നാലാം ഏകദിനം: വെസ്റ്റിൻഡീസിന് അപ്രതീക്ഷിത ജയം

ആന്‍റ്വിഗ: വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോൽവി. 11 റണ്ണിനാണ് കരീബിയൻ പട പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ വിൻഡീസിനെ 189ൽ ഒതുക്കിയ ഇന്ത്യ, അനായാസ ജയപ്രതീക്ഷയോടെയാണ് മറുപടി ബാറ്റിംഗിനിറങ്ങിയത്. എന്നാൽ കാര്യങ്ങൾ എളുപ്പമല്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായി. സ്കോർബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ശിഖർ ധവാന്‍റെ വിക്കറ്റ് ഇന്ത്യയ്ക്കു നഷ്ടമായി. അഞ്ച് റൺസായിരുന്നു ഇടംകൈയന്‍റെ സംഭാവന. നായകൻ കോഹ്‌ലി (മൂന്ന്), ദിനേഷ് കാർത്തിക് (രണ്ട്) യാദവ് (10) എന്നിങ്ങനെ വന്നവരെല്ലാം വേഗത്തിൽ കൂടാരത്തിൽ തിരിച്ചെത്തി. പിടിച്ചു നിൽക്കാൻ അല്പമെങ്കിലും ശ്രമിച്ചത്. രഹാനെയും (60) ധോനിയും (54) മാത്രമായിരുന്നു. എന്നാൽ ധോനി പുറത്തായതോടെ ഇന്ത്യയുടെ അവശേഷിച്ച ഏക പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 116 എന്ന നിലയിൽ വിജയത്തിലേക്ക് മെല്ലെ നീങ്ങിയ നീലപ്പടയാണ് 62 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച…

Read More

ജിഎസ്ടി :ഐപിഎല്‍, 20-ട്വന്‍റി ക്രിക്കറ്റ് , ഐഎസ്എല്‍ ടിക്കറ്റിന് ചെലവേറും

ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി നടപ്പാകുന്നതോടെ വില ഉയരുന്ന ഇനങ്ങളില്‍ സ്‌റ്റേഡിയം ടിക്കറ്റുകളും. ഐപിഎല്‍ 20-ട്വന്‍റി ക്രിക്കറ്റ് , ഐഎസ്എല്‍ ഫുട്‌ബോള്‍ തുടങ്ങിയ ക്ലബ് മത്സരങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റുകള്‍ക്കാണ് ചെലവേറുന്നത്. ജിഎസ്ടിയിലെ ഉയര്‍ന്ന നികുതി സ്ലാബായ 28 ശതമാനത്തിന്‍റെ പരിധിയില്‍ വന്നതാണ് ക്ലബ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് വിലകൂടാന്‍ കാരണം. എന്നാല്‍ ബിസിസിഐ, ഹോക്കി ഫെഡറേഷന്‍ ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ അംഗീകൃത ഭരണ സമിതികള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് നിരക്ക് വര്‍ധന ബാധകമായിരിക്കില്ല. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളെ ജിഎസ്ടിയിലെ രണ്ടാമത്തെ ഉയര്‍ന്ന നികുതി പരിധിയായ 18 ശതമാനത്തില്‍ ഉള്‍പ്പെടുത്താന്‍ വ്യാഴാഴ്ച നടന്ന ജിഎസ്ടി കൗണ്‍സിലില്‍ ധാരണയാവുകയായിരുന്നു. ഹോക്കി ഫെഡറേഷനും ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡും മറ്റ് സംസ്ഥാന ഭരണസമിതികളും സാമ്പത്തിക ലാഭത്തിനല്ല മറിച്ച് കായികം രംഗത്തിന്‍റെ ഉന്നമനത്തിനു വേണ്ടിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഇവയെ ഉയര്‍ന്ന പരിധിയില്‍ നിന്നൊഴിവാക്കാന്‍ കൗണ്‍സിലില്‍…

