സ്വിറ്റ്സർലൻഡിൽ ടൂറിസ്റ്റ് വിസയിൽ സന്ദർശനം നടത്തി മടങ്ങിയെത്തിയ ഇന്ത്യൻ യുവതിക്ക് ഒരു വർഷത്തിന് ശേഷം 1.5 ലക്ഷം രൂപയുടെ ട്രാഫിക് ഫൈൻ ലഭിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പോൻ സപ്ഡി എന്ന എക്സ് യൂസർ ആണ് തനിക്കുണ്ടായ ഈ അപ്രതീക്ഷിത അനുഭവം പങ്കുവെച്ചത്. സ്വിറ്റ്സർലൻഡ് യാത്ര കഴിഞ്ഞ് ഒരു വർഷത്തോളം പിന്നിട്ടപ്പോഴാണ് വിദേശകാര്യ മന്ത്രാലയം വഴി യുവതിക്ക് ട്രാഫിക് നിയമലംഘനത്തിന്റെ നോട്ടീസ് വരുന്നത്. ആദ്യം ഏകദേശം ഒരു ലക്ഷം രൂപയാണ് പിഴയെന്ന് കരുതിയെങ്കിലും വിശദമായി പരിശോധിച്ചപ്പോഴാണ് മൊത്തം തുക 1.5 ലക്ഷം രൂപയോളമുണ്ടെന്ന് വ്യക്തമായത്. ഇത് ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പാണെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാൽ ഔദ്യോഗിക കത്തുകൾ പരിശോധിച്ചതോടെ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിഴ അടയ്ക്കാൻ തയ്യാറാണെന്നും, എന്നാൽ നോട്ടീസ് ലഭിക്കാൻ ഒരു വർഷത്തോളം വൈകിയതിനാൽ ഇതിനെതിരെ അപ്പീൽ നൽകാൻ സാധിക്കുമോ എന്ന്…
Read MoreCategory: Today’S Special
എൻവിഡിയ സിഇഒ ജെൻസൻ ഹുവാംഗിന്റെ ഡാൻസ്, തായ്പേയിലെ ആഘോഷപരിപാടിക്കിടയിൽ ജീവനക്കാരുടെയിടയിൽ ഡാൻസ് ചെയ്തത് സമൂഹ മാധ്യമങ്ങളിൽ തരംഗം
എൻവിഡിയ സിഇഒ ജെൻസൻ ഹുവാംഗിന്റെ ഡാൻസ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തായ്വാനിൽ നടന്ന ജീവനക്കാരുടെ ആഘോഷപരിപാടിക്കിടയിൽ സിഇഒ ജെൻസൻ ഹുവാംഗ് കാഴ്ചവച്ച നൃത്ത ചുവടുകളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തായ്പേയിലെ എൻവിഡിയയുടെ പുതിയ ആസ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന കമ്പനിയുടെ കൺസ്റ്റലേഷൻ ഓൾ എംപ്ലോയി സെലിബ്രേഷൻ പരിപാടിക്കിടെയാണ് അദ്ദേഹം സ്റ്റേജിൽ ജീവനക്കാരോടൊപ്പം വളരെ റിലാക്സ്ഡായും സ്വാഭാവികമായും നൃത്തം ചെയ്തത്. ആഗോളതലത്തിൽ ട്രില്യൺ കണക്കിന് ഡോളർ മൂല്യമുള്ള ടെക് കമ്പനിയുടെ തലവനായ ജെൻസൻ ഹുവാംഗ്, കോർപ്പറേറ്റ് ചട്ടക്കൂടുകൾക്ക് പുറത്തുകടന്ന് ജീവനക്കാരോട് ലളിതമായി ഇടപഴകുന്നത് ആളുകൾക്കിടയിൽ വലിയ പ്രശംസയാണ് പിടിച്ചുപറ്റിയിരിക്കുന്നത്. ഈ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാവുകയും ചെയ്തു. കമ്പനിയുടെ സിഇഒ ഇത്രയും ലളിതമായി പെരുമാറുന്നത് വിരളമാണെന്നും, അദ്ദേഹത്തിന്റെ സമീപനം ജീവനക്കാർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ പ്രശംസിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ് വിപ്ലവത്തിന്റെ കേന്ദ്രബിന്ദുവായി തായ്വാനെ…
Read Moreസ്റ്റാലിന്റെ 40,000 കുപ്പി വീഞ്ഞ് ലേലം ചെയ്യും
