വോളിതാരം രതീഷിന് ജോലി നല്കും: മന്ത്രി

കോഴിക്കോട്: ദേശീയവോളിയില്‍ കിരീടം നേടിയ കേരള വോളിബോൾ ടീമംഗം രതീഷിന് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. ഇത്രയും കാലം അദ്ദേഹത്തിന് ജോലി ലഭിക്കാതെ പോയത് ദൗര്‍ഭാഗ്യകരമായെന്നു മന്ത്രി പറഞ്ഞു. ജേതാക്കളായ ടീമിനെ മന്ത്രി അഭിനന്ദിച്ചു. ഇന്നലെ രാവിലെ പരിശീലകന്‍ നാസറിനൊപ്പമാണു രതീഷ് മന്ത്രിയെ കണ്ടു ജോലി ആവശ്യം ഉന്നയിച്ചത്. കസ്റ്റംസില്‍ ഗസ്റ്റ് പ്ലെയറായ രതീഷിന് ഭാര്യയുടെ വരുമാനം മാത്രമാണ് ആശ്രയം. 2005 മുതൽ എട്ട് വര്‍ഷം സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് കളിച്ച രതീഷ് ലിബറോ പൊസിഷനിലാണ് കളിക്കുന്നത്. ഫെഡറേഷന്‍ കപ്പ് ടീമിലും കളിച്ചിട്ടുണ്ട്. കോഴിക്കോട് മൂലാട് സ്വദേശിയാണ്.

Read More

ധോണിയെ പുകഴ്ത്തി രവി ശാസ്ത്രി

മുംബൈ: എം.എസ്. ധോണിയെ പുകഴ്ത്തി ടീം ഇന്ത്യയുടെ മുഖ്യപരിശീലകൻ രവി ശാസ്ത്രി. ധോണിയുടെ പരിചയസന്പത്തിന് പകരംവയ്ക്കാൻ ഒന്നുമില്ലെന്നും പരിചയസന്പത്ത് ചന്തയിൽനിന്ന് വാങ്ങാനും വിൽക്കാനും കഴിയുന്നതല്ലെന്നും രവിശാസ്ത്രി പറഞ്ഞു. ഏകദിനക്രിക്കറ്റിൽ ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാളാണ് ധോണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിചയസന്പത്തിലും ആരോഗ്യസംരക്ഷണകാര്യത്തിലും ധോണിയെ കഴിഞ്ഞേ ആരുമുള്ളൂ. അവസാന ഓവറുകളിൽ ഫിനിഷറായെത്തുന്ന ധോണിയെക്കാൾ മികച്ചവർ വളരെ കുറച്ചുപേരേയുള്ളൂവെന്നും രവിശാസ്ത്രി പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച 2004 മുതൽ ഇന്ത്യൻ ക്രിക്കറ്റ് എന്നും ചർച്ചചെയ്തതും ആഘോഷിച്ചതുമായ താരമാണ് എം.എസ്. ധോണി. ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്‍റി-20 പരന്പരയിൽ ധോണി മികച്ച പ്രകടനത്തോടെ ടീമിൽ തന്‍റെ സാന്നിധ്യം എത്രമാത്രം ആവശ്യമാണെന്നു തെളിയിച്ചു. ഒരറ്റത്ത് വിക്കറ്റ് വീഴുന്പോഴും നങ്കൂരിമിട്ടിരിക്കുന്നതുപോലെ അവസാനം വരെ പിടിച്ചുനിന്ന് ബാറ്റ് ചെയ്യാനുള്ള കഴിവ് ധോണി വീണ്ടും പുറത്തെടത്തു.

Read More

സച്ചിൻ ആവശ്യപ്പെട്ടു; മകൻ അനുസരിച്ചു…

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്‍റെ മകൻ അർജുൻ മുംബൈ ട്വന്‍റി-20 ലീഗിൽ കളിക്കില്ല. സച്ചിന്‍റെ ആവശ്യപ്രകാരമാണ് അർജുൻ ലീഗിൽനിന്ന് വിട്ടുനിൽക്കുന്നത്. പുതിയ ബൗളിംഗ് ആക്‌ഷൻ പരുവപ്പെടുത്തിയെടുക്കുന്നശ്രമത്തിലാണ് അർജുൻ. മത്സര രംഗത്തേക്ക് ഇറങ്ങാൻ പതിനെട്ടുകാരനായ അർജുൻ ഇപ്പോൾ പ്രാപ്തനായിട്ടില്ലെന്ന കാരണത്താലാണ് ലീഗിൽ ഇറങ്ങാത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ ട്വന്‍റി-20യുടെ ബ്രാൻഡ് അംബാസഡർകൂടിയായ സച്ചിനുമായി ചർച്ച ചെയ്തശേഷമാണ് അർജുന്‍റെ തീരുമാനം. ജനുവരിയിലാണ് അർജുൻ പുതിയ ബൗളിംഗ് ആക്‌ഷനിലേക്ക് തിരിഞ്ഞത്. പൂന സ്വദേശിയായ അതുൽ ഗെയ്ക്‌വാദിന്‍റെ ശിക്ഷണത്തിലാണ് പുതിയ ആക്‌ഷൻ പരിശീലിക്കുന്നത്. പുതിയ ആക്‌ഷനിൽ അർജുൻ ശരിക്ക് ബൗളിംഗ് ചെയ്തുവരുന്നതേയുള്ളൂ. സമീപനാളിൽ മികച്ച ഫോമിലായിരുന്നു അർജുൻ. 2017-18 അണ്ടർ 19 കൂച്ച് ബെഹർ ട്രോഫിയിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. ചെറുപ്പം മുതൽ ഫാസ്റ്റ് ബൗളിംഗ് ആണ് ഇഷ്ടം. ഇന്ത്യയിൽ ഫാസ്റ്റ്…