Read More

രാഹുൽ ദ്രാവിഡ് അണ്ടര്‍ 19 പരിശീലകനായി തുടരും

ചെന്നൈ: ഇന്ത്യ എ, അണ്ടര്‍ 19 പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. രണ്ടു വര്‍ഷം കൂടി രണ്ടു ടീമുകളുടെയും പരിശീലകന്‍ ദ്രാവിഡായിരിക്കുമെന്ന് ബിസിസിഐയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ 2015ലാണ് ഇരുടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. ദ്രാവിഡിന്‍റെയും കീഴില്‍ യുവ സംഘം സ്വദേശത്തും വിദേശത്തും മികച്ച പ്രകടനമാണ് നടത്തിയതും. അദ്ദേഹത്തിന്‍റെ ആദ്യ ചുമതല എ ടീമിനൊപ്പമായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ് ട്ര ടൂര്‍ണമെന്‍റില്‍ ഇന്ത്യ ജേതാക്കളായി. അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിലെത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി ദ്രാവിഡ് യുവകളിക്കാരെ മികച്ച തലത്തിലേക്കു ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലുതായി പരിശ്രമിക്കുന്നുണ്ടെന്നും അത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്‍റ് സി.കെ. ഖന്ന പറഞ്ഞു. ദ്രാവിഡ് പുലര്‍ത്തുന്ന ആത്മാര്‍ഥതയും അച്ചടക്കവും എടുത്തു പറയേണ്ടതാണ്. യുവകളിക്കാരെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിക്കുന്നുണ്ടെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.

Read More

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്; ഡുപ്ലസി കളിച്ചേക്കില്ല

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഫഫ് ഡുപ്ലസി കളിച്ചേക്കില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്‌ നാട്ടിലേക്കു മടങ്ങിയ ഡുപ്ലസി ഉടൻ മടങ്ങിവരില്ലെന്നാണ് റിപ്പോർട്ട്. അടുത്ത വ്യാഴാഴ്‌ച നടക്കുന്ന ടെസ്റ്റിനു മുമ്പ്‌ മടങ്ങിയെത്തിയില്ലെങ്കിൽ ഡീന്‍ എല്‍ഗറായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. പ്രസവത്തിലെ സങ്കീര്‍ണതമൂലം ഡുപ്ലസിയുടെ ഭാര്യ ഇമാരി ആശുപത്രി വിടാത്തതാണ് താരത്തിന്‍റെ മടക്കം വൈകിപ്പിക്കുന്നത്‌.

Read More

തടുക്കാനാളില്ല, ഉസൈൻ ബോള്‍ട്ടിനു സ്വര്‍ണം; 10.06 സെക്കന്‍റിലാണ് ബോള്‍ട്ട് മത്സരം പൂര്‍ത്തിയാക്കിയത്

ഒസ്ട്രാ‍വ: വിരമിക്കല്‍ വേളയിലും ഉസൈന്‍ ബോള്‍ട്ടിനെ തടുക്കാന്‍ ആളില്ല. ട്രാക്കിനോട് വിട പറയാനൊരുങ്ങുന്ന വേഗത്തിന്‍റെ തമ്പുരാന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനോട് പൊരുതാന്‍ പോലും ആളില്ല.ഒസ്ട്രാവയില്‍ നടന്ന ഗോള്‍ഡന്‍ സ്പൈക്ക് മീറ്റില്‍ 100 മീറ്ററില്‍ ബോള്‍ട്ടിനു തന്നെ സ്വര്‍ണം 10.06 സെക്കന്‍റിലാണ് ബോള്‍ട്ട് മത്സരം പൂര്‍ത്തിയാക്കിയത്. 0.03 സെക്കന്‍റിന്‍റ് വ്യത്യാസത്തില്‍ രണ്ടാമതെത്തിയ ക്യൂബയുടെ യുനിയര്‍ പെരെസിനാണ് രണ്ടാം സ്ഥാനം. തുര്‍ക്കിയുടെ ജാക് അലി ഹാര്‍വെയാണ് വെങ്കലം നേടിയത്. സമയം-10.26 സെക്കന്‍ഡ്.താന്‍ ഫിനിഷ് ചെയ്ത സമയത്തില്‍ തൃപ്തനല്ലെങ്കിലും മത്സരം നന്നായി ആസ്വദിച്ചെന്നു ബോള്‍ട്ട് പ്രതികരിച്ചു. ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പോടെ ബോൾട്ട് ബൂട്ടഴിക്കും.

