ പ്രതീക്ഷയായിരുന്ന ചൈനയ്ക്കു നാലാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളു. അതേസമയം ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടംനേടാനായില്ല. ഇതോടെ 2003ല്‍ അഞ്ജു ബോബി ജോര്‍ജ് ലോംഗ്ജംപിൽ നേടിയ വെങ്കലം മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ രണ്ടാമതൊരു മെഡല്‍ നേടാന്‍ തുടര്‍ച്ചയായ എട്ടാം മീറ്റിലും ഇന്ത്യയ്ക്ക് സാധിച്ചില്ല. അമേരിക്ക- സ്വർണം-14, വെള്ളി-11, വെങ്കലം-04 കെനിയ- സ്വർണം-05, വെള്ളി-02, വെങ്കലം-04 ജമൈക്ക- സ്വർണം-03, വെള്ളി-05, വെങ്കലം-03 ചൈന- സ്വർണം-03, വെള്ളി-03, വെങ്കലം-03
Read MoreCategory: Sports
അസ്ഹറുദ്ദീന്റെ മകനും അനം മിർസയും വിവാഹിതരാകുന്നു
ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയും വിവാഹിതരാകുന്നു. സാനിയ മിർസ തന്നെയാണ് വിവാഹ വാർത്ത സ്ഥിരീകരിച്ചത്. ആസാദിനും അനതിനും ഒപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലവാചകത്തോടെ കഴിഞ്ഞദിവസം സാനിയ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിർസയുടെ രണ്ടാം വിവാഹമാണ് ഇത്. 2016ൽ അക്ബർ റഷീദ് എന്നയാളെ വിവാഹം ചെയ്തുവെങ്കിലും രണ്ടുവ ർഷത്തിനു ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീൻ.
Read Moreസൂപ്പർ സാൽവ
ദോഹ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം താരമായത് ബെഹറിന്റെ സൽവ ഈദ് നാസർ. വനിതകളുടെ 400 മീറ്ററിലാണ് സാൽവ സൂപ്പർ സ്റ്റാർ ആയത്. 34 വർഷത്തിനുള്ളിലെ ഏറ്റവും മികച്ച സമയം കുറിച്ചായിരുന്നു സൽവ സ്വർണത്തിലേക്ക് ഓടിയെത്തിയത്. 48.14 സെക്കൻഡിൽ 400 മീറ്റർ ബെഹറിൻ താരം പൂർത്തിയാക്കി. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സമയം കൂടിയാണിത്. അതോടെ ലോക ചാന്പ്യൻഷിപ്പിന്റെ ഏഴാം നാൾ സൽവ തരംഗമായി. ബെഹാമാസിന്റെ ഷൗണി മില്ലർ ഉയിബൊ ശക്തമായ വെല്ലുവിളി ഉയർത്തുമെന്നു കരുതിയെങ്കിലും 48.37 സെക്കൻഡോടെ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ഒളിന്പിക് സ്വർണ ജേതാവായ ഉയിബൊ ആയിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ലോക ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 മീറ്റർ വനിതാ വിഭാഗത്തിൽ ആദ്യ അഞ്ച് സ്ഥാനക്കാർ 50 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്യുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു. ജിൻസണും തേജീന്ദറും നിരാശപ്പെടുത്തി ദോഹ: ലോക അത്ലറ്റിക്സ്…
Read Moreഅശ്വിനോട് ചെയ്യുന്നതു നീതികേട്: ഗാവസ്കർ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് വിക്കറ്റുമായി അശ്വിൻ തിളങ്ങിയതിന് പിന്നാലെ വിദേശ മത്സരങ്ങളിൽനിന്ന് അശ്വിനെ ഒഴിവാക്കിയതിനെതിരേ സുനിൽ ഗാവസ്കർ. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അവിഭാജ്യഘടകമാണ് അശ്വിൻ. വിദേശ പര്യടനങ്ങളിൽ അശ്വിൻ താരതമ്യങ്ങളുടെ ഇരയാണ്. ഓസ്ട്രേലിയയിൽ കളിക്കുന്പോൾ നഥാൻ ലിയോണുമായും ഇംഗ്ലണ്ടിൽ കളിക്കുന്പോൾ മോയിൻ അലിയുമായും അശ്വിനെ താരതമ്യം ചെയ്യാറുണ്ട്. അവർ വിക്കറ്റെടുക്കുന്ന പിച്ചിൽ അശ്വിന് തിളങ്ങാൻ കഴിയുന്നില്ലെന്നാണ് വിമർശകർ ആരോപിക്കുന്നത്. എന്നാൽ, ക്രിക്കറ്റിൽ ഇതെല്ലാം സംഭവിക്കും- ഗാവസ്കർ പറഞ്ഞു. ഗ്രൗണ്ടിലെ പ്രകടനം മാത്രമല്ല അശ്വിനെ ഒഴിവാക്കാൻ കാരണമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ 350നടുത്ത് വിക്കറ്റെടുത്ത ഒരു ബൗളറെ എങ്ങനെയാണ് തുടർച്ചയായി അവഗണിക്കാനാവുക. തന്നിൽ വിശ്വാസമുണ്ടെന്ന ചിന്ത അശ്വിനിൽ ഉണ്ടാക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിക്കേണ്ടതെന്നും ഗാവസ്കർ പറഞ്ഞു.