ടിബ്ലി: സോവ്യറ്റ് ഏകാധിപതി സ്റ്റാലിന്റെ ശേഖരത്തിലെ 40,000 കുപ്പി വീഞ്ഞ് ജോർജിയ സർക്കാർ ലേലത്തിനു വയ്ക്കാൻ പദ്ധതിയിടുന്നു. തലസ്ഥാനമായ ടിബ്ലിസിയിൽ വീഞ്ഞുകുപ്പികൾ സൂക്ഷിച്ചിരുന്ന അറ സർക്കാർ കഴിഞ്ഞ ദിവസം ആദ്യമായി തുറന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്രാൻസിലെ മുന്തിയ തരം വീഞ്ഞുകൾ അടക്കം ശേഖരത്തിന്റെ ഭാഗമാണ്. സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോർജിയയിൽ ജനിച്ച ജോസഫ് സ്റ്റാലിന് വൈൻ ശേഖരിക്കൽ ഹരമായിരുന്നു. 1917ലെ വിപ്ലവത്തിൽ അധികാരം പിടിച്ച കമ്യൂണിസ്റ്റുകൾ റഷ്യൻ ചക്രവർത്തിമാരുടെ വീഞ്ഞുശേഖരവും പിടിച്ചെടുത്തിരുന്നു. 1924 മുതൽ മരണപ്പെടുന്ന 1953 വരെ സോവ്യറ്റ് യൂണിയൻ ഭരിച്ച സ്റ്റാലിന്റെ കീഴിലായി ഈ വീഞ്ഞുശേഖരം. സ്റ്റാലിൻ സ്വന്തമായും പലതരം വീഞ്ഞുകൾ ശേഖരത്തിൽ ഉൾപ്പെടുത്തി. വീഞ്ഞിന്റെ ഉത്ഭവസ്ഥലമെന്നാണ് ജോർജിയ സ്വയം അവകാശപ്പെടുന്നത്. 8000 വർഷം മുന്‍പ് ഇവിടെ വീഞ്ഞ് ഉത്പാദിച്ചു തുടങ്ങിയിരുന്നത്രേ.
Read Moreവന്ദേ ഭാരത് ട്രെയിനിൽ ദുരനുഭവം, കുട്ടികളുടെ കുസൃതികൾ കണ്ടിട്ടും നിയന്ത്രിക്കാന്‍ മടിച്ച മാതാപിതാക്കളും തന്റെ യാത്രയ്ക്ക് തടസം സൃഷ്ടിച്ചെന്ന് യുവാവ്; പാരന്റിംഗ് രീതികൾക്കെതിരെ രൂക്ഷവിമർശനം
ബംഗളൂരു: വന്ദേ ഭാരത് ട്രെയിനിൽ സൗകര്യങ്ങളും സമാധാനപരമായ യാത്രയും പ്രതീക്ഷിച്ച് കയറിയ അജയ് കുമാർ എന്ന യുവാവിന്, നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നും ബംഗളൂരുവിലേക്ക് മൈസൂരു വന്ദേ ഭാരത് എക്സ്പ്രസിലുള്ള യാത്ര വലിയൊരു ‘ദുരന്തമായി’ അജയ്ക്ക് മാറിയതായാണ്സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ട്രെയിനില്‍ തന്റെ അടുത്തിരുന്ന ചെറിയ കുട്ടികളുടെ കുസൃതികളും അത് കണ്ടിട്ടും അവരെ നിയന്ത്രിക്കാന്‍ മടിച്ച മാതാപിതാക്കളും വന്ദേ ഭാരത് എക്സ്പ്രസിലെ യാത്ര തന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമാക്കി മാറ്റിയെന്ന് യുവാവ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലെ ‘സിവിക് സെൻസിനെ ചൊല്ലി വലിയൊരു ഓൺലൈൻ സംവാദത്തിനാണ് ഈ കുറിപ്പ് വഴിവച്ചിരിക്കുന്നത്. സഹയാത്രികരായ കുട്ടികളുടെ അനിയന്ത്രിതമായ പെരുമാറ്റവും അതിന്മേൽ മാതാപിതാക്കൾ പുലർത്തിയ നിശബ്ദതയുമാണ് യാത്ര ദുരന്തമാക്കിയതെന്ന് അജയ് പറയുന്നു. വിൻഡോ സീറ്റിലായിരുന്ന അജയിയുടെ തൊട്ടടുത്ത സീറ്റിൽ അച്ഛനൊപ്പം യാത്ര ചെയ്ത നാലു…
Read Moreഅൻപതാം വയസിലും വ്യായാമം, 20 കീലോമിറ്റർ ഓടി ദമ്പതികൾ; ഫിറ്റ്നസിന് പ്രായമൊരു തടമസമല്ലെന്ന് കാണിക്കുന്ന വീഡിയോ വൈറൽ