Read More

മന്ദാനയ്ക്കു സെഞ്ചുറി: ഇന്ത്യക്കു രണ്ടാം ജയം

ടോണ്ടന്‍: ഓപ്പണർ സ്മൃതി മാന്ദാനയുടെ സെഞ്ചുറി മികവില്‍ വനിതാ ലോകകപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഏഴു വിക്കറ്റുകള്‍ക്കു തകര്‍ത്താണ് ഇന്ത്യ മുന്നേറിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45 പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 46 റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജ് ഒരിക്കൽക്കൂടി മികച്ച ഇന്നിംഗ്സുമായി തിളങ്ങി. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 183/8(50). ഇന്ത്യ-186/3(42.3). ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച ബൗളിംഗിലൂടെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ ഏഴിന് 121 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ വാലറ്റത്ത് ഷാനെല്‍ ദാലെ(33), അഫി ഫ്‌ളച്ചര്‍(36) എന്നിവര്‍ നടത്തിയ പോരാട്ടമാണ് കരകയറ്റിയത്. ഇവര്‍ക്കു പുറമേ ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ്(43) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഇന്ത്യക്കായി പൂനം യാദവ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം…

Read More

മത്സരം മുറുകുന്നു; കോച്ചാകാൻ മുൻ ഇന്ത്യൻ പേസ് ബോളറും

മുംബൈ: മുന്‍ മീഡിയം പേസ് ബൗളറും ജൂനിയര്‍ നാഷണല്‍ ടീമിന്‍റെ ചീഫ് സെലക്ടറുമായ വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റ മുന്‍ ഡയറക്ടറായിരുന്ന രവി ശാസ്ത്രിക്ക് പിന്നാലെയാണ് പ്രസാദ് അപേക്ഷ സമര്‍പ്പിച്ചത്. ടീം ഇന്ത്യയുടെ പരിശീലകനാകാൻ മത്സരിക്കാന്‍ തയാറാണെന്ന് പ്രസാദ് വ്യക്തമാക്കി. 1990 കളില്‍ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്ന പ്രസാദ് 33 ടെസ്റ്റും 162 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2007ൽ ഇന്ത്യൻ ടീമിന്‍റെ ബോളിംഗ് പരിശീലകനായും പ്രസാദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ കാലാവധി അവസാനിച്ചതോടെ ഈ വര്‍ഷം സെപ്റ്റംബറോടെ ചീഫ് സെലക്റ്റര്‍ സ്ഥാനത്ത് നിന്ന് വെങ്കിടേഷ് പ്രസാദ് പടിയിറങ്ങും.  കരാര്‍ നീട്ടാതെ അനിൽ കുംബ്ലെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകസ്ഥാനത്തുനിന്ന് രാജിവച്ചതോടെയാണ് ബിസിസിഐ പുതിയ പരിശീലകനെ തേടി കൂടുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി,…