Read More

ദേവ്ധർ ട്രോഫിക്ക് അശ്വിനെ പരിഗണിച്ചില്ല

ന്യൂഡൽഹി: ഈ മാസം നാല് മുതൽ എട്ടുവരെ നടക്കുന്ന ദേവ്ധർ ട്രോഫി ക്രിക്കറ്റിനുവേണ്ടിയുള്ള ഇന്ത്യ എ, ബി ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലേക്ക് മുതിർന്ന ഓഫ് സ്പിന്നർ ആർ. അശ്വിനെ പരിഗണിച്ചില്ല. അശ്വിന് ചെറിയ ആരോഗ്യപ്രശ്നമുണ്ടെന്നും ഒരാഴ്ച വിശ്രമം ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിസിസിഐ അദ്ദേഹത്തെ ഒഴിവാക്കിയത്. അതേസമയം, അശ്വിന്‍റെ പ്രശ്നം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള മടങ്ങിവരവിനുള്ള സാധ്യതയാണ് ഇതോടെ അശ്വിന് നഷ്ടപ്പെട്ടത്. ടീമിൽ പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ മികച്ച പ്രകടനത്തിലൂടെ സെലക്ടർമാർക്ക് മുന്നിൽ സമ്മർദം ചെലുത്താമായിരുന്നു. നിലവിൽ യുസ് വേന്ദ്ര ചാഹലും കുൽദീപ് യാദവുമാണ് ഏകദിന ഇന്ത്യൻ ടീമിലുള്ള രണ്ട് സ്പിന്നർമാർ. അശ്വിനു പകരം ഷഹ്ബാസ് നദീമിനെയാണ് സെലക്ടർമാർ ഉൾപ്പെടുത്തിയത്.

Read More

ബാഴ്സയെ സമനിലയിൽ കുരുക്കി ലാസ് പാമാസ്

ബാഴ്സലോണ: ലാ ലിഗയിൽ ബാഴ്സയെ സമനിലയിൽ കുരുക്കി ലാസ് പാമാസ്. ഒന്നടിച്ച ബാഴ്സയെ തിരിച്ചടിച്ചാണ് ലാസ് പാമാസ് പിടിച്ചുകെട്ടിയത്. മെസിയുടെ ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയ ബാഴ്സയെ പെനാൽറ്റിയിലൂടെ ജൊനാഥൻ സലേരിയാണ് സമനിലയിൽ കുരുക്കിയത്. മൈതാന മധ്യത്തിൽ ചെറുപാസുകളുമായി കളംവാഴുന്ന ബാഴ്സയെ അനങ്ങാൻ അനുവദിക്കാതെ പറന്നുകളിച്ച ലാസ് പാമാസ് മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിന്നു. റാകിട്ടിച്ച്, ഡെംബാലെ, കുട്ടിനോ, പീക്വെ എന്നിവരെ സൈഡ് ബഞ്ചിലിരുത്തി മെസിയേയും സുവാരസിനെയും മുൻനിർത്തി ആക്രമണം മെനഞ്ഞ ബാഴ്സയെ പാമാസ് സമർദമായി പൂട്ടിയിട്ടു. കളിയുടെ അവസാന നിമിഷങ്ങളിൽ ഡെംബാലെയെയും കുട്ടിനോയെയും ഇറക്കിയെങ്കിലും സ്കോറിൽ മാറ്റമുണ്ടാക്കാനായില്ല. ആദ്യ പകുതിയുടെ 21 ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. സീസണിൽ 23 ഗോൾ നേടിയ ലയണൽ മെസി ഇതോടെ ലീഗിലെ ടോപ് സ്കോറർ ആയി. ഒരു ഗോൾ കടവുമായി രണ്ടാം പകുതി ആരംഭിച്ച പാമാസിന് 48 ാം മിനിറ്റിൽ…