ഡെറാഡൂൺ: പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യ കാര്യങ്ങളിലും അച്ചടക്കമുള്ള ജീവിതരീതിയിൽ നിന്നുമൊക്കെ പിന്നോട്ട് പോകാൻ തയ്യാറല്ലെന്ന് തെളിയിക്കുകയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള ഈ ദമ്പതികൾ. പുലർച്ചെ ഇരുവരും നടത്തിയ 20 കിലോമീറ്റർ ഓട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പുലർച്ചെ 5:30ന് ഡെറാഡൂണിലെ നിംബുവാലയിൽ നിന്ന് പുർകുൽ വരെയാണ് ഇവർ 20 കിലോമീറ്റർ ദൂരം ഓടിത്തീർത്തത്. ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് ദമ്പതികൾ പ്രചോദനമായി. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദമ്പതികൾ തങ്ങളുടെ ഫിറ്റ്നസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘പ്രായം വെറും സംഖ്യ മാത്രം, ഫിറ്റ്നസ് നമ്മുടെ തെരഞ്ഞെടുപ്പാണ്, ഞങ്ങൾ ഒരിക്കലും പിന്മാറില്ല, എന്നായിരുന്നു ദമ്പതികൾ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. പുലർച്ചെ ഡെറാഡൂണിലെ തെരുവുകളിലൂടെ ഒരേ വേഗതയിൽ ദമ്പതികൾ ഓടുന്നതാണ് വീഡിയോയിലുള്ളത്. ദീർഘദൂര ഓട്ടത്തിന്റെ ക്ഷീണം പ്രകടമായിരുന്നെങ്കിലും ഒരിടത്തുപോലും നിർത്താതെ ഇരുവരും ലക്ഷ്യസ്ഥാനത്തേക്ക് ഓടിയെത്തുകയായിരുന്നു. പ്രായം നോക്കിയല്ല, മറിച്ച് കഠിനാധ്വാനവും…
Read Moreവിയറ്റ്നാമിൽ ഇന്ത്യൻ യുവാക്കളുടെ ഛയ്യ ഛയ്യ ഡാൻസ്; വിമർശനങ്ങളേറ്റുവാങ്ങുന്നു, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
ഹനോയ്: വിയറ്റ്നാമിലെ പ്രശസ്തമായ ഹനോയ് ട്രെയിൻ സ്ട്രീറ്റിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വലിയ തരത്തിലുള്ള വിമർശനങ്ങളും ഈ വീഡിയോ നേരിടുന്നുണ്ട്. വിദേശരാജ്യങ്ങളിൽ പോയി ഇത്തരത്തിൽ പെരുമാറുന്നത് ഇന്ത്യൻ സഞ്ചാരികളെക്കുറിച്ചുള്ള മോശം മുൻവിധികൾ കൂടുതൽ ശക്തമാക്കാൻ പ്രേരിപ്പിക്കും എന്നതാണ് ഉയരുന്ന പ്രധാന ആക്ഷേപം. മുംബൈ ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ബ്രാൻഡ് ഉടമയും കൂട്ടുകാരുമാണ് ട്രെയിൻ സ്ട്രീറ്റിലെ റെയിൽവേ ട്രാക്കിൽ നിന്ന് ഷാരൂഖ് ഖാന്റെ പ്രശസ്തമായ ‘ഛയ്യ ഛയ്യ’ എന്ന ഗാനത്തിന് ചുവടുവെച്ചത്. ‘വിയറ്റ്നാമിലെ ട്രെയിൻ സ്ട്രീറ്റിൽ പോയിട്ട് ‘ഛയ്യ ഛയ്യ’ ചെയ്തില്ലെങ്കിൽ പിന്നെ എന്ത് ട്രെയിൻ സ്ട്രീറ്റ് യാത്ര” എന്ന അടിക്കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവെച്ചത്. കഫേകളും വീടുകളും നിറഞ്ഞ ഇടുങ്ങിയ ഈ റെയിൽവേ ട്രാക്ക് വിയറ്റ്നാമിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. വീഡിയോ അതിവേഗം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയായിരുന്നു, അതൊടൊപ്പം വ്യാപക…
Read Moreസ്നേഹത്തിന്റെ മൂർത്തിമഭാവമായ സ്ത്രീ, ഓപ്പറേഷൻ തിയറ്ററിൽ മറ്റൊരു സ്ത്രീക്ക് സഹായമായി; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ചൈനയിലെ ആശുപത്രിയിൽ നടന്ന സംഭവം
ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള വെയ്ഫാങ് പീപ്പിൾസ് ഹോസ്പിറ്റലിൽ നടന്ന് ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു ഹൃദയസ്പർശിയായ സംഭവമാണിത്. പ്രസവ ശസ്ത്രക്രിയയ്ക്കായി തനിക്ക് തയ്യാറാക്കി വെച്ചിരുന്ന ഓപ്പറേഷൻ തിയറ്റർ മറ്റൊരു ഗർഭിണിയുടെ ജീവൻ രക്ഷിക്കാനായി വിട്ടുനൽകിയ ഒരു ചൈനീസ് യുവതിയുടെ കഥയാണിത്. പ്രസവ ശസ്ത്രക്രിയയ്ക്കായി രണ്ട് മണിക്കൂറോളം ഉപവാസമെടുത്ത്, എല്ലാ തയ്യാറെടുപ്പുകളോടും കൂടി ഓപ്പറേഷൻ തിയറ്ററിനുള്ളിൽ കാത്തിരിക്കുകയായിരുന്നു ഒരു സ്ത്രീ എന്നാൽ ഇതേസമയം, ആശുപത്രിയുടെ എമർജൻസി കവാടത്തിലേക്ക് ടാക്സിയിൽ അബോധാവസ്ഥയിലും കഠിനമായ രക്തസ്രാവത്തോടെയും ഒരു ഗർഭിണിയെ എത്തിക്കുകയായിരുന്നു. അവരുടെ കയ്യിൽ തിരിച്ചറിയൽ രേഖകളോ മെഡിക്കൽ റെക്കോർഡുകളോ ഉണ്ടായിരുന്നില്ല. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ പുതിയതായി എത്തിച്ച സ്ത്രീയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ മനസ്സിലാക്കി. എന്നാൽ ആ സമയത്ത് മറ്റ് ഓപ്പറേഷൻ തിയറ്ററുകൾ ഒന്നും ഒഴിവുണ്ടായിരുന്നില്ല. ഈ ഗുരുതരമായ സാഹചര്യം മനസ്സിലാക്കിയ ഓപ്പറേഷൻ തിയറ്ററിൽ പ്രസവത്തിനായി…
Read Moreഫാഷൻ ലോകത്തിന്റെ പ്രിയപ്പെട്ട വസ്ത്രം, ജീൻസ് പാന്റിലെ കുഞ്ഞൻ പോക്കറ്റ്, അറിയാം ജീൻസ് പാന്റിലെ കുഞ്ഞൻ പോക്കറ്റിന്റെ ചരിത്രപ്രാധാന്യം
ഫാഷൻലോകത്തെ ആദ്യകാല മുതൽ സ്വാധീനിച്ചിരുന്ന വസ്ത്രമാണ് ജീൻസ്, ഇന്ന് ലോകമെമ്പാടുമുള്ള ആളുകളുടെ ദൈനംദിന വസ്ത്രധാരണത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. എന്നാൽ എന്തിനാണ് ജീൻസ് പാന്റിൽ ഒരു കുഞ്ഞൻ പോക്കറ്റ് എന്ന് ചിന്തിച്ചിട്ടുണ്ടോ, കോയിൻ വയ്ക്കാനുള്ള ഒരിടമായിട്ടാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ അങ്ങനെയല്ല. ജീൻസ് ഒരു ഫാഷൻ വസ്ത്രമായിട്ടല്ല, മറിച്ച് തൊഴിലാളികൾ, കർഷകർ, കൗബോയ്മാർ, മറ്റ് കൈത്തൊഴിലാളികൾ എന്നിവർക്കുള്ള വസ്ത്രമായാണ് ആരംഭിച്ചത്. ഖനിയിൽ ജോലിചെയ്യുന്ന ആളുകൾക്കാണ് ഇത് കൂടുതൽ ഉപകാരപ്പെട്ടത്. തൊഴിലാളികളുടെ ‘പോക്കറ്റ് വാച്ച്’ സൂക്ഷിക്കാൻ ഒരു ചെറിയ സ്ഥലം, അതിനാണ് ജീൻസ് പാന്റുകളിൽ ഇത്തരം പോക്കറ്റുകൾ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാച്ച് പോക്കറ്റ് എന്നൊരു പേരും ഇതിനുണ്ടായിരുന്നു. ഒരു കാലത്ത് ആളുകള്‍ വാച്ച് കൊണ്ട് നടക്കാന്‍ ഈ കുട്ടിപ്പോക്കറ്റ് ഉപയോഗിച്ചിരുന്നു. റിസ്റ്റ് വാച്ചുകൾ ശീലമല്ലാതിരുന്ന കാലത്ത്, പുരുഷന്മാർ വാച്ചുകൾ ചങ്ങലകളിൽ കെട്ടി, വെസ്റ്റിലോ ചെറിയ ട്രൗസർ പോക്കറ്റിലോ തിരുകി…
Read Moreഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ താരതമ്യം ചെയ്തു, വിനോദസഞ്ചാരികൾ ഇന്ത്യ തെരഞ്ഞടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി വ്ലോഗർ; ഷെഹനാസിന്റെ വീഡിയോ വൈറൽ