Read More

പെൺകരുത്തിൽ എറണാകുളത്തെ പിൻതണ്ണി കോട്ടയം കിരീടത്തിൽ മുത്തമിട്ടു

തിരുവനന്തപുരം: മഴ മാറി മാനം തെളിഞ്ഞപ്പോള്‍ കോട്ടയത്തിന്‍റെ താരങ്ങളുടെ മുഖത്ത് കിരീടത്തിളക്കം. സ്‌റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോട്ടയം കിരീടത്തില്‍ മുത്തമിട്ടു. കോട്ടയത്തിന്‍റെ കിരീടപ്പോരാട്ടത്തിന് പെണ്‍ പട നേതൃത്വം നല്കിയപ്പോള്‍ സ്വന്തമാക്കിയത് 16 സ്വര്‍ണവും 11 വെള്ളിയും എട്ടു വെങ്കലവും ഉള്‍പ്പെടെ 228 പോയിന്‍റ്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എറണാകുളത്തെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് കോട്ടയത്തിന്‍റെ കിരീടവാഴ്ച്ച . എറണാകുളത്തിന്‍റെ സമ്പാദ്യം എട്ടു സ്വര്‍ണവും ഒന്‍പത് വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 150 പോയിന്‍റ്. നാലു സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 147 പോയിന്‍റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. വനിതകളില്‍ കോട്ടയം, പുരുഷ വിഭാഗത്തില്‍ എറണാകുളം പുരുഷവിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം എറണാകുളം സ്വന്തമാക്കിയപ്പോള്‍ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. ആറു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 97 പോയിന്‍റ്…

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ അപേക്ഷ നല്‍കിയ ശാസ്ത്രിക്കു സച്ചിന്‍റെ പിന്തുണ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ അപേക്ഷ നല്‍കിയ മുന്‍ താരവും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്തുണ. പരിശീലകനാകാനില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്ന ശാസ്ത്രി സച്ചിന്‍റെ ഉപദേശത്തിലൂടെ മനസ് മാറിയെന്നും അപേക്ഷ അയയ്ക്കുകയുമായിരുന്നുവെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സച്ചിനും ശാസ്ത്രിയും ഇപ്പോള്‍ കുടുംബസമേതം ‍ ലണ്ടനിലാണ്. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം അവസാന നിമിഷം വരെ രവി ശാസ്ത്രിയെ പരിഗണിച്ച ശേഷം അപ്രതീക്ഷിതമായി കുംബ്ലെയെ പരിശീലകനാക്കുകയായിരുന്നു. ഇതില്‍ കടുത്ത അമര്‍ഷം ശാസ്ത്രിക്ക് ഉണ്ട്. ഈ അമര്‍ഷം ഒക്കെ മാറ്റിവച്ച് സച്ചിന്‍റെ നിര്‍ദേശം സ്വീകരിച്ചിരിക്കുകയാണ് ശാസ്ത്രി. രവി ശാസ്ത്രി പരിശീലകനായി വരണമെന്ന വിരാട് കോഹ്‌ലിയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സച്ചിന്‍റെ ഇടപെടല്‍. 2016ല്‍ പരിശീലക തെരഞ്ഞെടുപ്പില്‍ ഗാംഗുലിക്കും ലക്ഷ്മണുമൊപ്പം സച്ചിനും കൂടി അഭിമുഖം നടത്തിയാണ് രവി ശാസ്ത്രിയെ…

Read More

ദക്ഷിണാഫ്രിക്കൻ പര്യടനം: സഞ്ജുവും ബേസിലും ഇന്ത്യ എ ടീമിൽ

മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ബേസിൽ തന്പിയും ഇടം നേടി. ഓസ്ട്രേലിയ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരന്പരയും രണ്ട് ചതുർദിന മത്സരങ്ങളും പര്യടനത്തിലുണ്ട്. 15 അംഗ ടീമിന്‍റെ നായകൻ മനീഷ് പാണ്ഡെയാണ്. കരുണ്‍ നായർ, ശ്രേയസ് അയ്യർ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ടീം: മനീഷ് പാണ്ഡ (ക്യാപ്റ്റൻ), മന്ദീപ് സിംഗ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ദീപക് ഹൂഡ, കരുൺ നായർ, കുനാൽ പാണ്ഡ്യ, റിഷഭ് പന്ത്, വിജയ് ശങ്കർ, അക്ഷർ പട്ടേൽ, യുശ്‌വേന്ദ്ര ചഹൽ, ജയന്ത് യാദവ്, ബേസിൽ തന്പി, മുഹമ്മദ് സിറാജ്, ശർദ്ദുൽ ഠാക്കൂർ, സിദ്ധാർഥ് കൗൾ.

Read More