Read More

നെയ്മറില്ലാത്ത ലോകകപ്പോ? ആരാധകർ ആശങ്കയിൽ

പാരീസ്: സൂപ്പർ താരം നെയ്മറിനു മൂന്നു മാസം കളത്തിനു പുറത്തിരിക്കേണ്ടിവന്നേക്കും. ശനിയാഴ്ച ശസ്ത്രക്രിയക്കു വിധേയനാകുന്ന നെയ്മറെ പരിശോധിച്ച ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ നെയ്മറിനു കളിക്കാനായേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഈ മാസം ഏഴിനു റയൽ മാഡ്രിഡിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ നെയ്മറുടെ സേവനം ലഭിക്കാത്തത് പിഎസ്ജിക്കു തിരിച്ചടിയായി. ശനിയാഴ്ച രാവിലെ ബ്രസീലിലെ ബെലോ ഹോറിസോണ്ടയിലായിരിക്കും നെയ്മറുടെ ശസ്ത്രക്രിയ നടക്കുക. പിഎസ്ജി ക്ലബിന്‍റെ ഡോക്ടർമാരും ബ്രസീൽ ദേശീയ ടീം അധികൃതരും ചേർന്നാണ് ശസ്ത്രക്രിയ നടത്തുന്നതിനു തീരുമാനമെടുത്തത്. താരത്തിന്‍റെ പരിക്ക് ഗുരുതരമാണെന്നും കാലിനു പൊട്ടലുണ്ടെന്നും വാർത്ത വന്നതിനു പിന്നാലെയാണ് ബ്രസീൽ ഫുട്ബോൾ ടീം ഡോക്ടർ പാരീസിലെത്തിയത്. പിഎസ്ജിക്കുവേണ്ടി ഫ്രഞ്ച് ലീഗിൽ കളിക്കുന്നതിനിടെ ഞായറാഴ്ചയാണ് നെയ്മറിനു പരിക്കേറ്റത്. നെയ്മറിന്‍റെ പരിക്ക് ബ്രസീൽ പരിശീലകൻ ടിറ്റെയെയും…

Read More

ദേശീയ സീനിയർ വോളിയിൽ കേരള പുരുഷടീമിന് തുടര്‍ച്ചയായ ആറാം കിരീടം

കോഴിക്കോട്: ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമാവര്‍ത്തിച്ചു കേരളാ ടീമുകള്‍. പുരുഷവിഭാഗത്തില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ കേരളം കിരീടം നിലനിർത്തിയപ്പോൾ വനിതകൾക്ക് സ്വന്തംമണ്ണിലും ചരിത്രം തിരുത്താനായില്ല. കലാശപ്പോരാട്ടത്തിൽ റെയിൽവേസ് തീര്‍ത്ത ഉരുക്കുപാളത്തിൽത്തട്ടി പത്താം തവണയും അവർക്ക് കിരീടം നഷ്ടമായി. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു റെയില്‍വേസിനെ അടിയറവു പറയിച്ചാണ് പുരുഷവിഭാഗം കിരീടത്തിൽ കേരളം മുത്തമിട്ടത്. സ്‌കോര്‍: 26-24, 23-25, 19-25, 21-25. 2016-ല്‍ ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരാട്ടത്തിലും റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്. അതേസമയം, വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ പത്താം തവണയും കേരളം ഫൈനലിൽ തോൽവി സമ്മതിച്ചു. ആദ്യസെറ്റ് നഷ്ടമായെങ്കിലും രണ്ടും മൂന്നും സെറ്റ് വിജയിച്ചു കയറിയ വനിതകള്‍ക്ക് പിന്നീടുള്ള രണ്ടു സെറ്റുകളിലും റെയിൽവേക്കു മുന്നിൽ കാലിടറി. സ്‌കോര്‍: 25-21, 28-26, 25-21, 25-18, 15-12. 2007-ല്‍ ജയ്പൂരിലെ ചാമ്പ്യന്‍ഷിപ്പിലായിരുന്നു പെണ്‍പടയുടെ അവസാന ചാമ്പ്യന്‍ഷിപ്പ് നേട്ടം. തിരുവനന്തപുരത്ത് 1973ല്‍…