Read Moreസന്തോഷ് ട്രോഫി യോഗ്യത നീട്ടിവച്ചു
കൊച്ചി: ഈ മാസം 14 മുതൽ കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖലാ മത്സരങ്ങൾ മാറ്റിവച്ചു. നവംബർ നാലു മുതലാകും മത്സരങ്ങൾ നടക്കുക. കൊച്ചിയിൽനിന്നു വേദി കോഴിക്കോട്ടേക്കും മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച കേരള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷൻ മാറ്റം പ്രഖ്യാപിച്ചത്. ടൂർണമെന്റ് മാറ്റിയതോടെ ക്യാന്പ് പിരിച്ചുവിടേണ്ട സ്ഥിതിയിലാണു കെഎഫ്എ. ഇന്ന് എഫ്സി ഗോവയ്ക്കെതിരേ കേരളം പരിശീലന മത്സരം കളിക്കുന്നുണ്ട്.
Read Moreകിടിലന്‍ സെഞ്ചുറി! ഡോണ്‍ ബ്രാഡ്മാന് ഒപ്പം ഹിറ്റ്മാന്, രോഹിത്തിന് അപൂര്‍വ റെക്കോര്‍ഡ്
ഏറെക്കാലമായി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു ഓപ്പണിംഗ്. മികച്ചൊരു ഓപ്പണിംഗ് സഖ്യം ഇല്ലാത്തത് ഇന്ത്യയെ കുറച്ചൊന്നുമല്ല അലട്ടിയിരുന്നത്. ഏകദിനത്തില്‍ ഏറെക്കാലമായി മികച്ച ഓപ്പണറായി അരങ്ങു തകര്‍ക്കുമ്പോഴും ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ രോഹിതിനു സാധിച്ചിരുന്നില്ല. ടെസ്റ്റില്‍ ഇതുവരെ മധ്യനിരയിലായിരുന്നു രോഹിത്തിന്റെ സ്ഥാനം. എന്നാല്‍ മധ്യനിരയിലേക്ക് ഹനുമ വിഹാരി എത്തിയതോടെയാണ് ഓപ്പണറായി രോഹിത്തിന് സ്ഥാനക്കയറ്റം കിട്ടിയത്. വീണുകിട്ടിയ അവസരം ശരിക്കും മുതലാക്കിയ രോഹിത് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. ഇതോടെ രോഹിത്തിനെ തേടിയെത്തിയത് അസുലഭമായൊരു റെക്കോര്‍ഡാണ്. ഹോം മല്‍സരങ്ങളിലെ 15 ഇന്നിംഗ്സില്‍ നിന്നായി 884 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 98.22 ശരാശരി. സര് ബ്രാഡ്മാന്റെ അതേ ശരാശരി. 50 ഹോം ഇന്നിംഗ്സുകളില്‍ നിന്നായി 4322 റണ്‍സാണ് ബ്രാഡ്മാന്റെ സമ്പാദ്യം. 234 പന്തില്‍ നിന്ന് 176 റണ്‍സ് നേടിയ രോഹിത്ത് ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ…
Read Moreമായങ്കിന് കന്നി ടെസ്റ്റ് സെഞ്ചുറി; ഓപ്പണിംഗ് വിക്കറ്റിൽ റിക്കാർഡ്
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. ടെസ്റ്റില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ രോഹിത് ശര്‍മയ്ക്കു സഹ ഓപ്പണർ മായങ്ക് അഗർവാളും സെഞ്ചുറി നേടി. മായങ്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്ത് കുറിക്കപ്പെട്ടത്. 204 പന്തില്‍ നിന്ന് രണ്ടു സിക്സും 13 ബൗണ്ടറികളുമടക്കമാണ് മായങ്ക് സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം 59.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 202 എന്ന നിലയിൽ ആരംഭിച്ച ഇന്ത്യ ഇന്നിംഗ്സ് മികച്ച റൺനിരക്കിൽ കുതിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 75 ഓവറിൽ 264 റൺസെന്ന നിലയിലാണ് ഇന്ത്യ. 149 റണ്‍സോടെ രോഹിത്തും 111 റണ്‍സോടെ മായങ്കും ക്രീസില്‍ തുടരുകയാണ്. ഓപ്പണര്‍മാര്‍ വിക്കറ്റ് പോകാതെ നിലയുറപ്പിച്ചതോടെ ഒരുപിടി റിക്കാർഡുകളും തകർക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുക്കെട്ടെന്ന നേട്ടം രോഹിത്-മായങ്ക് സഖ്യം പേരിലാക്കി.…