ന്യൂഡൽഹി: വിദേശ വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കാൻ തയ്യാറാകാത്തതിന്റെയും മറ്റ് സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെയും കാരണങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യാത്രികയും ഇന്ത്യൻ വ്ലോഗറുമായ ഷെനാസിന്റെ വീഡിയോയാണ് ചർച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. ശ്രീലങ്കയിലെ എല്ലയിലേക്ക് പോയ ഷെനാസ്, ശ്രീലങ്കയിലെയും ഇന്ത്യയിലെയും പൊതു ശുചിത്വ നിലവാരം താരതമ്യം ചെയ്യുന്ന ഒരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു ഇതേതുടർന്ന് വലിയ രീതിയിൽ ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവയ്ക്കുകയായിരുന്നു. ശ്രീലങ്കയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ഷെനാസ് അവിടെയുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കാണിക്കുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. ഇന്ത്യക്ക് തൊട്ടടുത്താണെങ്കിലും, വിദേശ വിനോദസഞ്ചാരികൾ അവിടെ കൂടുതലാണെന്ന് ഷെനാസ് വ്യക്തമാക്കുന്നു. അതിനു കാരണം ഇന്ത്യയുടെ വൃത്തിയില്ലായ്മയാണെന്നും അവർ വിഡിയോയിൽ പറയുന്നു. ‘സ്റ്റേഷനിൽ അവർ വച്ചിരിക്കുന്ന മാലിന്യ ബോക്സുകൾ നോക്കൂ. വിദേശികൾ എത്ര യാത്ര ചെയ്യുന്നു എന്ന് നോക്കൂ. നമ്മൾ…
Read Moreആഡംബര കാറുടമകൾക്ക് ഒരു നിരക്ക്, സാധാരണക്കാർക്ക് കുറഞ്ഞ നിരക്ക്, ഇന്ധനം നല്കുന്നതിൽ പ്രത്യേക ആവശ്യവുമായി ഔഡി കാർ ഉടമ; വീഡിയോ വൈറൽ
ഒരു ലക്ഷ്വറി ഔഡി കാർ ഉടമ പെട്രോൾ പമ്പിൽ വെച്ച് “സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം നൽകണം” എന്ന് ആവശ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ധനവില വർദ്ധനവ് തന്നെ ബാധിക്കില്ലെന്നും എന്നാൽ സാധാരണക്കാരായ ഇരുചക്ര വാഹന യാത്രികർക്കും ഓട്ടോ ഡ്രൈവർമാർക്കും ഇത് വലിയ ഭാരമാണെന്നും അദ്ദേഹം പറയുന്നു. ഓഡി ഉടമ ആളുകളുടെ മനസ് കീഴടക്കിയിരിക്കുകയാണ് എന്നാൽ താൻ മന്പോട്ട് വച്ച ആശയം നടപ്പിലാക്കാൻ സാധിക്കുമോ എന്നതിൽ തനിക്കറിയില്ലെന്നും അദേഹം വ്യക്തമാക്കുന്നു. അതേസമയം ഇങ്ങനെ ചെയ്താൽ സാധാരണ ആളുകൾക്ക് ഇത് വലിയ സഹായമാകുമെന്നും ഇതിലൂടെ അവരെ ദുരിതത്തിൽ നിന്ന് രക്ഷിക്കാനാകുമെന്നും ഇദേഹം പറയുന്നു. പാവപ്പെട്ടവർക്കും ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന പണക്കാർക്കും ഒരേ ഇന്ധനവില ഈടാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വാദിക്കുന്നു. സാധാരണക്കാരായ ബൈക്ക് യാത്രികർക്കും ചെറുകിട വാഹനങ്ങൾക്കും നിശ്ചിത അളവിൽ കുറഞ്ഞ നിരക്കിൽ ഇന്ധനം നൽകാൻ ഒരു…
Read More