Read More

ക്യാപ്റ്റൻ എന്നാൽ കോഹ്‌ലി: രവിശാസ്ത്രി

ന്യൂഡൽഹി: ക്യാപ്റ്റൻ എന്നു പറഞ്ഞാൽ അത് വിരാട് കോഹ്‌ലി ആണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ രവിശാസ്ത്രി. മുന്നിൽനിന്നു നയിക്കുന്ന കോഹ്‌ലിയേപ്പോലൊരു ക്യാപ്റ്റൻ ഉണ്ടെങ്കിൽ ടീമിലെ മറ്റ് അംഗങ്ങളിലേക്കും ആവേശവും കരുത്തും പടരുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്പ് ടീം അംഗങ്ങളോട് ഒന്നു മാത്രമാണ് പറഞ്ഞത്. അടുത്ത 18 മാസം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നിർണായക കാലമാണ്. ടീമിന്‍റെ കരുത്ത് അറിയേണ്ട സമയം. ഈ ടീമിൽ ശരിക്കും വിശ്വാസമർപ്പിക്കാം. ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞതോടെ 18 മാസം എന്നത് 15 ആക്കി കുറയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീം തോക്കുന്പോൾ ചിലർക്ക് സന്തോഷമുണ്ടാകാറുണ്ട്. എതിർ ടീം നന്നായി കളിക്കാത്തപ്പോൾ മാത്രമാണ് വിജയം വരുന്നതെന്നും രവിശാസ്ത്രി പറഞ്ഞു. ടീമിനെക്കുറിച്ച് ചിലർ നടത്തുന്ന വിമർശനത്തെ പരിഹസിച്ചായിരുന്നു ശാസ്ത്രി ഇങ്ങനെ പറഞ്ഞത്.

Read More

ഗോവയ്ക്കു ജയം; ബ്ലാസ്റ്റേഴ്സ് പുറത്ത്

  മഡ്ഗാവ്: ഐഎസ്എൽ സെമിസാധ്യത നിലനിർത്തി എഫ്സി ഗോവയ്ക്ക് വന്പൻ ജയം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് എടികെ കോൽക്കത്തയെയാണ് അവർ തകർത്തത്. ഗോവയുടെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ സെമി സ്വപ്നം പൊലിഞ്ഞു. ഇന്ന് ബംഗളൂരു എഫ്സിക്കെതിരേ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ജയിച്ചാൽപോലും ഗോവ, ജംഷഡ്പുർ ടീമുകളിലൊന്നേ സെമിയിൽ എത്തൂ. ഞായറാഴ്ച നടക്കുന്ന ഗോവ-ജംഷഡ്പുർ പോരാട്ടത്തിൽ ജയിക്കുന്നവർക്ക് സെമിയിൽ കടക്കാം. സമനിലയാണെങ്കിൽ ഗോവ സെമിയിൽ കടക്കും. ഗോവയ്ക്കുവേണ്ടി സെർജിയോ ജസ്റ്റി (10-ാം മിനിറ്റ്), മാനുവൽ ലാൻസറോട്ടെ(15-മിനിറ്റ്, 21-മിനിറ്റ്), കോറോ(64-മിനിറ്റ്), സിഫ്നിയോസ്(90-മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കോൽക്കത്തയുടെ ആശ്വാസഗോൾ റോബി കീൻ(87-മിനിറ്റ്) ആണ് നേടിയത്. 17 കളികളിൽനിന്ന് 27 പോയിന്‍റുമായി അവർ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഇതോടെ മാർച്ച് നാലിന് ജംഷഡ്പുർ എഫ്സിയുമായുള്ള ഗോവയുടെ കളി നിർണായകമായി. ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ…

Read More

വികാരാധീനനായി സ്റ്റോക്സ്

രാജ്യത്തെ പ്രതിനിധീകരിക്കുകയും ജയത്തിലേക്കു നയിക്കുകയും ചെയ്യുക എന്നത് വർണിക്കാനാവാത്തതാണെന്ന് ബെൻ സ്റ്റോക്സ്. മൈതാനത്തേക്കു നടന്നുവരുന്നതുപോലും എത്രമാത്രം വികാരവായ്്പാണുളവാക്കുന്നതെന്ന് പറഞ്ഞറിയിക്കാനാവില്ല- മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിച്ച് സ്റ്റോക്സ് പറഞ്ഞു. അഞ്ചു മാസത്തിനു ശേഷമാണ് സ്റ്റോക്സ് ടീമിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിസ്റ്റളിലെ നിശാ ക്ലബ്ബിനു പുറത്ത് യുവാവിനെ കൈയേറ്റം ചെയ്തതിനെത്തുടർന്നുണ്ടായ പോലീസ് നടപടികൾ കാരണം ഓസ്ട്രേലിയയ്ക്കെതിരേയുള്ള ആഷസ് പരന്പരയിലും ഏകദിന പരന്പരയിലും അതിനുശേഷം നടന്ന ത്രിരാഷ്‌ട്ര ട്വന്‍റി-20 പരന്പരയിലും സ്റ്റോക്സിനെ സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. എന്നാൽ, കുറ്റം ചെയ്തിട്ടില്ലെന്നുള്ള സ്റ്റോക്സിന്‍റെ വാദത്തിനു പിന്നാലെയാണ് താരത്തെ ന്യൂസിലൻഡിനെതിരേയുള്ള പരന്പരയിൽ തിരിച്ചുവിളിച്ചത്.

Read More