Read Moreആലിസയ്ക്ക് ലോക റിക്കാർഡ്
മെൽബണ്‍: വനിതാ ട്വന്റി-20യിലെ റിക്കാർഡ് സ്കോറുമായി ഓസ്ട്രേലിയൻ താരം ആലിസ ഹീലി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 61 പന്തിൽ നിന്ന് 148 റണ്‍സെടുത്താണ് ആലിസ ചരിത്രം കുറിച്ചത്. സഹതാരമായ മെഗ് ലാന്നിംഗിന്റെ (133) റിക്കാർഡാണ് ആലിസ പഴങ്കഥയാക്കിയത്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാന്നിംഗിന്റെ പ്രകടനം. ഹീലിയുടെ മികവിൽ ഓസ്ട്രേലിയ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 226 റണ്‍സെടുത്തു. ശ്രീലങ്കയുടെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 94ൽ അവസാനിച്ചു. ഓസീസ് വനിതകൾക്ക് 132 റണ്‍സിന്റെ മികച്ച ജയം.
Read Moreഅത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; 1500 മീറ്ററിൽ ചിത്ര എട്ടാമത്
ദോഹ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്നലെ ഇന്ത്യക്കായി വനിതാ വിഭാഗം 1500 മീറ്ററിൽ പോരാട്ടത്തിനിറങ്ങിയ മലയാളി താരം പി.യു. ചിത്ര വ്യക്തിഗത മികച്ച സമയം കുറിച്ചു. പ്രാഥമിക റൗണ്ടിലെ ഹീറ്റ് രണ്ടിൽ മത്സരിച്ച ചിത്ര 4:11.10 സെക്കൻഡിലാണ് ഓട്ടം പൂർത്തിയാക്കിയത്. എന്നാൽ, താരത്തിനു ഫൈനലിലേക്കുള്ള യോഗ്യത സ്വന്തമാക്കാൻ സാധിച്ചില്ല. 12 പേർ മത്സരിച്ച ഹീറ്റ് രണ്ടിൽ എട്ടാമതായാണ് ചിത്ര ഫിനിഷ് ചെയ്തത്. മൂന്ന് ഹീറ്റുകളിലായി 35 പേർ പോരാടിയതിൽ 30-ാമതാണ് ചിത്ര. ലോക റിക്കാർഡുകാരിയായ ഹോളണ്ടിന്റെ സിഫൻ ഹസനാണ് ഹീറ്റ്സിൽ മികച്ച സമയം കുറിച്ചത്, 4:03.88 സെക്കൻഡ്.
Read Moreഇന്ത്യക്ക് ബാറ്റിംഗ്; രോഹിത് ശർമ ഓപ്പണർ
വിശാഖപട്ടണം: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഋഷഭ് പന്തിനു പകരം വൃഥിമാൻ സാഹ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചു. രോഹിത് ശര്‍മ്മ ഓപ്പണ്‍ ചെയ്യുമെന്ന് വിരാട് കോഹ്ലി വ്യക്തമാക്കി. അതേസമയം, മഴ പെയ്യാനുള്ള സാധ്യത മത്സരത്തില്‍ ആശങ്കയുടെ കരിനിഴല്‍ പടര്‍ത്തുന്നുണ്ട്. ഒന്നാം ദിനമായ ഇന്ന് 80 ശതമാനമാണു മഴയ്ക്കുള്ള സാധ്യത. അടുത്ത രണ്ടു ദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത അമ്പതും നാല്പതും ശതമാനമായി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃഥിമാൻ സാഹ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി. ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ്…
Read More